നിസ്കാര ശേഷം ചില പള്ളികളിൽ മൂന്നോ പത്തോ സ്വലാതുകൾ ചൊല്ലുന്ന ശീലമുണ്ട്. ഇതിനെ ഒരു വിഭാഗം എതിര്‍ക്കുന്നു. നല്ലൊരു കാര്യം എന്ന നിലയില്‍ പിന്തുണക്കുകയല്ലേ വേണ്ടത്? ഇതിന്‍റെ ഫിഖ്ഹീ വിധി എന്ത്?

ചോദ്യകർത്താവ്

ശാഫി ചെങ്ങര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സ്വലാത് ചൊല്ലുന്നത് ഏത് സമയത്തും പുണ്യം തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് നിസ്കാരത്തിന്‍റെ ശേഷമോ യോഗങ്ങള്‍ പിരിയുന്ന സമയത്തോ ഒക്കെ പുണ്യം തന്നെയാണ്. സാധാരണ ഗതിയില്‍ നിസ്കാരത്തിന് ശേഷം ചിലയിടങ്ങളില്‍ മേല്‍പറഞ്ഞ വിധം നടന്നുവരുന്ന സ്വലാത് ചൊല്ലലിനെ എതിര്‍ക്കേണ്ടതില്ല. അതേ സമയം, നിസ്കാരശേഷം അങ്ങനെ പ്രത്യേകം ഒരു സുന്നതുണ്ടെന്ന് ജനങ്ങള്‍ ക്രമേണ തെറ്റിദ്ധരിക്കാന്‍ അത് ഇടവരുകയും അരുത്. അത്തരം ഒരു സാഹചര്യം വരാതിരിക്കണമെന്ന ഉദ്ദേശ്യത്തിലായിരിക്കാം ഒരു പക്ഷേ, ആരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നത്. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter