ബേങ്കില്‍ നിന്ന് ലോണെടുത്ത് പലിശ കൊടുത്തു. ആ പലിശ പൊരുത്തപ്പെട്ടു കൊൊടുത്താല്‍ ഹറാമില്‍ നിന്ന് ഒഴിവാകാന്‍ പറ്റുമോ?

ചോദ്യകർത്താവ്

അസ്മ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പലിശ മഹാപാപമാണ്. അത് കൊടുക്കുന്നവനും വാങ്ങുന്നവനും അതില്‍ സഹായിക്കുന്നവനും തെറ്റുകാരാണ്.  പലിശ ഹറാമാണെന്നത് അന്യന്‍റെ സ്വത്ത് അന്യായമായി കൈകൊണ്ടു എന്നതു മാത്രമല്ലെന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലായല്ലോ. അങ്ങനെയായിരുന്നുവെങ്കില്‍ വാങ്ങുന്നവന്‍ തെറ്റുകാരനാണെന്ന് നബി(സ) പഠിപ്പിക്കുമായിരുന്നില്ല. മാത്രമല്ല, പല പലിശ ഇടപാടുകളിലും ഇരു വിഭാഗവും പരസ്പര ധാരണയിലും തൃപ്തിയോടെയുമാണ് മുതല്‍ കൈമാറ്റങ്ങള്‍ നടക്കാറുള്ളത്. ഭക്ഷണം, നാണയങ്ങള്‍ എന്നിവ പരസ്പരം കൈമാറ്റ വില്‍പനകളില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിച്ചിട്ടില്ലെങ്കിലും പലിശ വന്നു ചേരുന്നതും പരസ്പരം പൊരുത്തമില്ലായ്മയല്ല പലിശ ഹറാമാകാനുള്ള ഏക നിധാനം എന്നു മനസ്സിലാക്കാം. ഇവിടെ പലിശ എന്ന സമ്പ്രദായം തന്നെ വലി തെറ്റാണ്. ഈ നിഷിദ്ധ സമ്പ്രദായത്തെ  ഏതു നിലക്കുള്ള സഹായവും തെറ്റാണ്. ആ ഹറാമില്‍ നിന്ന് രക്ഷപ്പെടാന്‍ നസ്വൂഹായ തൌബ തന്നെ ചെയ്യണം. പലിശ വാങ്ങിയവനോട് കൊടുത്തവന്‍ പൊരുത്തപ്പെട്ടു കൊടുക്കുന്നതോടെ മാത്രം ഈ ഹറാമിന്‍റെ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter