തബ്‌ലീഗ് പ്രവര്‍ത്തകരുടെ വിചാരണ വേഗത്തിലാക്കാൻ വിചാരണ കോടതികളോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് പരത്താൻ കാരണം ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ നടന്ന സമ്മേളനമാണെന്ന് ആരോപിച്ച്‌ ജയിലിലടച്ച വിദേശികളായ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ വിചാരണ വേഗത്തിലാക്കാൻ സുപ്രീംകോടതി വിചാരണ കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.  നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് വന്നതിന് വിദേശ പ്രതിനിധികളെ കരിമ്പട്ടികയില്‍പെടുത്തിയതിനെതിരെ തബ്ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. കേസ് 20ന് പരിഗണിക്കുന്നതിനായി സുപ്രീംകോടതി വീണ്ടും നീട്ടിവെച്ചു.

"ഇതുതന്നെ അവര്‍ക്ക് ഒരു ശിക്ഷയായിട്ടുണ്ട്, കുറ്റമുക്തരാക്കിയശേഷവും അവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കുന്നില്ല" ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിചാരണ നേരത്തെയാക്കാന്‍ പട്ന ഹൈകോടതിയെ സമീപിക്കാന്‍ ബിഹാര്‍ സര്‍ക്കാറിന് സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter