ഹജ്ജ് 2021: അന്തിമ തീരുമാനം  കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി- മുഖ്താര്‍ അബ്ബാസ് നഖ്വി
ഡല്‍ഹി: കൊവിഡ് മഹാമാരിയുടെ ഭീഷണി മൂലം 1000 പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ഹജ്ജ് നടത്തിയ അനുഭവം മുന്നിൽ നിൽക്കെ അടുത്ത വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച്‌ പ്രതികരണവുമായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. അടുത്ത വർഷത്തെ ഹജ്ജിനെ കുറിച്ചുള്ള അന്തിമ തീരുമാനം ദേശീയ, അന്തര്‍ദേശീയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.

"അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ജൂണ്‍, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയടെ തീരുമാനത്തിനുശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജന്‍സികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരം ആരംഭിക്കുക' ഹജ്ജ് അവലോകന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഉംറയുടെ രണ്ടാംഘട്ടത്തിന് തുടക്കമായത്. 15,000 പേർക്ക് ഒരേ സമയത്ത് ഉംറ ചെയ്യാനുള്ള അവസരമാണ് ഇതുവഴി വരും ഒരുങ്ങിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter