പുതിയ അധ്യയനവര്‍ഷം: നമ്മുടെ മദ്‌റസകള്‍ ഇങ്ങനെ പോയാല്‍ മതിയോ?

 width=ശവ്വാല്‍ മാസം പിറന്നതോടെ കേരളത്തിലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയൊരു അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നു. റമദാന്‍ വെക്കേഷന്‍ കഴിഞ്ഞ് മദ്‌റസകളും ്അറബിക്കോളേജുകളും തുറക്കുന്ന തിരക്കിലാണിപ്പോള്‍. മദ്‌റസകളില്‍ കുരുന്നുകളുടെ പ്രവേശനോല്‍സവങ്ങളും കോളേജുകളില്‍ പുതിയ അഡ്മിഷനുകളും നടന്നുകൊണ്ടിരിക്കുന്നു. മതമേഖലയിലെ പുതിയ കോഴ്‌സുകളും സ്ട്രീമുകളും തിരയുന്ന തിരക്കിലാണ് രക്ഷിതാക്കള്‍. എല്ലാം ഒരു പതിവ് പോലെ. കോലാഹലങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ... എന്നാല്‍, മതവിദ്യാഭ്യാസത്തിന്റെ ഈ അധ്യയനവര്‍ഷം ഒരു വീണ്ടുവിചാരത്തിന്റെ വേദിയാവേണ്ടതുണ്ട്്. ഭൗതികവിദ്യാഭ്യാസമേഖലയെക്കുറിച്ചും സ്‌കൂളുകളെക്കുറിച്ചും ആയിരം തവണ സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന നാം നമ്മുടെ കുട്ടികളുടെ മതവിദ്യാഭ്യാസ മേഖലയെക്കുറിച്ചും അവിടെ നടന്നുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ചും അന്വേഷിക്കാനും ചര്‍ച്ച ചെയ്യാനും പിശുക്ക് കാണിക്കുന്നവരാണ്. അതാവട്ടെ മതവിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ആര്‌ക്കോ വേണ്ടി നടക്കുന്ന സ്ഥാപനങ്ങളായി മദ്‌റസകളും അറബിക്കോളേജുകളും ഇന്ന് മാറിയിട്ടുണ്ട്. പൊതുസമൂഹത്തിന്റെയും രക്ഷാകര്‍ത്താക്കളുടെയും ഇടപെടലുകള്‍ ഇതില്‍ നന്നേ കുറഞ്ഞിരിക്കുന്നു. മുസ് ലിം പൊതുസമൂഹത്തിന് മതവിദ്യാഭ്യാസ മേഖലയോട് ബാധിച്ച ഈ അലസതാമനോഭാവം തീര്‍ച്ചയായും  അന്വേഷിക്കപ്പെടേണ്ടതും മാറ്റങ്ങള്‍ സ്വീകരിക്കേണ്ടതുമാണ്. എങ്കിലേ കാലത്തോട് പ്രതികരിക്കുന്ന സര്‍ഗധനരായ ഒരു വിദ്യാര്‍ത്ഥിപ്പടയെ നമുക്ക് സൃഷ്ടിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. ഇത്തരുണത്തില്‍, നമ്മുടെ മദ്‌റസകളിലും അറബിക്കോളേജുകളിലും എന്താണ് നടക്കുന്നതെന്നും അവ എവിടെ എത്തിനില്‍ക്കുന്നുവെന്നും അന്വേഷിക്കുകയാണിവിടെ. ആത്മവിചാരങ്ങളും വിമര്‍ശനങ്ങളും നടത്തേണ്ട ഈ മേഖലയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളും നടത്താന്‍ സമയമതിക്രമിച്ചിരിക്കുന്നു.

നമ്മുടെ മദ്‌റസകള്‍: ചില കാലിക വായനകള്‍ ബ്രിട്ടീഷ് ഭരണ കാലത്ത് മലബാര്‍ പ്രദേശങ്ങളില്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ചുതന്നെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് മത വിദ്യാഭ്യാസം നല്‍കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. എന്നാല്‍, 1947 ല്‍ മദ്രാസ് പ്രസിഡന്‍സി മുഖ്യ മന്ത്രി രാചഗോപാലാചാരി സ്‌കൂളുകളില്‍നിന്നും മതപഠനം നിരോധിച്ചു. ഇതോടെ കേരളമുസ്‌ലിം വിദ്യാഭ്യാസ ചരിത്രം പുതിയൊരു വഴിയിലേക്ക് തിരിയുകയായിരുന്നു. അനേകം ഓത്തുപള്ളികള്‍ ഇതോടെ നിര്‍ത്തലാവുകയും മദ്‌റസ എന്ന പുതിയൊരു സംവിധാനത്തിലേക്ക് കാര്യങ്ങള്‍ ത്തുകയും ചെയ്തു. 1919 ല്‍ അന്തരിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് വ്യവസ്ഥാപിതമായ മദ്‌റസാ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ അറബിക് കോളേജുകള്‍ക്ക് അടിസ്ഥാന വഴികള്‍ ഒരുക്കിയിരുന്നതും അദ്ദേഹം തന്നെയായിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ മുരീദായിരുന്ന ഖുസയ്യ് ഹാജിയുടെ പേരക്കുട്ടിയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ഖുസയ്യ് ഹാജിയുടെ ശിക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നിരുന്നതും. തീര്‍ത്തും പരമ്പരാത്മക ചിന്തയില്‍നിന്നും ശക്തി ആവാഹിച്ച് നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ സംവിധാനത്തെ വ്യവസ്ഥാപിതമാക്കുകയായിരുന്നു അദ്ദേഹം.

1950 കളോടെത്തന്നെ മദ്‌റസ എന്നൊരു ചിന്ത കേരള മുസ്‌ലിംകള്‍ക്കിടയില്‍ ശക്തമായി വേര് നേടി. വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളെ ഇസ്‌ലാമിക ചട്ടക്കൂടില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കേന്ദ്രങ്ങളായിട്ടാണ് മദ്‌റസകള്‍ ഉയര്‍ന്നുവന്നത്. 50-60 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഈ ഒരു സംവിധാനം കേരള മുസ്‌ലിംകളെ  അന്യനാട്ടുകാരില്‍നിന്നും ഏറെ വ്യതരിക്തതയോടെ നിലനിര്‍ത്തുന്നു. മദ്‌റസകള്‍ നമ്മുടെ നാട്ടില്‍ നിര്‍വഹിക്കുന്ന ധര്‍മമെന്ത് എന്ന ചോദ്യത്തിന് ഉത്തരേന്ത്യയിലെ ആളുകളുടെ കഥയെടുത്ത് പരിശോധിച്ചാല്‍ മതി. വലിയ വലിയ ആജാനുബാഹുക്കളായി നടക്കുകയെന്നതിലപ്പുറം മതത്തെക്കുറിച്ച എ ബി സി  അറിയാത്തവരായി വലിയൊരു തലമുറയെതന്നെ നമുക്ക് അവിടെ കാണാന്‍ സാധിക്കുന്നു. അതേ സമയം കേരളത്തിലെ ഒരു കൊച്ചു കുട്ടിക്കുപോലും മതത്തിന്റെ മൗലിക തത്ത്വങ്ങള്‍ തത്ത പറയുന്നപോലെ പറയാന്‍ സാധിക്കുന്നതാണ്.

പക്ഷെ, ഇംഗ്ലീഷ് മീഡിയങ്ങള്‍ വന്നതോടെ നമ്മളും ഉത്തരേന്ത്യന്‍ മോഡല്‍ സ്വീകരിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭൗതികം സുപ്രധാനമായിമാറുകയും മതം സെക്കണ്ടറിയായി പരിണമിക്കുകയും ചെയ്യുമ്പോള്‍, ഒരു 'എലീറ്റ്' വര്‍ഗത്തിന് മുമ്പില്‍ പുതിയൊരു ഇസ്‌ലാമാണ് രൂപമെടുക്കുന്നത്. ഉസ്താദുമാരുടെ ശകാരങ്ങളില്‍നിന്നും മൂസ്‌ലിയാക്കന്മാരുടെ അടിയില്‍ നിന്നും മുക്തി നേടിയ ഒരു പറ്റം പുതിയ ബാലന്മാര്‍ രംഗത്ത് വരുന്നതോടെ ആധുനികതയുടെ മത മേഖലയിലെ പുതിയ പതിപ്പുകളാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. പച്ചയായ യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അവര്‍ക്ക് ഏതൊരു കാര്യവും ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. ഖുര്‍ആന്‍ പഠനവും മതാദ്ധ്യാപനവുമെല്ലാം അവര്‍ക്ക് ഒഴിവു ദിവസങ്ങളിലെ റ്റിയൂഷനുകളോ രാത്രി പത്തുമണിക്കു ശേഷ മുള്ള 'പാതിരാ ഉറക്കന്‍ ക്ലാസുക' ളോ ആയി പരിണമിക്കുന്നു. തീര്‍ത്തും ഒരു തരം വരണ്ട സാധനങ്ങളെയാണ് ഇത്തരം സംവിധാനങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. രാവിലത്തെ രണ്ട് മണിക്കൂര്‍ മദ്‌റസ ക്ലാസിലിരിക്കുന്നതിന് പകരം ഒരു മണിക്കൂര്‍ ക്ലാസിലിരുന്ന് സ്‌കൂള്‍ ബസ് വരുമ്പോള്‍ ഇറങ്ങിപ്പോകുന്ന അവസ്ഥായാണ് മുമ്പുണ്ടായിരുന്നത്. പിന്നെ, മദ്‌റസയില്‍ പോകാന്‍ തന്നെ സമയമില്ലാതെയായി. രാവിലത്തനെ എഴുന്നേറ്റ് കുളിച്ച് സ്‌കൂളില്‍ പോകുന്ന അവസ്ഥ ഇന്ന് സാധാരണയാണ്. മത പഠനം പാര്‍ശ്വവല്‍കരിക്കപ്പെടുകയും മറ്റു പല സ്വപ്നങ്ങളും ഹൃദയങ്ങളില്‍ കൂട് കൂട്ടുകയും ചെയ്യുമ്പോള്‍ പള്ളിയിലെ ഉസ്താദിനല്ല കുഴപ്പം വരുന്നത്; സ്വന്തം വീട്ടിലെ മതാന്തരീക്ഷത്തിനാണെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

ഇംഗ്ലീഷ് മീഡിയങ്ങള്‍ കൂണ്‍ പൊടിയുന്നപോലെ കൂനകൂടി വരുന്ന ഇക്കാലത്ത് സര്‍വ്വ പിടി വാശികളുമൊഴിവാക്കി, അങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മതം പഠിക്കാനുള്ള ഒരു സിലബസ് ശാസ്ത്രീയമായി തയ്യാറാക്കുന്നതായിരിക്കും ഏറെ നല്ലതെന്ന് തോന്നുന്നു. ഇംഗ്ലീഷ് മീഡിയങ്ങളുടെ കോ ഓഡിനേഷനുകള്‍ ഉണ്ടാക്കുകവഴി ഇത് സാധ്യമാകുന്നതാണ്. ഓരോ പിരിയഡുകളിലായി സോഷ്യലിനും ഇംഗ്ലീഷിനും മലയാളത്തിനും നല്‍കുന്ന പ്രാധാന്യത്തിലപ്പുറം മത പഠനത്തിന് പ്രത്യേകം സമയവും പ്രാധാന്യവും നല്‍കിയേ തീരൂ. സാധാരണ പോലെയുള്ള ഒരു വിഷയം എന്നനിലക്കുള്ള പരിഗണന ഒട്ടും ഭൂഷണമല്ല. സ്ഥാപനത്തിലെ ഏറ്റവും താഴ്ന്ന സാലറിക്കാരന്‍ എന്നനിലക്ക് അത് പഠിപ്പിക്കാന്‍ വരുന്ന ഉസ്താദിനെ കാണുമ്പോള്‍ ആ വിഷയത്തിനും അതേ പ്രാധാന്യമേ നല്‍കപ്പെടുകയുള്ളൂവെന്നത് സ്വാഭാവികമാണ്. പണമാണെല്ലോ ഇന്ന് എല്ലാറ്റിന്റെയും മൂല്യം നിര്‍ണ്ണയിക്കുന്നത്. മത പഠനമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാന്‍ പറ്റുന്ന നിലക്കുള്ള പരുവത്തിലാണ് ഇന്ന് ഇംഗ്ലീഷ് മീഡിയങ്ങളിലെ മത പഠനങ്ങള്‍ നടക്കുന്നത്. നമ്മുടെ പുന്നാര മക്കളെ നന്നാക്കി മിടുക്കന്മാരാക്കി മാറ്റാനുള്ള അതിയായ താല്‍പര്യം കൊണ്ടല്ല ഇവന്മാരൊന്നും ഇംഗ്ലീഷ് മീഡിയങ്ങള്‍ ഉണ്ടാക്കുന്നത് എന്ന പച്ചപ്പരമാര്‍ത്ഥം മനസ്സിലാക്കാന്‍ ഇനിയുമെന്തിനാണ് നമ്മള്‍ മടി കാണിക്കുന്നത്? ഇന്നത്തെ ഏറ്റവും ലാഭകരമായ വ്യവസായ മേഖലയാണ് വിദ്യാഭ്യാസമേഖലയെന്നത് എല്ലാവരും തിരിച്ചറിഞ്ഞ വസ്തുതയാണ്. അതിനാല്‍, പല പല പരീക്ഷണങ്ങളും ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നു. നാടു നീളെ സിമ്മിംഗ് പൂളും കൂത്താട്ട സൗകര്യങ്ങളുമുള്ള ഇംഗ്ലീഷ് മീഡിയം ഇന്റര്‍നാഷ്ണല്‍ സ്‌കൂളുകളും പാവങ്ങള്‍ക്ക് മുഖം കാണിക്കാന്‍പോലും പറ്റാത്ത പബ്ലിക് സ്‌കൂളുകളും ഉയര്‍ന്നുവരുമ്പോള്‍ സ്വന്തം കുഞ്ഞിനെ എവിടെ ചേര്‍ത്തണമെന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്. തൊട്ടടുത്ത വീട്ടിലെ കുട്ടി എവിടെയാണെന്നതോ ഗള്‍ഫുകരനായതിനാല്‍ കൈവന്നിട്ടുള്ള പണമോ പത്രാസോ അല്ല നമ്മുടെ കുട്ടിയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നാം പ്രാമുഖ്യം നല്‍കേണ്ടത്. നാം നല്‍കുഞ്ഞിനെ മനുഷ്യനായി തിരിച്ചുനല്‍കാന്‍ സാധിക്കുന്ന സ്ഥാപനം വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുന്നിടത്താണ് നമ്മളിലെ ആണത്തം പുറത്തുവരുന്നത്. മൂല്യങ്ങള്‍ മരിക്കുകയും മൃഗീയത മേല്‍ക്കോഴ്മ നേടുകയും ചെയ്ത ഇക്കാലത്ത് മൃഗീയ സ്വഭാവങ്ങളില്‍നിന്നും മുക്തമാക്കി, ഒരു കുഞ്ഞിനെ മനുഷ്യനാക്കി വളര്‍ത്തിയെടുക്കല്‍ ഏറെ ശ്രമകരം തന്നെയാണ്.

പിന്നെ, നമ്മുടെ മദ്‌റസകളുടെ കാര്യം. അമ്പത് വര്‍ഷം തുടങ്ങിയ അതേ പദ്ധതിയും ചിന്തകളും പുരോഗതിയും തന്നെയാണോ ഈ മേഖലയെ ഇപ്പോഴും മുന്നോട്ട് തള്ളിക്കൊണ്ടിരിക്കുന്നത് എന്ന് വിചാരപ്പെടുന്നതില്‍ തെറ്റൊന്നുമുണ്ടായിരിക്കാനിടയില്ല. മാറുന്ന കാലത്തിനും പുരോഗമിക്കുന്ന വിദ്യാര്‍ത്ഥീ മനസ്സിനുമനുസരിച്ച് ഈ മേഖലകള്‍ പരിഷ്‌കരണ വിധേയമാക്കിയേ തീരൂ. പാഠ പുസ്തകങ്ങളുടെ ചട്ട മിനുമിനുത്തതാക്കുന്നതുകൊണ്ടോ എന്നും ഇരുപത് മിനുട്ട് നേരത്തെ ക്ലാസ് വിട്ട് വിദ്യാര്‍ത്ഥികളെ സന്തോഷിപ്പിക്കുന്നതുകൊണ്ടോ ഈ മേഖല കുറ്റമറ്റതാകുന്നില്ല. അഞ്ചും ആറും വയസാകുമ്പോഴേക്ക് കമ്പ്യൂട്ടര്‍ ലോകങ്ങള്‍ കീഴടക്കുന്നവരാണ് ഇന്ന് വളര്‍ന്നുവരുന്ന കുട്ടികള്‍. കളിപ്പാട്ടങ്ങളോ കാല്‍പന്തുകളോ അല്ല അവരുടെ   ഇഷ്ട മേഖലകള്‍. അവര്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും എല്ലാം വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. മുമ്പ് പതിനഞ്ചും പതിനെട്ടും പ്രായമുള്ള കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇന്ന് അഞ്ചും എട്ടും വയസ്സുള്ള കുട്ടികള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. യോഗ്യരായ അദ്ധ്യാപകരും മന:ശാസ്ത്രപരമായി സമീപിക്കാനറിയുന്ന ഉസ്താദുമാരുമാണ് ഇവിടെ ആവശ്യമായി വരുന്നത്. അങ്ങനെയല്ലാത്തവര്‍ ഇത്തരം മേഖലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ തീര്‍ത്തും പ്രതികൂലമായ എഫക്ടാണ് ഉണ്ടാകുന്നത്. ആറും ഏഴും ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയെന്നത് അത്ര വലിയ ശ്രമം പിടിച്ച കാര്യമൊന്നുമല്ല. എന്നാല്‍, ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളെ സോഷ്യലൈസേഷന്‍ നടത്തി വളര്‍ത്തി വളര്‍ത്തിക്കൊണ്ടുവരുന്നതിനെ വളരെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. ഓരോ കുഞ്ഞിന്റെയും ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് ഇത്തരം നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളായിരിക്കും.

യോഗ്യരായ അദ്ധ്യാപകരുടെ കുറവ്, കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതിലും വീക്ഷിക്കുന്നതിലും കമ്മിറ്റിയുടെ അലംഭാവം, ഈ മേഖലയിലെ രക്ഷിതാക്കളുടെ താല്‍പര്യമില്ലായ്മ തുടങ്ങിയവയെല്ലാം ഈ മേഖലയിലെ ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളാണ്. മത വിദ്യാഭ്യാസത്തെയും മതമേഖലകളെയും രണ്ടാം കണ്ണോടുകൂടി മാത്രമാണ് പൊതു സമൂഹം നോക്കിക്കാണുന്നത് എന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നം. ഈ ഒരു അബദ്ധ ധാരണയുടെ ഏറ്റവും വലിയ ബലിയാടുകളാണ് നമ്മുടെ നാട്ടിലെ പാവം ഉസ്താദുമാര്‍. ജീവിതം മുഴുക്കെ മത മേഖലയില്‍ ചിലവഴിക്കുമ്പോഴും ഓരോ നാടിനും ഒരു ഇസ്‌ലാമികാന്തരീക്ഷം സൃഷ്ടിച്ചുനല്‍കുമ്പോഴും അവര്‍ അവഗണനയുടെ പടുകുഴിയില്‍തന്നെയാണ് സ്ഥിചെയ്യുന്നത്. പ്രതി മാസം ലഭിക്കുന്ന തുച്ഛം കാഷുകൊണ്ടാണ് ഇവരുടെ ജീവിതം കഴിഞ്ഞുപോകുന്നത് എന്നത് ഇന്നും ഒരാള്‍ക്കും പിടി കിട്ടാത്ത അല്‍ഭുതമാണ്. സാമൂഹിക പ്രതിബദ്ധതയോ ബന്ധമോ ഇല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹത്തില്‍ ആസ്വദിക്കുന്ന സ്ഥാനം പോലും ഇവര്‍ക്കിന്ന് ലഭിക്കാതെയായിരിക്കുന്നു. മുമ്പൊക്കെ ഉണ്ടായിരുന്നപോലെ, ഓരോ മഹല്ലത്തിലുമുണ്ടായിരുന്ന, മതബോധമുള്ള കാരണവന്മാരുടെ പഞ്ഞം ഈ മേഖലയിലെ വലിയൊരു പഞ്ഞമാണ്. ആധുനിക ചലനങ്ങളില്‍ തല്‍പരരായ യുവാക്കളാണ് ഇന്ന് ഓരോ നാടിന്റെയും ഉന്നത സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം രംഗങ്ങളില്‍ അവിടത്തെ ഉസ്താദുമാര്‍ കേവലം ചട്ടുകങ്ങളായി മാറുന്നുവെന്നത് സ്വാഭാവികമാണ്. ഉസ്താദുമാരുടെ നിഷ്‌ക്രിയത്വമാണ് പലപ്പോഴും ഒരു നാടിന്റെ നിഷ്‌ക്രിയത്വത്തിന് കാരണമാകുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. പള്ളിയിലും മദ്‌റസയിലും മാത്രം ഒരു ഉസ്താദ് ചുരുങ്ങുമ്പോള്‍ അവരുടെ സേവനം ഒരു ജോലിയുടെ മതേതര കുപ്പായം അണിയുന്നുവെന്നതാണ് സത്യം. കേരളമുസ്‌ലിം പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരിക്കലും കരണീയമല്ല. പലരും ജോലി എന്ന് പ്രയോഗിക്കുമ്പോഴും നമ്മളിന്നും ഉപയോഗിക്കുന്നത് സേവനം എന്നുതന്നെയാണ്. ഈ മേഖലയില്‍ പണ്ടുമുതലേ പ്രവര്‍ത്തിച്ചിരുന്നവരുടെ ഉദ്ദേശ ശുദ്ധിയാണ് ഇത് കുറിക്കുന്നത്.

ഓരോ നാടിന്റെയും മത സാമൂഹിക സാസ്‌കാരിക വിദ്യാഭ്യാസ മേഖലകള്‍ ഒരു ഉസ്താദിന്റെ കരങ്ങളില്‍ ഭദ്രമാകുമ്പോഴാണ് ആ നാട് ഒരു ഇസ്‌ലാമിക മഹല്ലത്ത് എന്ന സ്ഥാനം വരിക്കുന്നത്. സ്വല്‍പം ഈ മേഖലയില്‍ പിടിപാടും പരിജ്ഞാനവും വേണമെന്ന ആവശ്യമേയുള്ളൂ. ഒരു നാട്ടിലെ സ്വദ്‌റോ ഖഥീബോ ആയി സേവനം ചെയ്യുമ്പോള്‍ ആ നാടിനെക്കുറിച്ച പൂര്‍ണ്ണമായ ഒരു അറിവ് അദ്ദേത്തിന് ഉണ്ടായിരിക്കേണ്ടതുണ്ട്. അവിടെ എത്ര കുടുംബങ്ങളുണ്ടെന്നും എത്ര പേര്‍ ഗള്‍ഫുകാരാണെന്നും എത്രപേര്‍ നാട്ടില്‍ ജോലിചെയ്യുന്നവരാണെന്നും എത്ര വിദ്യാര്‍ത്ഥികളുണ്ടെന്നും അവരുടെ പഠന നിലവാരങ്ങള്‍ എന്തൊക്കെയാണെന്നും എല്ലാം ഒരു ഏകദേശ ബോധം അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹിക ഉത്ഥാന പ്രവര്‍ത്തനങ്ങള്‍ സുഗമമാകാന്‍ ഏറെ സഹായകമാണ്. ഒരു നാടിന്റെ ഉത്ഥാരകനായി ഉസ്താദ് മാറുമ്പോഴാണ് ആ ഉസ്താദ് സത്യത്തില്‍ തന്റെ ധര്‍മം നിര്‍വഹിക്കുന്നത്. ഇത് ഒരു ഉസ്താദില്‍ മാത്രം പരിമിതപ്പെട്ടു നില്‍ക്കണമെന്നില്ല. അദ്ദേഹത്തിന് മറ്റുള്ളവരുടെ കൂടി സഹായം തേടി ആ നാട്ടില്‍ നല്ലൊരു വിംഗിനെ തയ്യാറാക്കാവുന്നതാണ്. പള്ളിയിലെ ദിക്‌റ് പരിപാടികളിലും നികാഹുകളിലും മരണാനന്തര ചടങ്ങുകളിലും മാത്രം പ്രത്യക്ഷ്യപ്പെടുന്നതിന് പകരം, ഇത്തരം സാമൂഹികവും ക്രിയാത്മകവുമായ കാര്യങ്ങളുമായി സമൂഹത്തിലേക്ക് ഇറങ്ങിവരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വലിയൊരു പട തന്നെ ഇവിടെ കാത്തുനില്‍ക്കുന്നുണ്ട് എന്നത് പച്ചയായ ഒരു സത്യമാണ്. അനുഭവത്തിലൂടെ മാത്രമേ അത് മനസ്സിലാവുകയുള്ളൂ. ഉസ്താദുമാര്‍ നാട്ടിലെ ചില പ്രമാണിമാരുടെ വാലാട്ടികളായി മാറിപ്പോകുന്നതിന് പകരം ഇത്തരം ക്രിയാത്മകമായ ഒരു റോളുമായി കടന്നുവരുന്നത് വളരെ ഫലം ചെയ്യുന്നതാണ്. ഓരോ നാട്ടിലെ മത വിദ്യാഭ്യാസത്തിന്റെയും ഒപ്പം, ഭൗതിക വിദ്യാഭ്യാസത്തിന്റെയും വഴികള്‍ നിര്‍ണ്ണയിക്കേണ്ടത് ആ ഉസ്താദിന്റെ കടമയാണ്. പത്താം ക്ലാസ് കഴിഞ്ഞ മദ്‌റസാ വിദ്യാര്‍ത്ഥിയെ ഇനി എങ്ങോട്ട് അയക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം അവന്റെ രക്ഷിതാവിനെ കണ്ട് സംസാരിച്ച് തീരുമാനിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് അവനെ തിരിച്ചുവിടാനുള്ള ഒരു കാഴ്ചപ്പാടും ബോധവും സ്വായത്തമാക്കി രക്ഷിതാവിനുമുമ്പില്‍ പറഞ്ഞ് ഫലിപ്പിച്ച്   കാര്യം സാധിപ്പിച്ചെടുക്കുമ്പോഴാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ വിജയം കാണുന്നത്. ഭൗതിക മേഖലകളിലും സമാന്തരമായ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കേണ്ടതുണ്ട്. പല രക്ഷിതാക്കളും ഈ മേഖലയിലൊന്നും അത്ര കാഴ്ചപ്പാടുള്ളവരോ ബോധമുള്ളവരോ അല്ലായെന്നുള്ളതാണ് സത്യം. മദ്‌റസാ വിദ്യാഭ്യാസം കഴിഞ്ഞാലും വിദ്യാര്‍ത്ഥികളുടെ മേല്‍ ഉസ്താദുമാരുടെ നിയന്ത്രണം വരുമ്പോള്‍ സമൂഹത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതില്‍ സംശമില്ല. ആറു വരെയുള്ള മദ്‌റസാ വിദ്യാഭ്യാസവും പിന്നെ, എസ് എസ് എല്‍ സി തോറ്റാലും ജയിച്ചാലും നാട്ടില്‍ മണല്‍ വാരാനിറങ്ങാമെന്ന- ഇന്ന് പൊതുവെ പല നാടുകളിലും ഉയര്‍ന്നുവന്നിട്ടുള്ള ഒരു ട്രന്റ് മാറ്റിയെടുക്കാന്‍ ഇത് സഹായകമാകുന്നതാണ്. വിദ്യാഭ്യാസ മേഖല തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ പൂര്‍ണ്ണ അജ്ഞനായി ഗള്‍ഫുനാടുകളിലേക്ക് കയറിപ്പോകുന്ന പ്രവണതക്കും ഇതുവഴി ഒരളവോളം നിയന്ത്രണം രേഖപ്പെടുത്താന്‍ സാധിക്കും. ശാസ്ത്രീയ വിഷയങ്ങളിലും ആര്‍ട്‌സ് മേഖലകളിലുമെല്ലാം ഡിഗ്രിയും പിജിയും പി.എച്ച്.ഡിയും കരസ്ഥമാക്കിയ മത ബോധമുള്ള ഒരു പുതിയ തലമുറ വളര്‍ന്നുവരുന്നതോടെ പിന്നീടുള്ള മതപ്രവര്‍ത്തന മേഖലകള്‍ ഏറെ സഗമമാകുമെന്നതാണ് നാം ഇവിടെ നിന്നും വായിക്കേണ്ടത്. നമ്മുടെ ഭാഗത്തുനിന്നുമുള്ള അലംഭാവങ്ങളാണ് പല്ലപ്പോഴും നമ്മുടെ പിന്നാക്കത്തിന് കാരണമാകുന്നതെന്ന്    നമ്മള്‍ തിരിച്ചറിഞ്ഞേ തീരൂ. ഓരോ നാടുകളും ഇസ്‌ലാമികമായി സജീവമാവുകയും അവിടങ്ങളിലെ ഉസ്തദുമാരും കാരണവന്മാരും തങ്ങളുടെ സൗമൂഹിക ഉത്തരവാദിത്തം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുകയും ചെയ്താല്‍    വലിയൊരു മാറ്റം നമ്മുടെ പ്രവര്‍ത്തന-ചിന്താ ലോകത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നതാണ് സത്യം.

നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സജീവമായ ചിന്തകളുണരേണ്ട സമയമാണിത്. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന സര്‍വ്വമാന നിയമങ്ങളുടെയും വെളിച്ചത്തില്‍തന്നെ അവള്‍ക്ക് സജീവമായ മത ഭൗതിക പഠനത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ആറോ ഏഴോ വരെ മാത്രമുള്ള മത പഠനം കൊണ്ടും പത്തുവരെയുള്ള ഭൗതിക പഠനം കൊണ്ടും മാത്രം തന്റെ ജീവിതം കാലം മുഴുക്കെ മുന്നോട്ടുപോവുകയെന്നത് തീര്‍ത്തും ശ്രമകരമായ ഒരു കാര്യംതന്നെയാണ്. കേവലം തന്റെ വൈയക്തിക ജീവിതം ഇസ്‌ലാമികമായി ചിട്ടപ്പെടുത്താന്‍ പോലും അവള്‍ക്ക് സാധിക്കുന്നില്ലായെന്നതാണ് ഇന്നത്തെ പരിതസ്ഥിതി. ആണ്‍കുട്ടികളെപ്പോലെ പുറത്ത് പോയി മറ്റു പരിപാടികളില്‍ പങ്കെടുക്കാനോ അറിവുകള്‍ കരസ്ഥമാക്കാനോ അവള്‍ക്ക് സാധിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ ചുരുങ്ങിയ അറിവുകളുടെമേല്‍ അള്‍ ചുരുങ്ങി തീരുകയാണ്. നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടിയുടെ കഥയെടുത്ത് ചിന്തിച്ചുനോക്കുക. അവള്‍ക്ക് എവിടെനിന്നാണ് ആഴത്തിലുള്ള അറിവു ലഭിക്കുന്നത്? അറിവ് പഠിക്കാന്‍ മതം നിഷ്‌കര്‍ഷിച്ചിരിക്കെ അതിനുള്ള സൗകര്യങ്ങള്‍ നമ്മള്‍ ഒരുക്കാതിരിക്കുന്നത് വലിയ പാതകമാണ്. മറക്കു പിന്നിലിരുന്ന് എത്ര കാലമാണ് അവര്‍ ഇനിയും വയളുകളും ക്ലാസുകളും കേള്‍ക്കുക? മറക്കു മുന്നിലിരിക്കുന്നവര്‍ക്ക് തന്നെ ഇതൊന്നും വേണ്ടപോലെ ഏശുന്നില്ലെങ്കില്‍ ഇതെങ്ങനെയാണ് അവരില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നത്?

ഒരു പെണ്‍കുട്ടിയെന്നത് കേവലം അതേ ലാബലില്‍ മാത്രം ഇരിക്കുന്നവളല്ല. ഉമ്മ എന്ന അതി മഹത്തരമായ ഒരു സ്ഥാനത്തേക്ക് വളര്‍ന്നുവരുന്നവളാണവള്‍. ഒരു തലമുറയുടെ സംരക്ഷണ ദൗത്യമാണ് അപ്പോള്‍ അവരുടെ കരങ്ങളിലിരിക്കുന്നത്. ആവശ്യമായ മത ഭൗതിക വിദ്യാഭ്യാസമില്ലാതെ ഈയൊരു തലം വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലായെന്നത് രണ്ട് അഭിപ്രായത്തിന് വകയില്ലാത്ത കാര്യമാണ്. അതിനാല്‍ ഈയൊരു കാലഘട്ടത്തില്‍ അവളുടെ മത ഭൗതിക വിദ്യാഭ്യാസത്തിനുള്ള പ്രേരണകളും വഴികളും കൂടുതലായും ഉയര്‍ന്നുവരേണ്ടതുണ്ട്. മക്കളെ വേണ്ടപോലെ വളര്‍ത്തിയെടുക്കാന്‍ വരുംതലമുറയിലെ സ്ത്രീകള്‍ക്ക് സാധിക്കണം. ഇതുവരെയുള്ള അറിവ് കൊണ്ടോ അറിവിനെക്കുറിച്ച സങ്കല്‍പം കൊണ്ടോ അതിന് സാധിക്കില്ല. മറക്ക് പിന്നിലിരിക്കുന്നതിന് പകരം മറയില്ലാതെ സ്ത്രീകള്‍ തന്നെ സ്തീകള്‍ക്ക് ക്ലാസെടുക്കുന്ന അവസ്ഥകളും നമ്മില്‍ സജീവമായി വളര്‍ന്നുവരേണ്ടതുണ്ട്. നമ്മുടെ ഭാര്യമാരുടെയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മാനസികാവസ്ഥ വികസിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും അവള്‍ക്ക് സ്വപ്നങ്ങള്‍കാണാനുമെല്ലാം സാധിക്കുക അപ്പോള്‍ മാത്രമാണ്. ഇത്രയും പറഞ്ഞതില്‍നിന്നും നമ്മുടെ പെണ്‍കുട്ടികളെ വൃത്തികെട്ട സമകാലിക വിദ്യാഭ്യാസ മേഖലകളിലേക്ക് നിയന്ത്രണമില്ലാതെ, തട്ടമഴിച്ച് അഴിച്ചുവിടണമെന്ന് മനസ്സിലാക്കരുത്. നമ്മുടെ മക്കളെ മക്കളായി തന്നെ ലഭിക്കാന്‍ ആവശ്യമായ സൗകര്യങ്ങളും അവസരങ്ങളുമൊരുക്കി, ശക്തമായി രംഗത്തിറങ്ങുകയാണ് വേണ്ടത്. ആണ്‍ കുട്ടികള്‍ക്ക് മുഴത്തിന് മുഴം സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും ഇസ്‌ലാമിക ചിട്ടയോടും തര്‍ബിയ്യത്തോടും കൂടി പെണ്‍കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഏന്തുകൊണ്ടാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ ജന്മമെടുക്കാത്തത്?

അറബിക് കോളേജുകള്‍ ചെയ്യുന്നത് കേരളമുസ്‌ലിം വിദ്യാഭ്യാസ മേഖലയിലെ വലിയൊരു കാല്‍വെപ്പായിരുന്നു അറബിക് കോളേജുകള്‍. ദര്‍സുകളുടെയും മാതൃകാ ദര്‍സുകളുടെയും കാലം കഴിഞ്ഞ് ഇന്ന് അറബിക് കോളേജുകളുടെ കാലമാണ്. ഈ ചുരുങ്ങിയ പത്തിരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ അസംഖ്യം അറബിക് കോളേജുകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെല്ലാം അവയുടെതായ മേഖലകളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അറബിക് കോളേജ് തലത്തില്‍ പ്രധാനമായും മൂന്ന് രീതികളാണ് ഇന്ന് കേരളത്തില്‍ ഉള്ളത്.

1) ദര്‍സുകളുടെ പരിഷ്‌കരിച്ച പതിപ്പായി നടന്നുപോകുന്ന അറബിക് കോളേജുകള്‍. വിജ്ഞാനീയ യഥാര്‍ത്ഥ സ്രോതസായ അറബി ഭാഷയെ അടിസ്ഥാനമാക്കിവെച്ച്, ഇസ്‌ലാമിക പഠനങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങളാണിവ. ദര്‍സുകളില്‍ ഉണ്ടായിരുന്ന സംവിധാനങ്ങളെയും സിലബസുകളെയും അല്‍പംകൂടി വ്യവസ്ഥാപിതമായി അവതരിപ്പിക്കപ്പെടുന്നു ഇവിടെ. കിത്താബുകള്‍ക്കും കര്‍മശാസ്ത്ര പഠനങ്ങള്‍ക്കുമാണ് ഇവിടെ കൂടുതലായും പ്രാമുഖ്യം നല്‍കപ്പെടുന്നത്. ഹദീസും തസവ്വുഫും അഖീദയും ആവശ്യത്തിന് നല്‍കപ്പെടുന്നു. നാടുകളില്‍ പള്ളികളെ കേന്ദ്രീകരിച്ച് ദര്‍സ് നടത്താന്‍ പറ്റിയ അദ്ധ്യാപകരാണ് ഇതില്‍നിന്നും ഉയര്‍ന്നുവരുന്നത്. മദ്‌റസകളിലും മഹല്ലത്തുകളിലും ഇത്തരം സ്ഥാപനങ്ങളുടെ പ്രോഡക്റ്റുകള്‍ സേവനം ചെയ്യുന്നു. കേരളത്തില്‍ ഇന്ന് ഈ വിഭാഗത്തില്‍ പെട്ട അനവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദര്‍സ് പഠനം കഴിഞ്ഞെത്തുന്നവര്‍ക്ക്, അവരുടെ പഠന നിലവാരമനുസരിച്ച്, മുഖ്തസ്വര്‍-മുഥവ്വല്‍-തഖസ്സുസ്  ക്ലാസുകള്‍ കഴിഞ്ഞ് ബിരുദം നല്‍കപ്പെടുന്ന ഒരു സംവിധാനവും ഈ സ്ഥാപനങ്ങളിലുണ്ട്.

കേരളമുസ്‌ലിംകളടെ സമകാലിക പരിസരങ്ങള്‍ വീക്ഷിക്കുമ്പോല്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെടുന്ന ഒരു മേഖലയാണിത്. മുമ്പ് സൂചിപ്പിച്ച പോലെ മഹല്ലത്തുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ഉസ്താദിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍കൂടി ഇവിടെനിന്നും നല്‍കപ്പെടേണ്ടതുണ്ട്. ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ അഗാധമായ അറിവുണ്ടാകണമെന്നോ സൈക്കോളജിയില്‍ എല്ലാവരും ഡിഗ്രിയെങ്കിലും ചെയ്യണമെന്നോ അല്ല പറയുന്നത്. മറിച്ച്, ഖുഥുബ, ദുആ, ഖിറാഅത്ത്, നിസ്‌കാരം, മൗലിദ്, അത്യാവശ്യമായ മസ്അല പറച്ചില്‍ തുടങ്ങിയ ചില അടിസ്ഥാന സ്വഭാവമുള്ള കാര്യങ്ങള്‍ക്കപ്പുറം പൊതുസമൂഹവും യുവജനവും വിദ്യാര്‍ത്ഥീ ലോകവുമായി ബന്ധപ്പെടുന്ന ചില കാര്യങ്ങള്‍ക്കൂടി സ്വായത്തമാക്കിയേ തീരൂ. അപ്പോഴേ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവര്‍ക്കിടയില്‍ ഒരു ഉദ്ധാന പ്രവര്‍ത്തകനായി മാറാനും സാധിക്കുകയുള്ളൂ. ഓരോ വിദ്യാര്‍ത്ഥിയുടെയും മാനസികാവസ്ഥ കണ്ടെത്തി അവക്കനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു പ്രത്യേക കഴിവ് തന്നെ വേണം. കേവലം സംഘടനാ ബന്ധമെന്നതിലപ്പുറം വിദ്യാഭ്യാസ പരമായ ഒരു ഉണര്‍വ്വിന്റെ ബന്ധമാണ് ഉസ്താദുമാരും മഹല്ലത്തുനിവാസികളുമായി നിലനില്‍ക്കേണ്ടത്. അപ്പോഴത് ഒരു സജീവമായ ജീവിതമുറയായി പരിണമിക്കുന്നു. നാട്ടിലെ ഓരോ തലങ്ങളെയും വെച്ച് സര്‍വെ നടത്താനും അല്ലെങ്കില്‍ അതില്‍ കഴിവും കാഴ്ചപ്പാടുമുള്ളവരുടെ സഹായം തേടി, അത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ മനസ്സ് അറിയാനും സാധിക്കുമ്പോള്‍, അത് കൂടുതല്‍ ഫലപ്രതമായി മാറുന്നതാണ്. ഉത്തരവാദിത്തം നിര്‍വഹിച്ച്, രാവിലെ മുതല്‍ ഉച്ചവരെയും ഉച്ചമുതല്‍ വൈകുനന്നന്നേരം വരെയും മുടങ്ങാതെ നടത്തുന്ന ഉറക്കിന് ഇതൊരു ചെറിയ ശമനമായിരിക്കും. സമൂഹത്തില്‍ ഇതിന്റെ പ്രതിഫലനമാകട്ടെ ഏറെ സതുത്യര്‍ഹവുമായിരിക്കും.

പത്ത് മുപ്പത് വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന പോലെ മഹല്ലത്തിന്റെ അടിത്തട്ടില്‍നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് സമൂഹത്തിന് ആവശ്യമായി വന്നിരിക്കുന്ന്. തീര്‍ത്തും വ്യവസ്ഥാപിതവും ചിന്താ പരവുമായ പദ്ധതികളിലൂടെ മാത്രമേ ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കുകയുള്ളൂ. മുമ്പ് സൂചിപ്പിച്ച   സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ശൈലികള്‍ തന്നെയായിരിക്കും ഇതിന് കൂടുതല്‍ കരണീയം. അതിനാല്‍, അതിനുള്ള യോഗ്യതകളാണ് ആദ്യം നാം ആര്‍ജ്ജിച്ചിരിക്കേണ്ടത്.

2) അറബി ഭാഷക്കും സാഹിത്യത്തിനും മാത്രം പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളാണ് രണ്ടാമത്തേത്. മത പരമായ അഗാധ ബന്ധമോ ഉത്തരവാദിത്ത നിര്‍വഹണമോ ഇതിന്റെ ലക്ഷ്യത്തില്‍ പെട്ടതല്ല. അഫ്‌ളലുല്‍ ഉലമയും അറബി ഭാഷാ മേഖലയിലെ ഡിഗ്രി, പിജി, ഡിപ്ലോമാ സംവിധാനങ്ങളാണ് ഇവിടങ്ങളില്‍ സുപ്രധാനമായി മനസ്സിലാക്കപ്പെടുന്നത്. ഒരു പക്ഷെ, മത ബോധം നിലനിര്‍ത്താനായി മത മേഖലയിലെ ചില അടിസ്ഥാന കൃതികള്‍ പഠിപ്പിക്കപ്പെട്ടേക്കാം. പക്ഷെ, അതൊരിക്കലം സിലബസിന്റെ ഭാഗമായിട്ടല്ല. വിശ്വാസികളെന്ന നിലക്ക് തങ്ങളോടുള്ള ബാധ്യത നിറവേറ്റുക മാത്രമാണ്.

സേവനമെന്ന ധാരയില്‍നിന്നും മാറി ജോലി എന്ന പൊതു ധാരയിലാണ് ഇവിടെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. പരീക്ഷകള്‍ ജയിക്കാനും ജോലി നേടാനുമായി പഠനങ്ങള്‍ ഇവിടെ പരിണമിക്കുന്നു. ഒരു സര്‍കാര്‍ ജോലി ലഭിക്കുന്നതോടെ ആ പഠനം അവിടെ അവസാനിക്കുകയും ചെയ്യുന്നു. സാമൂഹിക സേവനവുമായി കൂടുതല്‍ അടുത്തുനില്‍ക്കാത്തതിനാല്‍ നമ്മുടെ ഈ അന്വേഷണത്തില്‍ ഇത്തരം അറബിക് കോളേജുകള്‍ക്ക് പ്രസക്തിയില്ലെന്ന് തോന്നു.

3)സമന്വയ വിദ്യാഭ്യാസം നല്‍കപ്പെടുന്ന അറബിക് കോളേജുകള്‍. കേരളമുസ്‌ലിം വിദ്യാഭ്യാസ മേഖലയില്‍ പുതിയ ചുവടുകളും പ്രതീക്ഷകളും മാറ്റങ്ങളുമുണ്ടാക്കിക്കൊണ്ടിരിക്കുന്ന, ഏറ്റവും അവസാനമായി രൂപം കൊണ്ട ഒരു സംവിധാനമാണ് സമന്വയ വിദ്യാഭ്യാസമെന്നത്. കാലങ്ങളായി പരീക്ഷിച്ചുകൊണ്ടിരുന്ന പലവിധ സംവിധാനങ്ങള്‍ക്കും പരിഹാരമെന്നോണം കടന്നുവന്ന ശൈലിയാണിത്. മത ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ അഗാധമായ കഴിവും ബോധവുമുള്ള പണ്ഡിതന്മാര്‍ ഉയര്‍ന്നുവരുമെന്നതാണ് ഈ ശൈലിയുടെ പ്രത്യേകത. കാലത്തിന്റെ വിളികള്‍ക്ക് ഉത്തരം നല്‍കാനും അന്യ ഭാഷക്കാരോട് സംവദിക്കാനും  പ്രാപ്തിയുള്ള പാരമ്പര്യ മൗലിക പണ്ഡിതന്മാര്‍ ഇതിലൂടെ പുറത്തുവരുന്നു. തങ്ങളുടെ പ്രബോധനത്തിന്റെ അതിര്‍വരമ്പുകള്‍ വ്യാപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കേരളം ഒരു മാതൃകയായി പരിണമിക്കുമ്പോഴും  കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതിന് പകരം പുറത്തേക്കുകൂടി കടന്നുചെന്ന് തങ്ങളുടെ സ്വപ്ന ലോകങ്ങള്‍ പടുത്തുയര്‍ത്താന്‍ ഇത് അവസരമുണ്ടാക്കുന്നു. കൂടാതെ, കേരളത്തിലെ തന്നെ ദര്‍സ് തലം മുതല്‍ അഭ്യസ്ഥ വിദ്യരുടെ ലോകംവരെയുള്ള മത ഭൗതിക സമുന്നത മേഖലകളിലെല്ലാം വേണ്ടപോലെ ഇടപെടാനും   അവര്‍ക്ക് വേണ്ടത് നല്‍കാനും സംശയങ്ങള്‍ ദൂരീകരിക്കാനും ഇതുമൂലം വഴി തുറക്കുന്നു. മാത്രമല്ല, കാലങ്ങളായി വേണ്ടത്ര പരിഗണനകള്‍ ലഭിക്കാതെ കിടന്നിരുന്ന രചനാരംഗത്ത് കനപ്പെട്ട സാധനങ്ങള്‍ പുറത്ത് കൊണ്ടുവരാനുള്ള ഉദ്ദ്യമങ്ങളുണ്ടാകുന്നു. പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും നമ്മള്‍ എവിടെ നില്‍ക്കണമെന്ന് തീരുമാനിക്കാന്‍മാത്രം, വീക്ഷണവും കഴിവുമുള്ള ഒരു ബൗദ്ധിക തലമുറ കടന്നുവരുന്നു. മത നവീകരണ വാദികള്‍ തലയില്‍ കൊള്ളാത്ത ചിന്തകളുമായി കടന്നുവരുമ്പോള്‍ അവക്കുപിന്നിലെ ചതിക്കുഴികള്‍ വേഗത്തില്‍ മനസ്സിലാക്കാനും അവരുടെ മൗലിക ഗ്രന്ഥങ്ങളിലെ പ്രശ്‌നങ്ങള്‍ പുറത്തുകൊണണ്ടുവരാനും വഴിയൊരുങ്ങുന്നു. എല്ലാറ്റിലുമപ്പുറം അന്യനാടുകളില്‍ പോയി, യഥാര്‍ത്ഥ മതത്തെ വേണ്ടപോലെ പഠിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട പാവങ്ങള്‍ക്ക് സത്യ ദീന് പറഞ്ഞുകൊടുക്കാന്‍ അവസരങ്ങളുണ്ടാകുന്നു. അവിടങ്ങളില്‍ അവര്‍ക്കനുയോജ്യമായ രീതികളില്‍ സ്ഥാപനങ്ങളുണ്ടാക്കി മത ചിന്ത പ്രചരിപ്പിക്കാന്‍ ധൈര്യം കൈവരുന്നു. മത മേഖലയില്‍ സുഭദ്രമായ ഒരു അടിത്തറ തയ്യാറാക്കി, ഭൗതിക സമുന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് കടന്നുചെല്ലാനും അതുവഴി കാലങ്ങളായി നമുക്ക് അന്യം നിന്നിരുന്ന പല മേഖലകളെയും അടുത്തറിയാനും അവിടങ്ങളിലെല്ലാം നമ്മുടെ പ്രതിനിധികളെ പോസ്റ്റ് ചെയ്യാനും സൗകര്യമുണ്ടാകുന്നു. അന്തര്‍ദേശീയ മേഖലയില്‍ അക്കാദമിക തലങ്ങളില്‍ നടക്കുന്ന ധൈഷണിക സംവാദങ്ങളിലിടപെട്ട് ചോദ്യം ചെയ്യപ്പെടുന്ന ഇസ്‌ലാമിന്റെ ഭാഗം ക്ലിയര്‍ ചെയ്യാന്‍ അവസരമുണ്ടാകുന്നു. കേരളത്തിന്റെ 'ഠ' വട്ടത്തിലിരുന്ന് നാലക്ഷരം പഠിക്കുമ്പോഴേക്കും നമ്മള്‍ തന്നായാണ് എല്ലാമെല്ലാമെന്ന മൗഢ്യമായ ധാരണ തിരുത്തി, നമ്മള്‍ എവിടെയും എത്തിയിട്ടില്ലായെന്നും ഒരു മുസ്‌ലിമെന്ന നിലക്കും ഒരു പ്രബോധനകന്‍ എന്ന നിലക്കും നമുക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് എന്നുമുള്ള തിരിച്ചറിവുണ്ടാകുന്നു. സാമൂഹിക-സാംസ്‌കാഗിക-രചനാ-ദഅവീ മേഖലകളിലെല്ലാം നാം അറിയാതെ കയറിക്കൂടിയ പല വിധ പോരായ്മകളും തിരിച്ചറിയാനും പരിഹരിക്കാനും ഇതുവഴി അവസരമുണ്ടാകുന്നു. സദുദ്ദേശ്യപരമായുള്ള ആത്മവിമര്‍ശനത്തിനും ക്രിയാത്മകമായ നിരൂപണങ്ങള്‍ക്കും വഴികളൊരുങ്ങുന്നു. സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ ഒട്ടും പഞ്ഞമില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടക്ക് പ്രധാനപ്പെട്ട അമ്പതോളം സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ സജീവമായി രംഗത്തു വന്നിട്ടുണ്ട്. പ്രധാനമായും രണ്ട് സിലബസുകളെ കേന്ദ്രീകരിച്ചാണ് ഇവ നിലനില്‍ക്കുന്നത്.  ഇവ കൂടാതെയും ഇവയോട് സദൃശ്യമായി, സ്വതന്ത്രമായി നില്‍ക്കുന്ന വേറെയും ധാരാളം സംവിധാനങ്ങളുണ്ട്. തിരുവനന്തരപുരം കോവളം മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ ഇവ വ്യാപിച്ച് കിടക്കുന്നു.

ദര്‍സ് വിദ്യാര്‍ത്ഥികളും അറബിക് കോളേജ് വിദ്യാര്‍ത്ഥികളും നിറഞ്ഞുനില്‍ക്കുന്ന ഒരു ഭൂമികയില്‍   സമന്വയ വിദ്യാഭ്യാസത്തിലൂടെ പുറത്തു വരുന്ന വിദ്യാര്‍ത്ഥികള്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും ദഅവീ പ്രവര്‍ത്തനങ്ങളിലും ഏത്രമാത്രം വിജയിക്കുന്ന

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter