റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാർക്കുന്ന ബംഗ്ലാദേശിലെ കോക്സസ് ബസാര്‍ ജില്ല അടച്ചുപൂട്ടി
കോക്സസ് ബസാര്‍: ലോകത്തുടനീളം ദുരന്തം വിതച്ച് പടർന്നുപിടിച്ച കൊറോണ വൈറസ് ബംഗ്ലാദേശിലും വ്യാപിച്ചതോടെ പത്ത് ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ബംഗ്ലാദേശിലെ കോക്സസ് ബസാര്‍ ജില്ല സമ്പൂര്‍ണമായി അടച്ചുപൂട്ടി. നിലവിൽ അഭയാര്‍ഥി ക്യാമ്പുകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സമീപപ്രദേശത്ത് ഒരാള്‍ക്ക് രോഗം ബാധിച്ചതോടെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണിന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഉത്തരവിട്ടത്. അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നിയന്ത്രണം ബാധകമാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

വംശഹത്യയും സൈനിക പീഡനവും കാരണം മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത മുസ്ലിം ന്യൂനപക്ഷവിഭാഗമാണ് റോഹിങ്ക്യന്‍ ജനത. ഇവർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്നത് ബംഗ്ലാദേശിലാണ്. മുളയും തകരഷീറ്റുകളും ഉപയോഗിച്ച്‌ നിര്‍മിച്ച കൂരകളിൽ ആണ് ഇവർ താമസിക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതും ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്തതും രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ ഇതുവരെ 424 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27 പേര്‍ മരണപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter