ഇസ്രയേലുമായി ചരിത്രപരമായ സമാധാന കരാറിന് തയ്യാറായി ഫലസ്ഥീന്‍

 

ഇസ്രയേലുമായി ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന ചരിത്രപരമായ സമാധാന കരാറിന് സന്നദ്ധത റിയിച്ച് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്.
ദ്വിരാഷ്ട്ര ഫോര്‍മുല അടിസ്ഥാനപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയ സമാധാന ഉടംമ്പടിയില്‍ ഞങ്ങള്‍ ഇസ്രയേലിന്റെ പ്രതികരണം കാത്തിരിക്കുകയാണ്. 29 ാമത് ആഫ്രിക്കന്‍ യൂണിയന്‍ സമ്മിറ്റില്‍ സംസാരിക്കുന്നതിനിടെ അബ്ബാസ് പറഞ്ഞു.

ഇസ്രയേല്‍ ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ നേരത്തെ തന്നെ ട്രംപിന് സമാധാന പ്രതീക്ഷയുണ്ട്. അതിന് പരിഹാരം കാണുന്നതിലൂടെ സമാധാനവും സുരക്ഷയും അഭിവൃദ്ധിയും കൈവരും, മാത്രവുമല്ല തീവ്രവാദ ഗ്രൂപ്പുകള്‍ ഫലസ്ഥീനിന് വേണ്ടി അവരുടെ ചെയ്തികള്‍ ന്വായീകരിക്കുന്ന അവസ്ഥയെ ഇല്ലായ്മ ചെയ്യാനും സാധിക്കും.അബ്ബാസ് തുടര്‍ന്നു.

ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി ബന്ധം പുലര്‍ത്തുന്നത് ഫലസ്ഥീന് കൂടി ഗുണകരമാണ്, ഇസ്രയേലിനെ ആഫ്രിക്കന്‍  കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കുന്നതിലൂടെ ഫലസ്ഥീന്‍ സ്വാതന്ത്ര്യത്തെയും അധികാരത്തെയും ബോധ്യപ്പെടുത്താന്‍ കഴിയും.
ദ്വിരാഷ്ട്ര ഫോര്‍മുലയിലൂടെ ഫലസ്ഥീനില്‍ നീതി പുലരാന്‍ ആഫ്രിക്കന്‍ യൂണിയന്റെ നയതന്ത്രപരമായ സഹകരണം ആവശ്യമാണെന്ന് സമ്മിറ്റില്‍ ആഫ്രിക്കന്‍ യൂണിയനോട് അബ്ബാസ് ആവശ്യപ്പെട്ടു.
 ഫലസ്ഥീനിനൊപ്പം തീവ്രവാദത്തിനെതിരെ പൊരുതാന്‍ ആഫ്രിക്കന്‍ യൂണിയന്‍ കൂടെയുണ്ടാവണമെന്നും രാഷ്ട്രത്തെ ശക്തിപ്പെടുത്താന്‍ എല്ലാ വിഷയങ്ങളിലും പിന്തുണ നല്‍കണമെന്നും ഇത് വരെ സഹകരണത്തിന് പൂര്‍ണ നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും അബ്ബാസ് കോണ്‍ഫറന്‍സില്‍ വിശദകീരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter