ഇന്ത്യന്‍ മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നു; 'ദികാശ്മീര്‍ ഫയല്‍സി'ന് സിംഗപ്പൂരില്‍ നിരോധനം

രാജ്യത്ത് മതപരവും വംശീയവുമായ സംഘര്‍ഷങ്ങള്‍ പ്രകോപിപ്പിക്കുമെന്ന്  ഭയപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സിനിമയായ 'ദി കാശ്മീര്‍ ഫയല്‍സി'ന് സിംഗപ്പൂരില്‍ നിരോധനമേര്‍പ്പെടുത്തി. മുസ്‌ലിംകളെ പ്രകോപനപരവും ഏകപക്ഷീയവുമായ രീതിയില്‍ ചിത്രീകരിച്ചതിന്റെ പേരിലാണ് നിരോധനമെന്ന് അധികൃതര്‍  വ്യക്തമാക്കി. 

മാര്‍ച്ചില്‍ പുറത്തിറങ്ങി ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ 'ദി കാശ്മീര്‍ ഫയല്‍സ്' 1989-1990 കാലത്തെ അധിനിവിഷ്ട കാശ്മീരില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്തങ്ങനെയെന്ന് വേദനിപ്പിക്കുന്ന രീതിയിലും മുസ്‌ലിംകളോട് വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലുമാണ് അവതരിപ്പിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സിനിമയെ അംഗീകരിക്കുകയും രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതിനായി ഹിന്ദു മതതീവ്രവാദികള്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു.

മുസ്‌ലിംകളെ പാര്‍ശ്വവത്കരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതായി പലപ്പോഴും ആരോപിക്കപ്പെടുന്ന മോദിയുടെ ഹിന്ദു ദേശീയ സര്‍ക്കാറിന്റെ രാഷ്ട്രീയ അജണ്ടയോട് ചേര്‍ന്നുള്ള വിഷയങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter