നേര്‍ച്ചയാക്കിയ അരി അമുസ്‌ലിംകള്‍ക്ക് നല്‍കാമോ? ചില മഖാമുകളിലേക്ക് വരുന്ന നേര്‍ച്ച അരി ഇങ്ങനെ നല്‍കാറുണ്ടെന്ന് പറയപ്പെടുന്നു.

ചോദ്യകർത്താവ്

അബ്ദുല്ലാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നേര്‍ച്ച എന്ന പദത്തിന്റെ അറബി ശബ്ദം നദ്‌റ് എന്നാണ്. വാഗ്ദാനം ചെയ്യുക എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യം കര്‍മം ചെയ്യാന്‍ സ്വയം ബാധ്യത ഏല്‍ക്കുക എന്നതാണ് സാങ്കേതികാര്‍ത്ഥം. സ്വദഖ ചെയ്യുന്നത് പുണ്യകര്‍മ്മമാണ്. അത് നേര്‍ച്ചയാക്കാവുന്നതാണ്. ഇങ്ങനെ നേര്‍ച്ചയാക്കുന്നത്, ആര്‍ക്കാണോ നേര്‍ച്ചയാക്കുന്നത് അവര്‍ക്ക് തന്നെയാണ് സ്വദഖയായി നല്‍കേണ്ടത്. മഖാമുകള്‍ പോലോത്ത പൊതു സ്ഥലങ്ങളിലേക്ക് വരുന്ന നേര്‍ച്ചകള്‍ അവിടത്തെ പതിവ് അനുസരിച്ച് ചെലവഴിക്കപ്പെടേണ്ടതാണ് എന്നതാണ് ഫിഖ്ഹീ നിയമം. കാരണം, ആ പതിവ് മനസ്സിലാക്കിയത് കൊണ്ടായിരിക്കുമല്ലോ അവിടേക്ക് നേര്‍ച്ചയാക്കുന്നത്. അത്തരത്തില്‍ അമുസ്‌ലിംകള്‍ക്ക് നല്‍കല്‍ പതിവുണ്ടെങ്കില്‍ അതും ആകാവുന്നതാണ്. നേര്‍ച്ചയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിശദമായി കുടുംബം ലൈഫ്സ്റ്റൈല്‍ എന്നതിലെ കുടുംബത്തിന്‍റെ ഫിഖ്ഹ് എന്ന ഉപവിഭാഗത്തിലെ നേര്‍ച്ചയുടെ കര്‍മ്മശാസ്ത്ര വിധികള്‍ എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter