കശ്മീരിലെ 4 ജി ഇന്‍റര്‍നെറ്റ്:    ഉന്നതാധികാര സമിതി രൂപവത്കരിക്കാന്‍ നിര്‍ദേശിച്ച്‌ സുപ്രീംകോടതി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് വിഛേദിച്ച 4 ജി ഇന്‍റര്‍നെറ്റ് സേവനം കൊറോണ ചികിത്സക്ക് വേണ്ടി പുനഃസ്ഥാപിക്കണമെന്ന ഹരജികളില്‍ ഉന്നതാധികാര സമിതി രൂപവത്കരിക്കാന്‍ നിര്‍ദേശിച്ച്‌ സുപ്രീംകോടതി.

ആഭ്യന്തര മന്ത്രാലയം, വാര്‍ത്താ വിനിമയ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരും ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയാവും രൂപവത്കരിക്കുക.

ജജമ്മുകശ്മീരിൽ നിലവിൽ എത്ര മാത്രം സുരക്ഷ നിലനിൽക്കുന്നുണ്ടെന്ന് സുരക്ഷയെ വിലയിരുത്തിയാണ് സമിതി 4ജി ഇന്‍റര്‍നെറ്റ് സംബന്ധിച്ച ഹരജിക്കാരുടെ ആവശ്യം പരിഗണിക്കുക. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ചാവും ഇക്കാര്യത്തിലെ തീരുമാനം. നിലവിൽ രുചി ഇൻറർനെറ്റ് മാത്രമാണ് കശ്മീരിൽ ലഭ്യമാകുന്നത്. ഇത് ലോക്ഡൗണ്‍ സമയത്ത് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനും പരപര്യാപ്തമല്ലെന്നാണ് ഹരജിക്കാരുടെ വാദം.

ഫ്രീഡം ഫോര്‍ മീഡിയ പ്രഫഷനല്‍സ് (എഫ്.എം.പി), ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന്‍ ജമ്മുകശ്മീര്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. ഇന്‍റര്‍നെറ്റ് ബന്ധം മൂലം ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസെഫ അഹ്മദി കഴിഞ്ഞയാഴ്ച വാദിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter