എല്ലാ പള്ളികളിലും റമദാനില്‍ ഹദ്ദാദ് പൂര്‍വോപരി സജീവമായി നടക്കാറുണ്ട്.നിസ്കരിക്കുന്നവന് ഖുര്ആന്‍ കൊണ്ട് പോലും പ്രയാസമുണ്ടാക്കരുത് എന്ന് ഫത്ഹുല്‍ മുഈനില്‍ ഉണ്ടല്ലോ.എങ്കില്‍ ദിക്ര്‍ കൊണ്ട പള്ളിയില് നിസ്കരിക്കുന്നവന് ഏകഗ്രത നഷ്ടമാകുന്നുവെങ്കില്‍ അത് പാടുണ്ടോ? നിസ്കാരത്തിനു ശേഷമുള്ള ദിക്ര്‍ ഉറക്കെ ചൊല്ലുന്നതും ?

ചോദ്യകർത്താവ്

അബ്ദുള്ള കണ്ണൂര്‍

Aug 25, 2016

CODE :

  അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരാന്തരമുള്ള ദിക്റുകള്‍ പതുക്കെ ചൊല്ലലാണ് സുന്നത്. മഅ്മൂമീങ്ങള്‍ പഠിക്കുക എന്ന ലക്ഷ്യമുണ്ടെങ്കില്‍ ഇമാമിന് ഉറക്കെ ചൊല്ലാം. നിസ്കരിക്കുന്നവന് ഏകാഗ്രത നഷ്ടപ്പെടുന്നുവെങ്കില്‍ ഉറക്കെ ഓതല്‍ ഹറാം തന്ന. (ഫത്ഹുല്‍ മുഈന്‍) നിസ്കാരശേഷമുള്ള ദുആകളും ഹദ്ദാദ് പോലോത്ത മറ്റു ദിക്റുകളുമൊക്കെ ഉറക്കെ ചൊല്ലുന്നതും അതേ വിധിയില്‍ ഉള്‍പ്പെ ടും. അതുകൊണ്ടാണ് പഴയകാലത്തെ പള്ളികളിലൊക്കെ അത്തരം ദിക്റുകള്ക്കാ യി പ്രത്യേകസ്ഥലം നിര്ണ്ണ യിച്ചിട്ടുള്ളത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ദിക്റ് സദസ്സുകള്‍ തുടരുന്നതോടൊപ്പം ശല്യമില്ലാതെ നിസ്കരിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിടക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter