തസ്ബീഹ് നിസ്കരിച്ചാല്‍ എല്ലാ പാപങ്ങളും പൊറുക്കും, എന്നാല്‍ പരദൂഷണം പറഞ്ഞവന്‍ അത് പൊരുത്തപ്പെടീക്കുന്നത് വരെ അത് പൊറുക്കില്ല എന്ന് കേട്ടിട്ടുണ്ട്, അത് ശരിയാണോ?

ചോദ്യകർത്താവ്

യാദില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തസ്ബീഹ് നിസ്കാരത്തിന്‍റെ ശ്രേഷ്ഠതകള്‍ പ്രതിപാദിക്കുന്നിടത്ത് മേല്‍ പറഞ്ഞത് കാണാവുന്നതാണ്. പ്രവാചകര്‍ (സ) എല്ലാ ദോഷങ്ങളും പൊറുപ്പിച്ചുകളയുന്ന ഒരു നിസ്കാരം ഞാന്‍ പറഞ്ഞുതരാം എന്ന് പറഞ്ഞ്, അബ്ബാസ് (റ)വിനോട് തസ്ബീഹ് നിസ്കാരം പറഞ്ഞു കൊടുത്തതായി ഹദീസില്‍ കാണാം. അറഫാ നോമ്പ് തുടങ്ങിയ പല ആരാധനകള്‍ക്കും സമാനമായ പല ഫലങ്ങളും ഉള്ളതായും ഹദീസുകളില്‍ കാണാം. എന്നാല്‍ ഇത്തരം ഹദീസുകളുടെ വ്യാഖ്യാനങ്ങളില്‍ പണ്ഡിതര്‍ പറയുന്നത്, വന്‍ദോഷങ്ങളും ഇതരരുമായി ബന്ധപ്പെടാത്തതുമായ ദോഷങ്ങളാണ് അവയില്‍ ഉള്‍പ്പെടുക എന്നതാണ്. വന്‍ദോഷങ്ങള്‍ക്ക് തൌബയും മറ്റുള്ളവരുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ക്ക് അവരെക്കൊണ്ട് അത് പൊരുത്തപ്പെടീക്കലും അനിവാര്യമാണെന്നാണ് പണ്ഡിതര്‍ വിശദീകരിക്കുന്നത്. അത് ഇവിടെയും ബാധകമാകുമെന്ന് വേണം നാം മനസ്സിലാക്കാന്‍.. ഇതരരുടെ അവകാശങ്ങള്‍ അപഹരിക്കുന്നതും അവര്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നതും ചെയ്യുന്നതുമൊക്കെ ഏറെ ഗൌരവത്തോടെ കാണേണ്ടതാണെന്നത് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter