ഹിജ്ര 555 ല്‍ നബി (സ) യുടെ റൌളിതുരക്കാന്‍ വന്ന ചരിത്രം അറിയാന്‍ ആഗ്രഹിക്കുന്നു

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നൂറുദ്ദീന്‍ സന്‍കിയുടെ കാലത്ത് ഹിജ്റ 557 ല്‍ കൃസ്ത്യാനികളുടെ കൈകളാല്‍ ഇത്തരം ഒരു ഹീനമായ ശ്രമം നടന്നിട്ടുണ്ട്. നൂറുദ്ദീന്‍ സന്‍കി നബി (സ) യെ സ്വപ്നത്തില്‍ കണ്ടു. നബി (സ) പറഞ്ഞു ഈ രണ്ട് ആളുകളില്‍ നിന്ന് എന്നെ രക്ഷിക്കണം. ഇങ്ങനെ മൂന്ന് പ്രാവശ്യം കണ്ടു. അങ്ങനെ തന്റെ മന്ത്രി ജമാലുദ്ദീനുല്‍ മോസിലിയുമൊത്ത് മദീനയിലേക്ക് ആ രാത്രി തന്നെ പുറപ്പെട്ടു. അങ്ങനെ മദീനപള്ളിയില്‍ നിന്ന് മന്ത്രി പ്രഖ്യാപിച്ചു സുല്‍താന്‍ സ്വദഖയുമായി നബി യെ സിയാറത്ത് ചെയ്യാന്‍ വന്നിട്ടുണ്ട്. എല്ലാവരും അദ്ദേഹത്തില്‍ നിന്ന് സ്വദഖ സ്വീകരിക്കണം. എല്ലാവരും വന്ന് പോയിട്ടും അവരില്‍ സ്വപ്നത്തില്‍ കണ്ട രൂപത്തിലുള്ള ആളുകളെ കണ്ടെത്താനായില്ല. സൂല്‍ത്വാന്‍ സ്വദഖ സ്വീകരിക്കാത്തവരെ കുറിച്ച് അന്വേഷിച്ചു. അവര്‍ പറഞ്ഞു ആരില്‍ നിന്നും ഒന്നും സ്വീകരിക്കാത്ത രണ്ട് നല്ലവരായ സ്വദഖ ചെയ്യുന്ന ധനികരായ ആളുകള്‍ സ്വീകരിച്ചിട്ടില്ല. അവര്‍ വന്നപ്പോള്‍ നബി തങ്ങള്‍ സ്വപ്നത്തില്‍ കാണിച്ച് കൊടുത്തവര്‍ തന്നെയായിരുന്നു അവര്‍. മദീനക്കാര്‍ അവരെ ഇബാദതിലും മറ്റും വേണ്ടുവോളം പുകഴ്ത്തിപ്പറഞ്ഞു. രാജാവ് അവരുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അതിനുള്ളില്‍ റൌളയിലേക്കെത്തുന്ന ഒരു തുരങ്കം കണ്ടെത്തി. അവരെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ നസ്റാനികളാണെന്നും നബിയുടെ ബൌദ്ധിക ശരീരം മോഷ്ടിക്കാന്‍ കൃസ്ത്യാനികള്‍ പറഞ്ഞയച്ചതാണെന്നും സമ്മതിച്ചു. അതിന് ശേഷം സൂല്‍താന്‍ റൌളക്ക് ചുറ്റും ഒരു കിടങ്ങ് കുഴിച്ച് അതില്‍ ഇയ്യം ഉരുക്കി ഒഴിച്ച് റൌളയുടെ സംരംക്ഷണം ഉറപ്പ് വരുത്തി. الاسنوي തന്റെ نصيحة أولي الألباب في منع استخدام النصارى എന്ന രിസാലയിലും സുംഹൂദി തന്റെ وفاء الوفا  യിലും ഈ ചരിത്രം ഉദ്ധരിക്കുന്നുണ്ട്. ഇതിനു മുമ്പും ശേഷവും ഇത്തരം വിഫല ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter