അല്ലാഹുവിന്‍റെ പ്രവാചകനുണ്ടാകുമ്പോള്‍ എന്തിന് ഔലിയാക്കളെ മുന്‍നിര്‍ത്തി പ്രാര്ത്ഥിക്കണം?

ചോദ്യകർത്താവ്

മുഹമ്മദ് സാജിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തവസ്സുല്‍ അനുവദനീയമാണെന്ന് മുമ്പ് നാം പലപ്പോഴും വിശദീകരിച്ചതാണ്. പ്രസ്തുത വിഷയം വളരെ വിശദമായി വിശ്വാസം എന്ന വിഭാഗത്തിലെ തര്‍ക്കവിഷയങ്ങള്‍ എന്ന ഉപവിഭാഗത്തില്‍ തവസ്സുലും ബിദഈ വാദങ്ങളും എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്. പ്രവാചകരുണ്ടാവുമ്പോള്‍ ഔലിയാക്കളെ തവസ്സുലാക്കേണ്ടതില്ലെന്ന് മാത്രമല്ല, പ്രവാചകരെപോലും തവസ്സുലാക്കാതെ അല്ലാഹുവിനോട് തന്നെ നേരിട്ട് ദുആ ചെയ്യാവുന്നതുമാണ്. നമ്മുടെയെല്ലാം ഭൂരിഭാഗ പ്രാര്‍ത്ഥനകളും അങ്ങനെത്തന്നെയാണ് നടത്താറുള്ളതും. എന്നാല്‍ അതേ സമയം, തവസ്സുല്‍ അനുവദനീയമാണെന്ന് അംഗീകരിക്കുന്ന പക്ഷം അത് അര്‍ഹരായ ആരോടും ആകാവുന്നതാണല്ലോ. അതിലുപരി, ആരെങ്കിലും ഒരാള്‍ അങ്ങനെ ചെയ്താല്‍ അതിനെ ശിര്‍ക് എന്ന് പറയുന്നത് അതിലേറെ അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter