ഒരാളുടെ ഭാര്യ വിവാഹത്തിനു മുമ്പ് കാമുകനായിരുന്ന ഹിന്ദു യുവാവിന്‍റെ കൂടെ അവരുടെ വസ്ത്രവും പൊട്ടും ധരിച്ച് അമ്പലത്തില്‍ പോയിരുന്നുവത്രെ. അവള്‍ വിഗ്രഹത്തിന്‍റെ പോയിവുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ല. അവള്‍ ചെയ്തത് ശിര്‍ക്കാണോ. അവളുടെ തൌബ സ്വീകരിക്കപ്പെടുമോ. അവളുടെ ഭര്‍ത്താവ് എന്തു ചെയ്യണം.
ചോദ്യകർത്താവ്
ജലാല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കുഫ്ഫാറിന്‍റെ വസ്ത്രം ധരിച്ച് അവരുടെ ആരാധനാലയങ്ങളിലേക്ക് സ്വമേധയാ പോയാല്‍ മതത്തില്‍ നിന്നു പുറത്തു പോവും. അങ്ങനെയായാല്‍ കലിമ ചൊല്ലി വീണ്ടും ഇസ്‍ലാമിലേക്ക് തിരിച്ചു വരണം. തൌബ ചെയ്യുകയും വേണം. നിബന്ധനകളോടെ ആത്മാര്‍ത്ഥമായി തൌബ ചെയ്താല്‍ അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും. ഇസ്ലാമിലേക്കു തിരിച്ചു വരുന്നതിനു മുമ്പാണ് വിവാഹം നടന്നതെങ്കില്‍ ആ നികാഹ് ശരിയായിട്ടില്ല. അപ്പോള്‍ വീണ്ടും ഒരു നികാഹ് ചെയ്യേണ്ടതായി വരും.
മത ഭൃഷ്ടു പോലെയുള്ള കാര്യങ്ങളില്‍ ഫത്‍വയും തീരുമാനവും പറയുമ്പോള്‍ സാഹചര്യങ്ങളും ചെയ്ത രീതികളും വളരെ വിശദമായി വിശകലനം ചെയ്ത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. അത് ഇത്തരം ഒരു ചോദ്യോത്തര പംക്തിയിലൂടെ ചെയ്യാവതല്ല. അതിനാല് ഇവിടെ രണ്ടു പേരും മറ്റു ബന്ധപെട്ടവരും അവരുടെ മഹല്ലു ഖാദിയെ കണ്ടു ഉപദേശം തേടുകയാണ് വേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


