അറബ് രാജ്യങ്ങളുടെ ഉപാധികള്‍ തള്ളി ഖത്തര്‍

അറബ് രാജ്യങ്ങള്‍ ഖത്തറിന് വേണ്ടി തയ്യാറാക്കിയ ഉപാധികള്‍ തള്ളിയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.
ഉപാധികള്‍ തീവ്രവാദത്തെ നേരിടുന്നതിനെ സംബന്ധിച്ചല്ലെന്നും മറിച്ച രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തുന്നതാണെന്നും അദ്ധേഹം  പറഞ്ഞു. അറബ് അയല്‍ രാഷ്ട്രങ്ങള്‍ ഉയര്‍ത്തിയ സങ്കടങ്ങള്‍ പങ്കുവെക്കാന്‍ ഇപ്പോഴും തുറന്ന ചര്‍ച്ചക്ക തയ്യാറാണെന്ന് ശൈഖ് മുഹമ്മദ് അബ്ദു റഹ്മാന്‍ അല്‍ ത്താനി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക പ്രതികരിച്ചു.
സഊദി അറേബ്യ, യു.എ.ഇ, ബഹറൈന്‍, ഈജിപ്ത് തുടങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് മുന്നില്‍ വെച്ച 13 ഉപാധികളുടെ അന്ത്യശാസനത്തോട് പ്രതികരിക്കുകയായിരന്നു അദ്ധേഹം. ഖത്തര്‍ ഭീകരവാദത്തെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് 13 ഉപാധികളിലൂടെ ഖത്തറിനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുമിടയിലെ വിള്ളല്‍ നീക്കാനായിരുന്നു ഉദ്ധേശിച്ചതെന്ന് ഇത് സംബന്ധിയായി പല ഔദ്യോഗിക വൃത്തങ്ങളും നേരത്തെ അറിയിച്ചിരുന്നു. ഖത്തര്‍ ഈ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയും ചെയ്തിരുന്നു.
അവസാനമായി ശെയ്ഖ് മുഹമ്മദ് പറഞ്ഞതിങ്ങനെയാണ് ഈ ഉപാധികളില്‍ ചര്‍ച്ച ചെയ്യാനില്ല, ഇവ പൂര്‍ണമായും തള്ളേണ്ടതാണ്.
തീവ്രവാദ ബന്ധമാരോപിച്ച് അല്‍ ജസീറ ചാനല്‍ പൂര്‍ണമായി അടച്ചു പൂട്ടണമെന്നും ഖത്തറിലെ തുര്‍ക്കി പട്ടാളത്തെ നീക്കം ചെയ്യണമെന്നും ഉപാധികളില്‍ പറയുന്നുണ്ട്.
ഖത്തര്‍ സഹകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഉപാധികളില്‍ ചര്‍ച്ചയില്ലെന്ന് പല അറബ് രാജ്യങ്ങളും നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഖത്തറിന്റെ പരമാധികാരത്തിന്റെ മേല്‍ ചുമത്തുന്ന ഒരു ഉപാധിയും അംഗീകരിക്കാനാവില്ലെന്ന് ശെയ്ഖ് മുഹമ്മദും മാധ്യമങ്ങള്‍ക്ക മുന്നില്‍ തുറന്ന പറഞ്ഞു.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter