മൗലാനാ ചീക്കിലോട്: നവോത്ഥാനത്തിന്റെ യുഗപ്പിറവി

''മുസ്‌ലിം സമുദായത്തിനു താങ്കള്‍ ചെയ്ത സഹായങ്ങള്‍ക്കെല്ലാം എന്റെ നന്ദി.'' ഇന്ത്യയിലെ മുസ്‌ലിംകളെ അഭിമാനകരമായ അസ്ഥിത്വത്തിലേക്ക് എത്തിക്കാന്‍ സാമൂഹികനിര്‍മാണം നടത്തിയ ഖാഇദെമില്ലത്തിന്റെതാണീ വാക്ക്. തന്റെ ആയുസിന്റെ അവസാന അറ്റത്ത് 1972-ല്‍ മദ്രാസിലെ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ അഡ്മിറ്റില്‍ കഴിയുമ്പോള്‍ സന്ദര്‍ശിക്കാന്‍ വന്ന കരുണാനിധിയോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതുകേട്ട് വിതുമ്പിയ കരുണാനിധിയുടെ കണ്ണുകള്‍ നനഞ്ഞുവെന്ന് ദൃക്‌സാക്ഷി തമിഴ് ചരിത്രകാരന്‍ അഹ്മദ് കബീര്‍ രിഫാഇ (മുന്‍ എം.പി) രേഖപ്പെടുത്തുന്നുണ്ട്.

ഒരു ജനതയുടെ തന്നെ പിതാവായി, ചോദിക്കാനും പറയാനുമുള്ള  ആളായി എന്നാണ് ഖാഇദെമില്ലത്തിന്റെ പ്രത്യേകത. ഓരോ കാലത്തും മുസ്‌ലിം ജനതക്ക് പ്രാദേശികമായിട്ടെങ്കിലും ഈ തരം നേതൃസൗഭാഗ്യങ്ങള്‍ ജന്മമെടുത്തിട്ടുണ്ട്. ആ നേതൃത്വത്തിന്‍ കീഴില്‍ അവരുടെ അറിവും സംസ്‌കാരവും വികസിച്ചുവന്നിട്ടുമുണ്ട്. വടക്കേ മലബാറില്‍ ഈ ധര്‍മം നിര്‍വഹിക്കാനുണ്ടായിരുന്നത് കടത്തനാട്ടിലെ പ്രസിദ്ധമായ പണ്ഡിതകുടുംബങ്ങളായിരുന്നു. ചീക്കിലോട്ട്, ചിറക്കല്‍, കീഴന തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. പൊന്നാനി 'മലബാറിലെ മക്ക'യായപ്പോള്‍ 'രണ്ടാം പൊന്നാനി'യായത് നാദാപുരമായിരുന്നു. നാദാപുരത്തിന്റെ ജ്ഞാന പ്രൗഢി കേരളത്തിന്റെ മുസ്‌ലിം പങ്കാളിത്തത്തില്‍ വിശ്രുതമാണ് നാദാപുരത്തിന് ഇങ്ങനെ തെളിഞ്ഞ മുഖം കൈവന്നതില്‍ ഈ കുടുംബങ്ങളിലെ പണ്ഡിത നിര്‍വഹങ്ങള്‍ തികഞ്ഞുനില്‍ക്കുന്നു. നാദാപുരത്തുനിന്ന് ഏകദേശം ആറു കിലോമീറ്ററോളം അകലെയുള്ള കടമേരിയാണ് ഇവരുടെ ദേശം.

ഈ പണ്ഡിതകാരണവന്മാരുടെ കൂട്ടത്തില്‍ എന്നേക്കുമുള്ള നന്മകള്‍ രൂപപ്പെടുത്തുന്നതില്‍ പ്രത്യേകമായി നില്‍ക്കുന്നു മൗലാന ചീക്കിലോട്ട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍. ഒരു കാലഘട്ടത്തിന്റെ തേട്ടം കേട്ട് ഉണര്‍ന്നു പണിയെടുത്തു എന്നാണ് മഹാനവരുടെ ജീവിതവിശേഷം. ആരെങ്കിലും ഏല്‍പ്പിക്കുന്നതിനേക്കാള്‍ സ്വയം ഏറ്റെടുക്കുന്ന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കല്‍ ഏറിയ കടമയുള്ളതാണെന്ന് ആ ജീവിതം പറഞ്ഞുതരുന്നു. ആത്മാവിന്റെ തല ഉയര്‍ത്തിപ്പിടിച്ച നിഷ്‌കളങ്കമായ ആത്മവിശ്വാസവും അതിന് ഉറപ്പാക്കേണ്ടതാണ്. കണ്‍മുമ്പില്‍ പവിത്രമായ ഒരു ജീവിതത്യാഗത്തിന്റെ നേര്‍രൂപങ്ങള്‍ കാണേണ്ടി വന്നപ്പോള്‍ കടത്തനാട്ടിലെ (വിശേഷിച്ചും വടകര താലൂക്ക്) ജനത, ആ മഹാത്മാവിനെ വിളിച്ചു 'ചീക്കിലോട്ട് ഓറെ'ന്ന് ബാനീ ഹസ്‌റത്തെന്ന്.

പൈതൃകവേര്

ആര്‍ക്കും ജീവിതത്തെ ഉത്തമമായി നിലയുറപ്പിക്കാനാകുന്നത് പവിത്രമായ കുടുംബമുറ്റമുണ്ടാകുമ്പോഴാണ്.അറിവിന്റെ പ്രകാശത്തില്‍ ജീവിതത്തിന്റെ അകവും പുറവും തെളിഞ്ഞുനില്‍ക്കുന്നത് അവിടെ കാണാനാകും. മൗലാന ചീക്കിലോട്ടിന് കുടുംബരംഗം തീര്‍ത്തും ഇങ്ങനെയായിരുന്നു. ഒരുപാട് പണ്ഡിതകുടുംബങ്ങള്‍ പിരിഞ്ഞുണ്ടായ പ്രശസ്ത പണ്ഡിതതറവാടാണ് കീഴന. മഹാനായ മുഫ്തിയും സ്വാത്വികനുമായിരുന്ന കീഴന കുഞ്ഞമ്മദുട്ടി മുസ്‌ലിയാര്‍ ഈ കുടുംബത്തിലെ കണ്ണിയാണ്. കടമേരിയുടെ ആശ്രയമായിരുന്നു അദ്ദേഹം. അക്കാലത്തെ പ്രഗത്ഭ കര്‍മ്മശാസ്ത്രപണ്ഡിതനും സൂഫിവര്യനുമായിരുന്ന വെളിയങ്കോട്ടെ തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാരില്‍ നിന്നാണ് ഓതിപ്പഠിച്ചത്. കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിങ്ങനെ മൂന്നു ആണ്‍മക്കളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇവരില്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ വലിയ പണ്ഡിതനും വലിയ്യുമായിരുന്നു. അദ്ദേഹമാണ് പില്‍ക്കാലത്ത് 'ചീക്കിലോട്ട് ഓര്‍' എന്നു വിളിക്കപ്പെട്ടത്. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ 'ചിറക്കല്‍ ഓര്‍' എന്നും 'ചീക്കിലോട്ട് ഓര്‍' എന്നു വിളിക്കപ്പെട്ട കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെയും ബിയ്യാത്തു എന്നവരുടെയും ഏക മകനാണ് മൗലാന കുഞ്ഞമ്മദ് മുസ്‌ലിയാര്‍. തന്റെ ഏഴു സഹോദരിമാരില്‍ ഫാത്വിമയും അദ്ദേഹവും ഇരട്ടകളാണ്. 1925 ഫെബ്രുവരി 20-ന് ചീക്കിലോട്ട് തറവാട്ടിലായിരുന്നു ജനനം. മക്കള്‍ പിതാവിന്റെയോ പിതാമഹന്റെയോ പേരില്‍ അറിയപ്പെടുക എന്നത് സ്വാഭാവികമാണ്. തലമുറകള്‍ മാറിവരുമ്പോഴാണ് അധികവും ഇങ്ങനെ പേര് കൈമാറ്റം ചെയ്യപ്പെടുന്നത്. പിതാവ് വിളിക്കപ്പെട്ട പേരിലാണ് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത്- 'ചീക്കിലോട്ട് ഓര്‍' എന്ന്. കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പിതാമഹന്റെ പേരിലും വിളിക്കപ്പെടുകയായിരുന്നു.

ജ്ഞാനധന്യമായ കാലം

അറിവിന്റെ അക്ഷരവും അര്‍ത്ഥവും മനസ്സിലേക്കെടുത്തുവെക്കാന്‍ വലിയ പണിയുള്ള കാലമായിരുന്നു അത്. ഓരോ നാട്ടിലും അവരവര്‍ക്ക് സൗകര്യമുള്ളിടത്ത് ഓത്തുപള്ളികളുണ്ടാക്കലാണ് അന്നത്തെ പതിവ്. അറിവ് പറഞ്ഞു തരുന്ന അവിടത്തെ മൊല്ലാക്ക അധികവും ആ നാട്ടുകാരന്‍ തന്നെയായിരുന്നു. തന്റെ വീടിനടുത്തുള്ള 'ചിറക്കല്‍ ഓത്തുപള്ളി'യിലാണ് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അറിവിന്റെ ഒന്നാം പടി ചവിട്ടിയെത്തുന്നത്. ഇവിടെ തയ്യില്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരില്‍ നിന്ന് ഓത്ത് പഠിച്ചു. ഓത്തുപള്ളിയോടൊപ്പം എഴുത്ത് പള്ളിയുമുണ്ടായിരുന്നു. ഓത്തുപള്ളിയില്‍ നിന്ന് ഓത്തും എഴുത്ത് പള്ളിയില്‍ നിന്ന് എഴുത്തുമാണ് പഠിക്കുക. ചോയിക്കണ്ടത്തില്‍ സൂപ്പി മുസ്‌ലിയാര്‍, ശങ്കരന്‍ കുരിക്കള്‍ എന്നിവരായിരുന്നു എഴുത്തുപള്ളിയിലെ ഗുരുമുഖങ്ങള്‍. പ്രാഥമിക പഠനത്തിനു ശേഷം പിതൃവ്യനും പ്രശസ്ത പണ്ഡിതനുമായ ചിറക്കല്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ ദര്‍സിലായിരുന്നു പഠനം. വില്ല്യാപള്ളിയിലും തളിപ്പറമ്പിലുമായി ഏതാനും വര്‍ഷം അതുണ്ടായി. തുടര്‍ന്ന് കോട്ടുമല ഉസ്താദിന്റെ വേങ്ങരക്കടുത്തുള്ള കോട്ടുമല ദര്‍സില്‍ ചേര്‍ന്നു പഠിച്ചു. കോട്ടുമല ഉസ്താദ് 1943-ല്‍ ബാഖിയാത്തില്‍നിന്ന് പിരിഞ്ഞതിനു ശേഷം തുടങ്ങിയതായിരുന്നു ആ ദര്‍സ്. അന്ന് കടമേരി, നാദാപുരം ഭാഗത്തുള്ള ഒരുപാടാളുകള്‍ അവിടെ പഠിക്കാനുണ്ടായിരുന്നു. ഇ.കെ. ഹസന്‍ മുസ്‌ലിയാരും എം.എം. ബഷീര്‍ മുസ്‌ലിയാരും ഇവിടെ പഠിക്കാന്‍ കൂടെയുണ്ടായിരുന്നു. കേരള മുസ്‌ലിംകള്‍ക്ക് വിശ്വസിച്ച സംസ്‌കാരത്തില്‍ ഉന്നതമായ അഭിമാനബോധം ഉണ്ടാക്കാന്‍ ത്യാഗം ചെയ്തവരായിരുന്നു അവര്‍. ബഷീര്‍ മുസ്‌ലിയാരും കുഞ്ഞമ്മദ് മുസ്‌ലിയാരും മഹല്ലി, ശറഹുതഹ്ദീബ് തുടങ്ങി പല കിതാബുകളും ഇവിടെ വെച്ച് ഓന്നിച്ചു ഓതിയിട്ടുണ്ട്. രണ്ടു കൊല്ലമേ കോട്ടുമല ഉസ്താദിന്റെ ദര്‍സില്‍ പഠിക്കാന്‍ ഭാഗ്യമുണ്ടായൊള്ളൂ. പിതാവ് രോഗബാധിതനായപ്പോള്‍ ഏക മകനായ താന്‍ കുടുംബ ബാധ്യതകള്‍ ഏല്‍ക്കേണ്ടിവന്നു. ഇതോടെ തന്റെ മതപഠന രംഗത്തെ അധ്യായം അവസാനിച്ചെങ്കിലും അറിവിന് സേവനം ചെയ്യാന്‍ ധീരമായി മനസ്സ് മെരുക്കിയെടുക്കുകയായിരുന്നു ആ മഹാത്മാവ്. തന്റെ സമൂഹത്തിന് അറിവിന്റെ പ്രകാശവഴികള്‍ തുറന്നുവെക്കുന്ന മഹാസംരംഭങ്ങള്‍ ജന്മമെടുക്കണമെന്ന് അവിടെന്ന് കണ്ണു തുറന്നുപിടിച്ച് രാവും പകലും സ്വപ്നം കണ്ടു. ആ സ്വപ്നത്തിന്റെ പുലര്‍ച്ച നവോത്ഥാനത്തിന്റെ യുഗപ്പിറവിയായി ഒരു ജനത നെഞ്ചിലേക്ക് ചേര്‍ത്തിപ്പിടിക്കുകയായിരുന്നു.

മൗലാനയുടെ ദേശം കടമയേറിയ നാട്

അറിവിന്റെ ഉത്തരവാദിത്ത വലിയതാണ് അറിവുള്ളവനും അറിവില്ലാത്തവനും സമമാണോ എന്ന് അല്ലാഹുവിന്റെ മൂര്‍ഛയേറിയ ചോദ്യമുണ്ട്. പണ്ഡിതന്റെ ദൗത്യം ഭൂമിയോളം വികാസമുള്ളതാകും. അവരുള്ള ദേശത്തിന്റെയും ദേശക്കാരുടെയും സുകൃതങ്ങളെ ഉറപ്പാക്കല്‍ ഏറിയ കടമയായി അവര്‍ക്കുമേലുണ്ടാകും. അറിവുള്ളവര്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നാട് അതിന്റെ സുഗന്ധം സ്തുതിയോടെ അനുഭവിക്കും. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുള്ള കടമേരി ഈ സൗഭാഗ്യങ്ങള്‍ പൂത്തുവന്ന നാടാണ്. നാദാപുരത്തെ 'രണ്ടാം പൊന്നാനി'യാക്കിയതില്‍ ഇവിടത്തെ പണ്ഡിതന്മാരുടെ സാന്നിധ്യം വലുതായിരുന്നു. വടക്കേ മലബാറിലെ പഴയ കുറുമ്പ്രനാട് താലൂക്കിന്റെ വടക്ക്-കിഴക്കായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമപ്രദേശം ജ്വലിച്ചുനില്‍ക്കുന്ന ഇന്നലെയുടെ നീണ്ട കഥ പറയുന്നുണ്ട്. ഇവിടത്തെ പ്രകൃതിസൗന്ദര്യം മികച്ചുനിന്നിരുന്നു. ഇവിടെന്ന് ഏകദേശം നാദാപുരം വരെ നെല്‍പാടങ്ങള്‍ ഭൂമിയെ പച്ചപുതുപ്പിച്ച കാഴ്ച പഴമക്കാര്‍ പറഞ്ഞു തരും. പൊതുവെ ദാരിദ്ര്യത്തിന്റെ തീക്ഷ്ണത ജീവിതത്തിനു മുന്നില്‍ ഉയര്‍ന്നുനിന്നതായിരുന്നു കാലം. ഉള്ളവര്‍ക്ക് നല്ലവണ്ണം ഉണ്ടാകുമെങ്കിലും ഇല്ലാത്തവന് കണ്ണീരു പുരണ്ടതാണ് ജീവിതകഥകള്‍. ടിപ്പുവിന്റെ ഭരണപരിഷ്‌കരണങ്ങള്‍ക്ക് ഈ നാട് സാക്ഷിനിന്നിരുന്നു. ചേലക്കാട് വഴി കുറ്റിയാടി മുതല്‍ തണ്ണീര്‍പന്തല്‍ വരെയുള്ള റോഡ് ആ കാലത്ത് നിര്‍മിക്കപ്പെട്ടതാണ്. ഇതുവഴി വയനാട്ടിലേക്കും മറ്റും പോകുന്ന യാത്രക്കാര്‍ക്ക് ഇടവിശ്രമത്തിന് വിശ്രമകേന്ദ്രവും ദാഹമകറ്റാന്‍ ജലസംഭരണിയും ടിപ്പു സൗകര്യപ്പെടുത്തിയിരുന്നു. കടമേരിയോട് മുന്നിട്ടുനില്‍ക്കുന്ന ഈ സ്ഥലത്തിന് 'തണ്ണീര്‍ പന്തല്‍' എന്ന് പേരു വന്നത് ഇങ്ങനെയാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഈ നാടിന്റെ പഴമയുടെ മിന്നുന്ന ഓര്‍മകളില്‍ കടന്നുവരുന്ന അറിവിന്റെ മുഖങ്ങള്‍ ഒരുപാടാണ്. മുസ്‌ലിം ഉമ്മത്തിനെ ധാര്‍മികമായി സംവിധാനിക്കുന്നതില്‍ ജീവിതംകൊണ്ട് ഉറപ്പ് കൊടുത്തവരായിരുന്നു ആ പണ്ഡിതന്മാരൊക്കെയും. ഒരു നാട്ടില്‍ തന്നെ ഇത്രയേറെ പണ്ഡിത മഹത്തുക്കള്‍ കുമിഞ്ഞുകൂടിയെന്നത് കടമേരിനാടിനെ മറ്റുള്ളവയില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്നു. പണ്ഡിതന്മാരുടെ ഈറ്റില്ലമായ ഈ നാടിനെ പോറ്റില്ലം കൂടിയാക്കാന്‍ വിജയകരമായി പണിയെടുത്തുവെന്നാണ് മൗലാന ചീക്കിലോട്ട്  ചെയ്ത മഹാത്യാഗം. കടമേരിക്കടുത്തുള്ള എളയടത്തെ മരുന്നൂര്‍ തറവാട്ടിലേക്കാണ് ഈ നാട്ടിലെ പണ്ഡിതമുഖങ്ങളുടെ ആണിവേരുകള്‍ ചെന്നെത്തുന്നത്. 'മരുന്നൂര്‍ ഓര്‍' എന്ന പേരില്‍ വിശ്രുതനായ സൂപ്പി മുസ്‌ലിയാരുടെ മരുമക്കളും ബന്ധുക്കളുമാണ് കടമേരി നാടിന്റെ അറിവിന്റെ പ്രകാശ ഗോളങ്ങളായി നിറഞ്ഞുനിന്നവരൊക്കെയും. കടത്തനാട് പൊതുവെ ഓറുമാരുടെ നാടാണ്. മഹാപണ്ഡിതന്മാരുടെയും മാന്യവ്യക്തികളുടെയും പേരിനൊപ്പം ആദരവ് പ്രകടിപ്പിക്കാന്‍ ചേര്‍ത്തുവെക്കുന്നത് 'ഓര്' എന്ന പദമായിരുന്നു. അതുകൊണ്ട് തന്നെ കടമേരിയില്‍ ഓറുമാര്‍ നിറഞ്ഞുനിന്നു. 'കീഴന വലിയ ഓറ്' (കീഴന കുഞ്ഞമ്മദുട്ടി മുസ്‌ലിയാര്‍), 'മരുന്നൂര്‍ ഓറ് (സൂപ്പി മുസ്‌ലിയാര്‍), ചീക്കിലോട്ട് വലിയ ഓറ്' (കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍-ചെറിയ കീഴന ഓര്‍) എന്ന പേരിലും അറിയപ്പെട്ടു. കാങ്ങാട്ട് ഓര്‍(കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍) ചിറക്കല്‍ ഓര്‍(ചിറക്കല്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍), കിഴക്കയില്‍ ഓറ് കിഴക്കയില്‍ മുഹമ്മദ് മുസ്‌ലിയാര്‍), കീഴന ഓര്‍(കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍), ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍, ചാന്തോന്നിലോര്‍, ആയാടത്തില്‍ ഓര്‍, വെളുത്തപറമ്പത്ത് ഓറ്, അമ്പിളിക്കുന്നത് ഓറ് തുടങ്ങിയവരാണ് ഈ നാട്ടില്‍ രാവും പകലും പ്രഭ ചൊരിഞ്ഞ് ഉമ്മത്തിന്റെ നന്മയിലേക്കുള്ള മുന്നോട്ടു പോക്കിന്കാവല്‍ നിന്നവര്‍. അതോടൊപ്പം ഈ നാട്ടിലെ ദീനിയായ മേന്മകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ ത്യാഗം ചെയ്തവരാണ് ചീക്കിലോട്ട് തറവാട്ടുകാര്‍. തനിക്കും പിതാമഹന്മാരെപോലെ സമൂഹത്തിന് ധാര്‍മിക സേവനം ചെയ്യാനാകുമെന്ന് അഭിമാനിക്കാന്‍മാത്രം പാകതയുള്ളതായിട്ടാണ് മൗലാന ചീക്കിലോട്ടിന്റെ വ്യക്തിത്വം വളര്‍ന്നുവന്നത്. 'കീഴന വലിയ ഓറ്' എന്ന പേരില്‍ അറിയപ്പെട്ടതിന്റെ പിതാമഹന്‍ മഹാപണ്ഡിതനായിരുന്നു.

ഒരുകാലത്ത് കടമേരി പള്ളിയുടെ ഖാളി സ്ഥാനം അദ്ദേഹത്തിനായിരുന്നു. വടക്കന്‍ പൊന്നാനി എന്ന് ഖ്യാതിപെറ്റ കാസര്‍കോടിനടുത്ത കിയ്യൂരിലും കണ്ണമ്പത്തുകരയിലും വലിയ ദര്‍സ് നടത്തിയ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാനും ബന്ധം പുലര്‍ത്താനും കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്ന് വലിയ പണ്ഡിതന്മാര്‍ വരെ ഇവിടെ കടമേരിയില്‍ വന്നു. മൗലാന അഹ്മദ് കോയ ശാലിയാത്തി ഇവിടെ വന്ന് 'ചീക്കിലോട്ട് സ്രാമ്പി'യില്‍ ഓതിത്താമസിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ആ പള്ളിച്ചുമരില്‍ 'വസ്വല്‍തു ഇലാ ശൈഖീ ശൈഖില്‍ മശാഇഖി' എന്ന് തുടങ്ങുന്ന കവിത എഴുതിവെച്ചിട്ടുണ്ട്. അതില്‍ താന്‍ തേടിയെത്തിയ ശൈഖ് കുഞ്ഞമ്മദുട്ടി മുസ്‌ലിയാരെന്ന കീഴന വലിയ ഓറാകാമെന്ന് കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പറയുമായിരുന്നു. ഇത്രയേറെ പണ്ഡിതമഹാന്മാര്‍ നിറഞ്ഞുനിന്നത് കൊണ്ടു തന്നെ ഈ നാട്ടില്‍ ധാര്‍മികമായ കടമകള്‍ ഏറിവന്നു. കടമകള്‍ തിരിച്ചറിയുകയും യഥോചിതം നിര്‍വഹിക്കുകയും ചെയ്ത ഈ നാട്ടിന് കടമേരി എന്ന് പേരു വന്നത് കടമയേറിയതു കൊണ്ടാണെന്നു പഴമക്കാര്‍ പറയും.

സൂഫിയായ ജ്ഞാനസേവകന്‍

ഏത് നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും കാരണം ഉണ്ടാകുന്നതിനു പിന്നില്‍ അല്ലാഹുവിന്റെ കയ്യുണ്ട്. അവന്‍ പ്രയാസത്തോടൊപ്പമാണ് എളുപ്പത്തെ സംവിധാനിച്ചത്. കടമേരി നാട്ടിലെ ജ്വലിച്ചുകൊണ്ടിരുന്ന ദര്‍സിന്റെ തിളക്കം മങ്ങാന്‍ തുടങ്ങിയത് 1970-കളിലായിരുന്നു. അറിവിനെ പുനരുജ്ജീവിപ്പിക്കലും ദര്‍സ് പാരമ്പര്യം കാത്തുസൂക്ഷിക്കലും വലിയ കടമയായി വന്നു.

അതിനിടക്കാണ് ഇസ്‌ലാമിനെ 'നന്നാക്കാന്‍' പുറപ്പെട്ട ബിദ്അത്തുകാര്‍ വടകര താലൂക്കില്‍ പൊതുവിലും കടമേരിയില്‍ വിശേഷിച്ചും കൈവെക്കാന്‍ തുടങ്ങിയത്. ഇസ്‌ലാമിക ശരീഅത്തിനെ സ്വന്തം ആവശ്യത്തിന് വെട്ടിച്ചുരുക്കലും വലിച്ചു നീട്ടലുമായിരുന്നു അവരുടെ പണിയും പതിവും. ആസ്പത്രിയിലേക്ക് വിളിച്ച് ആശയം പുരട്ടിത്തരുന്ന ക്രിസ്ത്യാനികളെ പോലെ ഒരു സാധു സംരക്ഷണ സമിതിയുണ്ടാക്കി അതിനു മറവില്‍ ബിദ്അത്തിന്റെ വല വിരിച്ചു അവര്‍. ഒരു കാലത്തിനും സമൂഹത്തിനും ആവശ്യമായ നിര്‍മാണ നീക്കങ്ങള്‍ നടത്തലാണ് എക്കാലത്തും നവോത്ഥാനത്തിന്റെ നിര്‍വചനം. ഇസ്‌ലാമിക ദര്‍ശനപ്രകാരം ഓരോ നിമിഷവും നവോത്ഥാനം സംഭവിക്കണമെന്നാണ്. ധര്‍മം വളര്‍ത്തലാണ് നവോത്ഥാനത്തിന്റെ ദൗത്യം. ഇന്നലെയെക്കാള്‍ ഇന്ന് നമുക്ക് നന്മയിലേക്ക് മുന്നിട്ടുനിന്നതാകണമെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. വിചാരിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയിട്ട് ഓരോ നിമിഷവും കഴിഞ്ഞ നിമിഷത്തേക്കാള്‍ മികച്ചു നില്‍ക്കണമെന്നര്‍ത്ഥം. മൗലാനാ ചീക്കിലോട്ട് നടത്തിയത് ഈ ദര്‍ശനത്തിന്റെ പ്രയോഗമാണ്. തന്റെ നാട്ടിലും ചുറ്റുപാടും അറ്റമില്ലാത്ത ഒരു കാലത്ത് തുടങ്ങിപ്പോന്ന വിശ്വാസവും സംസ്‌കാരവും ആചാരവും മുസ്‌ലിം ഉമ്മത്ത് ലോകമാകെ നിവര്‍ത്തിവെച്ച സത്യന്യായങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പുണ്യനബി പുകഴ്ത്തിപ്പറഞ്ഞ പവിത്രമായ നീണ്ട കാലത്തിന്റെ കയ്യൊപ്പ് അതിനുമേലുണ്ട്. നബിമാരുടെ കാലശേഷം അവര്‍ പറഞ്ഞു കാണിച്ചതിനെ, മഹാത്മാക്കള്‍ ചിട്ടപ്പെടുത്തി രൂപമാക്കിയ ഈ സംഗതിയെ 'അഹ്‌ലുസുന്നത്തി വല്‍ജമാഅ' എന്നു വിളിച്ചത് സൗകര്യപൂര്‍വ്വമായിരുന്നു. അഥവാ, സുന്നത്ത് ജമാഅത്ത് എന്നത് പുതിയ ഒരു തിയ്യതിയുടെയോ കാലത്തിന്റെയോ സൃഷ്ടിപ്പല്ലെന്നര്‍ത്ഥം. ഇതിനെ വലിച്ചു ചീന്തലായിരുന്നു 'സാധു സംരക്ഷണ സമിതി'യുടെ താല്‍പര്യം. മനുഷ്യരില്‍ 'സ്വതന്ത്രയുക്തി' ഇറക്കിവെച്ച് 'യൂറോ ചിന്ത'കള്‍ എടുത്ത് വെക്കുകയെന്ന ഇവരുടെ പണി സാധാരണ ജനങ്ങള്‍ക്ക് സഹിക്കാനാവുന്നതിലുമപ്പുറത്തായിരുന്നു. അല്ലാഹു എന്ന തമ്പുരാന്‍ പ്രപഞ്ചത്തിന്റെയും മനുഷ്യരുണ്ടാക്കിവെച്ചതിന്റെയും അപ്പുറം മനുഷ്യന്റെ ബുദ്ധിയുടെയും കൂടി ഉടമയാണെന്ന് ഉമ്മത്തിനെ ബോധിപ്പിക്കലായിരുന്നു മൗലാനാ ചീക്കിലോട്ടിന് ശ്രമകരമായി ചെയ്യാനുണ്ടായിരുന്നത്. കാര്യങ്ങളെ ദീര്‍ഘിച്ചു കാണാന്‍ ശേഷിയുണ്ടായിരുന്ന ആ മഹാത്മാവ് തന്റെ നവോത്ഥാന നീക്കങ്ങള്‍ക്ക് ആമുഖമായി വടക്കേ മലബാറില്‍ ഒരു വിദ്യാപഠന കേന്ദ്രം ഉണ്ടാക്കാനാണ് തീരുമാനിച്ചത്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ അറിവുള്ള ഒരു തലമുറയുടെ പ്രകാശബോധനങ്ങള്‍ക്ക് മികച്ചു നില്‍ക്കാന്‍ കഴിയുമെന്ന് ആ വലിയ മനസ്സ് സ്വപ്നം കാണുകയായിരുന്നു. പുത്തന്‍വാദികളുടെ ബോധനങ്ങള്‍ ആധുനികമായ ഒരുക്കങ്ങള്‍ ഉള്‍കൊണ്ടിരുന്നു. അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ വ്യവസ്ഥാപിതമായ ഒരു അറബി കോളേജ് സംവിധാനം വേണമായിരുന്നു. നിലവിലുള്ള പള്ളിദര്‍സ്ശീലങ്ങളില്‍ നിന്നു മാറി നൂതനമായ കോളേജ് സമ്പ്രദായം ഒരുക്കുന്നതിന്റെ നിര്‍ബന്ധ ആവശ്യം നൂനതയെ തീര്‍ത്തും ഗൗരവപൂര്‍വ്വം ബോധിപ്പിക്കേണ്ടതായി വന്നു. നാട്ടിലെ പണ്ഡിതന്‍മാരോടും പൗരപ്രധാനികളോടും തന്റെ ബന്ധുക്കളോടും ഒരു കാലത്തിന്റെ അത്യാവശ്യമായി മനസുണര്‍ന്നു വന്ന ഈ ആഗ്രഹം അറിയിച്ച് വടകര താലൂക്ക് കേന്ദ്രീകരിച്ച് മുസ്‌ലിം നേതാക്കന്മാരുടെയും കാരണവന്മാരുടെയും വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുക എന്ന് മഹാനവര്‍ മനസ്സിലുറപ്പിച്ചു. 'ദീനീ സ്‌നേഹികളെ ഇതിലെ ഇതിലെ' എന്ന തലക്കെട്ടില്‍ ലഘുലേഖ കൊടുത്ത് ആളുകളെ ക്ഷണിക്കാമെന്നായിരുന്നു അദ്ദേഹം മനസ്സില്‍ കണ്ടത്. കടമേരി ജുമുഅത്ത് പള്ളിയില്‍ പതിനഞ്ചോളം വര്‍ഷം ദര്‍സ് നടത്തി ജ്ഞാനപ്രഭചൊരിഞ്ഞ മഹാപണ്ഡിതനും വലിയ്യുമായ ചിറക്കല്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരും കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരും ലഘുലേഖക്ക് താഴെ പേരു ചേര്‍ത്ത് ഒപ്പിട്ടിരുന്നു. ഒരു വലിയ കാലത്തെ പ്രശ്‌നങ്ങള്‍ക്കൊക്കെയും അലിവിന്റെ മഹാപരിഹാരങ്ങള്‍ കടമേരി നാട്ടുകാര്‍ക്ക് ഉണ്ടാക്കി കൊടുത്തവരായിരുന്നു ചിറക്കല്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍. വടക്കേ മലബാറിന്റെ ജ്ഞാനനേതൃത്വമായിരുന്ന നാദാപുരം ജുമുഅത്ത് പള്ളിയില്‍ കിതാബുകളിലെ ജ്ഞാനപ്പൊട്ടുകള്‍ മുറിച്ചുകൊടുത്തിരുന്നത് അന്ന് കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുമായിരുന്നുവെന്ന് പ്രത്യേകം ഓര്‍ക്കണം. അലംഭാവം വെടിഞ്ഞ് സമുദായത്തിന്റെ നന്മക്കും രക്ഷക്കും ഉണര്‍ന്നു നീങ്ങണമെന്ന് ലഘുലേഖയില്‍ വ്യക്തമാക്കുന്നുണ്ട്. കടമേരി നാട്ടുകാരും അയല്‍ പ്രദേശക്കാരുമായ പ്രമുഖര്‍ കണ്‍വന്‍ഷന്റെ വിജയത്തിന് നല്ലവണ്ണം പണിയെടുത്തു. 1972 ജനുവരി 30-നു കടമേരി ജുമുഅത്ത് പള്ളിയില്‍ വെച്ച് അത് നടന്നു. വടകര താലൂക്കിലെ 130 മഹല്ലില്‍ നിന്നുള്ള പണ്ഡിതന്‍മാരും സയ്യിദന്‍മാരും കാരണവന്‍മാരും യോഗത്തില്‍ എത്തിച്ചേര്‍ന്നു. മൗലാനയുടെ വന്ദ്യഗുരു കോട്ടുമല ഉസ്താദായിരുന്നു യോഗം എല്ലാ നിലക്കും നിയന്ത്രിച്ചത്. മഹാനവര്‍ നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍നിന്ന് സംഗതിയുടെ ഗൗരവം ബോധ്യപ്പെട്ടു. വന്നവര്‍ക്കൊക്കെയും മനസ്സൊന്നിച്ചുള്ള വലിയ ദൃഢനിശ്ചയത്തിനു വഴിയൊരുക്കി അത്. തിളക്കം മങ്ങിക്കൊണ്ടിരിക്കുന്ന ദര്‍സിന് അറബി കോളേജിലൂടെയേ ബദല്‍ സംവിധാനം കണ്ടെത്താനാകൂ എന്ന് ആ ജനത ഒന്നായി മനസ്സിലാക്കി. കടമേരിയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു ഉലമ-ഉമറ സംഗമം വിപുലമായി നടക്കുന്നത്. കണ്‍വന്‍ഷനിലേക്കെത്തിയവരെ ഈ നാട്ടുകാര്‍ ഇളനീര്‍ നല്‍കിയാണ് സ്വീകരിച്ചതെന്ന് പഴമക്കാര്‍ പറഞ്ഞു തരും. ഈ കണ്‍വന്‍ഷനോടെ മൗലാനാ ചീക്കിലോട്ടിന്റെ ആശയങ്ങള്‍ക്ക് ആധികാരികമായ കയ്യൊപ്പ് ചാര്‍ത്തപ്പെട്ടു. അമ്പത് തികഞ്ഞ ആ വലിയ മനസ്സ് ഈ ആശയപൂര്‍ത്തീകരണത്തിനു വേണ്ടി ആലോചിച്ചു. ഇസ്‌ലാമിന്റെ ഇസ്സത്ത് നിവര്‍ത്തിപ്പിടിക്കാന്‍ അതു കാരണമാകുമായിരുന്നു. മൗലാനയുടെ നവോത്ഥാന നീക്കങ്ങളുടെ ആമുഖത്തിന് ഇതോടെ റഹ്മാനിയ്യഃ എന്നു പേരുവിളിച്ചു. 1972 മെയ് 1-നു പൂക്കോയ തങ്ങള്‍ അതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1972 നവംബര്‍ 22-നു കണ്ണിയത്ത് ഉസ്താദ് കോളേജ് പഠനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കടമേരി പള്ളിയില്‍ വെച്ച് നടത്തി. അന്ന് 33 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. കോളേജ് എന്നായി പിന്നെ മാലാനയുടെ മനസ്സില്‍ നിറയെയും. റഹ്മാനിയ്യഃക്ക് വേണ്ടി കരുതിവെച്ച പണം എവിടെ ഉണ്ടെന്നറിഞ്ഞാലും അവിടെയെത്താന്‍ അദ്ദേഹത്തിനു യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. പരിഹസിക്കുന്നവരും പാരവെക്കുന്നവരും ഉണ്ടായിരുന്നിട്ടും ആ മനസ്സ് തളര്‍ന്നില്ല. അതിരാവിലെ ഒരു ഗ്ലാസ് ചായയും കുടിച്ച് ആരാന്റെ വാതില്‍ മുട്ടാന്‍ ഇറങ്ങി ആ പ്രൗഢിയുടെ  സമ്പന്ന തറവാട്ടിലെ കാരണവര്‍. റസീറ്റ് ബുക്കും കിട്ടുന്ന കാശ് സൂക്ഷിക്കാന്‍ ഒരു ബാഗും അരി, നെല്ല്, തേങ്ങ തുടങ്ങിയവ നിക്ഷേപിക്കാന്‍ നാല് സഞ്ചികളും കയ്യില്‍ പിടിച്ച് തലയില്‍ തൊപ്പിയും തോളില്‍ ഷാളും ഇടര്‍ത്തി ഇട്ട് വെള്ള വസ്ത്രധാരിയായി നടക്കുന്ന ആ മഹാമനുഷ്യന്റെ മനസ്സിലെ വെള്ളക്കുപ്പായം ആരെയും സമ്മതിക്കാന്‍ നിര്‍ബന്ധിക്കുംവിധമായിരുന്നു. പൂളകച്ചവടക്കാരില്‍ നിന്ന് പൂളയും അരിക്കച്ചവടക്കാരില്‍ നിന്ന് അരിയും പിരിച്ച് ആ മഹാത്മാവ് മുന്നോട്ട് കാല്‍വെച്ചത് നവോത്ഥാനത്തിന്റെ യുഗപ്പിറവിയിലേക്കായിരുന്നു. കാണുന്നവരോടൊക്കെ കോളേജിനെ കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്. ഒരുപാട് നാടുകളില്‍ മൊബൈല്‍ വഅ്‌ളുകള്‍ സംഘടിപ്പിച്ചു. കരുതിയുറപ്പിച്ച ഒരു കാര്യം തെളിഞ്ഞ മനേസ്സാടെയാണെങ്കില്‍ തമ്പുരാന്റെ നിത്യമായ ബലം കൂടെയുണ്ടാകുമെന്ന് അവിടെന്ന് ഉറപ്പിച്ചു. 1978-ല്‍ അജ്മീറില്‍ പോയി ദിവസങ്ങളോളം പ്രാര്‍ത്ഥനയില്‍ മുഴുകി സങ്കടം കണ്ണീരായി ഒഴുകിയപ്പോള്‍ ''നിങ്ങള്‍ വിഷമിക്കേണ്ട' എന്ന്  സ്വപ്നദര്‍ശനത്തില്‍ അനുഭവമായ ആ വാക്ക് അറ്റമില്ലാത്ത നിലക്ക് തന്റെ കൂടെയുണ്ടാകുമെന്ന് ആ നല്ല വിശ്വാസി കണക്കാക്കി. ഇങ്ങനെ മഹാത്മാക്കള്‍ ഒരുപാട് ഈ വലിയ മനുഷ്യന്റെ ദൗത്യത്തെ അംഗീകരിക്കാനുണ്ടായിരുന്നു.

ധനികനായ ഫഖീര്‍

കുഞ്ഞഹമ്മദ് മുസ്‌ലിയാരെ സംബന്ധിച്ച് 'ധനികനായ ഫഖീര്‍' എന്നത് വളരെ പൂര്‍ണമാണ്. വലിയ കുലീന തറവാട്ടിലെ അംഗമായിരുന്നു. റഹ്മാനിയ്യ എന്ന ഒരു സമൂഹത്തിന്റെ അറിവും സംസ്‌കാരവും നിര്‍ണയിക്കുന്ന സ്വപ്നത്തിന്റെ പുലര്‍ച്ചക്ക് എല്ലാ തറവാട്ടു പ്രൗഢിയും മഹിമയും അദ്ദേഹം പിന്നോട്ടുവച്ചു. ഒരു കാലത്ത് മുന്തിയ ഇനം അരിയുടെ ചോറ് മാത്രം ഭക്ഷിച്ചിരുന്ന ആ മഹാന്‍ റഹ്മാനിയ്യയെ മനസ്സില്‍ കയറ്റിവെച്ചപ്പോള്‍ അരപ്പട്ടിണിയില്‍ അഭിമാനിച്ച് പൂര്‍ണമായും ഫഖീറിന്റെ വേഷമണിഞ്ഞ് ഇറങ്ങി വന്നു. മനസ്സിന്റെ നന്മ തെളിഞ്ഞുവന്നവര്‍ അങ്ങനെയായിരിക്കും. അവര്‍ക്ക് സ്വന്തമായി ഒന്നുമുണ്ടാവില്ല. സമുദായത്തിനുവേണ്ടി അധ്വാനിച്ച് വിയര്‍പ്പ് സുഗന്ധമാക്കും. അവര്‍ തന്നെ സമൂഹത്തിന്റെ പൊതുസ്വത്താകും. ബന്ധുക്കള്‍ പോലും ഒരുവേള പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ആ മഹാമനസ്സിന്റെ മുമ്പില്‍ അവരൊക്കെ തോറ്റുപോവുകയായിരുന്നു. വലിയ ഭക്തനും മഹാപണ്ഡിതനുമായതോടൊപ്പമാണ് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ സാമൂഹിക പ്രവര്‍ത്തനം ഇങ്ങനെ ഉണര്‍ന്നുവന്നതെന്നോര്‍ക്കണം. അദ്ദേഹം സ്വന്തം ജീവിതത്തില്‍ പാലിച്ച സൂക്ഷ്മത അളവറ്റതായിരുന്നു. എത്ര വൈകി വീട്ടിലെത്തിയാലും കുളിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങും. സുബ്ഹിക്ക് മുമ്പ് തന്നെ എഴുന്നേറ്റ് കുളിക്കും. തഹജ്ജുദ് പതിവായി നിസ്‌കരിക്കും. വീട്ടുകാര്‍ക്ക് തങ്ങളുടെ ഉപ്പയെ കുറിച്ച് പറയാനുള്ളതാണിത്. മൗലാന ചീക്കിലോട്ട്  ആ താറവാട്ടിന്റെ മാത്രം പിതാവല്ല, ഒരു ജനതയുടെ തന്നെ പിതാവും ചോദിക്കാനും പറയാനുമുള്ള ആളാകാന്‍ ഇഖ്‌ലാസോടെ ജീവിതത്യാഗം ചെയ്തവരായിരുന്നു. ഒരുനേരത്തെ ഭക്ഷണം അടുത്ത ഭക്ഷണ സമയമാകുംവരെ വരുന്നവര്‍ക്ക് കൊടുക്കാന്‍ വീട്ടില്‍ കരുതിവെക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ആ മഹാത്മാവിനെ ആശ്രയിച്ച് കഴിയുന്ന ഒരു സംഘം തന്നെ ഉണ്ടായിരുന്നുവത്രെ!! പത്തുവര്‍ഷത്തെ ആ നിരന്തര ത്യാഗം ഊണും ഉറക്കും പാതിയായതായിരുന്നു. ഇതൊക്കെ ആ ശരീരത്തെ ക്ഷീണിപ്പിച്ചു. അഞ്ചു വര്‍ഷത്തോളം രോഗപരീക്ഷണം ആ ദേഹത്തില്‍ നടന്നു. എന്നാലും 1987 സെപ്തംബര്‍ 25നു (1408 സഫര്‍ 2) വെള്ളിയാഴ്ച രാത്രി വിടപറയുംവരെ തന്റെ സമൂഹത്തിന്റെ ഗതിയോര്‍ത്ത് കണ്ണുതുറന്നു നിന്നു. വിയോഗത്തിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് തളര്‍ന്നു കിടപ്പിലായത്. തന്റെ അവസാന നാളുകളില്‍ രോഗം മൂര്‍ഛിച്ച് വീട്ടില്‍ കഴിയുമ്പോള്‍ കോളേജിനു വേണ്ടി ഇപ്പോള്‍ നടക്കാന്‍ ആകില്ലെങ്കിലും ആ വലിയ ദൗത്യത്തെ തന്റെ മനസ്സിലേക്ക് എടുത്തുവെക്കുകയായിരുന്നു ആ മഹാന്‍. അന്ന് സ്വന്തം വീടിന് തീപിടിച്ചപ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ ചാലില്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരെ കണ്ടപാടെ മൗലാനാ പറഞ്ഞ വാക്ക് കേട്ടവരുടെ കണ്ണ് നനച്ചിരിക്കണം. ''നമ്മുടെ കോളേജ് ലക്ഷ്യത്തിലെത്തി, നാം വിജയിച്ചിരിക്കുന്നു.'' ശരീരം തളര്‍ന്നെങ്കിലും ആഹ്ലാദം കൊള്ളുന്ന ആരോഗ്യമുള്ള മനസ്സിന്റെതാണീ വാക്ക്.

ബാനീ ഹസ്‌റത്തും ബശീര്‍ മുസ്‌ലിയാരും

ഉന്നതമായ വിദ്യാഭ്യാസ കരിക്കുലമായിരുന്നു മൗലാന മുന്നില്‍ കണ്ടത്. നിലവാരമുള്ള, വ്യവസ്ഥപ്പെടുത്തിയ വിദ്യാഭ്യാസ സമുച്ചയം. പൂര്‍വ്വികര്‍ കൊണ്ടുനടന്നതിന് ആധുനികമായി ശാസ്ത്രീയ രീതി വരുത്തുക. ഇതു മനസ്സില്‍ നിറഞ്ഞുനിന്ന ബാനീ ഹസ്‌റത്തിന്റെ കൂട്ടിനു വന്നത് തികച്ചും യോഗ്യനായ എം.എം. ബഷീര്‍ മുസ്‌ലിയാരായിരുന്നു. രണ്ടു പേരും കോട്ടുമല ഉസ്താദിന്റെ ശിഷ്യന്‍മാര്‍. കാര്യങ്ങളെ ഉയര്‍ന്ന് ആലോചിക്കുന്ന ഉസ്താദിന്റെ ഗുരുത്തഫലം നിറഞ്ഞവര്‍. അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതനിരയില്‍ കാര്യങ്ങളെ ദീര്‍ഘിച്ചുകാണുന്ന പരിഷ്‌കര്‍ത്താവും ചിന്തകനുമായിരുന്നു ബഷീര്‍ മുസ്‌ലിയാര്‍. ആ ധിഷണാശാലിയായ പണ്ഡിതനാണ് റഹ്മാനിയ്യയെ പുതിയ രീതിയില്‍ സംവിധാനിക്കാന്‍ മുന്നിലുണ്ടായത്. മൗലാനയുടെ ദൃഢമായ മനസ്സും ബഷീര്‍ മുസ്‌ലിയാരുടെ ആലോചനാ ശേഷിയും ഒത്തുവന്നപ്പോള്‍ മഹാചരിത്രത്തിന്റെ പിറവിയുണ്ടായി. 1973-ല്‍ പ്രിന്‍സിപ്പല്‍ പദവിയിലെത്തിയ ബഷീര്‍ മുസ്‌ലിയാര്‍ ആദ്യം വരുത്തിയ പരിഷ്‌കരണം തന്നെ അന്നുവരെ അറബിക് കോളേജുകള്‍ക്ക് പരിചയമില്ലാത്തതായിരുന്നു. പള്ളിമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡില്‍ ബെഞ്ചും ഡസ്‌കും ബ്ലാക് ബോര്‍ഡും സംവിധാനിച്ച് ക്ലാസുകള്‍ ചിട്ടപ്പെടുത്തി. ഉസ്താദുമാര്‍ക്ക് ഒപ്പ് പട്ടികയും ക്ലാസില്‍ ഹാജര്‍ പട്ടികയും അന്ന് ഏര്‍പ്പെടുത്തുകയുണ്ടായി. കേരളത്തിന് ഇത് ആദ്യാനുഭവമായിരുന്നു. പലരും ബഷീര്‍ മുസ്‌ലിയാരെയും റഹ്മാനിയ്യയെയും വിമര്‍ശിച്ചെങ്കിലും പില്‍ക്കാലത്ത് റഹ്മാനിയ്യയെ മോഡലാക്കാന്‍ അവരൊക്കെ മുന്നിലുണ്ടായി എന്നതാണ് വിചിത്രം.  അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചേറൂര്‍ കെ. അഹ്മദ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് തുടങ്ങിയവര്‍ ബഷീര്‍ മുസ്‌ലിയാര്‍ക്ക് പിന്തുണയായുണ്ടായിരുന്ന സഹാധ്യാപകരാണ്. 

റഹ്മാനിയ്യയുടെ അര്‍ത്ഥം

മൗലാനാ ചീക്കിലോട്ട് കണ്ട റഹ്മാനിയ്യ കലാലയം ഇനിയും ഒരു പാട് കാലം മുന്നിലേക്ക് നോക്കിയായിരുന്നു. തികഞ്ഞ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവിനെയാണ് അതില്‍ നിന്ന് മനസ്സിലാക്കിതരുന്നത്. അന്നത്തെ പ്രഗത്ഭ പണ്ഡിതന്‍മാരെ മുന്‍നിര്‍ത്തിയാണ് ആ മഹാത്മാവ് ഇങ്ങനെ ഒരു രൂപം ദീര്‍ഘിച്ചു കാണുന്നതെന്ന് ഓര്‍ക്കണം. പുരാതന അറബി കിതാബുകള്‍ക്ക് പുറമെ അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ കൂടി റഹ്മാനിയ്യയുടെ കരിക്കുലത്തിലുള്‍പ്പെടുത്താന്‍ അന്ന് ത്യാഗം ചെയ്തത് സമ്മതിക്കേണ്ടത് തന്നെ. റഹ്മാനിയ്യയിലെ ഭാഷാപഠനം വിമര്‍ശിക്കാന്‍ ആളുകള്‍ ഏറെയായിരുന്നു. ഇന്നു കാലം തെളിയിച്ചത് മൗലാനയുടെ ദീര്‍ഘവീക്ഷണത്തെയാണ്. സത്യത്തില്‍ 'കുഞ്ഞമ്മദ് മുസ്‌ലിയാര്‍-ബശീര്‍ മുസ്‌ലിയാര്‍'' എന്ന ആ കൂട്ടുകെട്ടില്‍ വിരിയുന്ന റഹ്മാനിയ്യ ഇനിയും ഒരുപാട് അപ്പുറത്താണ്. ഇതര ഭാഷകള്‍ക്കു പുറമെ ഗണിതശാസ്ത്രവും മലയാളവും ഇവിടെ പഠിപ്പിക്കണമായിരുന്നു. 1972-ല്‍ ദര്‍സില്‍ ഓതിക്കൊടുക്കല്‍ നിര്‍ത്തിയ ബശീര്‍ മുസ്‌ലിയാരുടെ ബുദ്ധിപരീക്ഷണത്തിന്റെ ഇടം പിന്നെ റഹ്മാനിയ്യയായിരുന്നു. മൗലാനയുടെ സ്വപ്നങ്ങള്‍ വിദ്യാര്‍ത്ഥികളെ ബഹുമുഖ പ്രതിഭയാക്കാന്‍ പോന്നതായിരുന്നു. കസേര മുടച്ചില്‍, ടൈലറിംഗ്, ടൈപ്പ്‌റൈറ്റിംഗ് തുടങ്ങിയവ അക്കാലത്ത് തന്നെ റഹ്മാനിയ്യയില്‍ സംവിധാനിച്ചു നല്‍കി. ഇതോടൊപ്പം ഡ്രൈവിംഗും ആശാരിപ്പണിയും മെക്കാനിക്കുമെല്ലാം റഹ്മാനിയ്യ വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിക്കണമെന്ന് അദ്ദേഹം ഉയര്‍ന്നു ആഗ്രഹിച്ചു. മൗലാനാ ചീക്കിലോട്ട് സംവിധാനിച്ച റഹ്മാനിയ്യയുടെ അര്‍ത്ഥം ഇനിയും നീളുന്നതാണ്. സ്ഥാപനത്തിനു കീഴില്‍ ഒരു ഹൈസ്‌കൂള്‍ എന്ന സ്വപ്നം ആ സൗഭാഗ്യം നിറഞ്ഞ ആയുസില്‍ തന്നെ (01/08/1983-ല്‍) സാക്ഷാല്‍കരിക്കപ്പെട്ടു. ആസ്പത്രി, എല്ലാവര്‍ക്കും വരാവുന്ന ഒരു ജനകീയ സ്റ്റോര്‍, പോസ്റ്റ് ഓഫീസ്, ഫ്‌ളോര്‍മില്‍ എന്നൊക്കെ റഹ്മാനിയ്യയുടെ അര്‍ത്ഥമായി ആ മഹാന്‍ വ്യാഖ്യാനിച്ചു.

ചാലിലകത്തും ചീക്കിലോട്ടും

കേരളത്തില്‍ പൊതുവെയും വടക്കേ മലബാറില്‍ പ്രത്യേകിച്ചും വിശ്രുതമായ രണ്ടു പേരുകളാണ് ചാലിലകത്തും ചീക്കിലോട്ടും. ഇത് രണ്ടും കുടുംബ പേരുകളാണ്. ഒന്ന് കേരളത്തില്‍ പൊതുവെയും രണ്ടാമത്തേത് വടക്കേ മലബാറിലും കേളി നിറഞ്ഞവര്‍. ഒരുപാട് സമാനതകള്‍ ഒരു പോലെ ഒന്നിക്കുന്ന  ഈ രണ്ടു പേരും ത്യാഗം ചെയ്തത് ഒരു സമൂഹത്തിന്റെ ഉയര്‍ച്ചക്കു വേണ്ടി. വിദ്യാഭ്യാസ കാര്യത്തിലാണ് ചാലിലകത്തിന്റെയും ചീക്കിലോട്ടിന്റെയും സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ ചാലിലകത്തിനെ ചീക്കിലോട്ടിനേക്കാള്‍ പ്രശസ്തമാക്കിയ ഘടകം സുപരിചിതവും നിശ്ചിതവുമാണ്. കുഞ്ഞഹമ്മദ് എന്ന പേരുള്ള രണ്ടു പേരും പ്രാദേശികമായി ഒരു സമൂഹത്തിന്റെ അറിവിന്റെ വഴിയും വിചാരവും പുതിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പണിയെടുത്തുവെന്ന് തന്നെയാണ് സത്യം. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മലപ്പുറം ജില്ലയിലെ വാഴക്കാട് ദാറുല്‍ ഉലൂം കേന്ദ്രീകരിച്ചും മൗലാനാ ചീക്കിലോട്ട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ വടക്കേ മലബാറിലെ കടമേരി റഹ്മാനിയ്യ കേന്ദ്രീകരിച്ചുമാണ് തങ്ങളുടെ ആലോചനകള്‍ക്ക് പ്രായോഗിക രൂപം വരുത്താന്‍ അധ്വാനിച്ചത്. കാലവ്യത്യാസങ്ങളും ഇതില്‍ വായിക്കാനുണ്ട്. 1909-ലാണ് ചാലിലകത്ത് ദാറുല്‍ ഉലൂമിലെത്തി തന്റെ നവോത്ഥാന നീക്കങ്ങള്‍ ആരംഭിക്കുന്നത്. മൗലാന ചീക്കിലോട്ടിന്റെ ഈ രംഗത്തെ ശ്രമങ്ങള്‍ 1972-ലുമാണ്. ചാലി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter