വിഷയം: ‍ ജൂതരോടുള്ള മുസ്ലിമിന്‍റെ സമീപനം

ജൂതന്മാരോടുള്ള മുസ്ലിമിന്‍റെ സമീപനം എന്തായിരിക്കണം? ജൂതനാണ് എന്ന ഒറ്റക്കാര്യം കൊണ്ട് ഒരാളെ ശത്രുപക്ഷത്ത് നിര്‍ത്തണോ? അവരിലും മുസ്ലീങ്ങളോട് അനുകമ്പയും ദയയുമുള്ളവരോടുള്ള സമീപനം എന്തായിരിക്കണം? ഇസ്ലാം മൊത്തത്തില്‍ ജൂതരെ ശത്രുവായി കാണുന്നുണ്ടോ?

ചോദ്യകർത്താവ്

Muhammed Rafi A S

Aug 15, 2020

CODE :Aqe9956

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നബി(സ്വ)യുടെ കാലത്ത് ഇസ്ലാമിന്ന് നാനാവിധ ശത്രുക്കളുണ്ടായിരുന്നല്ലോ. എന്നാല്‍, അത്തരക്കാരില്‍ ഏറ്റവും വലിയ ബദ്ധവൈരികള്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്ന്  വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിന്‍റെ ശത്രുക്കളോട് ആശയപരമായും വിശ്വാസപരമായും എല്ലാ അര്‍ത്ഥത്തിലും അകലവും അമര്‍ശവും കാണിക്കുന്നതോടൊപ്പം ശത്രുക്കളാണെങ്കില്‍ പോലും വ്യക്തിപരമായും മാനുഷികപരമായും ഉള്ള എല്ലാ കടമകളും അവരോടും പാലിക്കണമെന്നും എല്ലാ സ്നേഹാദരങ്ങളോടെയും മാനവികമൂല്യങ്ങളോടെയുമാണ് അവരോടും പെരുമാറേണ്ടതെന്നുമാണ് തിരുനബി(സ്വ) അവിടത്തെ ജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുള്ളത്.

ഇസ്ലാമിന്‍റെയും മുസ്ലിമിന്‍റെയും ശത്രുവായിരുന്നാല്‍ പോലും അവരോട് പെരുമാറേണ്ട രീതിയും സ്വഭാവവും ഇസ്ലാം പഠിപ്പിക്കുന്നത് മറ്റു മതങ്ങളോ ഇസങ്ങളോ പ്രചരിപ്പിക്കുന്നത് പോലെ വെറുപ്പിന്‍റെയോ വിദ്വേഷത്തിന്‍റെയോ അസഹിഷ്ണുതയുടെയോ വൈകാരികതയുടെയോ തീവ്രതയുടെയോ രീതിയല്ല. തിരുനബി(സ്വ) മദീനായിലെത്തിയപ്പോള്‍ അവിടെയുള്ള ജൂതന്മാരോട് കാണിച്ച പെരുമാറ്റരീതി ഹദീസുകളില്‍ നിന്ന് നമുക്ക് മനസിലാക്കാം.

ജൂതന്മാരോടുള്ള സാമ്പത്തികഇടപാടുകള്‍, പൊതുഇടപെടലുകള്‍, നീതിന്യായസമീപനങ്ങള്‍ തുടങ്ങിയ നിരവധി സംഭവങ്ങള്‍ ചരിത്രഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും സുലഭമാണ്.

ജൂതന്മാരുമായുള്ള കച്ചവടഇടപാടുകള്‍ (സീറതുബ്നിഹിശാം 2-48), ഉസ്മാന്‍ (റ) റൂമാ കിണര്‍ യഹൂദിയില്‍ നിന്ന് വിലകൊടുത്തുവാങ്ങിയ സംഭവം (മുഅ്ജമുല്‍ബൂല്‍ദാന്‍ 3-104), കിണറ് വാങ്ങുന്ന സമയത്തും പിന്നീടും ജൂതനായ ഉടമസ്ഥന് നല്‍കിയ പരിഗണന (സാദുല്‍മആദ് 5-713,714), ജൂതന്‍റെ കയ്യില്‍ തിരുനബി അങ്കി പണയം വെച്ച സംഭവം (ബുഖാരി 2088, 2759) (മുസ്ലിം 1603) (തുര്‍മുദി 1214), (നസാഈ 6247), (ഇബ്നുമാജ 2438), സ്വഹാബിയും യഹൂദിയും തമ്മിലുള്ള തര്‍ക്കത്തില്‍ ജൂതന് അനുകൂലമായി നീതിപൂര്‍ണമായ വിധി നല്‍കിയ സംഭവം (ബുഖാരി 2281) (മുസ്ലിം 2347), ജൂതനും ജാബിര്‍(റ)ഉം തമ്മിലുള്ള ചരിത്രം (ബുഖാരി 5128), ബാഹ്യമായി ജൂതന്‍ കുറ്റക്കാരനെന്ന് തോന്നിയ സംഭവത്തില്‍ ജൂതനെതിരെ വിധി പറയാനൊരുങ്ങുമ്പോള്‍ ഖുര്‍ആന്‍ അവതരിച്ച് ജൂതന്‍റെ നിരപരാധിത്വം വ്യക്തമായ സംഭവം (നിസാഅ് 105), ജൂതന് കടം നല്‍കാനുണ്ടായിരുന്ന സ്വഹാബിയെ കുറിച്ച് ജൂതന്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് തിരുനബി(സ്വ) കടബാധ്യത തീര്‍ത്ത സംഭവം (മുസ്നദു അഹ്മദ് 15528) തുടങ്ങിയ നിരവധി ചരിത്രങ്ങള്‍ ജൂതന്മരോട് തിരുനബി (സ്വ) കാണിച്ച നീതിയുക്തവും സൌമ്യപൂര്‍ണവുമായ സമീപനത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാണ്.

എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ, ഇസ്ലാമിന്‍റെ ബദ്ധവൈരികളായ ജൂതരുടെ ആശയാദര്‍ശങ്ങളെ പൂര്‍ണമായും വെടിഞ്ഞുനില്‍ക്കല്‍ വിശ്വാസിയുടെ മേല്‍ ബാധ്യതയാണ്. അവരുടെ ആചാരങ്ങളുമായോ അനുഷ്ഠാനങ്ങളുമായോ വിശ്വാസി ഒരുതരത്തിലുള്ള സമാനതയും സ്വീകരിക്കരുതെന്നാണ് ശറഇന്‍റെ കല്‍പന. അവരോട് സാദൃശ്യപ്പെടുകയെന്നത് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും കര്‍ശനമായി വിലക്കിയതാണ്. ഇസ്ലാമിനോടും മുസ്ലിമിനോടുമുള്ള അവരുടെ ശത്രുതാപരമായ നിലപാട് തന്നെയാണിതിന് കാരണം.

‘മനുഷ്യരില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും കഠിനമായ ശത്രുത പുലര്‍ത്തുന്നത് ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണെന്ന് താങ്കള്‍ക്ക് കാണാം’ (സൂറതുല്‍മാഇദ 82).

മേല്‍പറഞ്ഞ രണ്ടു കക്ഷികളുടെയും ശത്രുതാപരമായ നിലപാടിന് നിരവധി തെളിവുകള്‍ ചരിത്രത്തിലുണ്ട്. തിരുനബി(സ്വ)ക്ക് നേരെ നടന്ന പതിനഞ്ചോളം വതശ്രമങ്ങളില്‍ മുഴുവന്‍ പ്രതികള്‍ ഈ രണ്ടു വിഭാഗക്കാരായിരുന്നു.

തിരുനബി(സ്വ)യുടെ മുമ്പ് കഴിഞ്ഞുപോയ നിരവധി പ്രവാചകന്മാര്‍ ജൂതരാല്‍ വധിക്കപ്പെട്ട ചരിത്രം പലയിടങ്ങളായി  വിവരിക്കുന്നുണ്ട് (അല്‍ബഖറ 61,87, ആലുഇംറാന്‍ 21).

മുസ്ലിമകളോടും വിശിഷ്യാ തിരുനബിയോടുമുള്ള ജൂതന്മാരുടെ വെറുപ്പും ശത്രുതയും വിശുദ്ധഖുര്‍ആന്‍ പലയിടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. ജൂതരുമായി സഹവാസമോ സഹവര്‍ത്തിത്തമോ ഇസ്ലാം ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല (ഫാതിഹ 6-7).

'കോപത്തിന് ഇരയായവർ' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി വേദവാക്യങ്ങൾ ദുർവ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്റെ കോപത്തിന് ഇരയായ യഹൂദരാണ്.

ജൂതന്മാരുടെ നിന്ദ്യതയുടെയും ഭീരുത്വത്തിന്‍റെയും കാരണം അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട്.

അവരുടെ മേൽ നിന്ദ്യതയും പതിത്വവും അടിച്ചേൽപിക്കപ്പെടുകയും, അവർ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമായിത്തീരുകയും ചെയ്തു. അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകൻമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത്‌ സംഭവിച്ചത്‌. അവർ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത്‌ സംഭവിച്ചത്‌ (അല്‍ബഖറ 61).

ജൂതന്മാരുടെ വഴി സ്വീകരിക്കലും അവരോട് സമാനത പുലര്‍ത്തലും ഖുര്‍ആന്‍ തന്നെ വിലക്കിയിട്ടുണ്ട്.

പ്രസ്പഷ്ട ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിട്ടും ഭിന്നാഭിപ്രായക്കാരും വ്യത്യസ്തകക്ഷികളുമായവരെപ്പോലെ നിങ്ങളാകരുത് (ആലുഇംറാന്‍ 105)

വേദക്കാരാണ് മേല്‍സൂക്തം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ജൂതന്മാര്‍ പലവിഭാഗമാണ്, പരീശന്മാര്‍, സെദൂക്യന്മാര്‍, ശമര്യന്മാര്‍, പുരോഹിതന്മാര്‍...... ക്രിസ്ത്യാനികളാകട്ടെ അതിലേറെയുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ആരിയസിന്റെ അനുയായികള്‍, നെസ്റ്റോറിയന്മാര്‍, മാറോനൈറ്റ്‌സ്, കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭ, പൗരസ്ത്യസഭ..... രണ്ടായിരത്തിലധികം വിഭാഗങ്ങളുണ്ട് അമേരിക്കയില്‍. അല്ലാഹുവിങ്കല്‍ നിന്നു തൗറാത്തും ഇന്‍ജീലും ലഭിച്ച ശേഷമാണിവര്‍ ഇങ്ങനെ ഭിന്ന പക്ഷക്കാരായത് എന്നാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്.

 

സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ പീഡിപ്പിച്ചവരെ പോലെയാകരുത്. അങ്ങനെ അവരുടെ ജല്‍പനങ്ങളില്‍ നിന്ന് അദ്ദേഹത്തെയവന്‍ വിമുക്തനാക്കുകയുണ്ടായി. അല്ലാഹുവിങ്കല്‍ അദ്ദേഹം ഉല്‍കൃഷ്ടനാകുന്നു (അഹ്സാബ് 69)

 

സൈനബ് ബീവി(റ)യെ വിവാഹം ചെയ്തതിലും മറ്റു പല കാര്യങ്ങളിലും തിരുമേനി(സ്വ)യെ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന മുശ്‌രിക്കുകളോടും മുനാഫിഖുകളോടുമാണ് മേല്‍നിരോധം. ജൂതന്മാര്‍ മൂസാനബിയെ ബുദ്ധിമുട്ടിച്ചതു പോലെ, നിങ്ങള്‍ നബിയെ ബുദ്ധിമുട്ടിക്കരുത്.മൂസാനബി(അ)ന് വെള്ളപ്പാണ്ടുണ്ടെന്നും അതിനാലാണ് എപ്പോഴും വസ്ത്രം ധരിച്ചു നടക്കുന്നതെന്നുമായിരുന്നു ആ വിഡ്ഢികളുടെ ജല്‍പനം. എന്നാല്‍, അത് തിരുത്തിയ സംഭവം ബുഖാരിയും മറ്റും ഉദ്ധരിച്ച ഹദീസിലുണ്ട്.

അല്ലാഹുവിനെയും സത്യസന്ദേശങ്ങളുമായവതരിച്ച ഖുര്‍ആനെയും അനുസ്മരിച്ചുകൊണ്ട് ഹൃദയങ്ങള്‍ ഭീതിദമാകാനും നേരത്തെ വേദം ലഭിച്ചവരെപ്പോലെയാകാതിരിക്കാനും-അവര്‍ക്ക് കാലദൈര്‍ഘ്യം വരികയും തദ്വാരാ ഹൃദയകാഠിന്യമുണ്ടാവുകയും മിക്കവരും അധര്‍മകാരികളാവുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു സമയമായില്ലേ? (സൂറതുല്‍ഹദീദ് 16).

നേരത്തെ വേദം ലഭിച്ചവര്‍ ജൂത-ക്രിസ്ത്യാനികളാണ്. മൂസാനബി(അ)നു ശേഷം ആയിരത്തി എണ്ണൂറും ഈസാനബി(അ)നു ശേഷം അഞ്ഞൂറും വര്‍ഷം കഴിഞ്ഞാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. ഈ നീണ്ട കാലഘട്ടം കടന്നുപോയതിനാല്‍ രണ്ടുമതങ്ങള്‍ക്കും ഗുരുതരമായ ചൈതന്യശോഷണം വന്നിരുന്നു. അടിസ്ഥാനശിലയായ തൗഹീദില്‍ നിന്നുതന്നെ അവര്‍ വ്യതിചലിച്ചു കഴിഞ്ഞിരുന്നല്ലോ. സന്മാര്‍ഗ വ്യതിചലനം സംഭവിച്ചു എന്നര്‍ത്ഥം. തൗഹീദിന്റെയും സന്മാര്‍ഗത്തിന്റെയും നിലനില്‍പിന്നായി രംഗത്തിറങ്ങിയ ആരിയസിനെപ്പോലെയുള്ള ഒട്ടേറെ പരിഷ്‌കര്‍ത്താക്കളെ അവര്‍ നിഷ്‌കരുണം പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു.

ജൂതരുടെ കുതന്ത്രവും ചതിപ്രയോഗങ്ങളും ഭയപ്പെടേണ്ടതാണെന്നും അവരുടെ സമര്‍ത്ഥനങ്ങളും വാദങ്ങളും പൊള്ളത്തരമാണെന്നും മിഥ്യയെ സത്യമാക്കി അവതരിപ്പിക്കുന്ന അവരുടെ തലതിരിഞ്ഞ നിലപാടും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലുഇംറാന്‍ 72-73, മാഇദ 18, മാഇദ 64 എന്നീ സൂക്തങ്ങള്‍ ഉദാഹരണം.

ജൂതന്മാരുടെ സ്ഥാപിതസ്വഭാവമായ ദൈവഗ്രന്ഥങ്ങിലെ മാറ്റത്തിരുത്തലുകളെ ഖുര്‍ആന്‍ കൃത്യമായി ആവരണം ചെയ്യുന്നതിലൂടെ ലക്ഷീകരിക്കപ്പെടുന്നത് അവരില്‍ നിന്ന് അകലം പാലിക്കുന്നതിലൂടെ നമ്മുടെ മതത്തിന്‍റെ സംരക്ഷണം നിറവേറ്റല്‍കൂടിയാണ്. നിസാഅ് 46, മാഇദ 41, ആലുഇംറാന്‍ 69 നിസാഅ് 44 എന്നീ ആയതുകളില്‍ ഇത് കാണാം.

ജൂതന്മാരുടെ ഫിത്നയും ഫസാദും വേണ്ടവോളം മനസിലാക്കാവുന്ന ഭൂതകാലചരിത്രവും സമകാലികസംഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. ഭാവിചരിത്രവും പൂര്‍വ്വചരിത്രത്തിന്‍റെ തുടര്‍ച്ചയായിരിക്കുമെന്ന് ഖുര്‍ആന്‍ പ്രവചിച്ചിട്ടുണ്ട്.

അല്ലാഹു ഹസ്തബന്ധിതനാണ് എന്നു യഹൂദികള്‍ ജല്‍പിക്കുന്നു. എന്നാല്‍ അവരുടെ കൈകളാണ് ബന്ധിച്ചുവെക്കപ്പെട്ടിരിക്കുന്നത്-മൗഢ്യം പറഞ്ഞതിനാല്‍ അവര്‍ അഭിശപ്തരായി -അല്ലാഹുവിന്റെ ഇരു കൈകളും നിവര്‍ത്തി വെക്കപ്പെട്ടതാകുന്നു; താന്‍ ഉദ്ദേശിക്കുന്ന വിധം അവന്‍ ചെലവഴിക്കും. താങ്കള്‍ക്ക് രക്ഷിതാവിങ്കല്‍ നിന്ന് അവതീര്‍ണമാകുന്നത് അവരില്‍ മിക്കവര്‍ക്കും ധിക്കാരവും നിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യുന്നു. അന്ത്യനാള്‍ വരെയും അവര്‍ക്കിടയില്‍ നാം ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെ യും അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ പാടുപെടുകയാണ്; അല്ലാഹുവാകട്ടെ, നാശകാരികളെ സ്‌നേഹിക്കയേ ചെയ്യില്ല (മാഇദ 64) .

സാമ്പത്തിക പ്രയാസങ്ങളുണ്ടാകുമ്പോള്‍, അല്ലാഹു പിശുക്കനാണ്, അതുകൊണ്ടാണ് നമുക്ക് സമ്പത്ത് തരാത്തത് എന്നു ചില യഹൂദികള്‍ രഹസ്യമായി പറഞ്ഞിരുന്നു. അതാണ് പശ്ചാത്തലം. കൈ എന്ന പ്രയോഗം ഇവിടെ ആലങ്കാരികമാണ്, ഔദാര്യം ആണ് ഉദ്ദേശ്യം. സൃഷ്ടികളെപ്പോലെ, കൈയും കാലുമൊന്നും അല്ലാഹുവിന്ന് ഇല്ലല്ലോ. ഈ വിധം പലതരം വിടുവായത്തങ്ങളും മൗഢ്യങ്ങളും നിസ്സങ്കോചം പറഞ്ഞിരുന്നതിനാല്‍ ജൂതര്‍ അല്ലാഹുവിന്റെ ശാപത്തിനു വിധേയരാവുകയുണ്ടായി.

ഓരോ ഖുര്‍ആന്‍ സൂക്തമിറങ്ങുമ്പോഴും, തിരുമേനി (സ്വ) ഓരോ പുതിയ മതകാര്യം പഠിപ്പിക്കു മ്പോഴും ജൂതന്മാര്‍ അത് നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യും. തദ്ഫലമായി സത്യനിഷേധം നാള്‍ക്കുനാള്‍ അവരില്‍ വര്‍ധിച്ചുവന്നുകൊണ്ടിരിക്കുമല്ലോ. ഈ ധിക്കാര മനഃസ്ഥിതി മൂലം അവരില്‍ അന്ത്യനാള്‍ വരെയും പരസ്പര ശത്രുത അല്ലാഹു നിക്ഷേപിച്ചിരിക്കുകയാണ്. യഹൂദികള്‍ നാനാ ഭാഗത്തു നിന്നുമായി വന്ന് ചേക്കേറിയ ഇസ്രയേല്‍ രാഷ്ട്രത്തിലും മറ്റിടങ്ങളിലുമൊക്കെ ഈ ഛിദ്രത കാണാം. പക്ഷേ, അതു മറച്ചു വെച്ച്, ഇസ്‌ലാം എന്ന പൊതു ശത്രുവിനെതിരെ അവര്‍ ഒറ്റക്കെട്ടായിരിക്കുന്നു എന്നുമാത്രം.

മേല്‍വിവരിക്കപ്പെട്ടതില്‍ നിന്ന് ജൂതന്മാര്‍ ഇസ്ലാമിനോടും മുസ്ലിംകളോടും ഏതു തരത്തിലാണ് പെരുമാറുന്നതെന്ന് വ്യക്തമായല്ലോ. ചരിത്രവും വര്‍ത്തമാനവും നമുക്ക് മുമ്പില്‍ തെളിവുകളായി ഏറെയുണ്ട്താനും.

ചുരുക്കത്തില്‍ വൈയക്തികവും മാനുഷികവുമായ വിഷയങ്ങളില്‍ ജൂതരോട് സൌമ്യസമീപനം സ്വീകരിക്കുന്നതോടൊപ്പം ആശയപരമായും മതപരമായും ജൂതരോട് പൂര്‍ണമായ അകലം പാലിക്കേണ്ടതും അവരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ശത്രുതാമനോഭവാത്തെയും വഞ്ചനാപരമായ നിലപാടിനെയും കരുതിയിരിക്കേണ്ടതുമാണെന്ന് മനസിലായല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter