അതിർത്തി പ്രദേശത്തെ ചൊല്ലി അസർബൈജാൻ അർമീനിയ പോരാട്ടം രൂക്ഷം- 23 പേർ കൊല്ലപ്പെട്ടു
യെരവാന്‍: മുൻ സോവിയറ്റ് റിപ്പബ്ലികുകളായിരുന്ന അര്‍മീനിയയും അസര്‍ബൈജാനും തമ്മില്‍ നേരിട്ട് കനത്ത ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിൽ 23 പേർ കൊല്ലപ്പെടുകയും 100ൽ അധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. അര്‍മീനിയന്‍ നിയന്ത്രണത്തിലുള്ള നഗോര്‍ണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഔദ്യോഗികമായി ഈ പ്രദേശത്തിൻറെ അധികാരം അസര്‍ബൈജാനാണുള്ളത്.

അസര്‍ബൈജാന്‍റെ രണ്ടു ഹെലികോപ്ടറുകള്‍ വീഴ്ത്തിയതായും മൂന്നു ടാങ്കുകള്‍ തകര്‍ത്തതായും അര്‍മീനിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു. അസര്‍ബൈജാനാണ് ആക്രമണം തുടങ്ങിയതെന്ന് അര്‍മീനിയ ആരോപിക്കുമ്പോൾ, അര്‍മീനിയന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നുവെന്ന് അസര്‍ബൈജാന്‍ അവകാശപ്പെട്ടു ഇരുഭാഗത്തും ആള്‍നാശമുണ്ടായിട്ടുണ്ട്. അര്‍മീനിയയില്‍ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അര്‍മീനിയന്‍ ഷെല്‍ ആക്രമണത്തില്‍ അസര്‍ബൈജാനിലെ അഞ്ച് പേരടങ്ങിയ കുടുംബം കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter