സുപ്രീംകോടതിയിൽനിന്ന് ശക്തമായ വിമർശനം: ഒമര്‍ അബ്ദുല്ലയെ മോചിപ്പിച്ച് സർക്കാർ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാർ തടവിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ലയെ മോചിപ്പിച്ചു. 232 ദിവസങ്ങൾക്ക് ശേഷമാണു ശ്രീനഗറില്‍ ഒമറിന്‍റെ ഒൗദ്യോഗിക വസതിക്കു സമീപത്തുള്ള ഹരി നിവാസിലെ തടങ്കലിൽ നിന്ന് അദ്ദേഹം മോചിതനാകുന്നത്.

232 ദിവസത്തിനുശേഷമാണു താന്‍ ഹരി നിവാസ് വിട്ട് പുറത്തുവരുനന്ത്. 2019 ഓഗസ്റ്റ് അഞ്ചിനു താന്‍ തടങ്കലിലാകുമ്പോഴുള്ള ലോകത്തേക്കാള്‍ വളരെ വ്യത്യസ്തമാണ് ഇപ്പോഴുള്ളത്- ഒമര്‍ ട്വീറ്റ് ചെയ്തു. മുമ്പത്തേതില്‍നിന്നു വ്യത്യസ്തമായി ഷേവ് ചെയ്യാത്ത മുഖവുമായാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.  എട്ടു മാസത്തെ തടവിനുശേഷം ചൊവ്വാഴ്ചയാണു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍നിന്നു മോചിപ്പിച്ചത്. ഇദ്ദേഹത്തിനെതിരായ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്‌എ) പ്രകാരമുള്ള കുറ്റങ്ങള്‍ റദ്ദാക്കി.

ഒമര്‍ അബ്ദുല്ലയെ മോചിപ്പിക്കുന്നതിനെക്കുറിച്ചു നിലപാടറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഒമര്‍ അബ്ദുല്ലയെ മോചിപ്പിച്ചത്. അതേസമയം മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter