ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി; ആദ്യ കല്ലേറ് കര്‍മ്മം നിർവഹിച്ചു
മക്ക: ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ സുപ്രധാന കർമമായ അറഫ സംഗമം അവസാനിച്ചതിന് പിന്നാലെ ഇന്ന് ബലിപെരുന്നാൾ ദിനത്തിൽ ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി ആദ്യ കല്ലേറ് കര്‍മ്മം നടത്തി. വിവിധ സംഘങ്ങളായാണ് ഹാജിമാർ ജംറത്തുല്‍ അഖബയില കല്ലേറ് കര്‍മം നനടത്തിയത്. ശേഷം മക്കയിലെ ഹറമിലെത്തി 'ത്വവാഫുല്‍ ഇഫാദ'യും നിര്‍വഹിച്ചു. ഹജ്ജിന്റെ ഉപേക്ഷിക്കാൻ പാടില്ലാത്ത കർമ്മം തന്നെയാണ് ഇതും.

കര്‍ശന ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ചാണ് കല്ലേറ് കര്‍മവും ത്വവാഫും നടന്നത്. ഹറമില്‍ പ്രവേശനത്തിനും പുറത്തേക്കും പ്രത്യേക കവാടങ്ങളും മത്വാഫില്‍ സ്റ്റിക്കര്‍ പതിച്ച്‌ ഓരോ ഗ്രൂപ്പുകള്‍ക്കും പ്രത്യേക പാതകളും നിശ്ചയിക്കുകയും ചെയ്തിരുന്നു.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരുന്നു ചടങ്ങുകൾ. എറിയുന്നതിനുള്ള കല്ലുകള്‍ അണുമുക്തമാക്കിയ ശേഷം പാക്കറ്റുകളിലാക്കി നേരത്തെതന്നെ തീര്‍ഥാടകര്‍ക്ക് നല്‍കിയിരുന്നു. മൂന്നിൽ ബാക്കി രണ്ട് ജംറകളിൽ വരും ദിവസങ്ങളിൽ കല്ലേറ് കർമം നിർവഹിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter