ദേശീയ പൗരത്വ പട്ടികളുടെ പേരിൽ ബിജെപി രാജ്യത്ത് ഭീതി സൃഷ്ടിക്കുന്നു
ന്യൂഡൽഹി: രാജ്യത്തുടനീളം ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് പാർലമെന്റ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ഗുജറാത്തിൽ വീടുകളുള്ള ഉള്ള അമിത് ഷായും ന രേന്ദ്രമോദിയും ഡൽഹിയിലേക്ക് ഇന്ന് കുടിയേറ്റക്കാരാണ് എന്നും എന്നും ചൗധരി പറഞ്ഞു. രാജ്യത്തെ പൗരന്മാരെ ആശങ്കയിലായി എത്തുന്ന നിലപാടുകളാണ് ആണ് ബിജെപി സ്വീകരിക്കുന്നതെന്നും എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഹിന്ദുക്കളെ ജീവിക്കാൻ അനുവദിക്കും, മുസ്ലിംകളെ ഓടിക്കും എന്ന് കാണിക്കാനാണ് അവർ നോക്കുന്നത്. മുസ്‌ലിംകളെ രാജ്യത്തുനിന്ന് പുറന്തള്ളാനുള്ള ധൈര്യം ബിജെപിക്ക് ഇല്ല. മുസ്‌ലിംകൾ ഈ രാജ്യത്തിന്റെ പൗരന്മാരാണ്. പിന്നെന്തിന് അവർ പോകണം. ഇന്ത്യ എല്ലാവരുടേതുമാണ്, ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയുമാണ്. എല്ലാവരുടെയും സഹവർത്തിത്വത്തിൽ ഉണ്ടായ രാഷ്ട്രമാണ് ഇത്. ഒരു പൗരന്റെയും പൗരത്വം റദ്ദാക്കാനുള്ള അവകാശം സർക്കാരിന് ഇല്ല സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ മുഴുവൻ രേഖകളും കൊണ്ടല്ല ഇരിക്കുന്നത്. എന്നിട്ടും സ്വന്തം രാജ്യത്ത് പൗരനെന്ന നിലയിൽ എല്ലാ അവകാശങ്ങളും അനുഭവിക്കുകയാണ് അവർ. ദരിദ്രരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും അക്ഷരജ്ഞാനമില്ലാത്തവരുമായ മനുഷ്യരുടെ പക്കൽ എന്ത് രേഖകളാണുണ്ടാവുക. അദ്ദേഹം ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter