പൗരത്വ ബിൽ പിന്‍വലിച്ച്‌ സര്‍ക്കാര്‍ മാപ്പുപറയുന്നത് വരെ സമരം- ചന്ദ്രശേഖർ ആസാദ്
തിരുവനന്തപുരം:പൗരത്വനിയമത്തിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖർ ആസാദ് തിരുവനന്തപുരത്ത് നടന്ന പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള സമരത്തിൽ അണി ചേർന്നു. ആസാദിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ആസാദ് നടത്തിയത്. ഒരു പൗരനെപ്പോലും തടങ്കല്‍പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ല, പൗരത്വനിയമഭേദഗതി പിന്‍വലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരുമെന്നും ആസാദ് പറഞ്ഞു. പൗരത്വനിയമത്തിനെതിരായ എസ്ഡിപിഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ, ഡല്‍ഹി ജുമാമസ്ജിദില്‍ വച്ച്‌ നല്‍കിയ വാഗ്ദാനം താന്‍ ആവര്‍ത്തിക്കുന്നു. ഈ കരിനിയമം ഉപേക്ഷിക്കും വരെ, സര്‍ക്കാര്‍ മാപ്പുപറയും വരെ നമ്മള്‍ പോരാട്ടം തുടരും- അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ കാവല്‍ക്കാരനായി നമ്മള്‍ ഒരാളെ വെച്ചു. ഇന്ന് അയാള്‍ യജമാനനായ ജനത്തോടു ചോദിക്കുന്നു, നിങ്ങള്‍ ഇവിടത്തെ പൗരനാണോ എന്ന്. ഭരണഘടന നിലനില്‍ക്കുന്നിടത്തോളം ജനങ്ങള്‍ക്കിടയില്‍ സാഹോദര്യം നിലനില്‍ക്കുന്നിടത്തോളം സിഎഎ നടപ്പാക്കാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭയക്കുകയാണെന്നും ആസാദ് പറഞ്ഞു. സിഎഎക്കെതിരായ കേരളത്തിന്റെ പോരാട്ടത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. കേരളത്തിന്റെ വികാരം താന്‍ മനസിലാക്കുന്നുവെന്നും അതിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനാണ് എത്തിയതെന്നും ആസാദ് വ്യക്തമാക്കി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter