ബാബരിക്ക് പകരം ലഭിക്കുന്ന ഭൂമിയില്‍ പള്ളിയും ആശുപത്രിയും ഗ്രന്ഥശാലയും പണിയുമെന്ന് സുന്നി വഖഫ് ബോര്‍ഡ്
ലഖ്നോ: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയതിനൊപ്പം പകരമായി മസ്ജിദ് നിർമിക്കാനായി സുപ്രീം കോടതി വാഗ്ദാനം ചെയ്ത അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സുന്നി വഖഫ് ബോര്‍ഡ് ആ ഭൂമിയില്‍ പള്ളിയും ആശുപത്രിയും ഗ്രന്ഥശാലയും പണിയുമെന്ന് വ്യക്തമാക്കി. സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫർ ഫാറൂഖിയാണ് ബോർഡിന്റെ ഭാവിപദ്ധതികൾ വ്യക്തമാക്കിയത്.

പള്ളി നിര്‍മിക്കാന്‍ ഉടന്‍ ട്രസ്റ്റിന് രൂപം നല്‍കുമെന്നും ഇന്തോ-ഇസ്ലാമിക് ഗവേഷണകേന്ദ്രം ഇവിടെ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്ക് എന്ത് പേരിടും എന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിക്കേണ്ടത് ട്രസ്റ്റാണെന്നും ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന നിലപാടിലാണ് വഖഫ് ബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

അയോധ്യ ജില്ല ആസ്ഥാനത്തുനിന്ന്നിന്ന് 20 കിലോമീറ്റര്‍ അകലെ ധന്നിപൂര്‍ വില്ലേജിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പള്ളി നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചിരിക്കുന്നത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter