യുഎഇ ഇസ്‌ലാമിക ലോകത്തെ വഞ്ചിച്ചു- ആയതുല്ല അലി ഖാംനഈ
തെഹ്റാന്‍: ഇസ്രായേലുമായി സമാധാനക്കരാറിലെത്തിയ യുഎഇ ഇസ്‌ലാമിക ലോകത്തെ വഞ്ചിച്ചുവെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖാംനഈ. "യുഎഇ ഇസ്‌ലാമിക ലോകത്തേയും അറബ് രാഷ്ട്രങ്ങളേയും മേഖലയിലെ മറ്റ് രാജ്യങ്ങളേയും പാലസ്തീനിനേയും ചതിച്ചു". ഖാംനഈ ട്വീറ്റ് ചെയ്തു. ഈ ചതി തീര്‍ച്ചയായും അധികകാലം നീണ്ട് നില്‍ക്കില്ല. അതേസമയം ഇതുണ്ടാക്കിയ മുറിവ് നിലനില്‍ക്കും. യുഇഎ ഉണരുമെന്നും ഈ ചെയ്തതിനുളള പരിഹാരം ചെയ്യും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിയോണിസ്റ്റുകള്‍ക്ക് വേണ്ടി യുഎഇ ഭരണാധികാരികള്‍ മേഖലയുടെ വാതില്‍ തുറന്ന് കൊടുത്തിരിക്കുകയാണെന്നും അവര്‍ ഫലസ്തീന്‍ വിഷയം സാമാന്യവല്‍ക്കരിക്കുകയോ അവഗണിക്കുകയോ ചെയ്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിന് ശേഷം ഇസ്രായേലിന് സൗദി വ്യോമ പാത തുറന്ന് കൊടുക്കുകയും ആദ്യമായി ഒരു യാത്രാ വിമാനം ടെല്‍ അവീവില്‍ നിന്ന് നേരിട്ട് അബുദാബിയിലേക്ക് പറക്കുകയും ചെയ്തിരുന്നു. ഇതിന് പിറകേയാണ് ആയത്തുളള അലി ഖാംനഈയുടെ പ്രതികരണം.

മുസ്‌ലിംകളെ പിന്നില്‍ നിന്ന് കുത്തി എന്നാണ് കരാറൊപ്പിട്ട ഉടനെ ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ വിമര്‍ശിച്ചിരുന്നത്. യുഎഇയും ഇസ്രായേലും തമ്മിലുളള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനെ നാണക്കേടെന്നും അപകടം പിടിച്ചതെന്നും ഇറാന്‍ വിശേഷിപ്പിച്ചിരുന്നു. ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഇസ്രായേലിനെ ഇടപെടാന്‍ അനുവദിക്കുന്നത് അപകടകരമാണ് എന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter