പ്രവാചകരുടെ ബഹുഭാര്യത്വം

ഇസ്‌ലാമിന്റെ വിമര്‍ശകര്‍ എന്നും ഏറ്റു പിടിച്ചിട്ടുള്ള ഒരു വിഷയമാണ് ബഹു ഭാര്യത്വം സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട്‌. ഒരു ആണിന് ഒരു പെണ്ണ് എന്നതല്ലേ അടിസ്ഥാനം, എന്നിരിക്കെ, എന്ത് കൊണ്ട് പുരുഷന് നാല് ഭാര്യമാരെ വരെ അനുവദിച്ചു? പുരുഷന് ഒന്നില്‍ കൂടുതല്‍ ജീവിത പങ്കാളികളാവാമെങ്കില്‍  എന്ത് കൊണ്ട് സ്ത്രീക്ക് അത് അനുവദിക്കപ്പെട്ടില്ല? പരമാവധി നാല് ഭാര്യമാര്‍ എന്നാണ് നയമെങ്കില്‍ എന്ത് കൊണ്ട് പ്രവാചകര്‍ (സ) യുടെ കാര്യത്തില്‍ ഇത് പാലിക്കപ്പെട്ടില്ല? വിമര്‍ശകര്‍ പൊതുവേ ഉന്നയിക്കാറുള്ള ചില ചോദ്യങ്ങളാണ് ഇവ.

ഇസ്‌ലാം ബഹുഭാര്യത്വം പ്രോല്‍സാഹിപ്പിക്കുന്നു എന്നതാണ് പലപ്പോഴും ഇത്തരം ആരോപണങ്ങളുടെ ഭാഷ്യം. എന്നാല്‍ ആമുഖമായി പറയട്ടെ, ഇസ്‌ലാം ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ആവശ്യമെന്നു തോന്നുന്നവര്‍ക്ക് ചില ഉപാധികളോടെ അനുവദിക്കുക മാത്രമാണ് ചെയ്തത് എന്നതാണ് യാഥാര്‍ത്ഥ്യം. പരിമിത ഘട്ടങ്ങളില്‍ കണിശമായ വ്യവസ്ഥകളോടെ ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചതിനെ ചൊല്ലി ഇത്രയേറെ കുണ്ഠിതപ്പെടുന്ന വിമര്‍ശകര്‍ അറിയാതെ പോകുന്ന ഒരു സത്യം, ഖുര്‍ആന്‍ ഒഴികെയുള്ള എല്ലാ പ്രബല വേദഗ്രന്ഥങ്ങളും നിരുപാധികം ബഹു ഭാര്യത്വം അനുവദിച്ചിട്ടുണ്ട് എന്നതാണ്. ഇസ്‌ലാമിക വേദ ഗ്രന്ഥമായ ഖുര്‍ആന്‍ മാത്രമാണ് അടിസ്ഥാനപരമായി ഒരു ഭാര്യയെ മാത്രം വിവാഹം കഴിക്കുക എന്ന് നിര്‍ദേശിക്കുകയും കണിശമായ ചില നിശ്ചിത ഉപാധികളോടെ മാത്രം ബഹു ഭാര്യത്വത്തിനു അനുമതി നല്‍കുകയും ചെയ്തത് (വി ഖു: 4:3). എന്നിട്ടും ഈ വിഷയത്തില്‍  ഇതര മതങ്ങളോടോന്നുമില്ലാത്ത ഒരു ശൌര്യം വിമര്‍ശകര്‍ ഇസ്‌ലാമിനോട് മാത്രം പ്രകടിപ്പിക്കുന്നത് തികച്ചും വിരോധാഭാസമാണ്. ജൂത-ക്രൈസ്തവ-ഹൈന്ദവ മതങ്ങളുടെയെല്ലാം അടിസ്ഥാന വിവാഹ സങ്കല്‍പം  ബഹുഭാര്യത്വമാണെന്ന സത്യം ഇന്ന് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. അറിയുന്നവര്‍ തന്നെ, മനപ്പൂര്‍വ്വം മൌനം പാലിക്കുകയാണെന്ന് വേണം കരുതാന്‍.

ബഹുഭാര്യത്വം ഹിന്ദു മതത്തില്‍:

ഹിന്ദു കര്‍മ്മ ശാസ്ത്ര ഗ്രന്ഥമെന്നു വിശേഷിപ്പിക്കാവുന്ന ഹൈന്ദവ നിയമ പുസ്തകമായ ധര്‍മ്മശാസ്ത്രയില്‍ ഇങ്ങനെ കാണാം. ബ്രാഹ്മണന്‍, വൈശ്യന്‍, ക്ഷത്രിയന്‍, ശൂദ്രന്‍ എന്നീ നാല് ജാതിയില്‍ പെട്ടവര്‍ക്ക് അവരുടെ ജാതിയുടെ ക്രമ നമ്പര്‍ അനുസരിച്ച് ഭാര്യമാരെ സ്വീകരിക്കാവുന്നതാണ്. അഥവാ ബ്രാഹ്മണന് നാല് , വൈശ്യന് മൂന്ന്, ക്ഷത്രിയന് രണ്ട് , ശൂദ്രന് ഒന്ന് എന്നിങ്ങനെ ഭാര്യമാരാവാം എന്നര്‍ത്ഥം. മഹാഭാരതത്തില്‍ ഭീഷ്മന്‍ യുധിഷ്ഠിരനോട് ചെയ്യുന്ന പ്രഭാഷണത്തിലും വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ക്ക് വ്യത്യസ്ത രൂപത്തില്‍ ബഹു ഭാര്യത്വമാവാം എന്ന് പറയുന്നു. (അനുശാസന പര്‍വ്വം: അദ്ധ്യായം- 48). ഇതനുസരിച്ച് പുരാതന കാലം തൊട്ട് ഹിന്ദു വിഭാഗങ്ങളില്‍ വലിയ തോതില്‍ ബഹു ഭാര്യത്വം നിലവിലുണ്ടായിരുന്നു എന്ന് കാണാം. ശ്രീരാമന്റെ പിതാവായ ദശരഥനു മൂന്നു ഭാര്യമാരുണ്ടായിരുന്നപ്പോള്‍ ശ്രീ കൃഷ്ണന് 16,108 ഭാര്യമാരുണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണാം. ഹിന്ദുമതം താത്വികമായി ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നു എന്ന് കാണിക്കാന്‍ മാത്രമാണ് ഇത് പറയുന്നത്. ടിബറ്റ്‌, നേപാള്‍, ചൈന തുടങ്ങിയ സ്ഥലങ്ങളിലെ ഹൈന്ദവര്‍ ഇന്നും ബഹു ഭാര്യത്വം നില നിര്‍ത്തുന്നവരാണ് . എന്നാല്‍, 1955 ല്‍ പാസ്സാക്കപ്പെട്ട ഹിന്ദു വിവാഹ നിയമമാണ് ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് ബഹു ഭാര്യത്വം നിയമ വിരുദ്ധമാക്കിയത്. അല്ലാതെ അത് ഒരിക്കലും ഹിന്ദു മത സങ്കല്പങ്ങള്‍ക്ക് വിരുദ്ധമല്ല.

ബഹുഭാര്യത്വം  ജൂത-ക്രൈസ്തവ മതങ്ങളില്‍:

ഇനി  ജൂത മതത്തിന്‍റെയും ക്രിസ്തു മതത്തിന്‍റെയും കാര്യമെടുത്താല്‍ പുതിയ നിയമവും പഴയ നിയമവും ഒരു പോലെ ബഹുഭാര്യത്വം അനുവദിക്കുന്നു എന്ന് കാണാം. ഒരു പുരുഷന് അവന്റെ ഇഷ്ടം പോലെ എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം ചെയ്യാം (പുറപ്പാട് പുസ്തകം 21:10). ഇതനുസരിച്ച് മിക്ക വേദ പുരുഷന്മാരും ഒന്നിലധികം ഭാര്യമാരെ സ്വീകരിച്ചിരുന്നതായി കാണാം. ദാവേദിനു ആറു ഭാര്യമാരും അനേകം അടിമപ്പെപെണ്ണുങ്ങളുമുണ്ടായിരുന്നു. (ശാമുവേല്‍, രണ്ടാം ഭാഗം : 5:13), സോളോമാന്‍ രാജാവിന് എഴുന്നൂറ് ഭാര്യമാരും മുന്നൂറു അടിമപ്പെപെണ്ണുങ്ങളുമുണ്ടായിരുന്നു. (രാജാക്കന്മാര്‍ ഒന്നാം ഭാഗം: 11:3), സോളമന്റെ പുത്രന് പതിനെട്ടു ഭാര്യമാരും അറുപതു അടിമപ്പെപെണ്ണുങ്ങളുമുണ്ടായിരുന്നു. (ദിനവൃത്താന്തം, രണ്ടാം ഭാഗം- 11:21).

പുതിയ നിയമത്തിലൂടെ തിരുത്തലിന് വിധേയമാവാത്ത, പഴയ നിയമത്തിലെ എല്ലാ നിയമങ്ങളും അനുസരിക്കപ്പെടെണ്ടാതാണ് എന്നാണ് ക്രിസ്തീയ തത്വം. യേശു ക്രിസ്തു പറഞ്ഞു: ഞാന്‍ (പഴയ) നിയമം തിരുത്താന്‍ വന്നവനാണെന്നു കരുതരുത്. ഞാന്‍ അവ നടപ്പാക്കാന്‍ വേണ്ടി വന്നവനാകുന്നു. (മത്തായി 5:17-18).

പുതിയ നിയമത്തിലെ ഒരൊറ്റ വചനം പോലും ബഹുഭാര്യത്വം നിഷിദ്ധമാണെന്ന് പറയുന്നില്ല. പ്രോട്ടെസ്റ്റന്‍റ് നവോത്ഥാന നായകന്‍ മാര്‍ട്ടിന്‍ ലൂദെര്‍ പറഞ്ഞതായി കാണാം: ഒരാള്‍ ഒന്നിലധികം വിവാഹം കഴിക്കരുത് എന്ന് പറയാന്‍ എനിക്ക് സാധ്യമല്ല. കാരണം അത് വിശുദ്ധ വേദങ്ങള്‍ക്കു എതിരല്ല. (Luter, Martin. De Wette II, 459) ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം, ക്രിസ്തു മത വിശ്വാസികളില്‍ നല്ലൊരു ശതമാനം പേരും ബഹുഭാര്യത്വം തങ്ങളുടെ അവകാശമാണെന്ന് ഇന്നും വിശ്വസിക്കുന്നുണ്ട് താനും.                    പതിനെട്ടാം നൂറ്റാണ്ടില്‍ പ്രസിദ്ധീകൃതമായ Thelyphthora  by Martin Madan എന്ന പുസ്തകം ആധുനിക ക്രിസ്തീയ സമൂഹത്തില്‍ ക്രിസ്തീയ  ബഹുഭാര്യത്വ-പ്രസ്ഥാനം (Christian Plural Marriage Movement) എന്ന പേരില്‍ ഒരു ബഹു ജന മുന്നേറ്റത്തിന് തന്നെ രൂപം നല്‍കി. നൈജീരിയിലെ സെലെസ്റ്റീയല്‍ ചര്‍ച്ച്, ലൈബീരിയയിലെ ലൂതെറന്‍ ചര്‍ച്ച് തുടങ്ങിയവയെല്ലാം ഇന്നും ഒന്നിലധികം ഭാര്യമാരെ അനുവദിക്കുന്നു.        (ശേഷം അടുത്ത പേജില്‍)

ഇസ്‌ലാമിന്റെ കാഴ്ചപ്പാട്:

ഇനി ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നോക്കാം. ഒന്നിലധികം ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറയുന്ന ഖുര്‍ആന്‍, ഭാര്യമാര്‍ക്കിടയില്‍ തുല്യ നീതി പാലിക്കാന്‍ കഴിയാത്തവര്‍ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിക്കുക എന്ന കണിശമായ നിര്‍ദേശമാണ് നല്‍കുന്നത്: നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍ നിന്ന് ഈരണ്ടോ മുമ്മൂന്നോ നന്നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കാന്‍ കഴിയില്ലെന്നാശങ്കിക്കുന്നുവെങ്കിലോ, അപ്പോള്‍ ഒരു സ്ത്രീയെ മാത്രമേ വേള്‍ക്കാവൂ. (വി ഖു: 4:3) ഭാര്യമാര്‍ക്കിടയില്‍ പരിപൂര്‍ണമായി നീതിപാലിക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ ആഗ്രഹിച്ചാലും അത് സാധിക്കുകയില്ല. (വി ഖു: 4:129) അഥവാ, അടിസ്ഥാനപരമായി ഒരാണിനു ഒരു പെണ്ണ് എന്നത് തന്നെയാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. എന്നല്ലാതെ, പലരും തെറ്റായി ധരിച്ചു വെച്ചിരിക്കുന്ന പോലെ വിവാഹത്തെക്കുറിച്ച ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വം ബഹുഭാര്യത്വത്തിലൂന്നിയ സങ്കല്പമല്ല. ഇസ്‌ലാമിന് മുമ്പ് ലോകത്തെ എല്ലാ പ്രമുഖ സമുദായങ്ങളിലും ബഹുഭാര്യത്വ സമ്പ്രദായമുണ്ടായിരുന്നു.

ചരിത്രപരമായ പല കാരണങ്ങളാലും  അറബികളില്‍ ഇത് വളരെ സാര്‍വത്രികമായിരുന്നു. വലിയ കുടുംബം അവരെ സംബന്ധിച്ചിടത്തോളം ആഭിജാത്യതിന്റെയും കുലീനതയുടെയും  അടയാളമായിരുന്നു. അത് കൊണ്ട് തന്നെ ഭാര്യമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ അവര്‍ക്കിടയില്‍ ഒരു പരിമിതിയും നിശ്ചയിക്കപ്പെട്ടിരുന്നില്ല. പ്രമുഖ ഗോത്രങ്ങളില്‍ ഒന്നായ സഖീഫ്‌ ഗോത്രത്തില്‍ മാത്രം ഓരോ പുരുഷനും പത്തു വീതം ഭാര്യമാരുണ്ടായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ഭാര്യമാരുടെ എണ്ണം നാലില്‍ പരിമിതപ്പെടുത്തുന്ന ഖുര്‍ആന്‍ വാക്യം അവതരിക്കുന്നത്. തലമുറകളായി ഒരു പരിധിയും നിശ്ചയിക്കാതെ ബഹുഭാര്യത്വം നിലനിനിര്‍ത്തിപ്പോന്ന ഒരു സമൂഹത്തില്‍ ഖുര്‍ആന്‍റെ ഈ നിര്‍ദേശം ഫലത്തില്‍, ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യാനുള്ള അനുമതിയായല്ല, മറിച്ചു നാലില്‍ പരിമിതപ്പെടുത്താനുള്ള ശക്തമായ നിയന്ത്രണമായിട്ട് വേണമല്ലോ മനസ്സിലാക്കാന്‍.

സാമൂഹിക വശങ്ങള്‍:

ഒന്നിലധികം ഭാര്യമാരെ അനുവദിക്കുന്ന നിയമം സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണല്ലോ പ്രധാനം. മതകീയ കാഴ്ചപ്പാടുകളെ ചൊല്ലിയുള്ള വിവാദങ്ങങ്ങള്‍ക്കപ്പുറം ഒരു സാമൂഹിക വിഷയമെന്നതിനാല്‍ ബഹുഭാര്യത്വം ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. സാമൂഹത്തില്‍ ഇതുണ്ടാക്കുന്ന സ്വാധീനം സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ വാദമുഖങ്ങള്‍ നിലവിലുണ്ട്.

തുല്യനീതി:

ബഹുഭാര്യത്വം ഒരു സാമൂഹ്യ തിന്മയായി  കാണുന്നവര്‍ മുന്നോട്ടു വെക്കുന്ന ഏറ്റവും പ്രധാനമായ ആശങ്ക തുല്യ നീതിയുടെതാണ്. ഒന്നിലധികം സ്ത്രീകളുണ്ടാവുമ്പോള്‍ അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും തുല്യമായ സാമൂഹ്യ നീതി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് നിരീക്ഷണം. ഇത് ന്യായമായ ഒരു ആശങ്കയാണ്. ഇക്കാരണം കൊണ്ട് തന്നെയാണ് ബഹുഭാര്യത്വം അനുവദനീയമാവനുള്ള ഏറ്റവും വലിയ ഉപാധിയായി ഖുര്‍ആന്‍ ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ചതും. എന്തെങ്കിലും കാരണവശാല്‍ നീതിയോടെ വര്‍ത്തിക്കാന്‍ കഴിയില്ല എന്ന്  ആശങ്കയുണ്ടായാല്‍ പോലും ഒരുവളെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചത് നാം നേരത്തെ മനസ്സിലാക്കിയല്ലോ.

ഒരു വിഭാഗം പുരുഷന്മാര്‍ക്ക് ഭാര്യമാരെ ലഭിക്കതെപോവനുള്ള സാധ്യത:

ചുരുക്കം ചില സാമൂഹ്യ ശാസ്ത്രകാരന്മാരും ജനസംഖ്യാ ഗവേഷകരും പങ്കു വെക്കുന്ന മറ്റൊരു ആശങ്ക, അനിയന്ത്രിതമായ തോതിലുള്ള ബഹുഭാര്യത്വം പുരുഷന്‌ ഇണയെ കിട്ടാത്ത ഒരു അവസ്ഥ സംജാതമാക്കുമെന്നതാണ്. ഇത് എത്രത്തോളം ശരിയാണെന്ന് നോക്കാം. കണിശമായ നിബന്ധനകള്‍ക്കും തികച്ചും ഒരാളുടെ വ്യക്തി സ്വാതന്ത്രത്തിനും  വിധേയമായ ഒരു നിയമമായത് കൊണ്ട് തന്നെ ഈ നിയമത്തിന്‍റെ ആനുകൂല്യം പറ്റുന്നവര്‍ മുസ്‌ലിം സമൂഹത്തില്‍ വളരെ കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുസ്‌ലിം രാജ്യങ്ങളില്‍ ഇത് ഒരു ശതമാനത്തിന്‍റെയും രണ്ടു ശതമാനത്തിന്‍റെയും ഇടയിലാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അഥവാ നൂറില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഒന്നിലധികം ഭാര്യമാരെ സീകരിക്കുന്നത്. രസകരമായ ഒരു വസ്തുത, ബഹുഭാര്യത്വം അനുവദിക്കാത്ത പല രാജ്യങ്ങളിലും ഏറെക്കുറെ ഇതിനു തുല്യമായ തോതില്‍ നിയമ വിരുദ്ധമായി ഒന്നിലധികം ഭാര്യമാരെ നിലനിര്‍ത്തുന്നുന്നവരുണ്ട് എന്നതാണ്. അമേരിക്കയിലും പടിഞ്ഞാറന്‍ യുറോപ്പിലും ഓരോ ലക്ഷത്തിലധികം ആളുകള്‍ നിയമ വിരുദ്ധമായി ഒന്നിലധികം ഭാര്യമാരുള്ളവരാണ്. (CAPWOI News Letter Estimate, 2000) എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇങ്ങിനെ പരിമിത അളവില്‍ നിലനില്‍ക്കുന്ന ബഹു ഭാര്യത്വം ലോകത്ത് എവിടെയെങ്കിലും പുരുഷന്‌ ഇണയെ കിട്ടാത്ത ഒരു പ്രതിസന്ധി സൃഷ്ടിച്ചതായ ചരിത്രമേയില്ല. എന്നല്ല, ചരിത്രം നേരെ മറിച്ചാണ്; ബഹുഭാര്യത്വം നിയമ വിരുദ്ധമാക്കിയ നടപടി, ലോകത്തു ക്രമാതീതമായ തോതില്‍ പുരുഷാനുപാതം കുറഞ്ഞ പല ഘട്ടങ്ങളിലും വന്‍ പ്രതിസന്ധിക്ക് തന്നെ കാരണമായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിലെ, പുരുഷന്മാരുടെ വര്‍ധിച്ച മരണ നിരക്കിനെ തുടര്‍ന്ന് തൊള്ളായിരത്തി നാല്‍പതുകളുടെ അന്ത്യത്തില്‍ സ്ത്രീ-പുരുഷ അനുപാതത്തിലുണ്ടായ വ്യത്യാസം സൃഷ്‌ടിച്ച വന്‍ പ്രതിസന്ധി മറികടക്കാന്‍ 1948-ല്‍ ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ ചേര്‍ന്ന അന്താരാഷ്‌ട്ര യുവജന സമ്മേളനം ബഹുഭാര്യത്വം നിയമ വിധേയമാക്കി ലോക രാഷ്ട്രങ്ങള്‍ നിയമ-ഭേദഗതി പാസാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായത് ഇതിന്റെ ഫലമായിരുന്നു. ജനന നിരക്കിലെ സ്ത്രീ പുരുഷ അനുപാതം പ്രകൃതി പരമായി ഏറെക്കുറെ തുല്യമാണ്.

വര്‍ധിച്ചു വരുന്ന പെണ്‍ ഭ്രൂണ ഹത്യകള്‍ മാത്രമാണ് ഇതിന് അപവാദം സൃഷ്ടിക്കുന്നത്. അത് ഇസ്‌ലാം അതികര്‍ശനമായി നിരോധിച്ചതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രകൃത്യാ ആണ്‍-പെണ്‍ ജനനങ്ങള്‍ ഏറെക്കുറെ ആനുപാതികമാണെങ്കിലും മുകളില്‍ സൂചിപ്പിച്ചത് പോലുള്ള പല സന്ദര്‍ഭങ്ങളിലും, അതിജീവിക്കുന്ന സ്ത്രീകളുടെ അനുപാതം പല കാരണങ്ങളാലും പുരുഷന്മാരേക്കാള്‍ കൂടുതലാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിലേക്ക് നയിക്കുന്ന കാരണങ്ങളില്‍‌ ഏറെ പ്രധാനമാണ് യുദ്ധം. യുദ്ധങ്ങളില്‍ പങ്കെടുക്കുന്നത് പുരുഷന്മാരാണല്ലോ, അതിനാല്‍ തന്നെ മരിച്ചുവീഴാനുള്ള സാധ്യതകളും പുരുഷന്മാര്‍ക്ക് തന്നെ. അപകടസാധ്യതയുള്ള  ജോലികള്‍, വാഹനാപകടങ്ങള്‍ തുടങ്ങിയവയിലും പുരുഷ മരണസാധ്യത തന്നെയാണ് കൂടുതല്‍. യു എന്‍ സ്റ്റാടിക്ടിക്സ് ഡിവിഷന്റെ കണക്കനുസരിച്ച് ലോകത്തെ 184 രാഷ്ട്രങ്ങളില്‍ 108ലും സ്ത്രീകളുടെ അനുപാതം കൂടുതലാണ്. 21 രാഷ്ട്രങ്ങളില്‍ അനുപാതം തുല്യമാണെങ്കില്‍ കഴിച്ചുള്ള 55 രാഷ്ട്രങ്ങളില്‍ മാത്രമാണ് പുരുഷന്മാരുടെ അനുപാതം കൂടുതല്‍. (World Population Prospects: The 2010 Revision- UN Statistics Division, Department of Economic and Social Affairs).

സ്ത്രീ ശിശുഹത്യയും ഭ്രൂണഹത്യയും ഇല്ലായിരുന്നെങ്കില്‍ ഈ ഗണത്തിലെ രാഷ്ട്രങ്ങള്‍ ഇതിലും വളരെ കുറയുമായിരുന്നു എന്ന ഗവേഷക നിഗമനം കൂടി ഇവിടെ ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. ഇതിനൊക്കെ പുറമേ വിവാഹം ചെയ്യാന്‍ തയ്യാറാവാതെ മാറിനില്ക്കുന്ന പുരുഷന്മാര്‍ സമൂഹത്തിലുണ്ടായേക്കാം. ഇസ്‌ലാമിന്റെ കാഴ്ചപ്പാടനുസരിച്ച് ഭാര്യയായി വരുന്ന പെണ്‍കുട്ടിക്ക് ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളെല്ലാം സമുചിതമായി ഒരുക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാണ്. അതോടൊപ്പം, ഭാര്യക്ക് വിവാഹ തുകയായി അവള്‍ ആവശ്യപ്പെടുന്നത് മഹ്റ് ആയി നല്‍കാനും ഇസ്‌ലാം വ്യവസ്ഥ വെക്കുന്നുണ്ട്. സാമ്പത്തികമായി മേല്പറഞ്ഞവക്കെല്ലാം സാധിക്കുന്നവര്‍ മാത്രമേ വിവാഹം കഴിക്കാവൂ. അത്കൊണ്ട് തന്നെ, വിവാഹം ചെയ്യാന്‍ തയ്യാറാവാതെ മാറിനില്ക്കുന്ന പുരുഷന്മാര്‍ സമൂഹത്തിലുണ്ടായേക്കാം. ഇങ്ങനെ വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ ബഹുഭാര്യത്വം ആവശ്യമായി വന്നേക്കാം. അത്തരം ഘട്ടങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി  ബഹുഭാര്യത്വം അനുവദിക്കാതിരുന്നാല്‍ ഒരു പാട് സ്ത്രീകള്‍ക്ക് വൈകാരിക ആവശ്യങ്ങള്‍ക്ക് അവിഹിത മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരുമെന്നതോടൊപ്പം, പലപ്പോഴും ജീവിതച്ചെലവുകള്‍ കണ്ടെത്താന്‍ പോലും പ്രയാസപ്പെടുന്ന സ്ത്രീസമൂഹം തന്നെ ഉയര്‍ന്നുവന്നേക്കാം. ആ ഒരു സാധ്യത ഒരു കാരണവശാലും തുറന്നു കൊടുത്തുകൂടാ. ഇത്തരം ഒരു ഘട്ടത്തില്‍ ബഹു ഭാര്യത്വമാല്ലാതെ വേറെ പോംവഴിയില്ലെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും സുതരാം വ്യക്തമാണല്ലോ.

പുരുഷ മന:ശാസ്ത്രം:

ഇതിനൊക്കെപ്പുറമെ മനശാസ്ത്രപരമായും ശരീരശാസ്ത്ര പരമായും ഒന്നിലധികം ലൈംഗിക-പങ്കാളികളെ തേടുന്നത് പുരുഷനാണ് എന്ന് ലോകത്തെ എല്ലാ സര്‍വേകളും വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ സ്ത്രീ എപ്പോഴും പുരുഷ ലൈംഗികാതിക്രമത്തിന്റെ ഇരയായിത്തീരുകയും ചെയ്യുന്നു. 2010ലെ NISVS (National Intimate Partner and Sexual Violence Surve) റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലെ അഞ്ചില്‍ ഒരു സ്ത്രീ ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗികാതിക്രമത്തിനു ഇരയായവളാണ്. അതേ സമയം പുരുഷന്മാരില്‍ ഇത് എഴുപത്തി ഒന്നില്‍ ഒരാള്‍ എന്ന തോതില്‍ മാത്രമാണ്.

NSPCCയുടെ കണക്കുകള്‍ പ്രകാരം 2010/11 വര്‍ഷത്തില്‍ബ്രിട്ടനിലെ 16 വയസ്സിനു താഴെയുള്ള 5,115 പെണ്‍ കുട്ടികള്‍ പീഡനത്തിനു ഇരയായപ്പോള്‍   അതേ പ്രായമുള്ള ആണ്‍ കുട്ടികളില്‍ ഇത് 918 മാത്രമാണ്. Sex Offenses and Offenders (1997, Greenfield) നല്‍കുന്ന കണക്കുകള്‍ പ്രകാരം ലോകത്തിലെ തൊണ്ണൂറ്റി ഒന്ന് ശതമാനം ലൈംഗികാതിക്രമത്തിന്‍റെയും ഇരകള്‍ സ്ത്രീകളാണ്. അതിക്രമങ്ങളിലെ തൊണ്ണൂറ്റി ഒന്‍പതു ശതമാനം കുറ്റവാളികളും പുരുഷന്മാരും. NBC ന്യൂസ്‌ പ്രസിദ്ധീകരിച്ച National Centre for Health Statisticsന്‍റെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ ഒരു പുരുഷന്‍ ശരാശരി ഏഴു ലൈംഗിക-പങ്കാളികളെ വരെ സ്വീകരിക്കുന്നു എന്നാണ്. ദി ടെലഗ്രാഫ് പ്രസിദ്ധീകരിച്ച ഇംഗ്ലണ്ടിലെ ആരോഗ്യ സര്‍വേയുടെ കണക്കുകള്‍ പ്രകാരം(The Health Survey of England), ഒരു ശരാരി പുരുഷന്‍ സ്ത്രീയെ അപേക്ഷിച്ചു ഇരട്ടി ലൈംഗിക-പങ്കാളികളെ തേടുന്നുണ്ടത്രെ. നിയമപരമായി ഇത് സാധിക്കാതെ വരുന്ന പലര്‍ക്കും ഇതിനായി അവിഹിത മാര്‍ഗ്ഗങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ശക്തമായ നിയമ നിര്‍മ്മാണമുള്ള രാഷ്ട്രങ്ങളില്‍ പോലും ലൈംഗികാതിക്രമങ്ങള്‍ പെരുകുന്നത്തിന്റെ ഒരു പ്രധാന കാരണവും  ഇതു തന്നെയാണ്. ബഹുഭാര്യത്വം അനുവദിക്കാത്ത രാജ്യങ്ങളിലെ ഈ ഞെട്ടിപ്പിക്കുന്ന  കണക്കുകള്‍ ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യം ഇതാണ്; ഒന്നിലധികം പങ്കാളികളെ തേടുന്ന ഈ വിഭാഗത്തെ ഇങ്ങനെ കുത്തഴിഞ്ഞു വിടുന്നതിലും നല്ലതല്ലേ സ്ത്രീയുടെ തുല്യ നീതി ഉറപ്പാക്കി പരിമിതമായ തോതില്‍ ബഹുഭാര്യത്വം അനുവദിക്കുന്നത്? എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം  ഒന്നിലധികം ഭര്‍ത്താക്കന്മാരെ  അനുവദിച്ചാല്‍ പിതൃത്വം സംബന്ധിച്ച വലിയ പ്രശ്നങ്ങള്‍ക്ക്‌ അത് വഴി തുറക്കുമെന്നതിനാല്‍ സ്ത്രീകള്‍ക്ക് ഇത് അനുവദിക്കാന്‍ ഒരു ന്യായവുമില്ല. പിതാവാരാണെന്ന് തിരിച്ചറിയാനാവാത്തതിലൂടെ സമൂഹത്തില്‍ സംജാതമാകുന്ന കുടുംബഅരാജകത്വവും പരിപാലിക്കാന്‍ ആളില്ലാതെ അലയേണ്ടിവരുന്ന ബാലസമൂഹവും ഒരിക്കലും ചിന്തിക്കാവതല്ലല്ലോ. ഇതൊക്കെയാണെങ്കിലും ബഹുഭാര്യത്വം അനുചിതമാണെന്ന് തന്നെ ചിന്തിക്കുന്നവര്‍ ഓര്‍ക്കേണ്ടത്, ഇത് ഒരു വിധത്തിലും മറ്റൊരാളുടെ അവകാശത്തെ ഹനിക്കാത്ത വ്യക്തി സ്വാതന്ത്യത്തിന്‍റെ മാത്രം പ്രശ്നമാണ് എന്നതാണ്. ബഹുഭാര്യത്വത്തില്‍ അനുചിതമായി ഒന്നും കാണാത്തവര്‍ക്ക് അവരുടെ നിലപാടനുസരിച്ച് ജീവിക്കാനും തികഞ്ഞ അവകാശമുണ്ടല്ലോ? എന്നിരിക്കെ ഇതിനെതിരെ നിലപാടെടുക്കുന്നതല്ലേ അവകാശ ധ്വംസനം?       (ശേഷം അടുത്ത പേജില്‍)

എന്ത് കൊണ്ട് നാല്?

മുകളിലുദ്ധരിച്ച ഖുര്‍ആന്‍ വാക്യത്തില്‍ നാല് എന്ന് എണ്ണം നിശ്ചയിച്ചതിനും കാരണങ്ങളുണ്ട്. ചരിത്രപരമായ പല കാരണങ്ങളാലും അനേകം ഭാര്യമാരെ നിലനിര്‍ത്തിപ്പോരുന്ന ഒരു സമൂഹത്തോടുള്ള വിശുദ്ധ ഖുര്‍ആനിന്‍റെ ഈ കല്‍പന ഫലത്തില്‍ നാല് ഭാര്യമാരെ വിവാഹം കഴിക്കാനുള്ള ആജ്ഞയല്ല, മറിച്ചു നാലില്‍ പരിമിതപ്പെടുത്താനുള്ള നിര്‍ദേശമാണെന്ന് നാം നേരത്തെ മനസ്സിലാക്കി. പരിധി വെക്കാതെ ബഹുഭാര്യത്വം അനുവദിച്ചാല്‍, പല പുരുഷന്മാര്ക്കും സ്ത്രീകളെ ലഭിക്കാത്ത അവസ്ഥ വന്നേക്കാം എന്ന ആശങ്ക തികച്ചും ന്യായം തന്നെ. എന്നാല്‍, ഒരു പരിധിയുമില്ലാതെ എത്രയും പേരെ സ്വീകരിക്കാമെന്ന വ്യവസ്ഥയില്‍ സ്ത്രീകള്‍ക്കെല്ലാം തുല്യ നീതി ലഭിക്കാനുള്ള സാധ്യത നന്നേ കുറവാണ് എന്നതാണ് അതേക്കാള്‍ പ്രധാനമായ മറ്റൊരു പ്രശ്നം. നാലിലധികം ഭാര്യമാരുണ്ടായാല്‍ അവര്‍ക്കിടയില്‍ കിടപ്പറ പങ്കുവെക്കല്‍, പ്രസവ സാധ്യത ഉറപ്പു വരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഗണിത ശാസ്ത്രപരമായി നീതി ഉറപ്പ്‌ വരുത്താന്‍ സാധ്യമല്ലെന്നു ഇത് സംബന്ധിച്ച ചില പഠനങ്ങള്‍ നിരീക്ഷിക്കുന്നു. ലിബിയന്‍ ചിന്തകന്‍ ഹക്കീം ഹമ്മാദ്‌ അല്‍-മന്‍ഫി എന്ന ഗവേഷകന്‍ ഇത് സംബന്ധമായി നടത്തിയ ഗവേഷണ പഠനങ്ങള്‍ ശ്രദ്ധേയമാണ്. ഭാര്യമാരുടെ എണ്ണത്തിലെ ദൈവിക നീതി എന്ന പേരില്‍ ഈ ഗവേഷണ ഫലങ്ങള്‍ ലഭ്യമാണ്.

പ്രവാചകന്റെ ബഹുഭാര്യത്വം:

പരമാവധി നാല് എന്ന പരിധി എന്ത് കൊണ്ട് പ്രവാചകര്‍(സ)ക്ക് ബാധകമായില്ല എന്നാതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. പ്രവാചകരുടെ ബഹുഭാര്യത്വം വിമര്‍ശകര്‍ക്ക് എന്നും ഇഷ്ട വിഷയമായിരുന്നു. പരിശുദ്ധ പ്രവാചകരെയും ഇസ്‌ലാമിനെയും അപഹസിക്കാന്‍ ശത്രുക്കള്‍ ഇത്രയധികം കൊണ്ടുപിടിച്ച  മറ്റേതെങ്കിലും വിഷയമുണ്ടെന്നു തോന്നുന്നില്ല. നാം നേരത്തെ മനസ്സിലാക്കിയത് പോലെ ജൂത-ക്രൈസ്തവ-ഹൈന്ദവ വേദ പുരുഷന്മാരില്‍ നല്ല പങ്കും എണ്ണമറ്റ ഭാര്യമാരെ സ്വീകരിച്ചവരായിരുന്നിട്ടും അവര്‍ക്കെതിരെയൊന്നും വിമര്‍ശകരാരും ഇത്തരം വിമര്‍ശനങ്ങളുന്നയിക്കുന്നില്ല എന്നത് തന്നെ അവരുടെ ഉദ്യേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ടല്ലോ. വിഷയത്തിലേക്ക് വരാം. ഭാര്യമാരുടെ എണ്ണം നാലില്‍ പരിമിതപ്പെടുത്തണം എന്ന കല്പന പ്രവാചകര്‍ക്കു ബാധകമല്ല എന്ന് വ്യക്തമാക്കിയത് താഴെ കാണുന്ന ഖുര്‍ആനിക വചനമാണ്. ‘അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. ................................. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം.

(നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ളേശമുണ്ടാവാതിരിക്കാനത്രെ. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമല്ലോ. (വി. ഖു: 33:50) പ്രസ്തുത നിയമത്തില്‍ നിന്ന് പ്രവാചകരെ ഒഴിവാക്കിയതിന്‍റെ കാരണമായി ഖുര്‍ആന്‍ ഇവിടെ സൂചിപ്പിച്ചത് ക്ളേശമുണ്ടാവാതിരിക്കാന്‍ എന്നതാണ്. പ്രവാചകന്(സ) മാത്രമായി ഉണ്ടായേക്കാവുന്ന ഈ ക്ലേശം എന്തായിരുന്നു? ഇസ്‌ലാമിന് മുമ്പ് ലോകത്തെ എല്ലാ പ്രമുഖ സമുദായങ്ങളിലും ബഹുഭാര്യത്വ സമ്പ്രദായമുണ്ടായിരുന്നു എന്ന് നാം മനസ്സിലാക്കി. എണ്ണം നാലില്‍ പരിമിതപ്പെടുത്തിയ ദൈവിക കല്പന വരുമ്പോള്‍, താഴെ വിശദീകരിക്കുന്ന പല കാരണങ്ങളാല്‍ നബി(സ) പലപ്പോഴായി വിവാഹം കഴിച്ച ഒന്‍പതു ഭാര്യമാര്‍ നബി(സ)ക്ക് കീഴില്‍ ഉണ്ടായിരുന്നു. പ്രസ്തുത നിയമം പാലിച്ചു നബി(സ) നാലില്‍ കൂടുതലുള്ള തന്റെ ഭാര്യമാരെ ഒഴിവാക്കിയിരുന്നെങ്കില്‍ അത് വലിയ മനുഷ്യാവകാശ പ്രശ്നമാവുമായിരുന്നു. എന്ത് കൊണ്ടെന്നാല്‍, നബി(സ)യുടെ ഭാര്യമാരെ മറ്റാര്‍ക്കും വിവാഹം ചെയ്യാന്‍ പാടില്ല എന്നാണ് നിയമം. കാരണം നബിയുടെ ഭാര്യമാര്‍ എല്ലാ മുസ്‌ലിംകള്‍ക്കും സ്വന്തം ഉമ്മമാരെപ്പോലെയാണ്. അതോടൊപ്പം, പ്രവാചകരുടെ പത്നിമാരായി വിശ്വാസികളുടെ മാതാക്കള്‍ എന്ന സ്ഥാനപദം ലഭിച്ചവരൊന്നും തന്നെ അത് വേണ്ടെന്ന് വെക്കാന്‍ സ്വയം തയ്യാറുമായിരുന്നില്ലെന്നതും ശേഷമുള്ളതില്‍നിന്ന് നമുക്ക് വ്യക്തമാവും. അല്ലയോ വിശ്വാസികളേ, ............................. നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനെ ഒരിക്കലും ശല്യം ചെയ്തുകൂടാത്തതാകുന്നു. അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വേള്‍ക്കുന്നതും നിങ്ങള്‍ക്ക് അനുവദനീയമല്ല. അത് അല്ലാഹുവിങ്കല്‍ ഗുരുതരമായ കുറ്റമാകുന്നു. (വി. ഖു: 33:53)

നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു. പ്രവാചകപത്നിമാര്‍, അവരുടെ മാതാക്കളുമാകുന്നു........................ ഈ വിധി വേദപ്രമാണത്തില്‍ എഴുതപ്പെട്ടിട്ടുള്ളതത്രെ. (വി. ഖു: 33:6) നാലില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്ന മറ്റുള്ളവരുടെ കാര്യത്തില്‍ ഇത്തരം ഒരു പ്രതിസന്ധി ഉദിക്കുന്നേയില്ലല്ലോ. കാരണം മൊഴി ചൊല്ലപ്പെട്ടാലും മറ്റുള്ളവര്‍ക്ക് അവരെ വിവാഹം കഴിക്കുവാനും വീണ്ടും സുഖ ദാമ്പത്യ ജീവിതം നയിക്കുവാനും അവര്‍ക്ക് യാതൊരു തടസ്സവുമില്ലായിരുന്നു. പ്രവാചക പത്നിമാരെ ഈ പ്രയാസത്തില്‍ നിന്നും രക്ഷിക്കുവാനാണ് പരമാവധി നാല് എന്ന നിയമത്തില്‍ നിന്ന് നബി (സ)യെ ഒഴിവാക്കിയത്. (ഫീ ദിലാലില്‍ ഖുര്‍ആന്‍ - സയ്യിദ്‌ ഖുതുബ്‌, തഫ്സീറുല്‍ ഖുര്‍ആന്‍ - മുഹമ്മദ്‌ മുതവല്ലിഅശ്ശഅ്റാവീ).

അതോടൊപ്പം, അനിയന്ത്രിതമായി ബഹുഭാര്യത്വം അനുവദിച്ചാലുണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങളൊന്നും തന്നെ, അത് ഒരു വ്യക്തിക്ക് മാത്രം അനുവദിക്കുമ്പോള്‍ കടന്നവരുന്നില്ലെന്നതും കൂട്ടിവായിക്കേണ്ടതാണ്. നാലില്‍ കൂടുതല്‍ വിവാഹം അരുതെന്ന് കല്‍പിക്കുന്നതോടെ, നിലവില്‍ നാലില്‍ കൂടുതലുള്ള പ്രവാചകപത്നിമാരെ മൊഴി ചൊല്ലി അവര്‍ക്ക് ക്ലേശം വരുത്തരുത് എന്നത് കൊണ്ട് തന്നെയാണ്, അവരെ തുടര്‍ത്താന്‍ അനുവദിച്ചതും ഇവര്‍ക്ക് പുറമേ ഇനി മറ്റാരെയും സ്വീകരിക്കാനോ അവരില്‍ നിന്ന് ആരെങ്കിലും മരണപ്പെടുന്ന പക്ഷം മറ്റൊരാളെ വിവാഹം കഴിക്കാനോ പാടുള്ളതല്ലെന്ന് പ്രവാചകരോട് ഖുര്‍ആന്‍ നിര്‍ദേശിച്ചതും. ഇതിനുശേഷം മറ്റു സ്ത്രീകള്‍ നിനക്ക് അനുവദനീയമാകുന്നതല്ല. ഇവര്‍ക്കു പകരം വേറെ ഭാര്യമാരെ കൊണ്ടുവരുന്നതും അനുവദനീയമല്ല; അവരുടെ നന്മ നിന്നെ എത്രതന്നെ കൌതുകപ്പെടുത്തിയാലും ശരി. (വി. ഖു: 33:50) ഭാര്യമാരുടെ എണ്ണത്തിലെ പൊതു നിയമത്തില്‍ നിന്ന് നബി(സ)യെ ഒഴിവാക്കുന്ന ദൈവിക കല്‍പനയുടെ ആധികാരികത ഏതു നിഷേധിക്കും ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ഈ വാക്യം. പ്രസ്തുത നിയമം മുഹമ്മദ്‌ നബി (സ) തന്റെ ഇംഗിതത്തിനനുസരിച്ചു കൂട്ടിച്ചേര്‍ത്തതായിരുന്നുവെങ്കില്‍ ഇവര്‍ക്ക് പകരം ഇനി മറ്റാരെയും വിവാഹം ചെയ്യരുത് എന്ന് പരിമിതപ്പെടുത്തുമായിരുന്നില്ലല്ലോ?!!

നബി(സ)യുടെ വിവാഹങ്ങളുടെ പശ്ചാത്തലങ്ങള്‍:

നബി(സ)യുടെ വിവാഹങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ നിഷ്പക്ഷമതിയായ ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്; ഒരിക്കലും ഈ വിവാഹങ്ങളുടെയൊന്നും പിന്നില്‍  ദോഷൈക ദൃക്കുകള്‍ ആരോപിക്കുന്നത് പോലുള്ള വൈകാരിക താല്‍പര്യമായിരുന്നില്ല. തന്റെ ഇരുപത്തി അഞ്ചാം വയസ്സില്‍ തന്നെക്കാള്‍ പതിനഞ്ചു വയസ്സ് കൂടുതലുള്ള, രണ്ടു തവണ വിധവയായ ഖദീജ(റ)യെ വിവാഹം കഴിച്ച നബി(സ) തന്റെ അന്‍പതാം വയസ്സില്‍ ഖദീജ(റ) മരണപ്പെടുന്നത് വരെ മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്തില്ല എന്നാണ് ചരിത്രം. ഖദീജ ബീവി(റ)  മരണപ്പെട്ടു ഒരു മാസത്തിനു ശേഷമാണ് നബി(സ) രണ്ടാമതൊരു വിവാഹം കഴിക്കുന്നത്. അതും വിധവയായിരുന്ന സൗദ(റ)യെ ആയിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് അമ്പതു വയസ്സ് എന്നത് യൌവ്വനവും  മദ്ധ്യ വയസ്സും കഴിഞ്ഞ് വാര്‍ധക്യത്തിലേക്ക് കാലെടുത്തു വെക്കുന്ന സമയമാണ്. ഇത്രയും കാലം നബി(സ) കേവലം ഒരേ ഒരു ജീവിത പങ്കാളിയെ മാത്രമാണ് സ്വീകരിച്ചത്.

നബി(സ)യുടെ മറ്റു വിവാഹങ്ങളെല്ലാം നടന്നത് അന്‍പത്തി മൂന്നാം വയസ്സിനും അന്‍പത്തി ആറാം വയസ്സിനും ഇടയിലാണ്. ശത്രുക്കള്‍ ആരോപിക്കുന്ന പോലുള്ള എന്തെങ്കിലും താല്‍പര്യമായിരുന്നു ഈ വിവാഹങ്ങള്‍ക്ക് പിന്നിലെങ്കില്‍ തന്റെ യൌവ്വനവും മദ്ധ്യ വയസ്സും പിന്നിടുന്നത് വരെ നബി(സ) ഇതിനു കാത്തിരിക്കേണ്ടിയിരുന്നോ? പ്രബോധന പ്രവര്‍ത്തനങ്ങളുമായി മക്കയില്‍ രംഗത്തിറങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം, അതില്‍നിന്ന് പിന്മാറുന്ന പക്ഷം ചോദിക്കുന്നതെന്തും നല്‍കാന്‍ മറുപക്ഷം തയ്യാറായിരുന്നുവെന്നതാണല്ലോ ചരിത്രം. നബിയുടെ ഭാര്യമാരില്‍ ആഇശ ബീവി(റ) ഒഴിച്ച് മറ്റുള്ളവരെല്ലാം വിധവകളായിരുന്നു. രണ്ടു പേരൊഴിച്ച് ബാക്കിയുള്ളവരെല്ലാം 36നും  50നും മദ്ധ്യേ പ്രായമുള്ള മധ്യ വയസ്കരോ വൃദ്ധമാരോ ആയിരുന്നു. തന്നെയുമല്ല, നബി(സ)യുടെ ഭാര്യമാരില്‍ സൗന്ദര്യമോ തറവാടിത്തമോ ഒരിക്കലും ഒരു മാനദണ്ടമേയായിരുന്നില്ല എന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഖദീജ ബീവി(റ)യുടെ മരണ ശേഷം, എടുത്തു പറയത്തക്ക സൗന്ദര്യമോ കുടുംബ മഹിമയോ ഒന്നുമില്ലായിരുന്ന സൗദ ബീവി(റ)യെ നബി(സ) വിവാഹം ചെയ്തപ്പോള്‍ മക്കയില്‍ പലര്‍ക്കും അത് ഒരു അത്ഭുതം തന്നെയായിരുന്നു. ശ്രദ്ധേയമായ മറ്റൊരു വസ്തുത, പ്രവാചകരുടെ ബഹുഭാര്യത്വം ഒരു വിമര്‍ശനമായി അക്കാലത്ത് തന്റെ ശത്രുക്കള്‍ പോലും ഉന്നയിച്ചില്ല  എന്നതാണ്. പ്രവാചകരുടെ സ്വാധീനത്തെയും ഇസ്‌ലാമിന്റെ വ്യാപനത്തെയും തടയാന്‍ മക്കയിലെ അവിശ്വാസികളും ജൂതരും കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തിയത് സുവിദിതമാണല്ലോ.

ഭ്രാന്തനെന്നും മാരണക്കാരനെന്നും മറ്റുമൊക്കെ ദുഷ്പ്രചാരണം നടത്തിയപ്പോഴും ഈ ഒരു വിഷയം മാത്രം ആരും ഏറ്റു പിടിച്ചതായി ചരിത്രത്തിലില്ല. ആരോപിക്കുന്നപ്പെടുന്ന പോലുള്ള എന്തെങ്കിലും താല്‍പര്യമായിരുന്നു ഈ വിവാഹങ്ങള്‍ക്ക് പിന്നിലെങ്കില്‍ ഏറെ വിലപോകുന്ന ഒരു ആരോപണമെന്ന നിലയില്‍  അക്കാലത്തെ ശത്രുക്കളാരെങ്കിലും ഇത് ഏറ്റു പിടിക്കുമായിരുന്നുവല്ലോ? ചുരുക്കത്തില്‍ പ്രവാചകരെ നേരില്‍ കണ്ടവര്‍ക്കൊന്നും തന്നെ ഇതൊരു പ്രശ്നമേ ആയി തോന്നിയിരുന്നില്ലെന്നര്‍ത്ഥം.      (ശേഷം അടുത്ത പേജില്‍)

സുപ്രധാന  കാരണങ്ങള്‍:

പ്രവാചകരുടെ വിവാഹങ്ങള്‍ക്ക് പിന്നില്‍ പ്രധാനമായും നാല് കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവ ഏതൊക്കെ എന്ന് കൂടി നമുക്ക് പരിശോധിക്കാം.

ഒന്ന്, മതപരമായ നിയമ നിര്‍മ്മാണം:

ഏറെ അപവാദങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും പാത്രമായതാണ് സൈനബ് (റ)വുമായുള്ള പ്രവാചകരുടെ വിവാഹം. ആ വിവാഹത്തിന്റെ സത്യാവസ്ഥ മനസ്സിലാകാന്‍ ആ സാഹചര്യം ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.

കുട്ടികളെ ദത്തെടുക്കുന്ന രീതി, അന്നത്തെ അറബി സമൂഹത്തില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നു, അങ്ങനെ ദത്തെടുക്കുന്നതിലൂടെ അവര്‍ സ്വന്തം മക്കളായിത്തീരുമെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ഈ മൂഢധാരണ പൊളിച്ചെഴുതാന്‍ വേണ്ടിയാണ് സ്വന്തം ദത്തുപുത്രനായ സൈദ് (റ) തന്റെ ഭാര്യയായ സൈനബ്(റ)(ഇവര്‍ പ്രവാചകരുടെ പിതൃസഹോദരീ പുത്രി കൂടിയാണ്) യെ മൊഴിചൊല്ലിയപ്പോള്‍, അവരെ വിവാഹം കഴിക്കാന്‍ അല്ലാഹു പ്രവാചകരോട് കല്പിച്ചത്. (സ്വന്തം മകന്റെ ഭാര്യ, ശേഷം പിതാവിന് ഒരു നിലക്കും അനുവദനീയമല്ലെന്നതാണ് ഇസ്‌ലാമിക നിയമം). അത് കല്പിക്കപ്പെട്ടപ്പോള്‍, പ്രവാചകര്‍ക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. ജനങ്ങള്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനാല്‍ പ്രവാചകര്‍ അത് ചെയ്യാന്‍ മനസ്സാ വിഷമിച്ചു. പ്രവാചകര്‍ (സ) സൈദ് (റ)വിനോട് അവരെ മൊഴിചൊല്ലരുതെന്ന് പറയുമ്പോഴും, സൈദ് (റ) വിവാഹം മോചനം നടത്തുമെന്നും ശേഷം അവരെ താങ്കള്‍ വിവാഹം കഴിക്കണമെന്നുമുള്ള അല്ലാഹുവിന്റെ അറിയിപ്പ് പ്രവാചകരുടെ മനസ്സിലുണ്ടായിരുന്നു. ഇതാണ് സൂറതുല്‍ അഹ്സാബിലൂടെ ഖുര്ആന്‍ വ്യക്തമാക്കുന്നത്,

പ്രവാചകാ,അല്ലാഹുവും നീയും ഔദാര്യംചെയ്ത ആ വ്യക്തിയോട്  നീ പറഞ്ഞുകൊണ്ടിരുന്നതോര്‍ക്കുക: നിന്റെ ഭാര്യയെ ഉപേക്ഷിക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക. താങ്കള് മനസ്സില്‍ ഒളിപ്പിച്ചുവെക്കുന്ന കാര്യം അല്ലാഹു വെളിപ്പെടുത്തും, നിങ്ങള് ജനങ്ങളെ ഭയക്കുന്നു, അല്ലാഹുവിനെയാണ് ഏറ്റവും ഭയക്കേണ്ടത്.  പിന്നീട് സൈദ് അവളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചപ്പോള്‍  നാം അവളെ (ആ വിവാഹമുക്തയെ) നിനക്ക് വിവാഹം ചെയ്തുതന്നു;  വിശ്വാസികള്‍ക്ക് അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ -അവര്‍ ആ സ്ത്രീകളിലുള്ള ദാമ്പത്യ താല്‍പര്യം അവസാനിപ്പിച്ചുകഴിഞ്ഞാല്‍-  ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനു വേണ്ടിയായിരുന്നു അത്. അല്ലാഹുവിന്റെ ആജ്ഞ നടപ്പിലാക്കപ്പെടേണ്ടതുണ്ടായിരുന്നു. (വി. ഖു: 33: 37).

അതോടൊപ്പം, ദത്തുപുത്രര്‍ യഥാര്‍ത്ഥ പുത്രരല്ലെന്ന് സ്ഥാപിക്കാനായി ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കാമെന്ന് പ്രവാചകരും ചിന്തിച്ചിരുന്നു എന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നുണ്ട്. പലിശ നിഷിദ്ധമാക്കിയപ്പോള്‍, തന്റെ പിതൃവ്യന്‍ അബ്ബാസ് (റ)വിന്റെ പലിശ എഴുതിത്തള്ളിക്കൊണ്ട് പ്രവാചകര്‍ ആ മാറ്റത്തിന് തുടക്കം കുറിച്ചത് ചരിത്രത്തില്‍ നാം കണ്ടത് സമാനമായ രീതിയായിരുന്നല്ലോ.

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവില്‍നിന്ന് അവതീര്‍ണ്ണമായതാണെന്നും അത് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന കാര്യത്തില്‍ പ്രവാചകര്‍ (സ) യാതൊരു വിധ വീഴ്ചയും വരുത്തിയിട്ടില്ലെന്നും ആര്‍ക്കും വ്യക്തമാക്കുന്നത് കൂടിയാണ് ഈ സൂക്തം എന്നുകൂടി നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.

അതോടൊപ്പം പ്രവാചകര്‍ (സ്വ) സൈനബ് (റ) വിനെ വിവാഹം കഴിച്ചത്, അക്കാലത്തെ ഏതാനും ചില അവിശ്വാസികള്‍ ചര്‍ച്ചയാക്കി എന്നതല്ലാതെ, പ്രവാചകരെ അടുത്തറിയുന്ന സ്വഹാബികളില്‍ ഒരാള്‍ക്ക് പോലും അത്തരം സംശയമൊന്നും തന്നെ തോന്നിയില്ലെന്നതും പ്രവാചകരുടെ ഉദ്ദേശ്യശുദ്ധിയുടെ മറ്റൊരു വലിയ തെളിവ് കൂടിയാണ്.

 

രണ്ട്, സാമൂഹ്യപരമായ നന്മകള്‍;

നാല് ഖലീഫമാരുമായുള്ള പ്രവാചകരുടെ വിവാഹ ബന്ധം ഇതിനു തെളിവാണ്. അബുബകര്‍(റ)വിന്‍റെ പുത്രിയായ ആഇശ(റ)യെയും ഉമര്‍(റ)ന്‍റെ പുത്രിയായ ഹഫ്സ(റ)യെയും നബി ഭാര്യമാരായി സ്വീകരിച്ചപ്പോള്‍ തന്‍റെ പുത്രിമാരായ റുഖിയ്യ(റ)യെയും ഉമ്മു കുല്‍സൂം(റ)യെയും ഉസ്മാന്‍(റ)നും ഫാത്തിമ(റ)യെ അലി(റ)വിനും വിവാഹം ചെയ്തു കൊടുത്തതിലൂടെ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും ഏറ്റവും ഉപകാരികളായ നാല് മഹദ്‌ വ്യക്തിത്വങ്ങളുമായുള്ള തന്റെ വൈയ്യക്തിക ബന്ധം കൂടി അരക്കിട്ടുറപ്പിക്കുകയാരുന്നു.

മൂന്ന്, രാഷ്ട്രീയ ലാഭങ്ങള്‍;

ശത്രുവാണെങ്കില്‍ പോലും, വിവാഹ ബന്ധം പാവനമായി കണ്ട് അതിനെ ആദരിക്കുന്ന ശീലം അറബികള്‍ക്ക് അന്നെയുണ്ടായിരുന്നു. ഈ യുക്തി മനസ്സിലാക്കിയാണ് നബി(സ) തന്റെ മറ്റു ചില പത്നിമാരെ വിവാഹം കഴിച്ചത്. മക്കയില്‍ ഇസ്‌ലാമിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന അബൂ സുഫ്‌യാന്‍(റ)ന്റെ മകള്‍ ഉമ്മു ഹബീബ എന്നറിയപ്പെടുന്ന റംല ബീവി(റ)യെ വിവാഹം ചെയ്തതിലൂടെ അബൂ സുഫ്‌യാന്‍(റ)ന്റെ ശത്രുത കുറക്കുവാനും ഒടുവില്‍ മക്ക ജയിച്ചടക്കാനും അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കാനും വരെ കാരണമായി എന്നത് ചരിത്രവസ്തുതയാണ്.

യഹൂദി ഗോത്ര പ്രമുഖന്‍ ഹാരിസ്‌(റ)ന്റെ പുത്രിയായ ബരീറ എന്ന് പേരുള്ള ജുവൈരിയ(റ)യെയും യഹൂദി ഗോത്രത്തിലെ തന്നെ സ്വഫിയ്യ ബീവി(റ)യെയും വിവാഹം ചെയ്തതും ഇതേ ഉദ്ദേശ്യത്തില്‍ തന്നെയായിരുന്നു. ഇവരുടെ വിവാഹത്തിലൂടെ ജൂത വിഭാഗത്തിന്റെ ശത്രുത കുറച്ചു കൊണ്ട് വരുവാനും അവരില്‍ മിക്കവരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുവാനും ഈ വിവാഹങ്ങള്‍ കാരണമായി ഭവിച്ചു.

നാല്, വൈജ്ഞാനിക നേട്ടങ്ങള്‍;

പ്രവാചക വിവാഹങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യം മതത്തിന്റെ വിവിധ തലങ്ങളിലുള്ള, വിശിഷ്യാ സ്ത്രീകളുമായി ബന്ധപ്പെട്ട വിധി വിലക്കുകള്‍ പ്രവാചകരില്‍ നിന്ന് നേരിട്ട് പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ അവസരമൊരുക്കുക എന്നതായിരുന്നു. വ്യത്യസ്ത പ്രായത്തിലും സാമൂഹിക പശ്ചാതലങ്ങളില്‍ നിന്നുമുള്ള ഈ പ്രവാചക പത്നിമാരിലൂടെയാണ് വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും സ്പര്‍ശിക്കുന്ന വിവിധ വിധി വിലക്കുകള്‍ മുസ്‌ലിം സമൂഹത്തിന്, വിശിഷ്യാ, സ്ത്രീ സമൂഹത്തിന് പകര്‍ന്നു കിട്ടിയത്.

പ്രവാചക പത്നിമാരില്‍ ഏറ്റവും ചെറുപ്പമായിരുന്ന ആഇശ ബീവി(റ) മാത്രം രണ്ടായിരത്തി ഇരുന്നൂറ്റി പത്ത് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നത് തന്നെ ഇതിന് ഏറ്റവും വലിയ നിദര്‍ശനമാണ്.

ചുരുക്കത്തില്‍, ഭാര്യമാരുടെ എണ്ണം പരിമിതപ്പെടുതുന്നതിനു മുമ്പ്, സാമൂഹ്യ നന്മ മാത്രം മുന്‍ നിര്‍ത്തി നബി(സ) ചെയ്ത വിവാഹങ്ങളായിരുന്നു ഇവയെല്ലാം. ഇവരില്‍ ചിലരെ ഉപേക്ഷിച്ച് നാലില്‍ പരിമിതപ്പെടുത്താന്‍ പ്രവാചകരോടും കല്‍പിക്കപ്പെട്ടിരുന്നെങ്കില്‍ അവരോടുള്ള കടുത്ത നീതി നിഷേധമാകുമായിരുന്നു അത് എന്ന് മാത്രമല്ല, ഉപേക്ഷിക്കപ്പെടുന്നവരൊക്കെ പ്രവാചകഭവനത്തിന്റെ പടിയിറങ്ങുക കണ്ണീരോട് കൂടി മാത്രമായിരിക്കും. ആയതിനാല്‍, അവരെ നിലനിര്‍ത്തി ഇനി മറ്റാരെയും വിവാഹം കഴിക്കാന്‍ പാടില്ലെന്ന് അല്ലാഹു നിയമമാക്കുകയായിരുന്നു.  

എല്ലാറ്റിലുമുപരി, ബഹുഭാര്യത്വം വിമര്‍ശന വിധേയമാവുന്നത് തന്നെ പ്രധാനമായും അത് സ്ത്രീ സ്വാതന്ത്രത്തിനും തുല്യ നീതിക്കും എതിരാണ് എന്നതിനാലാണല്ലോ. നബി(സ)ക്ക് കീഴില്‍ അവരെല്ലാം സമ്പൂര്‍ണ്ണ സംതൃപ്തരായിരുന്നു എന്നത് അവിതര്‍ക്കിതമായ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. നാളുകളോളം അടുപ്പുകളില്‍ തീ പുകയാന്‍ വകയില്ലാതെ കഴിച്ചു കൂട്ടേണ്ടി വന്നപ്പോഴും, നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളെ മൊഴി ചൊല്ലി നിങ്ങള്‍ക്കിഷ്ടപ്പെടുന്നവരെ വിവാഹം കഴിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപൂര്‍ണ്ണമായ ജീവിതം നിയിക്കാം (വി. ഖു: 33:28) എന്ന് സ്വാതന്ത്ര്യം നല്‍കിയപ്പോഴും ഒരിക്കലും നബി(സ)യെ പിരിയാനാവില്ലെന്ന് അവര്‍ സ്വയം തിരഞ്ഞെടുത്തത് ഇതിന്റെ തെളിവായിരുന്നു. പ്രവാചകരാവട്ടെ, മരണാസന്നനായി കിടക്കുമ്പോള്‍ പോലും അവര്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. രോഗ ശയ്യയില്‍പോലും ഓരോ ദിവസവും ഓരോ പത്നിമാരുടെ കൂടെ ആയിരിക്കാന്‍ പ്രവാചകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  ഇതിലെ പ്രയാസം മനസ്സിലാക്കിയ പ്രിയ പത്നിമാര്‍ ഒടുവില്‍ ആഇശ ബീവിയുടെ കൂടെ കഴിഞ്ഞു കൊള്ളാന്‍ പ്രവാചകരെ അനുവദിക്കുകയായിരുന്നു ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസുകളില്‍ കാണാം.

ഇത്രമേല്‍ സംതൃപ്തമായ ഒരു ദാമ്പത്യ ജീവിതത്തില്‍ അവര്‍ക്കില്ലാത്ത പ്രയാസം മനുഷ്യത്വത്തിന്റെ പേരിലെന്ന് പറഞ്ഞ് ഇതരര്‍ പ്രകടിപ്പിക്കുന്നതില്‍ യാതൊരു ന്യാ

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter