ക്ഷണിക്കാതെ പോയവനോടുള്ള മാന്യത

അൽജരീറി (റ) പറയുന്നു:

അബുൽ അബ്ബാസുബ്നു മസ്റൂഖ് (റ) ഒരു രാത്രി ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. പോകുന്ന വഴി ഒരു സുഹൃത്തിനെ കണ്ടു. സുഹൃത്തിനോടും കൂടെ വരാൻ ഞങ്ങള്‍ ആവശ്യപെട്ടു. തന്നെ ക്ഷണിച്ചിട്ടില്ലാത്തതിനാൽ താൻ വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞങ്ങൾ പറഞ്ഞു: “അത് വിഷയമാക്കേണ്ട. പണ്ട് നബി(സ്വ) ആഇശ(റ)ക്ക് വേണ്ടി സമ്മതം ചോദിച്ചില്ലേ. അതു പോലെ ഞങ്ങളും സമ്മതം ചോദിച്ചു കൊള്ളാം.”

അങ്ങനെ സുഹൃത്ത് ഞങ്ങളുടെ കൂടെ വന്നു. വീട്ടിൽ പ്രവേശിക്കും മുമ്പ്തന്നെ ഞങ്ങൾ ആതിഥേയനോട് വിവരങ്ങൾ ധരിപ്പിച്ചിരുന്നു. അദ്ദേഹം ക്ഷണിക്കാതെ വന്ന സുഹൃത്തിനോടു പറഞ്ഞു: “ഞാൻ ക്ഷണിക്കുക പോലും ചെയ്യാതെ എന്‍റെ വീട്ടിലേക്ക് വരാൻ മാത്രം താങ്കൾ എനിക്ക് താങ്കളുടെ ഹൃദയത്തിൽ സ്ഥാനം നൽകിയിരിക്കുന്നു. അതിനാൽ എന്‍റെ കവിളിൽ ചവിട്ടിയല്ലാതെ താങ്കൾ താങ്കളുടെ ഇരിപ്പിടത്തിലേക്ക് പോകരുതെന്ന് ഞാൻ തറപ്പിച്ചു പറയുന്നു.” അദ്ദേഹം വല്ലാതെ നിർബന്ധിച്ചപ്പോൾ സുഹൃത്തിന് അങ്ങനെ ചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter