ഉത്തരാഖണ്ഡില്‍ ഇനി സ്ത്രീധനമുണ്ടെങ്കില്‍ നികാഹിനു നേതൃത്വം വഹിക്കില്ല: നിലപാടുമായി പണ്ഡിതര്‍
- Web desk
- Mar 17, 2021 - 02:17
- Updated: Mar 20, 2021 - 13:56
സ്ത്രീധനം കൈമാറ്റം ചെയ്യപ്പെടുന്ന നികാഹുകള്‍ക്ക് തങ്ങള്‍ ഇനി നേതൃത്വം നല്‍കില്ലെന്ന നിലപാടുമായി ഉത്തരാഖണ്ഡിലെ മുസ്്ലിം പണ്ഡിതര്‍ രംഗത്ത്. 'ഈ അനാചാരം ഒരുപാട് കുടുംബങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു. ഇനി മുതല്‍ സ്ത്രീധനം കൈമാറ്റം ചെയ്യപ്പെടുന്ന നികാഹുകള്‍ക്ക് നേതൃത്വം നല്കാതിരിക്കാന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയും സ്ത്രീധനം ആവശ്യപ്പെടുന്ന കുടുംബങ്ങളെ സാമൂഹികമായി ഒറ്റപ്പെടുത്തും' ആള് ഇന്ത്യ മുസ്്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം കൂടിയായ മുഫ്തി സലീം അഹ്മദ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ സബര്‍മതി നദിയില്‍ ചാടി ആയിശ എന്ന പെണ് കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ കുടുംബത്തില്‍ നിന്നും സ്ത്രീധനത്തെ ചൊല്ലി ഏല്‍ക്കേണ്ടി വന്ന അക്രമങ്ങളാണ് ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊതു വിലയിരുത്തല്‍. അതിന്റെ പാശ്ചാത്തലത്തിലാണ് പണ്ഡിതരുടെ ഇത്തരമൊരു തീരുമാനം.
സ്ത്രീധനത്തിന് എതിരെ ശക്തമായ രീതിയില്‍ തന്നെ ക്യാമ്പയിന് നടത്തി സമൂഹത്തെ ബോധവല്‍ക്കരിക്കനാണ് തങ്ങളുടെ പദ്ധതി എന്ന് മുഫതി അഹ്മദ് കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിലും സിക്കന്ദറാബാദിലും ജംഇയത്ത് ഉലമായേ ഹിന്ദ് സമാനമായ ക്യമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആഗ്രയിലും മുസ്്ലിംകള്‍ സ്ത്രീധനത്തിന് എതിരെ പ്രതികരിച്ചിരുന്നു.
1 Comments
-
നികാഹ് കഴിച്ചു തരില്ല എന്ന് പറയുന്നതിന് സ്ത്രീധനം വാങ്ങൽ കാരണമാകുമോ? സ്ത്രീധനത്തെ എതിർക്കുക ബോധവൽക്കരണം നടത്തുക എന്ന രീതിയിൽ കൈകാര്യം ചെയ്യുന്നത് ആകും നല്ലത്. നികാഹ് കഴിച്ചു കൊടുക്കാതെ അവർ തമ്മിൽ അരുതായ്മ ചെയ്യുന്ന തരത്തിൽ എത്തിയാൽ അതിൻ്റെ കുറ്റം ആര് ഏറ്റെടുക്കും. ശറഇല്‍ അതിന് ഒരു ഉപാധി ഇല്ലേ? അല്ലതെ നികാഹ് കഴിച്ചു തരില്ല എന്ന് പറയണത് "യാചന ഈ നാട്ടിൽ നിരോധിച്ചിരിക്കുന്നു" എന്ന പറയുന്ന പോലെ ഇസ്ലാമിക വിരുദ്ധം അല്ലേ?
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment