കേരളത്തിലെ മുസ് ലിം പ്രസിദ്ധീകരണങ്ങളുടെ ചരിത്രം

കേരളമുസ്‌ലിംകളുടെ രചനാത്മകമായ വളര്‍ച്ചയില്‍ വന്‍മാറ്റങ്ങള്‍ വരുത്തിയ രണ്ടു സുപ്രധാന സംഭവങ്ങളാണ്   പ്രിന്റിംഗ് പ്രസ്സുകളുടെ കടന്നുവരവും പ്രസാധനാലയങ്ങളുടെ ആരംഭവും. പരമ്പരാഗത ജ്ഞാന പ്രസരണ മാധ്യമങ്ങളില്‍നിന്നും വിരുദ്ധമായി ലക്ഷ്യത്തിലും അര്‍ത്ഥത്തിലും ലഭ്യതയിലും ഈ സാങ്കേതിക വിദ്യ കൊണ്ടുവന്ന ചലനങ്ങളും സാധ്യതകളും അപരിമേയമാണ്. കാലത്തിനും സാഹചര്യത്തിനും അനുഗുണമാകുംവിധം മുസ്‌ലിം പ്രതികരണ-ആഗിരണ വഴികള്‍ മാറ്റം സ്വീകരിക്കുന്നുവെന്നതിന്റെ ശക്തമായ തെളിവായിരുന്നു ഇത്. കേവലം ഒരു കൊച്ചു ബൗണ്ടറിക്കുള്ളിലെ ചലനാത്മകതക്കപ്പുറം പുറം ലോകവുമായി ബന്ധപ്പെടാനും അവിടത്തെ ഫലപ്രദമായ മാറ്റങ്ങളെ ഉള്‍കൊള്ളാനും അതിനെ ഇസ്‌ലാമിക പ്രബോധനത്തിന്റെ വഴിയില്‍ ഉപയോഗപ്പെടുത്താനും മുസ്‌ലിംകള്‍ എക്കാലവും ശ്രമിച്ചിരുന്നു. പലപ്പോഴും, സൂക്ഷ്മതകാരണം അതിലേക്ക് എത്തിപ്പെടാന്‍ കാലതാമസമെടുത്തിരുന്നുവെങ്കിലും. ഒരു പുതുയുഗത്തിന്റെ ആരംഭമായിരുന്നു സത്യത്തില്‍ പ്രിന്റിംഗ് പ്രസ്സിലൂടെ മുസ്‌ലിംലോകത്ത് സംഭവിച്ചത്. സ്വാഭാവികമായും അത് കേരളത്തിലും സംഭവിച്ചുവെന്നുതന്നെ പറയാം. വാമൊഴി സംരക്ഷണത്തില്‍നിന്നും വരമൊഴി സംരക്ഷത്തിലേക്ക് ജനങ്ങള്‍ മാറിയതോടെ അതിന്റെ പുതിയ സാധ്യതകളാണ് അന്വേഷിക്കപ്പെട്ടിരുന്നത്. പേപ്പറിന്റെയും അച്ചുകൂടങ്ങളുടെയും വ്യവസ്ഥാപിതമായ കടന്നുവരവോടെ പ്രസാധനമെന്ന പുതിയൊരു മേഖല സജീവമാകുകയായിരുന്നു. അറിവിന്റെയും ജ്ഞാനപ്രസരണത്തിന്റെയും പുതിയ വാതായനങ്ങള്‍ തുറന്ന് പ്രസിദ്ധീകരണങ്ങളും നാടുനീളെ വ്യാപകമായി.
പ്രിന്റിംഗ് പ്രസ്സ് കേരളത്തില്‍
ഇന്ത്യയുടെ മറ്റു ഭാഗങ്ങളെപ്പോലെത്തന്നെ കേരളത്തിലും പ്രിന്റിംഗ് പ്രസ്സ് കടന്നുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലാണ്. 1821 ല്‍ ബ്രിട്ടീഷ് മിഷനറി പ്രവര്‍ത്തകനായ ബെഞ്ചമിന്‍ ബെയ്‌ലി കോട്ടയത്ത് സ്ഥാപിച്ച സി.എം.എസ്. പ്രസ്സാണ് കേരളത്തിലെ പ്രഥമ പ്രിന്റിംഗ് പ്രസ്സ്. മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം 1848 മുതല്‍ പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ മൂന്നാമത്തെ പത്രം  ജ്ഞാനനിക്ഷേപം ആദ്യമായി പ്രസിദ്ധീകരിച്ചിരുന്നത് ഈ പ്രസ്സില്‍നിന്നായിരുന്നു. 1847 ല്‍ തലശേരി ബാസല്‍ മിഷന്‍ പ്രകാശനം ചെയ്ത രാജ്യസമാചാരമായിരിക്കണം മലയാളത്തിലെ ആദ്യത്തെ പ്രസിദ്ധീകരണം. 1834 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ ഗവണ്‍മെന്റ് പ്രസ്സും 1847 ല്‍ തലശ്ശേരി ഇല്ലിക്കുന്നില്‍ ഉയര്‍ന്നുവന്ന ബാസല്‍ മിഷന്റെ ലിത്തോ പവര്‍ പ്രസ്സുമാണ് കേരളത്തിലെ മറ്റു ആദ്യകാല പ്രസ്സുകള്‍.
പുസ്തക നിര്‍മാണത്തിന്റെ പുതിയ ശൈലികള്‍ വളരെ ആകാംക്ഷയോടെയാണ് കേരളജനത വരവേറ്റത്. ഇതേ തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗത്തും പ്രസ്സുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. പ്രസിദ്ധീകരണങ്ങളും അടിക്കടി കൂടിക്കൊണ്ടിരുന്നു. അച്ചടിയെ മൂല്യബോധത്തോടെ ഉപയോഗപ്പെടുത്തുകയെന്ന ഒരു ചിന്തയോടെയാണ് മുസ്‌ലിംകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത്.

കേരളമുസ്‌ലിംകളും പ്രസാധന ചിന്തയും
അറബി മലയാളത്തിലെ പ്രഥമ കൃതിയായ മുഹ്‌യദ്ദീന്‍ മാലയും കേരളമുസ്‌ലിം ചരിത്രത്തിലെ പ്രഥമ ഉദ്ദ്യമമായ തുഹ്ഫത്തുല്‍ മുജാഹിദീനും രൂപപ്പെട്ടുവന്ന പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍നിന്നുതന്നെ വേണം കേരളമുസ്‌ലിംകളുടെ സര്‍ഗാത്മക പ്രകടനത്തിന്റെയും പ്രസാധനചിന്തയുടെയും ചരിത്രം അന്വേഷിച്ചുതുടങ്ങാന്‍. ചരിത്രത്തിനും വസ്തുതകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ശാശ്വതത്വവും അമരത്വവും വേണമെന്ന് പണ്ഡിതന്മാര്‍ അന്നുതന്നെ ചിന്തിച്ചു. അതിനുള്ള വഴികള്‍ അന്നത്തെ നിലവാരത്തിനനുസരിച്ച് വികസിപ്പിക്കുകയും ചെയ്തു. അവിടന്നിങ്ങോട്ട് നാലു നൂറ്റാണ്ടുകാലം കേരളമുസ്‌ലിംകളുടെ സര്‍ഗാത്മകതയുടെ മാത്രം കഥ പറയുന്ന കാലങ്ങളാണ്. അറബിമലയാളം വികസിച്ചതു മുതല്‍  ആയിരക്കണക്കിന് സൃഷ്ടികളാണ് മുസ്‌ലിംകള്‍ക്കിടയില്‍നിന്നും ഉയര്‍ന്നുവന്നത്. മാലകള്‍, മൗലിദുകള്‍, പാട്ടുകള്‍, ലേഖനങ്ങള്‍, ഖണ്ഡനകൃതികള്‍, പ്രതികരണങ്ങള്‍, പഠനങ്ങള്‍, ആസ്വാദനങ്ങള്‍, വ്യാഖ്യാനങ്ങള്‍, വിവര്‍ത്തനങ്ങള്‍, നോവലുകള്‍, കഥകള്‍ തുടങ്ങി പലവിധ രചനകള്‍ ഇവിടെ ജന്മമെടുത്തു. കേവലം രചന എന്നതിലപ്പുറം പ്രസിദ്ധീകരിക്കപ്പെടുകയും വെളിച്ചം കാണുകയും ചെയ്തതുകൊണ്ടുതന്നെയാണല്ലോ ഈ  ചരിത്രങ്ങള്‍ക്ക് കൂടുതല്‍കാലം പിന്തുടര്‍ച്ചയുണ്ടായത്. പകര്‍ത്തിയെഴുത്തും കയ്യെഴുത്തുപ്രതി തയ്യാറാക്കലുമെല്ലാമായിരുന്നുവെങ്കിലും അക്കാലത്ത് അവ ജനങ്ങള്‍ക്കിടയിലെത്തിക്കാനുള്ള ശക്തമായ വഴികള്‍ വ്യാപകമായിത്തന്നെ നടന്നിരുന്നുവെന്നു വേണം മനസ്സിലാക്കാന്‍. കാരണം, അന്നു രചിക്കപ്പെട്ട അധികം പുസ്തകങ്ങളും കേരളം മൊത്തം പ്രസിദ്ധി നേടിയവയും പല ഭാഗങ്ങളിലും വായിക്കപ്പെട്ടവയും പഠിപ്പിക്കപ്പെട്ടവയുമായിരുന്നു.
പടപ്പാട്ടുകളും സമര സാഹിത്യങ്ങളും ശുഹദാക്കളുടെ അനുസ്മരണ ഗീതങ്ങളുമൊക്കെയായിരുന്നു  തൊട്ടടുത്ത കാലത്തിന്റെ രചനകള്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രചനകളായിരുന്നു ഇവ. വന്‍ സ്വീകാര്യത നേടി എന്നുമാത്രമല്ല, ചുരുങ്ങിയ കാലയളവിനുള്ളില്‍ അവയുടെ ശക്തമായ പ്രതിഫലനങ്ങള്‍വരെ അന്നു സമൂഹത്തില്‍ പ്രത്യക്ഷമായിരുന്നു. മമ്പുറം തങ്ങളുടെയും ഫസല്‍ പൂക്കോയ തങ്ങളുടെയും ഉമര്‍ ഖാസിയുടെയുമെല്ലാം സംഭാവനകള്‍ ഇതില്‍ ഏറെ മഹത്തരമാണ്.
വാമൊഴി കൈമാറ്റമായിരുന്നു പ്രാചീന കേരള മുസ്‌ലിംകളുടെയും ജ്ഞാന പ്രസരണ ശൈലിയെങ്കിലും വരും തലമുറകളിലേക്ക് അവയെ എത്തിച്ചുകൊടുക്കാനും ഒരേ സമയം ഒരുപാട് വ്യക്തികള്‍ക്കിടയില്‍ അതിനെ പ്രസരിപ്പിക്കാനുമുള്ള മാര്‍ഗമെന്നോണം എഴുത്തും പ്രസിദ്ധീകരണവും അവര്‍ അനൗദ്യോഗികമായി നേരത്തെത്തന്നെ ആരംഭിച്ചതായി കാണാന്‍ കഴിയും. നിസ്‌കാരക്കണക്കും സബീനകളും ഓരോ നാട്ടിലെയും പ്രത്യേകം മാലകളും മൗലിദുകളും അനുഷ്ഠാന കോശങ്ങളുമെല്ലാം ഇതിനുദാഹരണമാണ്.
അച്ചുകൂടങ്ങളുടെ കടന്നുവരവ്
ഏറെ വ്യവസ്ഥാപിതമായ നിലക്ക് പ്രസാധന രംഗം കേരളമുസ്‌ലിംകളില്‍ വികസിച്ചുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ്. അധവാ, കേരളക്കരയില്‍ പ്രിന്റിംഗ് പ്രസ്സ് വ്യാപകമായിത്തുടങ്ങിയതുമുതല്‍ എന്നു ചുരുക്കം. ഒന്നുംകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, മുസ്‌ലിംലോകത്തിന്റെ  പ്രസാധന ചിന്തയും പ്രതിഫലനങ്ങളും അതേ കാലത്തുതന്നെ കേരളക്കരയിലുമെത്തിയെന്നു ചുരുക്കം. മറ്റൊരു നിലക്ക് പറഞ്ഞാല്‍, കേരളത്തില്‍ ഇതര മതക്കാര്‍ എഴുത്തും പ്രസാധനവും തുടങ്ങിയ അതേ കാലത്തുന്നെ മുസ്‌ലിംകളും എഴുത്തും പ്രസിദ്ധീകരണവും ആരംഭിച്ചിട്ടുണ്ട്. എന്നല്ല, പലപ്പോഴും അവരെയെല്ലാം കവച്ചുവെക്കുന്ന നിലക്കായിരുന്നു സാഹിത്യമേഖലകളിലും ആദ്ധ്യാത്മിക രചനകളിലുമെല്ലാം മുസ്‌ലിംകളുടെ പ്രകടനങ്ങള്‍.
പ്രവാചകരുടെ കാലംമുതല്‍ത്തന്നെ ഇസ്‌ലാമികത്തനിമ നിലനിന്നിരുന്ന ഭൂമിയാണെല്ലോ കേരളം. അതുകൊണ്ടുതന്നെ, ആദ്ധ്യാത്മിക ഇസ്‌ലാമിക ചിന്തയെ നിലനിറുത്തുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിംലോകത്ത് കടന്നുവന്നിരുന്ന ചിന്തകളും ചര്‍ച്ചകളും പ്രതിരോധങ്ങളുമെല്ലാം കേരളമുസ്‌ലിംകള്‍ക്കിടയിലും കടന്നുവന്നിരുന്നു. പരമ്പരാഗത ഇസ്‌ലാമിക ചിന്തയെ കളങ്കപ്പെടുത്തുമെന്നു തോന്നുന്ന ഏതൊരു മാര്‍ഗത്തെയും വളരെ വിശദമായി പഠനവിധേയമാക്കിയതിനു ശേഷം മാത്രമേ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. പ്രിന്റിംഗ് പ്രസ്സും ഉപയോഗവും മുസ്‌ലിംലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷമായിരുന്നുവെന്ന് നാം മുമ്പു പറഞ്ഞു. ഏന്നാല്‍, ആശയപ്രചാരണമേഖലയില്‍ ഏറെ ഉപകാരപ്രദമാണെന്നു മനസ്സിലാക്കിയ കേരളമുസ്‌ലിംകള്‍ വളരെ ആവേശത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. മതപ്രബോധനമേഖലയില്‍ ക്രൈസ്തവ മിഷനറിയില്‍നിന്നും വന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ ഇതവര്‍ക്ക് ഏറെ ഉപകാരം ചെയ്തു. കേരളത്തില്‍ ഔദ്യോഗികമായി അച്ചുകൂടങ്ങള്‍ തുടങ്ങുകയും പ്രസാധനങ്ങള്‍ ആരംഭിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെത്തന്നെ മുസ്‌ലിംകളും ഈ മേഖലയില്‍ കടന്നുവന്നിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടിയാണ് കേരളമുസ്‌ലിംകള്‍ക്കിടയില്‍ പ്രിന്റിംഗ് പ്രസ്സ് കടന്നുവരുന്നതെന്ന് നാം പറഞ്ഞു. പ്രധാനമായും കേരളത്തില്‍ ഏറെ ചരിത്രപ്രധാനമായ മൂന്നു പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രിന്റിംഗ് പ്രസ്സുകള്‍ വ്യാപിച്ചിരുന്നത്. തലശ്ശേരി, തിരൂരങ്ങാടി, പൊന്നാനി എന്നിവയാണവ. കേരളത്തിലെ ഒരേയൊരു മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശവുമായി ബന്ധപ്പെട്ട് തലശ്ശേരിയും മാപ്പിളസമരങ്ങളുടെയും വീരപോരാളികളുടെയും മുഖ്യ കേന്ദ്രം എന്ന നിലക്ക് തിരൂരങ്ങാടിയും    കേരളമുസ്‌ലിം വൈജ്ഞാനിക ചരിത്രത്തിലെ പ്രശോഭിത അധ്യായം എന്ന നിലക്ക് പൊന്നാനിയും ഈ ചരിത്രത്തില്‍ സ്വാഭാവികമായും അനിവാര്യ പ്രതിനിധാനം കാഴ്ചവെച്ചതായിരിക്കണം. ലഭ്യമായ, ഏതു പഴയകാല രചനകളെടുത്തു പരിശോധിച്ചുനോക്കിയാലും ഈ മൂന്നിലേതെങ്കിലുമൊരു പ്രദേശത്തുനിന്നും മുദ്രണം ചെയ്യപ്പെട്ടവയായി കണ്ടെത്താന്‍ പറ്റും. 1960 കളില്‍ കാസര്‍കോട് ഭാഗങ്ങളില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍വരെ മുദ്രണം ചെയ്യപ്പെട്ടിരുന്നത് തിരൂരങ്ങാടിയില്‍നിന്നാണ്. ഖാസി മര്‍ഹൂം സി.എം. അബ്ദുല്ല മൗലവിയുടെ ചെമ്പിരിക്ക മാല ഒരു ഉദാഹരണം.
കണ്ണൂരിലെ അറക്കല്‍ കൊട്ടാരത്തിനടുത്ത് ആദം ഹാജി എന്നൊരാള്‍ 1869 ല്‍ തുടക്കംകുറിച്ച പ്രസ്സാണ് കേരളത്തില്‍ ആദ്യത്തെ അറബി മലയാള പ്രസ്സായി മനസ്സിലാക്കപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ നേരത്തെത്തന്നെ  പ്രസ് നിര്‍മിക്കാനായി തെരഞ്ഞെടുത്ത ഒരു സ്ഥലമായിരുന്നു തലശേരി എന്നതിനാല്‍ അവിടത്തെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും ഇതിന്റെ നിര്‍മാണത്തെ ത്വരിതപ്പെടുത്തിയിരിക്കണം. അറക്കല്‍ കുടുംബത്തില്‍നിന്നും വിവാഹം കഴിച്ച് എളയയായ മായിന്‍ കുട്ടി എളയ തന്റെ വിഖ്യാതമായ ഖുര്‍ആന്‍ പരിഭാഷ ആറ് വോള്യങ്ങളിലായി മുദ്രണം നിര്‍വഹിച്ചത് ഈ പ്രസ്സില്‍നിന്നായിരുന്നു. ജലാലൈനിയെ അടിസ്ഥാനമാക്കി അദ്ദേഹം തയ്യാറാക്കിയ ഈ ഗ്രന്ഥം അറക്കല്‍ കുടുംബത്തിന്റെ സഹായത്തോടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ശേഷം കേരളക്കരയില്‍ ശ്രുതി നേടിയ പല രചനകളും ഇവിടെനിന്ന് മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാവ മുസ്‌ലിയാരുടെ വിത്‌രിയ്യ: കാവ്യം വ്യാഖ്യാനം, പാടൂര്‍ കുഞ്ഞിക്കോയ മുസ്‌ലിയാരുടെ വൈതല്യം, എളയയുടെ തന്നെ രിദാമാല, ആഖിബത്ത് മാല തുടങ്ങിയവ ഉദാഹരണങ്ങള്‍.
1870 ന്റെ പരിസരങ്ങളിലായി തലശേരിയിലെ ഒരു വ്യാപാര കുടുംബമായ തീക്കൂക്കില്‍ തറവാട്ടിലെ  കുഞ്ഞഹമ്മദ് എന്നൊരാള്‍ തലശേരിയില്‍ ഒരു പ്രസ് സ്ഥാപിക്കുകയുണ്ടായി. അറബി മലയാളം അച്ചടിച്ചിരുന്ന കേരളത്തിലെ രണ്ടാമത്തെ മുസ്‌ലിം പ്രസ്സായിരിക്കണം ഇത്. വര്‍ഷങ്ങളോളം തലശേരിയിലെ ഇല്ലിക്കുന്നില്‍  ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രസ്സില്‍ ജോലിക്കാരനായിരുന്ന അദ്ദേഹം അതില്‍നിന്നും ഒഴിവായിവന്നായിരുന്നു ഈ പ്രസ് സ്ഥാപിച്ചിരുന്നത്. മുസ്ഹഫുകളായിരുന്നു കുഞ്ഞഹമ്മദിന്റെ പ്രസ്സില്‍നിന്നും കൂടുതലായി മുദ്രണം ചെയ്യപ്പെട്ടിരുന്നത്. അണിയാപ്പുറത്ത് അമ്മുവായിരുന്നു തലശേരിയിലെ മറ്റൊരു പ്രസ്സുടമ. പൊന്നാനിയില്‍പോയായിരുന്നു അദ്ദേഹം പ്രസ് നടത്തിയിരുന്നത്. അരയാലിപ്പുറത്ത് കുഞ്ഞഹമ്മദ്, നീരാറ്റിപ്പീടിക കുഞ്ഞഹമ്മദ്, വളപ്പിച്ചിക്കണ്ടി കുഞ്ഞിമൂസ, കണ്ണമ്പത്ത് ഹസന്‍, പാലിക്കണ്ടി കുഞ്ഞാമു, നെയ്യാന്‍വീട്ടില്‍ അബ്ദു തുടങ്ങിയവരും ഈ മേഖലയില്‍ പ്രസിദ്ധീകരണ രംഗത്ത് തിളങ്ങിനിന്നവരാണ്. കാരക്കാട് സഈദലി സ്ഥാപിച്ച മള്ഹറുല്‍ മുഹിമ്മാത്ത് പ്രസ്സാണ് ഇവിടെ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ഒരു മുദ്രണ ശാല. ശ്രദ്ധേയമായ പല പുസ്തകങ്ങളും ഇവിടെനിന്നും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് ഇത് തിരൂരങ്ങാടിലേക്ക് മാറ്റിസ്ഥാപിക്കുകയുണ്ടായി. ചേരൂര്‍ ശുഹദാക്കളെക്കുറിച്ച് വിരചിതമായ ചേറൂര്‍ പടപ്പാട്ട് അച്ചടിച്ചതുകാരണം ബ്രിട്ടീഷ് പട്ടാളം കണ്ടുകെട്ടി സീല്‍ ചെയ്യുകയായിരുന്നു. 1934 മാര്‍ച്ചില്‍ ഒരു പ്രതിവാര പത്രമായി കെ.കെ. മുഹമ്മദ് ശാഫിയുടെ പത്രാധിപത്യത്തില്‍ ചന്ദ്രക ദിനപത്രം ആരംഭിച്ചതും തലശേരിയില്‍വെച്ചുതന്നെ. അച്ചുകൂടങ്ങളുടെ നാട് എന്നു ശ്രുതിപ്പെടാന്‍മാത്രം സാഹിത്യ-പ്രസാധന പ്രവര്‍ത്തനങ്ങള്‍കൊണ്ട് സമ്പന്നമായിക്കഴിഞ്ഞിരുന്നു അന്ന് തലശേരി. 1892 നും 1920 നും ഇടക്ക് എല്ലാ അര്‍ത്ഥത്തിലും വടക്കെ മലബാര്‍ കേരളത്തിന്റെ സാഹിത്യത്തറവാടായി മാറാന്‍ കാരണം തലശേരിയായിരുന്നു.
മമ്പുറം സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ പ്രസിദ്ധീകരിച്ച ഹിദായത്തുല്‍ ഇഖ്‌വാനാണ് മലബാറില്‍നിന്നും അറബി മലയാളത്തിലിറങ്ങിയ പ്രഥമ പത്രം. തിരൂരങ്ങാടിയില്‍നിന്നായിരുന്നു ഇത് പുറത്തിറങ്ങിയിരുന്നത്. തങ്ങളുടെതന്നെ ബറകാത്തുല്‍ മുഅ്മിനീന്‍ പ്രസ്സില്‍നിന്നായിരുന്നു ഇതിന്റെ മുദ്രണം. 1883 ല്‍ സ്ഥാപിതമായ ആമിറുല്‍ ഇസ്‌ലാം ലിത്തോ പവര്‍ പ്രസ്സാണ് പ്രധാനമായും തിരൂരങ്ങാടി പ്രസിദ്ധമായ പ്രസാധന ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ചാലിലകത്ത് അഹ്മദ് സാഹിബ്   സ്ഥാപിച്ച ഇതിന് അനവധി സാഹിത്യ സംഭാവനകള്‍ കേരളക്കരക്ക് സമ്മാനിക്കാന്‍ സാധിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഇത് സി.എച്ച്. മുഹമ്മദ് ആന്റ് സണ്‍സ് എന്ന് പേര് മാറുകയും മലയാളത്തില്‍ പ്രസാധനമാരംഭിക്കുകയും ചെയ്തു. മാപ്പിളസാഹിത്യ തറവാട്ടിലെ പടുക്കളുടെ പല രചനകളും വെളിച്ചം കണ്ടത് ഇവിടെനിന്നായിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, ശുജായി മൊയ്തു മൗലവിയുടെ സഫലമാല തുടങ്ങി മൂല്യമുള്ള വിവിധ രചനകള്‍ ഇവിടെനിന്നും പുറത്തിറങ്ങി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുസ്തകങ്ങള്‍ മുദ്രണം ചെയ്തിരുന്ന  അല്‍ മുര്‍ശിദ് ലിത്തോ പ്രസ്സും തിരൂരങ്ങാടിയിലായിരുന്നു. അലി ഹസന്‍ ഹാജിയായിരുന്നു സ്ഥാപകന്‍. ഇരുപതാം നൂറ്റാണ്ടിന്റെ സമാരംഭത്തില്‍ വിശ്രുതി നേടിയ മറ്റൊരു പ്രസ്സാണ് മിസ്ബാഹുല്‍ ഹുദാ പ്രസ്. 1921 ലെ മാപ്പിളമാരുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്രഗാനം പുറത്തിറങ്ങിയത് ഇവിടെ വെച്ചായിരുന്നു. മഫാത്തിഹുല്‍ ഉലൂം പ്രസ്, മഹ്‌ളറത്തുല്‍ മുഹിമ്മാത്ത് പ്രസ്സ് തുടങ്ങിയവ സുപ്രധാനമായ മറ്റു ചില മുദ്രണ കേന്ദ്രങ്ങളാണ്.  സമസ്തയുടെ അല്‍ ബയാന്‍ മാസികയും മുസ്‌ലിയാരകത്ത് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ഹിജ്‌റ പടപ്പാട്ടും  പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത് യഥാക്രമം ഇവയില്‍നിന്നായിരുന്നു.
പ്രസാധനരംഗത്ത് കാലങ്ങളോളം തിളങ്ങി നിന്ന ഒരു നാടാണ് പൊന്നാനി. കേരളമുസ്‌ലിംകളുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന അനവധി ചെറുതും വലുതുമായ രചനകള്‍ മുദ്രണം ചെയ്യപ്പെട്ടത് പൊന്നാനിയില്‍വെച്ചായിരുന്നു. അറബിമലയാള അച്ചുകൂടങ്ങളുടെ നാടായാണ് മലബാറിലെ ചെറിയ മക്കയായ പൊന്നാനി അറിയപ്പെടുന്നത് തന്നെ. അണിയാപുരത്ത് അമ്മു സ്ഥാപിച്ച മുഹ്കിയല്‍ ഗറാഇബ് ആണ് പൊന്നാനിയിലെ പ്രഥമ പ്രസ്സായി മനസ്സിലാക്കപ്പെടുന്നത്. തലശേരിയില്‍നിന്നും ഇവിടെ വന്ന് പ്രസ് നടത്തുകയായിരുന്നു അമ്മു. ശുജായി മൊയ്തു മൗലവിയുടെ പല കൃതികളും മുദ്രണം ചെയ്യപ്പെട്ടത് ഇവിടെ വെച്ചാണ്. റോയല്‍ പ്രസ് (കൊങ്ങണംവീട്ടുകാര്‍), പൊന്നാനി അച്ചുകൂടം (എം.പി.ഒ. മുഹമ്മദ്), മോഡല്‍ ലിത്തോ പ്രിന്റിംഗ് പ്രസ് (പി.ടി. ആലിക്കോയ), നൂറുല്‍ ഹിദായ പ്രസ് (കെ. നൂറുദ്ദീന്‍), മഥ്ബഅത്തുല്‍ ഇസ്‌ലാമിയ്യ ലിത്തോ പ്രസ് (സി. സൈതാലിക്കുട്ടി), മമ്പഉല്‍ ഹിദയ, മഹ്‌ളറത്തുല്‍ അദ്ല്‍,  തുടങ്ങിയവ പൊന്നാനിയിലെ സുപ്രധാന അച്ചുകൂടങ്ങളായിരുന്നു. വിവിധ തലങ്ങളില്‍ വ്യാപകമായ സേവനങ്ങള്‍ നടത്തിയിരുന്ന നൂറോളം അച്ചുകൂടങ്ങളാണ് ഒരു കാലത്ത് അവിടെ ഉണ്ടായിരുന്നത്.
1880 കളില്‍ സ്ഥാപിതമായ മമ്പഉല്‍ ഹിദായ (കായംകുളം), ആമിറുല്‍ ഇസ്‌ലാം ലിത്തോ പ്രസ് (ആലപ്പുഴ, 1886), മുഹ്കിയത്തുല്‍ ഗറാഇബ് (മട്ടാഞ്ചേരി) തുടങ്ങി അനവധി പ്രസ്സുകള്‍ ഇക്കാലത്ത് ദക്ഷിണകേരളത്തിലും ഉയര്‍ന്നുവന്നിരുന്നു. കാസര്‍കോട്  മുബാറക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഹൗസ് ഉത്തര മലബാറില്‍ പേര് കേട്ട മുദ്രണാലയമാണ്. മുസ്‌ലിംകളെ അക്ഷരാഭ്യാസമുള്ളവരാക്കുന്നതില്‍ ഈ പ്രസ്സുകളെല്ലാം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

പ്രസാധനം ഇരുപതാം നൂറ്റാണ്ടില്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആഗമനത്തോടെ കേരളമുസ്‌ലിംകള്‍ക്കിടയില്‍ പ്രസാധന സംരംഭങ്ങള്‍ ഏറെ ശക്തിപ്പെട്ടു. ധാരാളം പുതിയ പ്രസാധനാലയങ്ങള്‍ ഉയര്‍ന്നുവരികയും പല പഴയവയും ഇല്ലാതാവുകയോ പൂര്‍വ്വോപരി ശക്തിപ്പെടുകയോ ചെയ്യുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് പൊതുബോധമുണ്ടാക്കുന്ന സ്വഭാവമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ പുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്നതെങ്കില്‍, മുസ്‌ലിം വിശ്വാസത്തെ ശക്തിപ്പെടുത്തുകയും സ്ഥാപിക്കുകയും ചെയ്യുന്നവയായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ പുസ്തകങ്ങള്‍. കേരളത്തില്‍ ബിദഈ ചിന്തകള്‍ വേര് പിടിക്കുകയും അവരുടെ ആശയപ്രചരണം നാടുനീളെ  പരക്കുകയും ചെയ്തിരുന്ന ഒരു കാലമായിരുന്നു ഇത്. അവാന്തര കക്ഷികളുടെ ജന്മത്തിലൂടെ ഉത്തരേന്ത്യയില്‍  അച്ചടിപ്രളയം സംഭവിച്ചപോലെത്തന്നെയായിരുന്നു കേരളത്തിലും ഈ സമയം സംഭവിച്ചത്. തങ്ങളുടെ ആദര്‍ശത്തെയും വിശ്വാസത്തെയും ഉയര്‍ത്തിക്കാണിക്കാന്‍ ഓരോ വിഭാഗവും ശക്തമായിത്തന്നെ തൂലിക പ്രയോഗിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഓരോ കക്ഷിക്കും പ്രത്യേകം പ്രസാധനാലയങ്ങള്‍ ഉയരുകയും പ്രിന്റിംഗ് പ്രസ്സുകള്‍ രൂപംകൊള്ളുകയും ചെയ്തിരുന്നു. 1920 കളില്‍ ഈജിപ്തില്‍നിന്നും സഊദി അറേബ്യയില്‍നിന്നുമായി യഥാക്രമം അധിഭൗതികതയെയും അതിയാഥാസ്തികതയെയും സമ്മേളിപ്പിച്ചുകൊണ്ട് പുതിയൊരു ചിന്താഗതി കേരളത്തിലെത്തിയപ്പോള്‍ അതിനെ ന്യായീകരിക്കാനായി പ്രസാധന പ്രളയം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതിനെ പ്രതിരോധിച്ചുകൊണ്ട് ഇസ്‌ലാമിന്റെ പാരമ്പര്യ ചിന്തയെ നിലനിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ ഒരു എതിര്‍-പുസ്തക പ്രളയവും (counter book revolution) അരങ്ങേറുകയുണ്ടായി.
വ്യക്തികളിലധിഷ്ഠിതമായ പ്രസാധന ശൈലിയില്‍നിന്നും സംഘടിത പ്രസാധന ശൈലിയിലേക്കുള്ള മാറ്റമായിരുന്നു ഇരുപതാം നൂറ്റാണ്ടോടെ സംഭവിച്ചത്. എങ്കിലും, ഇരുപതിന്റെ തുടക്കത്തിലും വ്യക്തികേന്ദ്രീകൃത പ്രസാധന ശൈലിതന്നെയാണ് നിലനിന്നിരുന്നത്. പണ്ഡിതന്മാര്‍ക്കിടയില്‍നിന്നും ഒരുപാട് രഹസ്യ രചനകള്‍ ഇക്കാലത്ത് പുറത്ത് വന്നിട്ടുണ്ട്.
1924 ല്‍ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കോഴിക്കോട് സ്ഥാപിച്ച അല്‍ അമീന്‍ പ്രസ് മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ ത്വര ജനിപ്പിക്കുന്ന പല നല്ല കൃതികള്‍ക്കും ജന്മം നല്‍കി. വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ പുതുപ്പറമ്പില്‍ നടത്തിയിരുന്ന പ്രസ്സും ഈ മേഖലയിലെ വലിയൊരു സംരംഭമായിരുന്നു. 1950 ല്‍ അല്‍ ബയാന്‍ പന:പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ അവിടെനിന്നാണ് മുദ്രണം ചെയ്യപ്പെട്ടിരുന്നത്. അബ്ദുല്‍ ബാരി മുസ്‌ലിയാരായിരുന്നു ഇതിന്റെ ചെലവ് പൂര്‍ണമായും വഹിച്ചിരുന്നത്. ചുരുങ്ങിയ കാലമേ ഈ പ്രസ്സ് നിലനിന്നിരുന്നുള്ളൂ എന്നിരുന്നാലും സമസ്തയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പ്രിന്റ് ചെയ്തത് അവിടെ വെച്ചായിരുന്നു. 1948 ല്‍ തൃശൂരിലെ വിയ്യൂരില്‍ സ്ഥാപിതമായ ആമിന ബുക്സ്റ്റാള്‍ മുസ്‌ലിംകള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പല കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലബാറില്‍ മുഴുക്കെയും അവിടെനിന്നും പുറത്തിറങ്ങിയ പുസ്തകങ്ങള്‍ക്ക് വായനക്കാരുണ്ടായിരുന്നു. പഴമക്കാര്‍ക്കെന്ന പോലെ പുതിയ തലമുറക്കും ഈ നാമം ഇന്ന് സുപരിചിതമാണ്. കെ.ബി. അബൂബക്ര്‍ എന്നയാളായിരുന്നു ഇത് ആരംഭിച്ചത്. ബദ്ര്‍ വിജയം എന്നതായിരുന്നു ആമിന പ്രസിദ്ധീകരിച്ച പ്രഥമ കൃതി. 1950 ല്‍ സ്ഥാപിതമായ കോഴിക്കോടെ ഗ്രീന്‍ഹൗസാണ് മറ്റൊരു പ്രസാധനാലയം. സി.എച്ഛ്. മുഹമ്മദ് കോയയും ഒരു അബ്ദുര്‍റഹ്മാനും ചേര്‍ന്നായിരുന്നു ഇത് തുടങ്ങിയത്. വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ക്കാണ് ഇവര്‍ പ്രാധാനം നല്‍കിയത്.   സി.എച്ഛ്. രചിച്ച പല പുസ്തകങ്ങളും പുറത്ത് വന്നത് ഇതിലൂടെയായിരുന്നു. മുസ്‌ലിംലീഗിനെക്കുറിച്ചും മുസ്‌ലിംലീഗ് നേതാക്കളെക്കുറിച്ചും ഇതിലൂടെ വ്യത്യസ്ത കൃതികള്‍ വെളിച്ചം കാണുകയുണ്ടായി. 1949 ല്‍ എരഞ്ഞിപ്പാലത്തുവന്ന ബുഷ്‌റ പബ്ലിഷിംഗ് ഹൗസും 1952 ല്‍ തിരൂരങ്ങാടിയില്‍ വന്ന ഉബൈദിയ്യ പബ്ലിഷിംഗ് ഹൗസും ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലശേരിയിലെ അനീസ് പബ്ലിഷേഴ്‌സ്, ആയഞ്ചേരിയിലെ നാസ്വിര്‍ ബുക്സ്റ്റാള്‍, മഞ്ചേരിയിലെ ഹാദി പബ്ലിക്കേഷന്‍, 1962 ല്‍ തിരൂരങ്ങാടിയില്‍ തുടങ്ങിയ കെ. അഹ്മദ് കുട്ടി ആന്റ് സണ്‍സ് ബുക്സ്റ്റാള്‍, 1980 ല്‍ കോഴിക്കോട് തുടങ്ങിയ അല്‍ ഹുദാ ബുക്‌സറ്റാള്‍, 1977 ല്‍ കെ. ആലിക്കുട്ടി ഹാജി വൈലത്തൂരില്‍ സ്ഥാപിച്ച അയ്യൂബി ബുക്ഹൗസ്, ഡോ. സി.കെ. കരീം തിരുവനന്തപരുത്ത് സ്ഥാപിച്ച ചരിത്രം പബ്ലിക്കേഷന്‍, 1986 ല്‍ സ്ഥാപിച്ച തിരൂരങ്ങാടി ബുക്സ്റ്റാള്‍, 1992 ല്‍ തുടങ്ങിയ അശ്‌റഫി ബുക്സ്റ്റാള്‍ തുടങ്ങിയവ മുസ്‌ലിം പ്രസിദ്ധീകരണ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന പ്രസാധനാലയങ്ങളാണ്. ഇവയില്‍ പലതും പുത്തനാശയക്കാരുടെതാണെങ്കിലും കേരളമുസ്‌ലിംകളുടെ ചരിത്രസംബന്ധമായും പരമ്പരാഗത ഇസ്‌ലാമിക ചിന്തയിലൂന്നിയും അനവധി മൗലിക രചനകള്‍ ഇവ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ വളരെ കുറഞ്ഞ റേറ്റില്‍ മുസ്ഹഫ് ലഭ്യമാക്കുന്നതിലും നിത്യജീവിതവുമായി ബന്ധപ്പെട്ട അനവധി പാരമ്പര്യ രചനകള്‍ പുറത്തുകൊണ്ടുവരുന്നതിലും ഇവയില്‍ പല പബ്ലിഷേഴ്‌സും ചെയ്ത നന്മകള്‍ വളരെ വിലപ്പെട്ടതും മഹത്തരവുമാണ്. പല പബ്ലിഷേഴ്‌സും ഉള്ളിലൂടെ തങ്ങളുടെ ആശയം കുത്തിവെക്കാന്‍ ശക്തമായി ശ്രമിക്കാറുണ്ടെങ്കുലം പല പ്രസാധനാലയങ്ങളും പ്രസിദ്ധീകരണ മേഖലയില്‍ ഒരു പൊതു സ്വഭാവം സ്വീകരിക്കുന്നതു കാണം. എന്നാല്‍, പ്രസാധനാലയങ്ങളാകട്ടെ, ആദര്‍ശ വിഷയങ്ങളിലേക്ക് തീരെ കടന്നുവരാതെ പൊതുവെ മുസ്‌ലിംകള്‍ അറിഞ്ഞിരിക്കേണ്ട ചരിത്രം, ശാസ്ത്രം പോലെയുള്ള വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായിരുന്നു, കോഴിക്കോട് അല്‍ ഇര്‍ശാദ് ബുക്സ്റ്റാള്‍, പൂങ്കാവനം ബുക്‌സ്,  കാപിറ്റല്‍ ബുക്സ്റ്റാള്‍, ഇസ്‌ലാം പബ്ലിഷിംഗ് ബ്യൂറോ തുടങ്ങിയവ ഈ മേഖലയില്‍ വേര് വിരിച്ചുകൊണ്ടിരിക്കുന്ന മറ്റു പ്രധാന സംരംഭങ്ങളാണ്.

നൂതന ചിന്തകളും പ്രസാധന സമരങ്ങളും
1920 കള്‍ക്കു ശേഷം കേരളമുസ്‌ലിംകളുടെ വിശ്വാസ രംഗത്ത് വന്ന ഭിന്നിപ്പ് കേരളത്തിലെ പ്രസാധന മേഖലയെ ചൂടുപിടിപ്പിച്ചിട്ടുണ്ടെന്ന് നാം നേരത്തെ പറഞ്ഞു. ഇതിന്റെ പ്രതിഫലനമായി ഇവിടെ ധാരാളം പ്രസാധനാലയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവയില്‍ പലതിനെയും നാം മുമ്പ് സൂചിപ്പിച്ചു. എന്നാല്‍, ആശയ പ്രചരണ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായും ഇവയില്‍ ധാരാളമുണ്ടായിരുന്നു. തിരുവനന്തപുരത്ത് വക്കം മൗലവിയും അനുയായികളും സ്ഥാപിച്ച പ്രസിദ്ധീകരണ സംരംഭങ്ങള്‍ ഇതിനുദാഹരണമാണ്. ശേഷം, അതിന്റെ അനവധി കൈവഴികള്‍ കേരളത്തിലുടനീളം പ്രത്യക്ഷപ്പെടുകയുണ്ടായി. കേരളമുസ്‌ലിംകളെ സുന്നത്തു ജമാഅത്തില്‍ നിന്നും അകറ്റി നിര്‍ത്തി വഹാബി യുക്തി ചിന്തയുടെ ഉപാസകരാക്കി മാറ്റുകയെന്നതായിരുന്നു ഇവയുടെയെല്ലാം പ്രധാന ധര്‍മം. 1945 ല്‍ മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത് ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീര്‍ വി.പി. മുഹമ്മദലി തുടങ്ങിയ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും 1960 ല്‍ കെ.എന്‍.എം. ആരംഭിച്ച കെ.എന്‍.എം. പബ്ലിഷിംഗ് ഹൗസും 1987 ല്‍ ഐ.എസ്.എം. സംസ്ഥാന സമിതിക്കു കീഴില്‍ തുടങ്ങിയ യുവത ബുക് ഹൗസും അവരുടെ ആശയ പ്രചരണമേഖലയില്‍ വലിയ ആശയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുന്നത്ത് ജമാഅത്തിന്റെ ആളുകളെ ഇകഴ്ത്തിക്കാണിക്കാനും അവരെ അക്ഷരവിരോധികളാക്കി ചിത്രീകരിക്കാനും എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ അവര്‍ ഉപയോഗിച്ചു. ഇന്നും ഇതേ വാദമുഖങ്ങളുമായി അവര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു.
നൂതന ചിന്തകളും പ്രസാധന സമരങ്ങളും
1920 കള്‍ക്കു ശേഷം കേരളമുസ്‌ലിംകളുടെ വിശ്വാസ രംഗത്ത് വന്ന ഭിന്നിപ്പ് കേരളത്തിലെ പ്രസാധന മേഖലയെ ചൂടുപിടിപ്പിച്ചിട്ടുണ്ടെന്ന് നാം നേരത്തെ പറഞ്ഞു. ഇതിന്റെ പ്രതിഫലനമായി ഇവിടെ ധാരാളം പ്രസാധനാലയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവയില്‍ പലതിനെയും നാം മുമ്പ് സൂചിപ്പിച്ചു. എന്നാല്‍, ആശയ പ്രചരണ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായും ഇവയില്‍ ധാരാളമുണ്ടായിരുന്നു. തിരുവനന്തപുരത്ത് വക്കം മൗലവിയും അനുയായികളും സ്ഥാപിച്ച പ്രസിദ്ധീകരണ സംരംഭങ്ങള്‍ ഇതിനുദാഹരണമാണ്. ശേഷം, അതിന്റെ അനവധി കൈവഴികള്‍ കേരളത്തിലുടനീളം പ്രത്യക്ഷപ്പെടുകയുണ്ടായി. കേരളമുസ്‌ലിംകളെ സുന്നത്തു ജമാഅത്തില്‍ നിന്നും അകറ്റി നിര്‍ത്തി വഹാബി യുക്തി ചിന്തയുടെ ഉപാസകരാക്കി മാറ്റുകയെന്നതായിരുന്നു ഇവയുടെയെല്ലാം പ്രധാന ധര്‍മം. 1945 ല്‍ മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത് ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീര്‍ വി.പി. മുഹമ്മദലി തുടങ്ങിയ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും 1960 ല്‍ കെ.എന്‍.എം. ആരംഭിച്ച കെ.എന്‍.എം. പബ്ലിഷിംഗ് ഹൗസും 1987 ല്‍ ഐ.എസ്.എം. സംസ്ഥാന സമിതിക്കു കീഴില്‍ തുടങ്ങിയ യുവത ബുക് ഹൗസും അവരുടെ ആശയ പ്രചരണമേഖലയില്‍ വലിയ ആശയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുന്നത്ത് ജമാഅത്തിന്റെ ആളുകളെ ഇകഴ്ത്തിക്കാണിക്കാനും അവരെ അക്ഷരവിരോധികളാക്കി ചിത്രീകരിക്കാനും എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ അവര്‍ ഉപയോഗിച്ചു. ഇന്നും ഇതേ വാദമുഖങ്ങളുമായി അവര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു.

നേര്‍വഴിയുടെ പ്രസാധന മുഖങ്ങള്‍
അണപൊട്ടി വന്ന ബിദഈ ചിന്തകളെയും വികല സാഹിത്യങ്ങളെയും അതേ നാണയത്തില്‍ത്തന്നെ തിരിച്ചടിക്കാന്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു. ഓരോ കാലത്ത് തങ്ങളുടെ നിലവാരം വെച്ച് അവരത് നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഏതു അരുതായ്മകള്‍ക്കെതിരെയും പേനകൊണ്ടും ജിഹ്വകൊണ്ടും അവര്‍ പൊരുതി. പണ്ട് കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം ശക്തമായപ്പോള്‍    ശൈഖ് ജിഫ്‌രി കൊണ്ടോട്ടിക്കൈക്കെതിരെ പുസ്തകമെഴുതിയാണ് അതിനെതിരെ തിരിഞ്ഞത്. അതോടെ ഖണ്ഡനങ്ങളുടെയും മണ്ഡനങ്ങളുടെയും ഒരു സാഹിത്യ പ്രളയം തന്നെ അവിടെ അരങ്ങേറുകയായിരുന്നു.  കേരളത്തിലാകെ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ കാലത്ത് ഖിബ്‌ലാ തര്‍ക്കം തലപൊക്കിയപ്പോഴും ഇതേ പുസ്തക പ്രളയം ഉടലെടുത്തു. പ്രവാചകരുടെയും അനുയായികളുടെയും പരമ്പരാഗത വിശ്വാസങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്ന കേരളമുസ്‌ലിംകള്‍ക്കെതിരെ ഓര്‍ക്കാപ്പുറത്ത് ശിര്‍ക്കാരോപണം ഉയര്‍ന്നുവന്നപ്പോഴും ഇതേ പ്രളയം തന്നെ പുനരവതരിക്കുകയായിരുന്നു. പണ്ഡിതന്മാര്‍ ശക്തമായി രംഗത്തുവരികയും പല്ലും നഖവും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനായി വൈയക്തികമായും രഹസ്യമായും അനവധി രചനകള്‍ അവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. ജീവിതത്തിലൂടെ അതിനായി ഉറച്ചുനില്‍ക്കുകയും ചെയ്തു.
എന്നാല്‍, ബിദ്അത്തിനെതിരെ സംഘടിതമായൊരു പ്രസാധന മുഖം തുറക്കുന്നത് സമസ്തയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു. 1929 ജനുവരി ഏഴിന് പഴയ വള്ളുവനാട് താലൂക്കിലെ ചെമ്മങ്കുഴിയില്‍ വെച്ചാണ് ഇത് നടന്നിരുന്നത്. മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിച്ച ഈ സമ്മേളനത്തില്‍ സമസ്തക്കൊരു മുഖപത്രം പ്രസിദ്ധീകരിക്കണമെന്ന വിഷയം ചര്‍ച്ചചെയ്യുകയും തീരുമാനിക്കുകയും ചെയ്തു. 1929 ഡിസംബര്‍ മാസത്തില്‍ത്തന്നെ ഒന്നാം പുസ്തകം ഒന്നാം ലക്കം പുറത്തിറങ്ങി. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരായിരുന്നു പ്രഥമ പത്രാധിപര്‍. സമസ്തയുടെ ചരിത്രത്തില്‍ത്തന്നെ വലിയൊരു സംഭവമായിരുന്നു ഇത്. ചില സാങ്കേതിക കാരണങ്ങളാല്‍ പില്‍ക്കാലത്തിത് നിലച്ചു. 1945 ല്‍ കാര്യവട്ടത്തു ചേര്‍ന്ന പതിനാറാം സമ്മേളനത്തില്‍ സമസ്തയുടെ പ്രസാധന രംഗം ശക്തിപ്പെടുത്താന്‍ വീണ്ടും തീരുമാനമായി. അതിനെത്തുടര്‍ന്ന്, 1950 ഒക്‌ടോബര്‍ മാസത്തില്‍ അല്‍ ബയാന്‍ മാസിക പുനരാരംഭിച്ചു. കെ.പി. ഉസ്മാന്‍ സാഹിബായിരുന്നു പത്രാധിപര്‍. ശേഷം, അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരും ഇതിന്റെ പത്രാധിപരായി സേവനം ചെയ്തിട്ടുണ്ട്.
1954 ല്‍ തിരൂരങ്ങാടിയില്‍നിന്നും അല്‍ ബയാന്‍ മലയാള മാസിക പുറത്തിറങ്ങി. ടി.കെ. അബ്ദുല്ല മൗലവിയായിരുന്നു പത്രാധിപര്‍. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസപ്രകാരം നടത്തപ്പെടുന്ന ഒരു സ്വതന്ത്ര മാസിക എന്നായിരുന്നു അതിന്മേല്‍ കുറിച്ചുവെച്ചിരുന്നത്. 1960 മാര്‍ച്ച് മാസത്തില്‍ (ഹി. 1380 ജമാദുല്‍ ഊലാ) തിരൂരങ്ങാടിയില്‍നിന്നും അല്‍ ബുര്‍ഹാന്‍ അറബി മലയാള മാസിക പുറത്തിറങ്ങി. കെ.വി. മുഹമ്മദ് മുസ്‌ലിയാരായിരുന്നു മുഖ്യ പത്രാധിപര്‍. പരപ്പനങ്ങാടി ബയാനിയ്യാ പ്രസ്സില്‍നിന്നാണ് അത് മുദ്രണം ചെയ്യപ്പെട്ടിരുന്നത്. 1975 ല്‍ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അല്‍ മുഅല്ലിം അറബി-അറബി മലയാള മാസിക പുറത്തിറങ്ങി. ഒരു ഭാഗത്ത് അറബി ലേഖനങ്ങളും മറുഭാഗത്ത് അറബി-മലയാള ലേഖനങ്ങളുമാണ് ഇതില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. 1950 നവംബര്‍ മാസത്തില്‍ ഹിദായത്തുല്‍ മുഅ്മിനീന്‍ മലയാള മാസിക പുറത്തിറങ്ങി. എലത്തൂര്‍ സ്വദേശി എന്‍. അഹ്മദ് ഹാജിയിയാരുന്നു മുഖ്യ പത്രാധിപര്‍. 1953 ല്‍ പൊന്നാനിയില്‍നിന്നും ഹിക്മത്ത് മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. വി.കെ.എം. മൗലവിയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ശേഷം, നാട്ടിക വി. മൂസ മുസ്‌ലിയാരുടെ പത്രാധിപത്യത്തില്‍ ഹിക്മത്ത് മാസിക തൃശൂരില്‍നിന്നും കുറച്ചുകാലം പുറത്തിറങ്ങുകയുണ്ടായി. 1955 ല്‍ പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നൂ&

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter