അമുസ്‌ലിംകളായ പലരില്‍നിന്നും അവരുടെ ആഘോഷങ്ങളുടെയോ പൂജകളുടെയോ മറ്റോ ഭാഗമായി പല അമാനുഷിക കാര്യങ്ങളും ഉണ്ടാകുന്നതായി കാണുന്നു. അവയെ നാം എങ്ങനെ വിശദീകരിക്കും?

ചോദ്യകർത്താവ്

ഹാസിഫ്.പെടേന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പിശാചിന്റെ കഴിവുകളെക്കുറിച്ചും സിഹ്റ് തുടങ്ങിയ നിഷിദ്ധ മാര്‍ഗ്ഗങ്ങളിലൂടെ നടക്കാവുന്ന കാര്യങ്ങളെക്കുറിച്ചും ഖുര്‍ആന്‍ തന്നെ വ്യക്തമായി പറഞ്ഞുവെച്ചതാണ്. മൂസാ നബി(അ) വടിയെ പാമ്പാക്കി മാറ്റിയാണ് തന്റെ പ്രവാചകത്വം തെളിയിച്ചത്. എന്നാല്‍ അവിടെയുണ്ടായിരുന്ന സാഹിരീങ്ങളും അതേ പ്രവര്‍ത്തനം തന്നെയായിരുന്നു ചെയ്തത്. മൂസാ (അ)ന്റേത് കാരണങ്ങള്‍ക്കതീതമായിരുന്നെന്നും സാഹിരീങ്ങളുടേത് കാരണങ്ങളുടെ അടിസ്ഥാനത്തില്‍  പഠിച്ചെടുത്തതാണെന്നും അവര്‍ക്ക് തന്നെ ബോധ്യമായതിനെ തുടര്‍ന്നായിരുന്നല്ലോ അവര്‍ വിശ്വസിക്കാന്‍ തയ്യാറായത്. സാഹിരീങ്ങളുടെ പാമ്പുകളെക്കുറിച്ച്, അവ നടക്കുന്നതായി തോന്നിക്കപ്പെടുന്നുവെന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചതെങ്കില്‍, മുഅ്ജിസതായി വന്ന പാമ്പിനെക്കുറിച്ച്, അത് വിഴുങ്ങിക്കളയുന്നു എന്ന് തന്നെയാണ് ഖുര്‍ആന്‍ പറഞ്ഞത്. അത് തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്കിടയിലെ വ്യത്യാസവും. ആദ്യത്തേത്, പിശാചുക്കളെ പ്രീതിപ്പെടുത്തുന്നതിലൂടെയോ കാര്യകാരണങ്ങള്‍ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നതിലൂടെയോ ആര്‍ക്കും അത്തരം കഴിവുകള്‍ നേടിയെടുക്കാവുന്നതാണ്. എന്നാല്‍ പ്രവാചകരുടെ അമാനുഷിക സംഭവങ്ങള്‍ അത്തരത്തിലുള്ളവയല്ലെന്ന് വളരെ വ്യക്തമാണ്. മുഅ്ജിസതോ കറാമതോ അല്ലാതെ നടക്കുന്ന അമാനുഷികമായി തോന്നുന്ന കാര്യങ്ങളൊക്കെ, മാജിക് പോലെ കാര്യകാരണബന്ധങ്ങളാലോ പൈശാചിക സഹായത്താലോ ആണെന്നാണ് യാഥാര്‍ത്ഥ്യം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter