മുസ്‌ലിംകൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കാൻ മോദി സർക്കാർ കൊറോണയെ ഉപയോഗപ്പെടുത്തുന്നു, വിമർശനവുമായി അരുന്ധതിറോയ്
ന്യൂഡല്‍ഹി: ലോകത്തുടനീളം അതിശക്തമായ ദുരന്തം വിതക്കുന്ന കൊറോണ വൈറസ് ഇന്ത്യയിൽ 15000ത്തിലധികം പേർക്ക് സ്ഥിരീകരിക്കുകയും 500 പേർ മരണപ്പെടുകയും ചെയ്തതിനിടെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ബുക്കർ പ്രൈസ് അവാർഡ് ജേതാവായ എഴുത്തുകാരി അരുന്ധതി റോയ്.

മോദി സര്‍ക്കാര്‍ കോവിഡിനെ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് അരുന്ധതി റോയ് ആരോപിച്ചു. ജര്‍മന്‍ ചാനലായ ഡി.ഡബ്ല്യൂ ടി.വിക്കുവേണ്ടി നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി റോയി സർക്കാരിന്റെ ഹീന പ്രവർത്തനങ്ങൾക്കെതിരെ തുറന്നടിച്ചത്.

ലോകം സസൂക്ഷമായി നിരീക്ഷിക്കേണ്ട കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച അരുന്ധതി റോയ് തങ്ങള്‍ ബുദ്ധിമുട്ടുന്നത് കോവിഡില്‍ നിന്നും മാത്രമല്ല, വെറുപ്പ്, വിശപ്പ് തുടങ്ങിയവയില്‍ നിന്നും കകൂടിയാണെന്നും ചൂണ്ടിക്കാട്ടി. ഒരു കൂട്ടക്കൊലക്ക് സമാനമായ അന്തരീക്ഷത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്.

കോവിഡിന്‍റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ യുവനേതാക്കൾ അഭിഭാഷകര്‍, എഡിറ്റര്‍മാര്‍, ചിന്തകര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയാണെന്നും അവർ തുറന്നടിച്ചു. പലരും തടവിലായിക്കഴിഞ്ഞു. ജൂതന്മാരെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്താനും ടൈഫസ് എന്ന പകര്‍ച്ചപ്പനിയെ നാസികള്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ രീതിയിലാണ് കോവിഡിനെ മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിക്കുന്നതെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിനെ നാസി ഭരണകൂടവുമായാണ് അരുന്ധതി റോയിയുടെ നോവലായ 'ദ മിനിസ്റ്റ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസി'ല്‍ താരതമ്യം ചെയ്തിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter