ജുമുഅ നിസ്കാരത്തിന് മുമ്പ് നടത്താറുള്ള മആശിറ വിളിയുടെ അടിസ്ഥാനമെന്ത്? രണ്ട് ഖുതുബകള്‍ നിസ്കാരത്തിലെ രണ്ട് റക്അതുകളുടെ സ്ഥാനത്താണ് എന്ന് പറയുന്നതിന് തെളിവുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് റിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅയുടെ ഖുതുബ രണ്ട് റക്അതുകളുടെ സ്ഥാനത്താണെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. ഖുതുബ നിര്‍വ്വഹിക്കുന്നതും നിസ്കാരത്തിന് നേതൃത്വം നല്‍കുന്നതും ഒരാള്‍ തന്നെ ആവേണ്ടതുണ്ടോ എന്ന ചര്‍ച്ചയില്‍ ഈ വിഷയം കടന്നുവരുന്നുണ്ട്. ആവശ്യമാകുന്ന പക്ഷം, ഖുതുബ നടത്തുന്നത് ഒരാളും ഇമാം നില്‍ക്കുന്നത് മറ്റൊരാളുമാവാം എന്നാണ് പണ്ഡിതര്‍ പറയുന്നുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യുന്നിടത്ത്, കാരണമായി, ഖുതുബ രണ്ട് റക്അതുകളുടെ സ്ഥാനത്താണ് എന്ന് മുഗ്നി പോലോത്ത ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. വെള്ളിയാഴ്ച ദിവസം ഖുതുബക്ക് മുമ്പായി മആശിറ വിളിക്കുന്നത് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. വാക്കിലും കരുത്തിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter