ജുമുഅ നിസ്കാരത്തിനു അഖ്സയില്‍ വന്‍ജനക്കൂട്ടം
 width=ഖുദ്സ്: ഇസ്രായേലി അധിനിവേശ സേനയുടെ വിലക്കുകള്‍ ലംഘിച്ചു റമദാനിലെ മൂന്നാം ജുമുഅ നിസ്കാരത്തിനു മസ്ജിദുല്‍ അഖ്സയില്‍ വിശ്വാസികളുടെ വന്‍ പ്രവാഹം. ജൂത സൈന്യം പലതരത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതെല്ലാം മറികടന്നു മൂന്നു ലക്ഷത്തി ഇരുപതിനായിരത്തിലധികം ഫലസ്തീനികള്‍ ഫലസ്തീനിന്റെയും അധിനിവേശ പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളില്‍ നിന്ന് രാവിലെ മുതല്‍ തന്നെ ഖുദ്സിലേക്ക് ഒഴുകി. മസ്ജിദുല്‍ അഖ്സയും മസ്ജിദ്‌ ഖുബ്ബത്തുല്‍ സഖ്റയും അതിന്റെ പരിസര പ്രദേശങ്ങളും വിശ്വാസികളെകൊണ്ട് നിറഞ്ഞു കവിഞ്ഞു. മസ്ജിദുല്‍ അഖ്സയും പരിസര പ്രദേശങ്ങളും പൂര്ണ്ണ്മായും മുസ്‌ലിംകളുടെ അവകാശമാണെന് ഖുതബക്ക് നേത്രത്വം നല്കിപയ ഖുദ്സ് മുഫ്തി ശൈഖ് മുഹമ്മദ്‌ ഹുസൈന്‍ പറഞ്ഞു. ജീവനുതുല്യം തങ്ങള്‍ അഖ്സയെ സ്നേഹിക്കുന്നുവെന്നു സന്ദേശം നല്കി് പള്ളിയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. -ഐഐഎന്എി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter