ഞാന്‍ സൌദിയില്‍ ജോലി ചെയ്യുന്നു. ഇന്ന് ഇവിടെ ഒരു ചെറിയ മഴ പെയ്തിരുന്നു, അതിനാല്‍ മഗ്‍രിബിന്‍റെ കൂടെ ഇശാ നിസ്കാരവും കൂടി നിസ്കരിച്ചു. ഇങ്ങനെ ചെയ്യാന്‍ പറ്റുമോ.?

ചോദ്യകർത്താവ്

മുനവ്വിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഴകാരണം മുന്തിച്ചു ജംഅ് ആക്കാവുന്നതാണ്. അതിനു സാധാരണ ജംഇന്‍റെ ശര്‍ഥുകളോടൊപ്പം താഴെ പറയുന്ന കാര്യങ്ങളും നിബന്ധനയാണ്. 1. ഒന്നാമത്തെ നിസ്കാരത്തിന്‍റെ തക്ബീറതുല്‍ഇഹ്റാമിന്റെ സമയത്തും ആദ്യനിസ്കാരത്തില്‍നിന്ന് സലാം വീട്ടുന്ന സമയത്തും മഴ ഉണ്ടായിരിക്കണം. 2) നിസ്കാരം പള്ളിയിലോ മറ്റോ ജമാഅത്തായി നടത്താന്‍ ആഗ്രഹിക്കുകയും ആ സ്ഥലം വീടിനു ദൂരത്തായതിനാല്‍ അങ്ങോട്ടു നിസ്‍കാരത്തിനു പോയാല്‍ വസ്ത്രം നനഞ്ഞു പ്രയാസമാവുന്ന അവസ്ഥ ഉണ്ടാവുകയും വേണം. ചെരുപ്പോ വസ്ത്രമോ നനയും വിധമുള്ള ശക്തമായ മഴ ജുമുഅക്കും ജമാഅതിനും പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter