ഖുര്‍ആനില്‍ നബിമാര്‍ക്കിടയില്‍ വിത്യാസം കാണിക്കരുത് എന്ന് പറയുന്നു. അപ്പോള്‍ നമ്മുടെ നബിയെ കൂടുതല്‍ സ്നേഹിച്ച് കൂടെ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബിമാര്‍ക്കിടയില്‍ വിത്യാസം കാണിക്കുന്നില്ല എന്ന് ഖുര്‍ആനില്‍ പറഞ്ഞത് എല്ലാ നബിമാര്‍ക്കും ഒരേ സ്ഥാനമാണെന്നോ എല്ലാവരോടുമുള്ള സ്നേഹം തുല്യമായിരിക്കണമെന്നോ എന്ന അര്‍ത്ഥത്തിലല്ല. മറിച്ച് യഹൂദികളും കൃസ്ത്യാനികളും ചെയ്യുന്ന പോലെ ചില നബിമാരെ നബിമാരല്ല എന്ന് പറയരുത് എന്നാണ്. ജുതന്‍മാര്‍ ഈസാ നബിയും (അ) മുഹമ്മദ് (സ്വ) നബി തങ്ങലും നബിയല്ലെന്ന് വാദിക്കുന്നു. കൃസ്ത്യാനികള്‍ മുഹമ്മദ നബി (സ) തങ്ങള്‍ നബിയല്ലെന്ന് വാദിക്കുന്നു. ഈ അവസരത്തിലാണ് അള്ളാഹു സത്യവിശാസികളെ കുറിച്ച് നബി മാര്‍ക്കിടയില്‍ വിത്യാസം കാണിക്കാത്തവരാണെന്ന് പറഞ്ഞത്. സൃേഷ്ടതയില്‍ നബിമാര്‍ തമ്മില്‍ വിത്യസ്തരാണെന്ന് ഖുര്‍ആനിലും (البقرة 253) ഹദീസിലും വന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും സ്രേഷ്ടര്‍ നബി തങ്ങള്‍ (സ) തന്നെയാണ്. നബി (സ) തങ്ങളെയാണ് കൂടുതല്‍ സ്നേഹിക്കേണ്ടത് എന്ന കാര്യത്തിലും ഒരു സംശയവുമില്ല. മാതാപിതാക്കളെക്കാളും മക്കളേക്കാളും മറ്റുള്ള എല്ലാ ജനങ്ങളേക്കാളും നിങ്ങള്‍ എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങള്‍ മുഅ്മിനാവുകയില്ലെന്ന് ഹദീസില്‍ വന്നിട്ടുണ്ട് കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter