അലീഗഡിന് പിന്നാലെ ജാമിഅയുടെ ന്വൂനപക്ഷ പദവിയും എടുത്ത് കളയാന്‍ കേന്ദ്രം
jamiന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയ്ക്കു നേരെയുള്ള നീക്കത്തിനുപിന്നാലെ രാജ്യത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവിയും എടുത്ത് കളയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമം തുടങ്ങി. ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി പിന്‍വലിക്കാന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കഴിയുമെന്ന് നിയമ മന്ത്രാലയം ഉപദേശം നല്‍കി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ദേശീയ കമ്മീഷന്‍ ഇതു സംബന്ധിച്ച് 2011 ഫെബ്രുവരി 22ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ നിയമ തടസ്സമില്ലെന്നാണ് നിയമ മന്ത്രാലയം നല്‍കിയ ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് മുഖേന കൊണ്ടുവന്ന പ്രത്യേക നിയമനിര്‍മ്മാണം വഴിയാണ് സര്‍വ്വകലാശാല സ്ഥാപിച്ചതെന്നും മറിച്ചു മുസ്്‌ലിംകളല്ലെന്നും അതിനാല്‍ ന്യൂനപക്ഷപദവിക്കു സ്ഥാപനം അര്‍ഹമല്ലെന്നുമാണ് നിയമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അലിഗഡിനെ ന്യൂനപക്ഷ സ്ഥാപനമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും ഒരുമതേതര രാജ്യത്തു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കഴിഞ്ഞയാഴ്ച ജസ്റ്റിസുമാരായ ജെ.എസ് ഖേഹര്‍, എം.വൈ ഇഖ്ബാല്‍, സി.എന്‍ നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചത്. പാര്‍ലമെന്റാണ് സര്‍വകലാശാല സ്ഥാപിച്ചതെന്നും മുസ്ലിംകളല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതേ വാദമാണ് ജാമിഅയുടെകാര്യത്തിലും നിയമമന്ത്രലയം സ്വീകരിച്ചത്. അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കിയതിനാല്‍ കേസ് ഏപ്രില്‍ നാലിനു പരിഗണിക്കുന്നുണ്ട്. അലിഗഡ് വിഷയത്തിലെ സുപ്രിംകോടതി വിധി എന്തായാലും അത് ജാമിഅ മില്ലിയ്യ സര്‍വകലാശാലയുടെ ന്യൂനപക്ഷപദവിയെയും ബാധിക്കും. ബ്രിട്ടീഷ് ഭരണാധികാരികളുടെയും ബ്രിട്ടീഷ് അനുകൂലികളുടെയും സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന മഹാത്മാ ഗാന്ധിജിയുടെ ആഹ്വന പ്രകാരം ഇന്ത്യന്‍ ദേശീയവാദികള്‍ 1920ല്‍ സ്ഥാപിച്ച ജാമിഅ മില്ലിയ്യ പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. 1988ലാണ് കേന്ദ്ര സര്‍വ്വകലാശാല പദവി ജാമിഅക്കു ലഭിച്ചത്. 2011വരെ കേന്ദ്ര സര്‍ക്കാരിന്റെ സംവരണ നിയമങ്ങള്‍ പാലിച്ചായിരുന്നു ഇവിടെ പ്രവേശനം നല്‍കിയിരുന്നത്. 2011ലെ ദേശീയ കമ്മീഷന്‍ ഉത്തരവ് പ്രകാരം 50 ശതമാനം സീറ്റില്‍ മുസ്്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ലഭിച്ചു. ജാമിഅ മുസ്്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മുസ്്‌ലിംകള്‍ സ്ഥാപിച്ചതാണെന്നതില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ലെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്. അതിനാല്‍ ഇതിന്റെ മുസ്്‌ലിം ന്യൂനപക്ഷ സ്ഥാപന പദവി നഷ്ടപ്പെടരുതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter