ലക്ഷദ്വീപില്‍ കോര്‍പറേറ്റ് ഫാഷിസവും കമ്യൂണല്‍ ഫാഷിസവുമാണ് അവര്‍ നടപ്പിലാക്കുന്നത് : മാസ്റ്റര്‍ അനസ് നാസറുമായി അഭിമുഖം

ഐക്യരാഷ്ട്രസഭയില്‍ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയും നേപ്പാള്‍ ഗവണ്‍മെന്റിന്റെ കീഴിലെ ഗാന്ധി പീസ് ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ ഗാന്ധി പീസ് അംബാസിഡറും ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ സസ്റ്റെയിനബ്ള്‍ ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാനും ആംനസ്റ്റി ഇന്റര്‍നാഷണലില്‍ അന്തരാഷ്ട്രാ മെമ്പറുമായ മാസ്റ്റര്‍ അനസ് നാസര്‍ ഇസ്‌ലാം ഓണ്‍വെബിനോട് ലക്ഷദ്വീപിലെ സമകാലിക സാഹചര്യങ്ങളെ വിലിയിരുത്തി സംസാരിക്കുന്നു.

അഭിമുഖം മാസ്റ്റര്‍ അനസ് നാസര്‍/അബ്ദുല്‍ ഹഖ് മുളയങ്കാവ്


ലക്ഷദ്വീപ് ഇന്ന് ദൈനം ദിനചര്‍ച്ചകളുടെ ഭാഗമായി മാറി,സംസ്‌കാരിക തനിമയും സ്‌നേഹസമ്പന്നരായ ജനതയുമുള്ള ദ്വീപ് പുതിയ നിയമങ്ങള്‍ നടപ്പിലാവുന്നു, പ്രതിഷേധങ്ങള്‍ നടക്കുന്നു, ദ്വീപിലെ സമകാലിക സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു,?

ചോദ്യത്തില്‍ തന്നെ സൂചിപ്പിച്ചത് പോലെ സ്‌നേഹ സമ്പന്നരായ, സാസ്‌കാരിക തനിമയുള്ള , -അതിലുപരി മറ്റൊരു കാര്യവും കൂടി നിങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്, ഇത്രത്തോളം രാജ്യസ്‌നേഹികളായ ഒരു ജനവിഭാഗം ഈ ലോകത്തുണ്ടാവില്ല, ഓരോ രാജ്യത്തുള്ള ആളുകള്‍ക്കും ആ രാജ്യത്തോട് സ്‌നേഹവും അനുഭൂതിയും ഉണ്ടാവുമല്ലോ, അതിനോടൊക്കെ തുലനം ചെയ്യാന്‍ ലക്ഷദ്വീപ് ജനതയുടെ ദേശസ്‌നേഹത്തോട് തുലനം ചെയ്യാന്‍ സാധിക്കില്ല, കാരണം അത്രത്തോളം ദേശസ്‌നേഹികളായ ഒരു ജനത, സ്‌നേഹം എടുത്തുപറയാന്‍ ഒരു കാരണംകൂടിയുണ്ട്,ദേശസ്‌നേഹികളെ ഭീകരവാദിയും തീവ്രവാദിയുമായി മുദ്രകുത്തുന്ന കാലത്ത് ആ ദേശസ്‌നേഹമെന്ന വാക്കിന് വളരെയധികം പ്രാധാന്യമുണ്ട്, അങ്ങനെയുള്ള ഒരു ജനവിഭാഗത്തെ ഒരു ഭരണകൂടം കഴിഞ്ഞ 4,5 മാസമായി അടിക്കടിയായി അവരുടെ ജീവിത സാഹചര്യങ്ങളില്‍ കടന്നുകയറിക്കൊണ്ട് അവരുടെ ജീവിത വ്യവസ്ഥിതിയെ തകര്‍ത്തുകൊണ്ട് ഒരു ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്, അവിടെ കോവിഡ് വന്നത് മുതല്‍ ഓരോ റെഗുലേഷന്‍സും നാം പരിശോധിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് മനസ്സിലാവും, 
ദ്വീപിലെ സമകാലിക സാഹചര്യങ്ങളെ എങ്ങനെ വിലിയിരുത്തുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ഇതൊക്കെ ഒറ്റലക്ഷ്യത്തിലേക്ക കേന്ദ്രീകരിക്കുന്നുവെന്നതാണ്, ലക്ഷദ്വീപ് ജനവിഭാഗത്തിന്റെ നേരെ ഇന്ന് അടിച്ചേല്‍പ്പിക്കുന്ന ഈ നിയമങ്ങള്‍, നോട്ടിഫിക്കേഷന്‍സ് ഒക്കെ നാം സൂക്ഷ്മതയോടെ പരിശോധിക്കുമ്പോള്‍ ഇതൊക്കെ ഒരറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുന്നു, ചിലര്‍ ഈ പ്രശ്‌നത്തെ ഒരു ഹിന്ദു മുസ്‌ലിം പ്രശ്‌നമാക്കി മാറ്റാന്‍ ശ്രമിക്കുന്നു,  99 ശതമാനം എന്ന് തന്നെ പറയാം മുസ്‌ലിം താമസിക്കുന്ന ഒരു ജനവിഭാഗത്തിനെതിരെ ഗവണ്‍മെന്റ് ഇങ്ങനെ നടപടി സ്വീകരിക്കുമ്പോള്‍ സ്വാഭാവികമായും അതൊരു റിലീജ്യസ് ബേസ്ഡ് ആയി കമ്യൂണല്‍ ബേസ്ഡ് ആയി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്, എന്നെ സംബന്ധിച്ചെടുത്തോളം അതല്ല, അതുണ്ടാവുമോ ഇല്ലയോ എന്ന് സംശയമാണ്, അതിനെ പൂര്‍ണമായും തള്ളിക്കളയുന്നില്ല, അതിലുപരി, മറ്റു ചിലകാര്യങ്ങള്‍ ബിജെപിയെ കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് പറയുന്ന ചിലകാര്യങ്ങളുണ്ട,് അങ്ങിനെ അവര്‍ പറയുമ്പോള്‍ പ്രത്യേകിച്ച ലക്ഷദ്വീപിന്റെ ചുമതല വഹിക്കുന്ന ഒരാളുണ്ടല്ലോ അബ്ദുള്ളക്കുട്ടി,അദ്ദേഹത്തെ ആരാണ് ലക്ഷദ്വീപിന്റെ കാര്യം അന്വേഷിക്കാന്‍ ഏല്‍പിച്ചതെന്ന് എനിക്കറിയില്ല, അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പറയുന്ന കാര്യമുണ്ട്, നരേന്ദ്രമോഡിക്ക് ഒരു ലക്ഷ്യമുണ്ട്,ലക്ഷദ്വീപിനെ ഒരു ടൂറിസ്റ്റ് സെന്ററാക്കി മാറ്റുക, വിനോദ സഞ്ചാര മേഖലയുടെ വലിയ സാധ്യതകള്‍ അവിടെ കാണുന്നുണ്ട്, ആ ഒരു രീതിയിലേക്ക മാറ്റുക എന്നുള്ളതാണ്, പക്ഷെ ആരും ആ പോയിന്റ് ശ്രദ്ധിക്കുന്നില്ല, ചാനല്‍ ചര്‍ച്ചകളിലെ ആങ്കര്‍മാരോ മറ്റു പാര്‍ട്ടിമെമ്പര്‍മാരോ പാനലിസ്റ്റുകളോ ആരും തന്നെ സെന്റര്‍ ഗവണ്‍മമെന്റിന്റെ ഈ പദ്ധതിയെ ഓപ്പോസ് ചെയ്യുന്നില്ല, കമന്റ് ചെയ്യുന്നില്ല, എനിക്ക് പറയാനുള്ളത് അത് തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, കാരണം ലക്ഷദ്വീപ് എന്ന് പറയുന്ന പ്രദേശത്ത് പുറത്ത് നിന്ന് ആര്‍ക്കും തന്നെ ഭൂമി സ്വത്ത് സ്വന്തമാക്കാനായി സാധിക്കില്ലായിരുന്നു, ലക്ഷദ്വീപിന്റെ ഒരു നിയമമായിരുന്നു, അതിനെ അമന്‍ഡ്‌മെന്റ് ചെയ്തുകൊണ്ട് ലക്ഷദ്വീപില്‍ ആര്‍ക്കും ഭൂമിവാങ്ങാം എന്ന നിയമം കൊണ്ടുവരാന്‍ ഇന്നത്തെ ഭരണകൂടം ശ്രമിച്ചപ്പോള്‍ ലക്ഷദ്വീപില്‍ നിന്ന് പുറത്ത് നിന്ന് ആദ്യമായി സ്ഥലം വാങ്ങാന്‍ വന്ന ആള്‍ അദാനിയാണ്, അപ്പോ ആ ഒരു കാര്യം തന്നെ എടുത്തുനോക്കിയാല്‍ നമുക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.
ഈ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് പറയുന്നത് ലക്ഷദ്വീപില്‍ ഒരു കാപിറ്റലിസമല്ല, ക്രോണിക്-കാപിറ്റലിസം നടപ്പിലാക്കാനാണ്, പദം ശ്രദ്ധിക്കണം, എന്റെ മറ്റൊരു കണ്‍സെപ്റ്റില്‍ പറഞ്ഞാല്‍ഇത് ഫാഷിസമാണ്, ഫാഷിസം എന്നത് കൊണ്ട് ഞാന്‍ മനസ്സിലാക്കുന്നത് മുസ്സോളിനി വന്ന് പ്രസംഗിച്ചതും അക്രമം അഴിച്ചുവിട്ടതും ജൂതന്മാരെ കൊന്നതുമൊന്നുമല്ല എന്നെ സംബന്ധിച്ചെടുത്തോളം ഫാഷിസമെന്നു പറഞ്ഞാല്‍ ഭരണകൂടത്തില്‍ കാപ്പിറ്റലിസം ലയിക്കുമ്പോഴുണ്ടാകുന്ന കോപറീറ്റസമാണ് ഫാഷിസം. ഇന്ത്യയിലിന്നുള്ള ഫാഷിസമതാണ്,  അങ്ങനെ നോക്കുമ്പോള്‍ ഇതൊരു ഫാഷിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ്. സഫറണൈസേഷന്‍-കാവിവത്കരണം-മെന്നതൊക്കെ ഒരു അജണ്ട തന്നെയാണ്. പക്ഷെ അതിനപ്പുറം ഇവിടെ ദീര്‍ഘ വീക്ഷണത്തോട് കൂടി ശ്ര്ദ്ധിക്കുന്ന,ലക്ഷ്യംവെക്കുന്ന ഒരു കാര്യമുണ്ട്, അത് കാപിറ്റലിസമാണ്.ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്ന് സ്ഥലംവാങ്ങാം എന്നുദ്ദേശിക്കുന്നതിന്റെ കാര്യമതാണ്. അതുകൊണ്ടാണ് ഇവിടെ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് റെഗുലേഷന്‍ ഡ്രാഫ്റ്റ് എന്ന വിവാദമായ നോട്ടിഫിക്കേഷന്‍ വരെ എത്തിനില്‍ക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത് ആ ഒറ്റ ലക്ഷ്യത്തിലേക്കാണെന്നത് യാതൊരുവിധ സംശയവുമില്ല. ഈ ആനുകാലിക പ്രശ്‌നങ്ങളെ സംഭവവികാസങ്ങളെ നാം എടുത്തുപരിശോധിച്ചുനോക്കിയാല്‍ ഇതിന്റെ ദീര്‍ഘമായ ലക്ഷ്യമെന്നുള്ളത് ലക്ഷദ്വീപിനെ കാപിറ്റലിസ്റ്റാക്കി മാറ്റുക, അതിനെ മുതലാളിമാര്‍ക്ക് വിക്കുക എന്നിട്ട് ലക്ഷദ്വീപിലെ തദ്ദേശീയരായിട്ടുള്ള ജനങ്ങളുടെ ജീവിതവ്യവസ്ഥിതിയെ തന്നെ തകര്‍ത്തെറിയുക എന്നുള്ളതാണ്, അതു തന്നെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. സാമ്പത്തികലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളതെന്ന് യാതൊരുവിധ സംശയവുമില്ല, രണ്ടാമത്തെ കാര്യം സഫറണൈസേഷന്‍ ഏറ്റവും പ്രധാനപ്പെട്ടത് ബീഫ് നിരോധിക്കുന്നത്, അതുപോലെ മദ്യം കൊണ്ടുവരുന്നത്, തെങ്ങില്‍ കാവിപെയിന്റടിക്കുന്നത് അതൊക്കെ നോക്കുമ്പോള്‍, അതുപോലെ കുട്ടികളുടെ മെനുവില്‍ നിന്ന് ബീഫ് ചിക്കന്‍ പോലുള്ള മാംസങ്ങള്‍ എടുത്ത് മാറ്റുന്നത്, അതുപോലെ അറവുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത് ഇതൊക്കെ നോക്കുമ്പോള്‍ ഒരു വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടയുടെ കാര്യവും അവിടെയുണ്ട്. കംപ്ലീറ്റ് ഫാഷിസം തന്നെയാണ്. ഒന്ന് കോപറേറ്റീവ് വത്കരണത്തിലൂടെയുള്ള ഫാഷിസം, രണ്ട് കമ്യൂണല്‍ പൊളിറ്റിക്‌സിലൂടെയുള്ള ഫാഷിസം. അതുതന്നെയാണ് ഈ ആനുകാലിക സ്ഥിതിയെ എടുത്തുപരിശോധിച്ചു നോക്കിയാല്‍ നമുക്ക് മനസ്സിലാവുന്നത്.  

എന്താണ് പുതിയ നിയമം, ഗുണ്ടാആക്ട്, ബീഫ് നിരോധനം,അനിമല്‍ പ്രിസര്‍വേഷന്‍ റഗുലേഷന്‍ 2021 കരട് നിയമം,

ഇതിനെ ഞാനൊന്ന് ചുരുക്കി വിവരിക്കാനാഗ്രഹിക്കുകയാണ്, രണ്ടായി തരം തിരിച്ച് പറയാം, ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരത്തില്‍ ഞാന്‍ പറഞ്ഞിരുന്നു, ഇതില്‍ രണ്ട് കാര്യങ്ങളാണ് , രണ്ട് ഫാഷിസമാണ്, ഒന്ന് കമ്യൂണല്‍ പൊളിറ്റിക്കല്‍ ഫാഷിസവും രണ്ട് കോപറേറ്റീവ് എന്നതിലുള്ള ഫാഷിസവും, അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരം രണ്ടായിട്ട് തന്നെ പറയാം. 
ബീഫ് നിരോധനം,അനിമല്‍ പ്രിസര്‍വേഷന്‍ ഈ രണ്ട് കാര്യങ്ങളും കമ്യൂണല്‍ പൊളിറ്റിക്ക്‌സില്‍ വരുന്ന ഫാഷിസമാണ് അതായത്, ഇത്രേയുള്ളൂ നൂറ് ശതമാനത്തോളം മുസ്‌ലിംകള്‍ ഇസ്‌ലാം മത വിശ്വാസികള്‍ താമസിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭക്ഷണരീതിയില്‍  ഇടപെടുക എന്നുളള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്.ഇത് മറ്റൊരു വിഭാഗത്തിന്റെ പ്രത്യേകിച്ച ഹൈന്ദവ സഹോദരന്മാരുടെ ആരാധന രീതിയില്‍ വരുമ്പോള്‍ അവര്‍ ദൈവമായി ആരാധിക്കുന്നതാണ്, ഗോമാതാവ് എന്ന് പറയുന്നത് അതൊക്കെ നാം അംഗീകരിക്കുന്നു, പക്ഷെ 100 ശതമാനവും മുസ് ലിംകള്‍ താമസിക്കുന്ന ഒരിടത്തിലേക്ക ബീഫ് നിരോധനം കൊണ്ട് വന്നിട്ട് എന്തിനെന്നുള്ളത് ക്ലിയറാണ്. മാത്രവുമല്ല, ഈ ഭക്ഷണരീതിയില്‍ ഇടപെടുക എന്നത് മറ്റൊരു കാര്യം കൂടിയുണ്ട് ഇത് പൗരാവകാശ ലംഘനമാണ്.ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതും ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് പ്രതിനിധാനം ചെയ്തതും എന്ത് കഴിക്കണമെന്നത് ഭരിക്കുന്ന സര്‍ക്കാര്‍ തീരുമാനിക്കും അത് മാത്രം നിങ്ങള്‍ കഴിച്ചാല്‍ മതിയെന്നുള്ളതല്ല, എന്ത് കഴിക്കണം, എന്ത് കുടിക്കണം എന്ത് ഉടുക്കണം എന്നുള്ളതൊക്കെ പൗരാവകാശത്തിന്റെ ഭാഗമായി ഭരണഘടന ഒരു പൗരന് നല്‍കുന്ന അവകാശമാണ്. ആ അവകാശമാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്. അനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് എന്ന് പറഞ്ഞ് കൊണ്ടുവന്നിട്ടുള്ള ഈ നിയമത്തിന്റെ പിന്നിലുള്ളത് കമ്യൂണല്‍ പൊളിറ്റിക്കല്‍ ഫാഷിസമാണെന്നുള്ളതില്‍ യാതൊരുവിധ സംശയവുമില്ല. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഒരു വര്‍ഗീയധ്രുവീകരണം ലക്ഷദ്വീപ് ജനങ്ങളില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.അതു തന്നെയാണ് അനിമല്‍ പ്രിസര്‍വേഷന്‍ ആക്ടും ബീഫ് നിരോധനവും എന്ന് പറയുന്നത്. അതിനകത്ത് പറഞ്ഞിരിക്കുന്നത് ഈ പശുക്കുട്ടി,കാളക്കുട്ടി പോലെയുള്ള കന്ന്കാലികളെ അറുക്കാന്‍ പാടില്ല, അതുപോലെ ചിക്കന്‍, ആട്, എന്നിവയെ അറുക്കണമെങ്കില്‍ പ്രത്യേക കമ്മിറ്റിയുണ്ട്  ആ കമ്മിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം. ഇതിനകത്തുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓഫര്‍ ചെയ്യാന്‍ കൂടി പാടില്ല, ഉദാഹരണം ഞാന്‍ നിങ്ങളുടെ അടുത്ത് വന്ന് നമുക്ക് ബീഫും പൊറോട്ടയും കഴിക്കാം എന്ന് പറയുന്നത് പോലും ക്രിമിനല്‍ കുറ്റമാണ്.ഓഫര്‍ ചെയ്യാന്‍പാടില്ല, ബീഫ് കൈവശം വെക്കാന്‍ പാടില്ല, ഇപ്പോ ലക്ഷദ്വീപിലാണ് ബീഫ് നിരോധനം അപ്പോ നാം കൊച്ചിയില്‍ പോയി 3,4കിലോ ബീഫ് വാങ്ങിയാല്‍ ബീഫ് കൈവശം വെക്കുന്നത് തെറ്റായ കുറ്റകരമായ കാര്യമായി മാറിയിരിക്കുകയാണ് അതാണ് അനിമല്‍ പ്രിസര്‍വേഷന്‍ ആക്ട്. ബീഫ് കൈവശംവെക്കുന്നത്,ബീഫ് അറുക്കുന്നത്, ബീഫ് ഓഫര്‍ ചെയ്യുന്നത് ഒക്കെ ക്രിമിനല്‍ കുറ്റമാക്കുന്നു. രണ്ട് ആട്, കോഴി മുതലായ മാംസഭക്ഷ്യവസ്തുക്കള്‍ അതിനെ അറുക്കുന്നതിനും കശാപ്പ് ചെയ്യുന്നതിനും പ്രത്യേക കമ്മിറ്റിയുടെ അനുവാദം വേണം. പൂര്‍ണമായും ദ്വീപ് ജനതയുടെ ഭക്ഷണരീതിയിലേക്ക ഇടപെടുക, ഇത് കേവലമൊരു കമ്യൂണല്‍പൊളിറ്റിക്ക്‌സ് മാത്രമായി കാണരുത്,ദ്വീപിന്റെ സാംസ്‌കാരിക വൈഭവത്തിലേക്കുള്ള ഒരു ഇടപെടല്‍ കൂടിയാണെന്നുള്ളത് നമ്മള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ദ്വീപിന്റെ സാംസ്‌കാരിക വൈഭവത്തിലേക്കുള്ള ഇടപെടല്‍ അത് തന്നെയാണിത്. 
മറ്റൊരു കാര്യം കൂടി, ഇപ്പോ ഗുരുവായൂര്‍ എന്ന പ്രദേശത്ത് ബീഫ് നിരോധിക്കാന്‍ പോയപ്പോള്‍ അതിനെ എതിര്‍ത്തതാരാണ്, ബി.ജെ.പിയുടെ അന്നത്തെ പ്രസിഡണ്ടായ കുമ്മനം രാജശേഖരനാണ്. അന്ന്  അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും എനിക്കോര്‍മയുണ്ട്.അവിടെയുള്ള ആളുകള്‍ മജോരിറ്റി മുസ്‌ലിംകളാണ് അതുകൊണ്ട ആ ഏരിയ ഇതില്‍ നിന്നും ഒഴിവാക്കണമെന്ന അവര്‍ ആവശ്യപ്പെട്ടു. മജോരിറ്റി മുസ്‌ലിംകളാണ് എന്നാലും ഹിന്ദുക്കള്‍ ഉണ്ട് എന്നിട്ടും അന്നത്തെ ബി.ജെ.പി പ്രസിഡണ്ടായിരുന്ന ശേഷം മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു, ഇവിടുത്തെ സ്ഥിതി അതുപോലുമല്ല, കംപ്ലീറ്റ് വ്യത്യസ്തമാണ് 100 ശതമാനം മുസ്‌ലിംകളാണ്. ആ പ്രദേശത്ത് ബീഫ് നിരോധനം നടപ്പിലാക്കുക ഇത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇത് ലക്ഷദ്വീപ് ജനതയുടെ ജീവിതരീതിയിലേക്കുള്ള ഒരു കടന്നുകയറ്റമാണ്. അവര്‍ എന്ത് കഴിക്കണമെന്ന അവരുടെ പൗരാവകാശം ചോദ്യം ചെയ്യുന്നതാണ്. അവരുടെ സംസ്‌കാരത്തെ തകര്‍ക്കുന്ന പ്രക്രിയയുടെ ആദ്യപടിയായിട്ടാണ് അനിമല്‍ പ്രിസര്‍വേഷന്‍ ആക്ടിനെ നാം കാണേണ്ടത്. ഇത് തികച്ചും ഭരണഘടനവിരുദ്ധമാണ്. ചിന്തിക്കുമ്പോ പോലും എന്തോ പോലെ തോന്നുന്ന ഒരു നിയമമാണ്.അതില്‍കൂടുതലൊന്നും പറയാനില്ല.  

പുതിയ നിയമം സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് എന്ന പൊതുവികാരത്തെ എങ്ങനെ കാണുന്നു,

പുതിയ നിയമം സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്നത് നൂറ് ശതമാനം ശരിയാണ്. മാത്രവുമല്ല ഇത് വെല്‍പ്ലാനഡ് ആണ്. കാരണം കഴിഞ്ഞ 36 അഡ്മിനിസ്‌ട്രേറ്റര്‍മാരില്‍ ദിനേശ് ശര്‍മ ലക്ഷദ്വീപ് ജനത ഹൃദയത്തിലേറ്റിയ ഒരു വ്യക്തിയാണ്. തള്ളക്കോഴി കുഞ്ഞിക്കോഴികളെ എങ്ങിനെയാണ് സംരക്ഷിക്കുന്നത് അത് പോലെ കോവിഡ് മഹാമാരിയുടെ ഒരു വേവ് പോലും ലക്ഷദ്വീപ് ജനതയിലേക്ക എത്തിക്കാതെ സംരക്ഷിച്ച്  കാവല്‍ നിന്ന വ്യക്തിയായിരുന്നു ദിനേശ് ഭു ശര്‍മ ഐ.പിഎസ്. അദ്ദേഹം അന്തരിച്ചു, അദ്ദേഹത്തെ ജനങ്ങള്‍ ഒരുപാട് സ്‌നേഹിച്ചു, അദ്ദേഹത്തെ മിസ് ചെയ്യുന്നു. അദ്ദേഹത്തെ മിസ് ചെയ്യുന്നത് കൊച്ചുകുട്ടികള്‍ പോലും പറയുന്നത് നമുക്ക് കാണാന്‍ പറ്റും, ദിനേശ് ശര്‍മ വരെയുള്ള 36 അഡമിനിസ്‌ട്രേറ്റര്‍മാരില്‍ നിന്ന് ഐ.പി.എസ് എഐ.എസ പദവികളില്‍ നിന്ന് സിവില്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരായിരുന്നു, പക്ഷെ ചരിത്രത്തിലാദ്യമായി ഒരു പൊളിറ്റിക്കല്‍ അപ്പോയ്‌മെന്റ് ഇവിടെ നടന്നിരിക്കുകയാണ്. ഈ  അപ്പോയ്‌മെന്റ് ചെയ്ത ആളുടെ പൊളിറ്റക്കല്‍ ബാഗ്രൗണ്ട് എല്ലാവര്‍ക്കും ക്ലിയറാണ്. ലക്ഷദ്വീപില്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ ഡെമന്റുവിലും നാഗര്‍ഹാവേലിയും നടപ്പിലാക്കിയ വ്യക്തിയാണ് പ്രഫുല്‍പട്ടേല്‍. ഗുണ്ടാ നിയമവും കുടിയൊഴിപ്പിക്കല്‍ നിയമവുമൊക്കെ അപരിഷ്‌കൃതമായിട്ടുള്ള അണ്‍സയന്റിഫിക്കായിട്ടുള്ള ഭൂപരിഷ്‌കരണ നിയമമുള്‍പ്പെടെ നടപ്പിലാക്കി, കണ്ണന്‍ ഗോപിനാഥന്‍ ഐ.പി.എസിനെ നമുക്കറിയാം അദ്ദേഹം രാജിവെക്കാന്‍ കാരണമെന്താണ്, ഈ അഡ്മിനിസ്‌ട്രേറ്ററുമായി പൊരുത്തപ്പെട്ടുപോവാന്‍ സാധിക്കാതെ വന്നപ്പോഴാണ് അവിടെ നിന്ന് രാജിവെച്ചുപോന്നത്. അതുപോലെ നാഗര്‍ഹാവേലിയിലെ ഒരു എം.പി മോഹന്‍ അദ്ദേഹം ആത്മഹത്യ ചെയ്തതും അഡ്മിനിസ്‌ട്രേറ്ററുടെ പീഡനം സഹിക്കവയ്യാതെയാണ്, ആ അത്മഹത്യക്കുറിപ്പൊക്കെ നാം കണ്ടതാണ്. അപ്പോ ഇങ്ങനെ ഒരു പൊളിറ്റിക്കല്‍ അപ്പോയ്‌മെന്റ് ഇങ്ങോട്ട് കൊണ്ടുവരുന്നതിന്റെ പിന്നില്‍ ആസൂത്രിതമായുള്ള സംഘ്പരിവാറിന്റെ അജണ്ടയാണുള്ളത്. യാതൊരുവിധ സംശയവുമില്ല, കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി അദ്ദേഹം നിയമസഭയില്‍ പറഞ്ഞ കാര്യമുണ്ട് ഇന്നലെ കാശ്മീര്‍,ഇന്ന് ലക്ഷദ്വീപ്, നാളെ കേരളം അതു തന്നെയാണ്, കാശ്മീരില്‍ അജണ്ട നടപ്പിലാക്കി പരീക്ഷിച്ചു വിജയിച്ചു. പക്ഷെ കാശ്മീരിലെ ജനത പ്രതിഷേധിക്കാനായി പുറംലോകത്തെത്തി,പുറം ലോകം ആ വാര്‍ത്ത ഏറ്റെടുക്കാന്‍ ഒരുപാട് വൈകിപ്പോയി, അവര്‍ ആ നിയമനിര്‍മാണം കൊണ്ടുവന്ന് 370നടപ്പിലാക്കി തുടങ്ങിയപ്പോഴാണ് അന്ന് ജനം പ്രതിഷേധിച്ചു തുടങ്ങിയത്,അതിനത്ര വാല്യുകിട്ടിയില്ല ഇന്ന് അതല്ല,  അത് ജനങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ട് അതിനെതിരായി ജനം മുന്‍കൂട്ടി പ്രതിഷേധിച്ചു തുടങ്ങിയിരിക്കുകയാണ്. അപ്പോ ആ  ഒരു വാദത്തെ പൂര്‍ണമായും അംഗീകരിക്കുകയാണ്. നേരത്തെ പറഞ്ഞതുപോലെ രണ്ട് ഫാഷിസം ,കോപറേറ്റ് ഫാഷിസത്തിലൂടെയും കമ്യൂണല്‍ ഫാഷിസത്തിലൂടെയും അവരുടെ ആ ഒരു അജണ്ട നടപ്പിലാക്കാനായി ശ്രമിക്കുന്നു.തെങ്ങില്‍ കാവിയടിക്കുന്ന ഒരുഭരണാധികാരി അത് കേള്‍ക്കുമ്പോള്‍ എത്രത്തോളം സഫറണേസേഷനാണ് അവിടെ നടക്കുന്നതെന്ന് സ്വാഭാവികമായും നമുക്ക് മനസ്സിലാക്കാന്‍ പറ്റും.  

പൂട്ടിക്കിടക്കുന്ന ജയിലുകളുള്ള ഒരു നാട്ടില്‍ ഗുണ്ടാആക്ട് പോലുള്ള ഒരു നിയമം നടപ്പിലാക്കുന്നത് കൃത്യമായും അജണ്ട തന്നെ അല്ലേ, 

ജയിലുകള്‍ പൂട്ടിക്കിടക്കുന്നത് മാത്രമല്ല, അതിനകത്ത് വളരെ രസകരമായ ഒരു കാര്യമുണ്ട്,ഇതേ ഗവണ്‍മെന്റിന്റെ കീഴിലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം, 2020ലെ ആന്യുവല്‍ റിപ്പോര്‍ട്ട് പ്രകാരം ലക്ഷദ്വീപിലെ കാണപ്പെടുന്ന ഏറ്റവും വലിയ കുറ്റകൃത്യമെന്തെന്നറിയുമോ, അത് ബൈക്കില്‍ ട്രിബ്ള്‍അടിച്ച് യാത്രചെയ്യുന്നതാണ്, ഒന്ന് ആലോചിച്ച് നോക്കൂ,ബൈക്കില്‍ ട്രിപ്ള്‍അടിച്ചു യാത്രചെയ്യുന്നത് ഏറ്റേവും വലിയ കുറ്റകൃത്യമായി കാണുന്ന നാട്ടിലേക്കാണ് ഗുണ്ടാനിയമംകൊണ്ടുവരുന്നത്.ഇപ്പോ കേരളത്തിലും ഗുണ്ടാ ആക്ട് ഉണ്ട്.ഗുണ്ടാ ആക്ട് കൊണ്ടുവരാനുള്ള ഒരു സാഹചര്യമേതാ, നിലവിലുള്ള നിയമ സംഹിത, പോലീസ് അനുശാസിക്കുന്ന നിയമവ്യവസ്ഥിതി, ഇവര്‍ക്കൊന്നും നിലവിലെ സാഹചര്യത്തെ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമുണ്ടാവുമ്പോഴാണ് നമ്മുടെ ഭരണകൂടങ്ങള്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നത്, പക്ഷെ ഇന്ന് ചില ബി.ജെ.പി നേതാക്കളൊക്കെ ചാനലില്‍വന്ന് പറയുന്നത് ഭാവിയിലെ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം അതുകൊണ്ടാണ് ഗുണ്ടാ ആക്ട് കൊണ്ടുവരുന്നത് എന്നാണ്.എത്രത്തോളം ലാഘവത്തമില്ലാത്ത വര്‍ത്തമാനമാണ് പറയുന്നത്. ഇവര്‍ ഗുണ്ടാ ആക്ട് കൊണ്ടുവരാനുള്ള കാരണം ക്ലിയറായി ഞാന്‍ പറയാം, ഈ എല്‍.ഡി.ആര്‍ എന്ന് ആക്ട് ഇത്രയും നാള്‍ ലക്ഷദ്വീപില്‍ മാത്രം ഒതുങ്ങിനിന്ന ആ ഒരു പ്രതിഷേധം ഇന്ന് കേരളക്കര എത്തി, തമിഴ്‌നാട് എത്തി, അത് കഴിഞ്ഞ് പുറം ലോകത്തെത്തി, ആഫ്രിക്കന്‍ വന്‍കരകളില്‍പോലും സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് ഉയരുന്നു, അല്‍ജസീറ ന്യൂസ് ചാനലില്‍ പോലും വാര്‍ത്തകള്‍ വരുന്നു, ഇതിനൊക്കെ കാരണം എല്‍.ഡി.ആര്‍ ആക്ടാണ്. ഈ ഗുണ്ടാആക്ട് നടപ്പിലാക്കാനുള്ള കാരണമതാണ്. കാരണം സ്വന്തംഭൂമി പിറന്നമണ്ണ് നഷ്ടപ്പെടുമെന്ന് പറയുമ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങും, ഇത് കത്തും, ഏത് സമാധാനന്തരീക്ഷത്തിലുള്ള ആളുകളാണെങ്കിലും അവര്‍ തെരുവിലിറങ്ങും, അവര്‍ക്ക് ്ആ ഒരു വികാരമുണ്ടല്ലോ പിറന്നമണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുമ്പോഴുള്ള ആ ഒരു ഇമോഷണ്‍സ് അത് അണപൊട്ടും, അവര്‍ തെരുവിലിറങ്ങും, അങ്ങനെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താനാണ് ഗുണ്ടാ ആക്ട് കൊണ്ടുവരുന്നത്. വളരെ പ്രധാനമായി പറയുന്ന ഒരു കാര്യമുണ്ട് ഒരാള്‍ കുറ്റം ചെയ്യണ്ട, ഈ ഗുണ്ടാആക്ടില്‍ പറയുന്ന ഒരു കാര്യമുണ്ട്. ഭരണകൂടത്തിന് ഇവന്‍ കുറ്റക്കാരനാണെന്ന് സംശയംതോന്നിയാല്‍ അവനെപിടിച്ച് അകത്തിടാം, ഞാനെന്റെ വീട്ട് പടിക്കല്‍ നിക്കുന്നു പോലീസ് ജീപ്പ് പോകുമ്പോള്‍ ഇവനെ കണ്ടിട്ട് ഒരു പന്തികേടുണ്ടല്ലോ എന്ന് തോന്നിയാല്‍ അകത്തിടാം, ഒരു വര്‍ഷത്തേക്ക് ജാമ്യമില്ല സമ്പൂര്‍ണതടവ്, അതാണ് ഗുണ്ടാ ആക്ട് ആ നിയമത്തെയാണ് ഇവിടുത്തെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. അപ്പോ ഗുണ്ടാ ആക്ട് കൊണ്ടുവന്നതിന്റെപിന്നിലുള്ള അജണ്ടയെന്നത് വളറെ ക്ലിയറാണെന്ന് ചുരുക്കം. ഇവരുടെ ആ വര്‍ഗീയ അജണ്ട നടപ്പിലാക്കാനായി തന്നെയാണ്്. പിന്നെ അതിനെ പിന്നിലുള്ള മറ്റൊരു കാര്യം അവര് നടപ്പിലാക്കാന്‍ പോകുന്ന ഈ ഡ്രാഫ്റ്റ് നിയമത്തെ ചോദ്യം ചെയ്യുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍, ഇത് തന്നെയാണ് ഈ പ്രഫുല്‍ പട്ടേലൈന്ന വ്യക്തി ഡെമെന്റുവിലും നാഗര്‍ഹവേലിയിലുമൊക്കെ ചെയ്തത്. 

ദ്വീപിലുള്ളവര്‍ മയക്കുമരുന്ന് കേസിലെ പ്രതികളാണൊന്നും മറ്റുമൊക്കെ പറയുന്നുണ്ട്.അതെ കുറിച്ച് ഞാന്‍ പറയാം, ലക്ഷദ്വീപ് എന്ന് പറയുന്നത് ഇന്‍ര്‍നാഷണല്‍ കടലിന് നടുക്ക് കടക്കുന്ന ഒരു പ്രദേശമാണ്. 12 നോട്ടിക്കല്‍ മെലിന് അപ്പുറത്തേക്ക് ലക്ഷദ്വീപിന്റെ ടെറിറ്റേറിയല്‍ സീ അല്ല. ആ 12 മൈലിന് അപ്പുറം 100 മൈലിനപ്പുറം മാലിദ്വീപില്‍ നിന്ന് ശ്രീലങ്ക ലക്ഷ്യമാക്കിപ്പോയ ഒരു ബോട്ട് എകെ.47 തോക്കും മയക്കുമരുന്നും പിടികൂടിയെന്ന് പറഞ്ഞാല്‍ അതിന് ലക്ഷദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നത്. ഉദാഹരണത്തിന് ഞാന്‍ എന്റെ വീട്ടിലിരിക്കുമ്പോള്‍ എന്റെ വിട്ടിന് മുന്നിലൂടെ ഒരാള്‍ മയക്കുമരുന്ന് കടത്തുന്നതിന് ഞാന്‍ എങ്ങനെ കുറ്റക്കാരനാകും, കുറ്റക്കാരനാകുമോ, ഇന്ന് ചിലര്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് അതാണ്. ആ നാട്ടിലെ പൂര്‍ണമായും സമാധാനന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു ജനതയെ ഭീകരവാദികളും തീവ്രവാദികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാക്കിമാറ്റുക വളരെ ഷെയിംഫുളായ ഒരുകാര്യമാണ്. കളക്ടര്‍ പോലും യാതൊരുതത്വവീക്ഷിതയുമില്ലാതെ പച്ചക്കളവ് പറഞ്ഞിട്ട് പോയതാണ്. കില്‍താന്‍ ്ദ്വീപില്‍ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലക്ഷദ്വീപിലുള്ള 10 ഇന്‍ഹാബിറ്റഡ് ഐലന്‍ഡില്‍ ഏറ്റവും കുറവ് സിവില്‍കേസ് റിപ്പോര്‍ട്ട്‌ചെയ്ത നാടാണ് കില്‍ത്താന്‍ ദ്വീപ്. ആ നാട്ടിലെ ജനങ്ങളെയാണ് ഇദ്ദേഹം പൂര്‍ണമയും അധിക്ഷേപിച്ചത്. അത് അവരുടെ വികാരത്തെ ചോദ്യം ചെയ്തപ്പോഴാണ് ആ നാട്ടിലെ ജനങ്ങള്‍ കളക്ടറുടെ കോലം കത്തിച്ചത്. അതിനാണ് രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്തി അകത്തിട്ടത്. അതാണിന്ന് ഹൈക്കോടതി ചോദ്യം ചെയ്തത്. ലക്ഷദ്വീപ് ഇന്ന് ഇന്ത്യയില്‍ തന്നെ ആണോ എന്ന് ചോദിക്കേണ്ട സാഹചര്യമാണ്. ലക്ഷദ്വീപ് ഇന്ത്യയിലാണെങ്കില്‍ഭരണഘടന പറയുന്ന നിയമങ്ങളെല്ലേ അവിടെ അനുശാസിക്കേണ്ടത്.പൂര്‍ണമായും നിയമവിരുദ്ധമായ കാര്യമെന്നാണ് ഹൈക്കോടതി പരമാര്‍ശിച്ചത്. ഒരാളുടെ കോലം കത്തിച്ചാല്‍ കരിങ്കൊടികാട്ടിയാല്‍ അവരെ രാജ്യദ്രോഹിയാക്കിമാറ്റുകയെന്ന ചിന്തിക്കാന്‍ പോലും സാധിക്കാത്ത നിയമം,അത് തന്നെയാണ് ഫാഷിസ്റ്റ് അജണ്ട്,ഗുണ്ടാനിയമം നടപ്പിലാക്കാത്ത സാഹചര്യത്തിലിത് അപ്പോ നടപ്പിലാക്കായാല്‍ ഒന്ന് ആലോചിച്ച് നോക്കൂ, ഇവരെ വലിയ തീവ്രവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കുക, അതിന്റെ പേരില്‍ ഗുണ്ടാ നിയമം നടപ്പിലാക്കുക, എന്നിട്ട് പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കുന്ന നിയമങ്ങള്‍ കൊണ്ടുവരിക.അതിനെതിരെ അവര്‍ പ്രതിഷേധിക്കുമ്പോള്‍ ഗുണ്ടാനിയമത്തില്‍പെടുത്തിഅവരെ അകത്തിടുക അങ്ങനെ ഈ നാട്ടിലെ വ്യവസ്ഥിതിയെ സംസ്‌കാരത്തെ തദ്ദേശീയരായ ജനങ്ങളുടെ ജീവിതവ്യവസ്ഥയെ തകര്‍ത്തെറിയുക. ഇത് ഓരോന്നും ചതുരക്കളം കളിക്കുമ്പോലെ കണക്ട് ചെയ്ത് കണക്ട് ചെയ്ത് മനസ്സിലാക്കാന്‍ പറ്റും

പ്രശ്‌നങ്ങളോ കുറ്റകൃത്യങ്ങളോ ഇല്ലാത്ത ഒരു പാരമ്പര്യം ദ്വീപിന് കൈവരാന്‍ കാരണം,   

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന സക്കീര്‍ഹുസൈന്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുകയുണ്ടായി, ലക്ഷദ്വീപിലെ കാപിറ്റലായ കവരത്തിയിലെ മുസ്‌ലിം സമൂഹത്തിന്റെ ഒരു ആത്മീയ ആചാര്യനാണ് ഖാസിം വലിയുള്ള എന്ന് പറയുന്ന ഒരു റിലീജ്യസ് ലീഡറുണ്ട്. അത് വലിയ്യ് ഔലിയ എന്നൊക്കെ മുസ്‌ലിം ഇസ്‌ലാമിക സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ഖാസിം വലിയുള്ള ലക്ഷദ്വീപിലെ ഇസ്‌ലാമിക മതപ്രബോധനത്തിന് വേണ്ടി പരിശ്രമിച്ച ഒരു വ്യക്തിയാണ്. അദ്ദേഹം മംഗലാപുരത്ത് ജനിച്ച മക്കയില്‍ വിദ്യഭ്യാസം പൂര്‍ത്തീകരിച്ച അതിന് ശേഷം അറക്കല്‍ബീവിയെ വന്ന് കണ്ട് (അന്ന് ലക്ഷദ്വീപ് ഭരിച്ചിരുന്നത് അറക്കല്‍ രാജവംശമായിരുന്നു)അറക്കല്‍ബീവിയുടെ നിര്‍ദേശപ്രകാരം ലക്ഷദ്വീപില്‍ വന്ന് അവിടെ മതപ്രബോധനം നടത്തി അതിന് ശേഷം ആത്മീയമായ ഒരുവൈഭവങ്ങള്‍ സിദ്ധിച്ച് അവിടെതന്നെ മരണപ്പെട്ട് കിടക്കുന്ന ലക്ഷദ്വീപുകാര്‍ ഇന്നും ഒരു ആരാധ്യപുരുഷനായി കരുതുന്ന വ്യക്തിയാണ് മുഹമ്മദ് ഖാസിം എന്ന ആത്മീയ ആചാര്യന്‍.  അദ്ദേഹം മറപെട്ട് കിടക്കുന്ന ലക്ഷദ്വീപിലെ കവരത്തിയിലെ ഉജ്‌റ പള്ളിയില്‍ സാക്കീര്‍ ഹുസൈന്‍ സന്ദര്‍ശനം നടത്തി പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം ആ മുറ്റത്ത് നിന്ന്  പറഞ്ഞ ഒരു കാര്യമുണ്ട്, എന്നെ സൃഷ്ടിച്ച സ്രഷ്ടാവിനോട് ഞാനിന്ന് കലഹിക്കുന്നു, കാരണം ഇത്രയും ശാന്തസുന്ദരമായ ഒരു പ്രദേശത്ത് എന്തുകൊണ്ട് എന്നെ നീ ജനിപ്പിച്ചില്ല, എന്ന് അദ്ദേഹം പശ്ചാതപിച്ച സ്വയം പറയുകയുണ്ടായി.
അത് മാത്രമല്ല, ആദ്യത്തെ പ്രസിഡണ്ടായിരുന്ന ഡോ.രാജേന്ദ്രപ്രസാദ അദ്ദേഹം ലക്ഷദ്വീപ് സന്ദര്‍ശിച്ച് ഡല്‍ഹിയില്‍പോയി പറഞ്ഞ ഒരു കാര്യമുണ്ട്. ഞാന്‍ ലോകത്തിലെ പല കോണുകളിലും സന്ദര്‍ശിച്ചതാണ്. ഇന്ത്യയിലെ പല കോണുകളും സന്ദര്‍ശിച്ചിട്ടുണ്ട് പക്ഷെ ഇത്രത്തോളം രാജ്യസ്‌നേഹം തുളുമ്പുന്ന ഒരു നാട് അത് ഇന്ത്യയുടെ പടിഞ്ഞാറെ കടലില്‍ കിടക്കുന്ന ദ്വീപ് സമൂഹമാണെന്ന് ലക്ഷദ്വീപിനെ കുറിച്ച് ഡോ.രാജേന്ദ്രപ്രസാദ് പറഞ്ഞിട്ടുണ്ട്.
ലക്ഷദ്വീപിലെ ഈ പാരമ്പര്യത്തിന്റെ കാരണം അവരുടെ മതം  ആത്മീയമായി നോക്കുമ്പോള്‍ അത് ഇസ്‌ലാമിക മതമാണ്. അവരുടെ ആധാര്‍കാര്‍ഡ്,പാസ്ബുക്ക്,പാന്‍കാര്‍ഡ്,ഐഡികാര്‍ഡ് ഒക്കെ അവര്‍ ഇസ്‌ലാം മതമാണ്. പക്ഷെ അവരുടെ ജീവതത്തില്‍ അവരുടെ മതം സ്‌നേഹമാണ്. ഉള്ളൂര്‍ പാടിയില്ലേ ഒരറ്റ മതമുണ്ടുലകിന്നിയിരാം പ്രേമമതല്ലോ, ആ പ്രേമ സംഗീതത്തെ ഹൃദയത്തില്‍ മതമാക്കി സൂക്ഷിക്കുന്ന ജനങ്ങളാണ് ലക്ഷദ്വീപുകാര്‍.ഒരു തവണ ലക്ഷദ്വീപില്‍ പോയി നോക്കിയാല്‍ അറിയാം, അവര്‍ സല്‍ക്കരിക്കുന്ന രീതി, പുറം ലോകത്ത് നിന്ന ചെല്ലുമ്പോള്‍ അവരുടെ സ്‌നേഹം,അവരുടെ ആ ഒരു സംസ്‌കാരം,പൂര്‍വിന്മാരായി അവര്‍ക്ക് പകര്‍ന്ന് നല്‍കിയ ആ ഒരു സ്‌നേഹ സംസ്‌കാരം അത് തന്നെയാണ് അഹിംസയുടെ നാടാക്കി ലക്ഷദ്വീപിനെ മാറ്റിയത്. സ്്‌നേഹവും ആതിഥ്യമര്യാദയും അറിയണമെങ്കില്‍ നാം ലക്ഷദ്വീപിലേക്ക ചെല്ലണം, അത് ആ ഒരറ്റ സംസ്‌കാരമാണ്, സ്‌നേഹത്തിന്റെ പാലാഴി തുറന്നിട്ടിരിക്കുന്ന നാടാണ് ലക്ഷദ്വീപ്.  ആ ഒരു സംസ്‌കാരം ഹൃദയത്തിലേറ്റി തലമുറ തലമുറ കൈമാറി സ്‌നേഹ സംസ്‌കാരം വന്നതിന്റെ ബാക്കി പത്രമാണ് ആ നാട്ടില്‍ ഇത്രയും സമാധാനപൂര്‍ണമായ ഒരു സമൂഹമാക്കി മാറ്റിയത്,സാധുക്കളാണ്. ഇത്രയും പീസ്ഫുളായ ഒരുനാട് ലോകത്തിലുണ്ടാവുമോ എന്ന് സംശയമാണ്. 
ഫലസ്ഥീനും ഗസ്സയും ഇസ്രയേലും ഇറാനിലെ അഭ്യന്തരയുദ്ധവുമൊക്ക എടുത്തുനോക്കുമ്പോള്‍  ആളുകള്‍ക്ക് പ്രതീക്ഷവെക്കാന്‍ പറ്റുന്ന ഒരു നാട് ലക്ഷദ്വീപാണ്. ഞാന്‍ ലക്ഷദ്വീപായിരുന്നെങ്കില്‍ എന്ന് ഈ നാടിനെ കുറിച്ച് പുറംലോകമറിഞ്ഞാല്‍ പറയും, കാരണം ഇങ്ങനെയൊരു തുരുത്തിനെ(ലക്ഷദ്വീപിലെ സമാധാനന്തരീക്ഷത്തെ,സൗഹാര്‍ദന്തരീക്ഷത്തെ,) ഐക്യരാഷ്ട്രസഭ പോലും അപ്രീഷീറ്റ് ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ പ്രശംസപോലും ഏറ്റുവാങ്ങിയ നാടാണ്. അത് പൂര്‍വികന്മാരായി തലമുറ തലമുറ കൈമാറി വന്ന ആ സ്‌ന്ഹപാരമ്പര്യം അതുകൊണ്ടാണ് ലക്ഷദ്വീപ് ഇന്നും ഒരു സമാധാനഅന്തരീക്ഷം കംപ്ലീറ്റിലി പീസ്ഫുള്‍ അന്തരീക്ഷമുള്ള ഒരു നാടായി ഇന്ന് നിലനല്‍ക്കുന്നത്. 

പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യുന്നുണ്ട്, അതെ കുറിച്ച്,

പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യുന്നതിനെ കുറിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ പറഞ്ഞത് കംപ്ലീറ്റ് നിയമവിരുദ്ധമായ കാര്യമാണ്, അതേ കുറിച്ച് നേരത്തെ നാം സൂചിപ്പിക്കുകയും ചെയ്തു.കളക്ടര്‍ ആ നാടിനെ കുറിച്ച് പച്ചക്കളവ് പറഞ്ഞപ്പോള്‍ അതായത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി ഒരു സിവില്‍കേസുപോലും(ക്രിമിനല്‍ കേസല്ല) റിപ്പോര്‍ട്ട് ചെയ്യുന്ന കില്‍ത്താന്‍ എന്ന നാട്ടില്‍ 14 മയക്ക്മരുന്ന് കേസ് അവിടുത്തെ ചെറുപ്പക്കാരില്‍ നിന്ന് പിടിച്ച് എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും അവരുടെ ഹൃദയത്തിലുണ്ടാവുന്ന ഒരു വികാരമുണ്ടല്ലോ അത് അണപൊട്ടി,അവര്‍ പ്രതിഷേധിച്ചു,അവര്‍ കളക്ടറുടെ കോലം കത്തിച്ചു, അതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടാണ് അവരെ അറസ്റ്റ് ചെയ്തത്. എന്നിട്ടപ്പോള്‍ രാജ്യദ്രോഹക്കുററം എടുത്തുമാറ്റിയത്എങ്ങിനെയാണ്, അവര്‍ അവിടെ നിരാഹാരം കിടന്നു, പിടിക്കപ്പെട്ട 23പേരും കസ്റ്റഡിയില്‍ ജയിലുകളില്‍ നിരാഹാരം കിടന്നു, അങ്ങനെ കിടന്നപ്പോഴാണ് നിയമത്തില്‍ അയവുണ്ടായി, രാജ്യദ്രോഹക്കുറ്റം എടുത്തുമാറ്റിയത്. അത് മാത്രമല്ല, ഇത് കംപ്ലീറ്റായി നിയമപരമായി നിലനില്‍ക്കില്ല, നിയമവിരുദ്ധമാണെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി നിരീക്ഷണം തന്നെ വന്നിട്ടുണ്ട.അടിച്ചമര്‍ത്തുക, പേടിപ്പിക്കുക, കാരണം ഒരു കോലംകത്തിച്ചാല്‍ ഇതാണവസ്ഥ അപ്പോ നാളെ വേറെഎന്തെങ്കിലുമൊക്കെ ചെയ്താലുള്ള അവസ്ഥയെന്തെന്ന് ആലോചിച്ച് നോക്ക്, എന്നൊക്കെ കാണിക്കാനുള്ള പേടിപ്പിക്കാനുള്ള കാര്യമാണത്. അതില്‍ ലക്ഷദ്വീപ് ജനതകുടങ്ങുകയൊന്നുമില്ല, പേടിപ്പിച്ച കാര്യങ്ങള്‍ നടപ്പിലാക്കുക എന്നഒരു കാര്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഒന്നമാത്രമാണത്. മാത്രവുമല്ല, അത് നിയമവിരുദ്ധമാണ്, ഭരണഘടനവിരുദ്ധമായ കാര്യമാണ്‌ലക്ഷദ്വീപ് പോലീസ് നേതൃത്വത്തില്‍ അവിടെ നടപ്പിലാക്കുന്നത്.   

ഭാഷയും സംസ്‌കാരവും കേരളീയരുമായി സാംസ്‌കാരികമായും വംശീയമായും സാദൃശ്യമുള്ളവരാണ് ദ്വീപുകാര്‍, കേരളീയരുടെ പിന്തുണയെ കുറിച്ച്,

ദ്വീപ്കാര്‍ ഇന്ന് കേരളത്തെ വിളിക്കുന്ന ഒരു പേരുണ്ട്,എന്താന്നറിയുമോ, ഞങ്ങളെ വല്യേട്ടന്‍ എന്നാണ്, ലക്ഷദ്വീപുകാര്‍ക്ക് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണ അതിന്റെ ആഴവും പരപ്പും അവരുടെ ഹൃദയത്തിലേക്കാണ് എത്തിച്ചേരുന്നത്.കാരണം കേരളത്തില്‍ നിന്നുള്ള പിന്തുണ ലഭിച്ചു തുടങ്ങിയപ്പോഴാണ് ദ്വീപുകാര്‍ക്കിടയിലെ പ്രതികരണമനോഭാവം അണപൊട്ടിയതെന്നാണ് ഞാന്‍ വീക്ഷിക്കുന്നത്. കാരണം ഒരു വിഭാഗം മാത്രം പ്രതിഷേധിക്കുകയും കുറച്ച് സാമൂഹികപ്രതിബദ്ധതയുള്ള ആളുകള്‍ എന്തെങ്കിലും  എഫ്.ബി പോസ്റ്റിട്ട് പ്രതിഷേധം അറിയിക്കുകയും മാത്രം ചെയ്യുന്ന ഒരു സംഭവത്തില്‍ നിന്ന് കേരളത്തിലെ ജനങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ട് തുടങ്ങിയപ്പോള്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ കക്ഷിരാഷ്ട്രീയത്തില്‍ അപ്പുറം നിന്നുകൊണ്ട് ദ്വീപ് ജനതയുടെ സമാധാനത്തിന്റെ ആ ഒരു ജീവിതം തിരിച്ചുനല്‍കുന്നതിനായി അണിചേര്‍ന്നപ്പോള്‍ അത് ഒരു പ്രചോദനം ലക്ഷദ്വീപ് ജനങ്ങളിലേക്കും എത്തിച്ചു. അത് അവരെ പോരാട്ടധീരരാക്കി,കാരണം അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ അവരുടെ ഒപ്പം നില്‍ക്കാന്‍ ആളുണ്ട് എന്നചിന്താഗതി ലക്ഷദ്വീപ് ജനങ്ങള്‍ക്ക് കേരളീയ സമൂഹം നല്‍കി. അതാണ് പ്രബുദ്ധ കേരളമെന്നുള്ളത് തെളിയിച്ചു. നമ്മുടെ കേരളം പ്രബുദ്ധരാണ് ഈ കൈരളിയുടെ മണ്ണില്‍ ഒന്നും നടക്കില്ല, ഒരു വംശീയതയും ഒരു ഫാഷിസവും ഒരു അജണ്ടയും ഇവിടെ നടക്കില്ല, എവിടെവിടെ ആളുകള്‍ ചൂഷണം നേരിടുന്നുവോ അവിടെയൊക്കെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ കേരളീയരുണ്ട് എന്ന വികാരത്തിന്റെ ആ ഒരു പ്രതിഫലനമായിരുന്നു ഇവിടെ. കേരളത്തിന്റെ ദ്വീപിനോടുള്ള മനോഭാവം നോക്കുമ്പോള്‍ മഹാനായ എന്‍വി കൃഷ്ണവാരിയരുടെ കവിതയാണ് എനിക്ക് ഓര്‍മ വരുന്നത്. ആഫ്രിക്ക എന്നാണ് ആ കവിതയുടെ പേര്. എങ്ങുമനുഷ്യന് ചങ്ങല കൈയ്യില്‍ അന്നെന്‍കൈകള്‍ നൊന്തിടുന്നുഎങ്ങോ മര്‍ദനം അവിടെ പ്രഹരം വീഴുമതെന്റെ പുറത്താകുന്നു,ഉണരാന്‍ അക്രമനീതിക്കെതിരെ പൊരുതാന്‍ ഒരുവനുതിര്‍ക്കുമ്പോള്‍ അപരാജിതമാണെന്നുടെ ജന്മം സ്വാര്‍ഥകമവനാകുന്നു ഞാന്‍  അവസാനം പറയുന്ന ഒരു കാര്യമുണ്ട് ഇന്നാഫ്രിക്കയെന്ന നാട് അവളുടെ ദുഖത്താല്‍കരയുന്നു ഞാന്‍, 
ആഫ്രിക്ക എന്റെ രാജ്യമാണ് ആഫ്രിക്ക എന്റെ നാടാണ് അവളുടെ ദുഖത്താല്‍ ഞാന്‍ കരയുകയാണ്. അതുപോലെ കേരളീയര്‍, ലക്ഷദ്വീപ് എന്റെ നാടാണ് ദ്വീപിലെ ആളുകള്‍ എന്റെ സഹോദരി സഹോദരന്മാരാണ്. അവരുടെ ദുഖത്തില്‍ ഞാന്‍ സങ്കടപ്പെടുന്നു, അവരുടെ ദുഖത്തില്‍ ഞാന്‍ പങ്ക് ചേരുന്നു, അത് മാനവികതയാണ്,ഹ്യമാനിറ്റി, കേരളീയരുടെ അഭയം സ്പരിച്ച്യല്‍ ഷെല്‍ട്ടര്‍ ഓഫ് കേരള പീപ്പിള്‍ ഈസ് ഹ്യുമാനിറ്റി (കേരളീയ ജനതയുടെ മനുഷ്യത്വ അഭയം അത് മനുഷ്യത്വമാണ്), മാനവികതയാണ്, അത് തെളിയിച്ചതാണിന്ന്.അതല്ലാതെ മറ്റൊന്നും ഇതിനപ്പുറത്തേക്ക ചിന്തിക്കേണ്ട ആവശ്യമില്ല.അത് ലക്ഷദ്വീപ് ജനങ്ങള്‍ക്കിടയില്‍ നല്‍കിയ ഊട്ടിയുറപ്പ് ,സ്‌നേഹബന്ധം വളരെ വലുതാണ്. ചാനല്‍ ചര്‍ച്ചക്ക് പങ്കെടുക്കുമ്പോള്‍ ദ്വീപില്‍ നിന്നുള്ള ഓരോ ആളുകളും അവരുടെ പ്രതികരണങ്ങള്‍ പറഞ്ഞുതുടങ്ങുന്നത് എന്താണ്, ഞങ്ങളെ ചേര്‍ത്തുപിടിച്ച കേരളീയര്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ്. നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ, എല്ലാചാനല്‍ ചര്‍ച്ചകളിലും എല്ലാ ആളുകളും വന്ന് പറയുന്നത് അങ്ങനെയല്ലേ, ആദ്യമായിഞങ്ങളെ ഹൃദയത്തോട് ചേര്‍ത്തപിടിച്ച കേരളീയ ജനതക്ക് നന്ദിഎന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പറഞ്ഞു തുടങ്ങുന്നത്. ഇതൊക്കെ ഒരു സ്‌നേഹ സംസ്‌കാരത്തിന്റെ പങ്കുവെക്കലാണ്. പങ്കുവെച്ച് പങ്കുവെച്ചല്ലേ നാം ജീവിക്കുന്നത്. ഇന്ന് ലക്ഷദ്വീപുകാര്‍ പറയുന്നത് ഞങ്ങളുടെ പെറ്റുമ്മ ലക്ഷദ്വീപാണെങ്കില്‍ ഞങ്ങളുടെ പോറ്റുമ്മ കേരളമാണ്. കാരണം ലക്ഷദ്വീപിലേക്ക് അരി,പഞ്ചസാര അവരുടെ ആവശ്യ സാധനങ്ങള്‍ അവര്‍ക്ക് വേണ്ട മെഡിക്കല്‍ ട്രീറ്റ്‌മെന്‍്‌റ് ഇതൊക്കെ സമ്മാനിക്കുന്നത് കേരളമാണ്. പിറന്നമണ്ണിനെ പോലെ ഞങ്ങളെസ്‌നേഹിക്കുന്ന പോറ്റമ്മയാണ് കേരളമെന്ന് ലക്ഷദ്വീപുകാര്‍ പറയുന്നത്. ഇതൊരു മാനവികതയുടെ സ്‌നേഹത്തിന്റെ സംഗമസ്ഥലമാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. കാരണം കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ അഗത്തി ദ്വീപില്‍ നിന്ന് തന്റെ വീട്ടിലുണ്ടായിരുന്ന പുതുവസ്ത്രങ്ങളടക്കം ചാക്കില്‍കെട്ടി കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി അഗത്തി ദ്വീപിലെ ഒരു മത്സ്യത്തൊഴിലാളി തന്റെ ബോട്ടുമായി ഇറങ്ങിപുറപ്പെട്ടതൊക്കെ വല്യവാര്‍ത്തയായിരുന്നു, അപ്പോ ഇതൊക്കെ കേരളവും ലക്ഷദ്വീപും തമ്മിലെ ബന്ധം മാനവിക സംസ്‌കാരത്തിന്റെ പങ്കുവെക്കലായിട്ടാണ് നമുക്ക് കാണാന്‍ സാധിക്കുക.  


ലക്ഷദ്വീപിനെ കൂടുതല്‍ ടൂറിസ പുരോഗതിയിലേക്ക് നയിക്കാനാണ് നിയമങ്ങള്‍ കൊണ്ടുവരുന്നുവെന്ന അധികാരികളുടെ ന്യായീകരണത്തെ കുറിച്ച്, 

ടൂറിസ പുരോഗതിയെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു,അതില്‍ മറ്റൊരു കാര്യം കൂടി പറയാം, ഇവരുടെ ഡെവലെപ്‌മെന്റ് ചിന്താഗതിയെന്താ, ഈ എല്‍ഡിആര്‍ എന്ന ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്റെ അപകടം അതുംകൂടി പറയാം,ഇപ്പോ എന്റെ നാട് ആന്ത്രോത്ത് ലക്ഷദ്വീപ് എനിക്കവിടെ ഭൂമിയുണ്ട് സ്ഥലമുണ്ട് പെട്ടെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ വന്നിട്ട് പറയാണ് ഡെവലപ്‌മെന്റ് ആക്ടിവിറ്റീസിന് സ്ഥലം ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ് അവരങ്ങ് പോയി, പിന്നെ എന്താ സംഭവിക്കുക പിന്നെ എനിക്ക് എന്റെ ഭൂമിയില്‍ അവകാശമില്ല,അതൊക്കെ ഗവണ്‍മെന്റിലേക്ക ചെന്ന് ചേരുകയാണ്, എന്റെ ഭൂമിയില്‍ ഒരു കണ്‍സട്രക്ഷന്‍ നടത്തണമെങ്കില്‍ ഈ റഗുലേഷന്‍ അതോരിറ്റിയുടെഅനുവാദം വാങ്ങണം, എന്റെ ഭൂമിയില്‍ ഞാന്‍ താമസിക്കുന്നതിന് ഭരണകൂടത്തിന് വാടക നല്‍കണം, 20,000, 30,000 വെച്ച വാടക നല്‍കണം, സ്റ്റാമ്പ് ഫീസ് ഒരു ശതമാനത്തില്‍ നിന്ന് അഞ്ചും ആറും ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ്. 
അങ്ങനെ ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂവ്യവസ്ഥിതിയെ തന്നെ തകര്‍ക്കുന്നതരത്തിലുള്ള ഒരു നിയമമാണ് എല്‍ഡിഎആര്‍. ഈ നിയമത്തിനകത്ത് പ്രധാനമായും പറഞ്ഞിരിക്കുന്നത് ലക്ഷദ്വീപിലെ വികസന സങ്കല്‍പം ഖനനം, ദേശീയപാത,റെയില്‍വെ ട്രാക്ക്, എയര്‍പോര്‍ട്ട് വികസനം, 36 ദ്വീപുകളുള്ള ദ്വീപ് സമൂഹത്തിന് അഗത്തി, കടമത്ത്,കല്‍പേനി,അമനി,കില്‍ത്താന്‍, കവരത്തി,ആന്തോത്ത്, ചെത്തലോത്ത്,മനിക്കോയ്,ബംഗാര,തിന്നങ്കര തുടങ്ങിയ 10,13 സ്ഥലത്തെ ജനതാമസമുള്ളൂ, ശരിക്കും പറഞ്ഞാല്‍ സുഹൈലി, ബങ്കാര,തിന്നങ്കര സബ് ഐലന്‍ഡുകളാണ്, അത് ഐലന്‍ഡായി അവര്‍ പരിഗണിക്കാറില്ല. അങ്ങനെ വരുമ്പോള്‍ 10 ഐലന്‍ഡിലാണ് ജനവാസമുള്ളത്. 10 ഐലന്‍ഡ് ആകെകൂട്ടിയാല്‍ 36 ചതുരശ്ര കിലോമീറററാണുളളത്. ലക്ഷദ്വീപ് മൊത്തത്തില്‍ ഈ പത്ത് ജനവാസമുള്ള ഐലന്‍ഡുകളും ബാക്കി 26 ജനവാസമില്ലത്ത ഐലന്‍ഡുംകൂടി കൂട്ടിയാല്‍ ആകെ ദ്വീപ് സമൂഹത്തിന്റെ ചുറ്റളവ് 36 ചതുരശ്രകിലോമീറ്ററാണുള്ളത്. അങ്ങനെ കൂട്ടുമ്പോള്‍ ഓരോ ഇന്‍ഹാബിറ്റഡ് ഐലന്‍ഡിന്റെയും ചുറ്റളവ് 3.6 കിലോമീറ്ററാണ്, അതില്‍ കുറവുള്ളതുണ്ട്. കാരണം ചേത്തിലാത്ത എന്നൊക്കെ പറയുന്നത് നടുക്ക് ഒരു റോഡാണ് അപ്പുറത്ത് കടല്‍ ഇപ്പുറത്ത് കടല്‍ നീളമുണ്ട് എന്നാല്‍ വീതിയല്ലാത്ത നാടാണ്‌ചേത്തിലാത്തഎന്നുപറയുന്ന്ത. അപ്പോ  3.6 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു നാട്ടില്‍ 17 മീറ്റര്‍ നീളത്തില്‍ ദേശീയപാത നിര്‍മാണം, റെയില്‍വെട്രാക്ക്, ഇവര്‍ക്ക് തലക്ക് എന്തോ അസുഖമുണ്ട് ഇത് ഡെവലെപ്‌മെന്റ് കൊണ്ടുവരിക എന്നുള്ളതൊന്നുമല്ല, ഇവരുടെ മനോതലത്തില്‍ എന്തോ പ്രശ്‌നമുണ്ട് കാരണം 3.6 ചതുരശ്രകിലോമീറററുള്ള നാട്ടിലേക്ക് റെയില്‍വെട്രാക്കും ദേശീയപാതയും കൊണ്ടുവരുന്നു. ഇത് എന്ത് വികസനമാണ്, ഇതാണോ സസ്‌റ്റേയിനബ്ള്‍ ഡവലെപ്‌മെന്റ്.കംപ്ലീ്‌റ് അണ്‍സയന്റിഫിക്കാണ്, അതിനപ്പുറത്തേക്ക മറ്റൊരു ഭാഷയില്ല പറയാന്‍. മാത്രവുമല്ല പ്രൈവറ്റേഷന്‍ കൊണ്ടുവരികയാണ്. ബങ്കാരത്തുള്ള റിസോര്‍ട്ട് കൊച്ചിയിലുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് ഇതൊക്കെ സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിന് കൊടുക്കുകയാണ്. ബങ്കാരം റിസോര്‍ട്ട് എന്നുപറയുന്നത് പണ്ട് സ്വകാര്യ വ്യക്തിയുടെ കയ്യിലുള്ളതായിരുന്നു. അതിന് ശേഷം അവിടെ ചൂതാട്ടമുള്‍പ്പെടെയുള്ള സാമൂഹ്യ വിരുദ്ധമായ കാര്യങ്ങള്‍ അരങ്ങേറിയപ്പോള്‍ അത് ഗവണ്‍മെന്റ് ഏറ്റെടുത്തതാണ്. അതിന് ശേഷം വീണ്ടും ടൂറിസത്തിന്റെ പേരും പറഞ്ഞ് അവിടെ മദ്യം കൊണ്ടുവരുന്നു, ബങ്കാരം റിസോര്‍ട്ട് പ്രൈവറ്റേഷന്‍ ചെയ്യുന്നു, അതുപോലെ കൊച്ചിയിലെ ലക്ഷദ്വീപിലെ നിര്‍ദയരായ രോഗികള്‍ക്ക് അവരുടെ ആകെയുള്ള അഭയമായിരുന്നു, അവരുടെ ബജറ്റില്‍ ഒതുങ്ങുന്ന തരത്തില്‍ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ്. ഇത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രൈവറ്റ് മുതലാളിമാര്‍ക്ക് കൊടുക്കുകയാണ്. അവര്‍ക്ക് നിശ്ചയിക്കാവുന്ന തുകവെച്ച ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍താമസിക്കാവുന്ന അവസ്ഥയാണ്. അപ്പോ ഇവരുടെ ജീവിത വ്യവസ്ഥിതിയെ തകര്‍ക്കുകയാണ്.
പിന്നെ കളക്ടര്‍ ഇവിടെ വന്ന് മറ്റൊരു കാര്യം പറയുകയുണ്ടായി, ഇവിടെ മൂന്ന് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചുവെന്ന്,എവിടെയാണത്, ലക്ഷദ്വീപിലുള്ളവര്‍ ഇത് വരെ അത് കണ്ടിട്ടില്ല. സ്ഥാപിച്ചു എന്ന് പറഞ്ഞതിന്റെ പിറ്റേദിവസമാണ് അതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നത്. അപ്പോ ലക്ഷദ്വീപിലെ ജനങ്ങളുടെ സന്തോഷത്തിനെന്ന് പറയുന്നവര്‍ ബങ്കാരത്ത് റിസോര്‍ട്ടും കൊച്ചിയിലെഗവണ്‍മെന്റ് ഗസറ്റ് ഹൗസും പ്രൈവറ്റേസേഷന്‍ ചെയ്യാനുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചതാണ് ആദ്യം. ശേഷമാണ് ഓക്‌സിജന്‍ പ്ലാന്റിന്റെ ടെന്‍ഡര്‍ നടപടി സ്വീകരിച്ചത. അപ്പോ ഇവരുടെ പ്രാധാന്യം ജനങ്ങളുടെ സുരക്ഷിതമായ ജീവിതമാണോ അതോ ഇവരുടെ സാമ്പത്തിക ലക്ഷ്യമാണോ എന്നുള്ളത് ഇവിടെ 100 ശതമാനം ക്ലിയറാണ്,അതുപോലെ രോഗികളെ ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോവാനായുള്ള നിയമം കൊണ്ടുവരുന്നത് അമിനി ദ്വീപില്‍ ഒരു വൃദ്ധയായ മാതാവ് വെറും ഓക്‌സിജന്റെ സഹായത്തോട് കൂടി ഐസിയു സൗകര്യമില്ലാത്ത അമിനി ദ്വീപില്‍ ഹെലിക്കോപ്ടറില്ലാഞ്ഞിട്ട്  രാത്രിയും പകലും ദീര്‍ഘശ്വാസം വലിച്ച സംഭവം അമിനിദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായി,പക്ഷെ ഇതൊന്നും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല.ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് ദ്വീപിലെ ജനങ്ങളുടെ വികസനമൊന്നുമല്ല ടൂറിസം, ടൂറിസത്തിന്റെ പേരില്‍ മദ്യം കൊണ്ടുവരുന്നു, ഇവര്‍ക്ക് ഓരോ ലക്ഷ്യമുണ്ട് കാപറ്റലിസ്റ്റ് ഫാഷിസവും അതിനിടയിലൂടെ ഒരു കമ്യൂണല്‍ ഫാഷിസവും നടപ്പിലാക്കാനായി ശ്രമിക്കുക അത് തന്നെയാണ് ഇതിന്റെ പിന്നെ പൂര്‍ണമായുമുളള ലക്ഷ്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter