قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم : " يَكُونُ فِي آخِرِ الزَّمَانِ ، دَجَّالُونَ كَذَّابُونَ ، يَأْتُونَكُمْ مِنَ الأَحَادِيثِ ، بِمَا لَمْ تَسْمَعُوا أَنْتُمْ ، وَلَا آبَاؤُكُمْ ، فَإِيَّاكُمْ وَإِيَّاهُمْ ، لَا يُضِلُّونَكُمْ ، وَلَا يَفْتِنُونَكُمْ " . ഈ ഹദീസ് ആരെ കുറിച്ച് പറഞ്ഞതാണ്.

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവസാന കാലത്ത് ജനങ്ങളെ പണ്ഡിതരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വഞ്ചിക്കുന്ന കളവ് പറയുന്ന നിങ്ങളും മുന്കാമികളും കേള്‍ക്കാത്ത ഇല്ലാത്ത ഹദീസുകള്‍ പറഞ്ഞു പരത്തുന്ന ആളുകളുണ്ടാവും. അവരെ നിങ്ങള്‍ അകറ്റി നര്‍ത്തുക നിങ്ങള്‍ അവരില്‍ നിന്നും അകലം പാലിക്കുക. അവര്‍ നിങ്ങളെ വഴികേടിലും തുടര്‍ന്ന് ശിര്‍കിലും ആക്കാതിരിക്കാനായി. എന്നാണ് ഈ ഹദീസിന്റം അര്‍ത്ഥം. ദീനീ വിശയങ്ങള്‍ ശരിക്ക് പഠിക്കാതെ പണ്ഡിതരാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെ വഴി തെറ്റിക്കുന്ന ഉള്ള ഹദീസുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തും ഇല്ലാത്ത ഹദീസുകള്‍ പറഞ്ഞും ജനങ്ങളെ വഴി തെറ്റിക്കുന്ന എല്ലാവരും ഈ ഹദീസിന്റെ പരിധിയില്‍ പെടും. പല സിന്‍ദീഖുകളും അല്ലാത്തവരും തങ്ങളുടെ വാദം സ്ഥിരപ്പെടുത്താന്‍ ഇല്ലാത്ത ഹദീസുകള്‍ (الأحاديث الموضوعة) ഉണ്ടാക്കിയതായും ഉള്ള ഹദീസുകളുടെ താല്‍പര്യത്തോട് ഒരു നിലക്കും യോജിക്കാത്ത അര്‍ത്ഥം നല്‍കിയതായുമൊക്കെ നമുക്ക് കാണാം. അവരെയെല്ലാം സംബന്ധിച്ചാണ് ഈ ഹദീസ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter