റമദാനിലെ നോമ്പിന്റെ പകല്‍ സമയത്ത് , ഭാര്യയുമായി ബന്ധപ്പെട്ടാല്‍ , നോമ്പ് ഖദാ വീട്ടുന്നതോടപ്പം പവപെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറയുന്നു . എത്ര കൊടുക്കണം? അതെല്ലാം കൂടി ഒരാള്‍ക്ക്‌ കൊടുക്കാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

റസാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇങ്ങനെ നഷ്ടപ്പെടുന്ന നോമ്പിന്റെ പ്രായശ്ചിത്തം അത് ഖളാഅ് വീട്ടുന്നതോടൊപ്പം, ഒരു മുഅ്മിനായ അടിമയെ മോചിപ്പിക്കുക എന്നതാണ്. അത് ലഭ്യമല്ലെങ്കില്‍ തുടര്‍ച്ചയായി അറുപത് ദിവസം നോമ്പെടുക്കുക. അതും സാധ്യമായില്ലെങ്കില്‍ (അസുഖം പോലോത്ത ന്യായമായ കാരണങ്ങളാല്‍) ഫഖീറോ മിസ്കീനോ ആയ അറുപത് പേര്‍ക്ക് ഓരോ മുദ്ദ് ഭക്ഷ്യധാന്യം നല്‍കണം. എല്ലാം ചേര്‍ത്ത് ഒരാള്‍ക്ക് കൊടുത്താല്‍ മതിയാവില്ല. റമദാനിലെ നോമ്പിനെ ഇത്തരത്തില്‍ നിഷ്ഫലമാക്കുന്നവരെ ശക്തമായ രീതിയിലാണ് കര്‍മ്മശാസ്ത്രം സമീപിക്കുന്നത്. റമദാനിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഓരോ വിശ്വാസിയും കടപ്പെട്ടവനാണെന്നും പവിത്രതക്ക് കളങ്കളമേല്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നുമുള്ള നിര്‍ബന്ധ ബുദ്ധിയാവാം ഇത്തരം കര്‍ശനമായ പ്രായശ്ചിത്തങ്ങള്‍ നിയമമാക്കാനുള്ള കാരണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter