ജമ്മുകശ്മീരില്‍ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുന്നതിനെ  അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുപ്കാര്‍ കമീഷന് കീഴില്‍ പീപ്പ്ള്‍ സഖ്യം എന്ന പേരിൽ പിഡിപി, നാഷണൽ കോൺഫറൻസ്, മറ്റു പ്രതിപക്ഷ പാർട്ടികൾ സഖ്യം സ്ഥാപിച്ചതിന് പിന്നാലെ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 പുനഃസ്ഥാപിക്കുന്നതിനെ  അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് പി.ചിദംബരമാണ് വിഷയത്തിൽ നയം വ്യക്തമാക്കി രംഗത്തെത്തിയത്. ഇതിനായി രൂപംകൊണ്ട രാഷ്ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് കശ്മീരില്‍ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ചിദംബരം വ്യക്തമാക്കിയത്.

"കശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. ജമ്മുകശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ നീക്കത്തെ മുഴുവന്‍ ഇന്ത്യയും പിന്തുണക്കേണ്ടതാണ്, നിയമവിരുദ്ധമായ നടപടിയാണ് ആഗസ്റ്റ് അഞ്ചിന് നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചിദംബരം പറഞ്ഞു. കശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാർഹമാണെന്ന് പറഞ്ഞ അദ്ദേഹം ജമ്മുകശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ നീക്കത്തെ മുഴുവന്‍ ഇന്ത്യയും പിന്തുണക്കേണ്ടതാണെന്നും വ്യക്തമാക്കി.

നിയമവിരുദ്ധമായ നടപടിയാണ് ആഗസ്റ്റ് അഞ്ചിന് നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് തുറന്നടിച്ച ചിദംബരം ജമ്മുകശ്മീരിലെെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളെ വിഘടനവാദികളും ദേശവിരുദ്ധരുമായി കാണുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി, പീപ്പിള്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സാജിദ് ലോണ്‍, പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് ജാവേദ് മിര്‍, സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ചിദംബരത്തിന്‍റെ പ്രതികരണം. യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ജനങ്ങളുടെ സഖ്യമുണ്ടാക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter