യമന്‍ സമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്നത് അമേരിക്കയെന്ന് ഹൂഥികള്‍

യമനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് വിലങ്ങ്തടിയാവുന്നത് അമേരിക്കയാണെന്ന് വിപ്ലവ പാര്‍ട്ടിയായ ഹൂഥികളുടെ തലവന്‍ മുഹമ്മദ് അലി അല്‍-ഹൂഥി.
സമാധാനം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും അമേരിക്ക തടസ്സം നില്‍ക്കുകയായെണെന്നും അദ്ധേഹം വിശദീകരിച്ചതായി സബ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
"അമേരിക്ക യമന്‍ ജനതയെ കൊലപ്പെടുത്തുന്നു" എന്ന പ്രമേയത്തില്‍ ഹൂഥികള്‍ കഴിഞ്ഞ ദിവസം യമനില്‍ കാമ്പയിന് തുടക്കം കുറിച്ചിരുന്നു. യമന്‍ ആഭ്യന്തര യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കുന്നതിന്റെ കാരണം അമേരിക്കയാണെന്നാണ് ഹൂഥികള്‍ വിശ്വസിക്കുന്നത്.
2002 മുതല്‍ യമനില്‍ യു.എസ് സേന നിലനില്‍ക്കുന്നുണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter