നിസ്കാരം ഖളാഅ് വീട്ടാന്‍ ബാക്കി നില്‍ക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധി ?

ചോദ്യകർത്താവ്

സഈദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കാരണത്തോട് കൂടെ നഷ്ടപ്പെട്ട നിസ്കാരമാണെങ്കില്‍ അതോടൊപ്പം സുന്നത് നിസ്കാരങ്ങളും ഖുര്‍ആന്‍ പാരായണവും മറ്റു കര്‍മ്മങ്ങളും അനുവദനീയമാണ്. കാരണമില്ലാതെ നഷ്ടപ്പെട്ട നിസ്കാരങ്ങള്‍ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടണമെന്നാണ് കല്‍പന. എല്ലാ സമയവും ഖളാഇന് വേണ്ടി ചെലവഴിച്ചാല്‍ മാത്രമേ ഈ കല്‍പന പാലിക്കാന്‍ സാധിക്കൂ. ഒഴിച്ച് കൂടാനാവാത്ത ഉറക്ക്, തന്റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും ചെലവിനുള്ളത് സമ്പാദിക്കുക പോലോത്ത സമയങ്ങള്‍ മാത്രമേ മാറ്റി നിര്‍ത്താവൂ. കാരണം കൂടാതെ നിസ്കാരം ഒഴിവാക്കിയതിനു ശേഷം ഓരോ നിമിഷവും അവനോട് നിസ്കാരം ഖളാഅ് വീട്ടണമെന്നുള്ള നിര്‍ബന്ധമായ കല്‍പന ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അത് പിന്തിപ്പിക്കുന്ന ഓരോ നിമിഷവും കുറ്റക്കാരനായിക്കൊണ്ടേയിരിക്കുകയാണ്(ഫതാവല്‍ കുബ്റാ). അപ്പോള്‍ ഖളാഅല്ലാത്ത ഏത് പ്രവര്‍ത്തനം ചെയ്യുമ്പോഴും അതൊടൊപ്പം ഖളാഇനെ പിന്തിപ്പിക്കുക എന്ന ഹറാമും അവന്‍ ചെയ്തു കൊണ്ടിരിക്കുന്നു. അതിനാല്‍ ഖുര്‍ആന്‍ പാരായണം പോലോത്ത സുന്നതായ കര്‍മ്മങ്ങളും മാറ്റി വെച്ച് ആ സമയവും അവന്‍ ഖളാഇന് വേണ്ടി മാറ്റി വെക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter