അനുവദനീയമായ ആഭരണത്തിന്‍റെ ഒരു ഏകദേശ കണക്ക് പറയാമോ? കിട്ടാനുള്ള കടത്തില്‍നിന്ന് കൊടുക്കാനുള്ള കടം കുറച്ച് ബാക്കി കൊടുത്താല്‍ പോരെ? ലാഭം ഉള്‍പ്പെടെയാണോ സകാത് കൊടുക്കേണ്ടത്?

ചോദ്യകർത്താവ്

ശംസുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആഭരണത്തിന്‍റെ സാധാരണ കണക്ക് തീരുമാനിക്കേണ്ടത് ഓരോ നാട്ടിലെയും പതിവ് അനുസരിച്ചാണ്. കൂടുതല്‍ ആഭരണം ധരിക്കുന്നത് പതിവുള്ളിടത്ത് അതിന്‍റെ തോത് കൂടുമെന്നര്‍ത്ഥം. കടം കിട്ടാനും കൊടുക്കാനുമുള്ളത് കൂട്ടിക്കിഴിച്ച് ബാക്കിയുള്ളതിന് നല്‍കിയാല്‍ മതിയാവുകയില്ല. കൊടുക്കാനുള്ള കടത്തിന് അതിന്‍റെ ഉടമ സകാത് നല്‍കുമല്ലോ. അത് കൊണ്ട് കിട്ടാനുള്ളതിന്‍റെ ഉടമ എന്ന നിലക്ക് അതിന് മുഴുവനായും സകാത് നല്‍കേണ്ടതാണ്. ഒരാള്‍ക്ക് ആകെ സ്വത്തിനേക്കാള്‍ കവിഞ്ഞ കടമുണ്ടെങ്കിലും സകാത് നിര്‍ബന്ധമാവുന്ന നിബന്ധനകളൊത്താല്‍ സകാത് നല്‍കേണ്ടതാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. ലാഭം സാധാരണഗതിയില്‍ രണ്ട് തരത്തിലാണ് ഉപയോഗിക്കപ്പെടാറ്. ചിലര്‍ അതില്‍നിന്ന് അത്യാവശ്യകാര്യങ്ങള്‍ക്കുള്ള ചെലവുകളെടുത്ത് ബാക്കിയുള്ളത് കൊണ്ട് വീണ്ടും ചരക്കുകള്‍ വാങ്ങി കച്ചവടം മെച്ചപ്പെടുത്തുന്നു. ഈ രൂപത്തില്‍, ലാഭവും വര്‍ഷാവസാനം നടക്കുന്ന കണക്കെടുപ്പില്‍ ഉള്‍പ്പെടുന്നതായിരിക്കും. ചെലവായിപ്പോയതിന് സകാത് വരുന്നുമില്ല. എന്നാല്‍ ചില കച്ചവടക്കാര്‍ ലാഭവിഹിതം വേറെ തന്നെ മാറ്റി വെക്കുകയും അത് പ്രത്യേകം സൂക്ഷിക്കുകയും ചെയ്യുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ലാഭത്തിന്റെ വര്‍ഷവും കണക്കും സാധാരണ കാശിന്റേത് പോലെ വേറെ തന്നെ സൂക്ഷിക്കേണ്ടതാണ്. ഇത് കച്ചവടത്തിന്‍റെ സകാത് എന്ന ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter