49ാമത് ആഴ്ചയും അധിനിവേശ വിരുദ്ധ പോരാട്ടം തുടര്‍ന്ന് ഫലസ്ഥീനിയന്‍ ജനത

ഇസ്രയേല്‍  ഗാസയില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ 49 ാം  ആഴ്ചയും പ്രതിഷേധം തുടര്‍ന്ന് ഫലസ്ഥീനിയന്‍ ജനത.

1948 ലെ നിയമപ്രകാരം ഫലസ്ഥീന്‍ അഭയാര്‍ത്ഥികളെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗാസയിലെ ജനത ശക്തമായ ചെറുത്തുനില്‍പ്പ് തുടരുന്നത്.
എന്നാല്‍ ചെറുത്തുനില്‍പ്പിനെതിരെ ഇസ്രയേല്‍ ശക്തമായ ഉപരോധവും ആക്രമണവുമാണ് അഴിച്ചുവിടുന്നത്.

ഉപരോധം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും പിന്നോട്ടില്ലെന്നും പ്രതിഷേധത്തെ തുടര്‍ന്ന് ഹമാസ് വക്താവ് ഹസീം ഖസീം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനത്തിനാണ് പ്രതിഷേധം തുടങ്ങിയത്. ഇതിനകം 250 ലധികം ഫലസ്ഥീനികള്‍ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter