മഥുരയിലെ മസ്ജിദുമായി ബന്ധപ്പെട്ട ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു
ലഖ്നോ: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി വിധി ലഭിച്ചതിന് പിന്നാലെ സംഘ് പരിവാർ അവകാശ വാദവുമായി രംഗത്തെത്തിയ യു.പിയിലെ മഥുരയിലെ മസ്ജിദുമായി ബന്ധപ്പെട്ട ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. നേരത്തെ ഈ ഹരജി 1991 ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി സിവില്‍ കോടതി തള്ളിയിരുന്നു. കൃഷ്ണ ജന്മഭൂമിയിലാണ് മഥുര ഇദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത് നീക്കണമെന്നാവശ്യപ്പെട്ടുമാണ് ഹരജി നല്‍കിയിരിക്കുന്നത്.

സിവില്‍ കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ കോടതി ജഡ്ജി സാധന റാണി താക്കൂര്‍ നവംബര്‍ 18ന് ഹരജി പരിഗണിക്കും.17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സാഹി ഇദ്ഗാഹ് പള്ളി കൃഷ്ണന്‍റെ ജന്മസ്ഥലത്താണ് നില്‍ക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം. ബാബരി മസ്ജിദ് വിഷയം സംഘപരിവാർ രൂക്ഷമാക്കിയ സമയത്താണ് മറ്റ് ആരാധനാലയങ്ങളിലും സമാനമായ അവകാശവാദം ഉയരുമെന്ന് മുൻകൂട്ടി കണ്ട് കോൺഗ്രസ് സർക്കാർ 1991 ൽ ആരാധനാലയ നിയമം കൊണ്ടുവന്നത്. 1947 ൽ ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ആരുടെ കൈവശമാണോ ആരാധനാലയം നിലകൊള്ളുന്നത്, അവർക്കായിരിക്കും എക്കാലത്തും അതിന്റെ അവകാശം എന്നാണ് ഈ നിയമം പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter