മദ്യപാനിയോടും മാന്യമായി...

അബൂ അബ്ദിർറഹ്‍മാൻ അസ്സുലമി(റ) എന്നിവര്‍ അക്കാലത്തെ പ്രമുഖ പണ്ഡിതനും സ്വൂഫിശൈഖുമായിരുന്ന നസ്വറാബാദി(റ)യോട് അദ്ദേഹത്തിന്റെ സദസ്സിലെത്തുന്ന അലി എന്ന ഒരാളെ കുറിച്ച് പല പ്രാവശ്യം ഇങ്ങനെ പറഞ്ഞുവത്രെ, അലി രാത്രി മൂക്കറ്റം കുടിക്കും. പകൽ താങ്കളുടെ സദസ്സിൽ വന്നിരിക്കും.

പക്ഷേ, നസ്വറാബാദി ഈ പറയുന്നതൊന്നും പരിഗണിച്ചതേയില്ല. അങ്ങനെയിരിക്കെ, ഒരിക്കല്‍ ശൈഖും ശിഷ്യരും ഒരു വഴി നടന്നുപോവുമ്പോള്‍,  അലി എന്ന ആ വ്യക്തി വഴിയരികിൽ മദ്യപിച്ച് കിടക്കുന്നത് കാണാനിട വന്നു. ഇത് കണ്ട ശിഷ്യരിലൊരാള്‍ പറഞ്ഞു:  “എത്ര പ്രാവശ്യമാണ് ഇയാളെ പറ്റി ശൈഖിനോടു പറഞ്ഞിട്ടുള്ളത്. പക്ഷെ, അതൊന്നും ശൈഖ് കാര്യമായി എടുക്കുന്നില്ലല്ലോ. ഇപ്പോഴിതാ, ആ പറഞ്ഞ അതേ രീതിയില്‍ കുടിച്ച് ബോധമില്ലാതെ കിടക്കുന്നു.”

Read More: രോഗം ഏറ്റെടുക്കുന്നത്

ഇത് കേട്ട ശൈഖ് പറഞ്ഞ ആളെ ഒന്നു നോക്കി. എന്നിട്ട് അയാളോട് ഇങ്ങനെ ആജ്ഞാപിച്ചു: “അവനെ ചുമലില്‍ ഏറ്റി വീട്ടിൽ കൊണ്ടു പോയി ആക്കുക.”

ആ ശിഷ്യന് തന്‍റെ ഗുരുവിനെ അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അയാള്‍ അലിയെ ചുമലിലേറ്റി വീട്ടിലെത്തിച്ചു.

രിസാല 265

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter