മാന്യന്മാരുടെ സൽകാരത്തിൽ നായകൾക്കും വേണം വിഹിതം

(സൂഫീ കഥ - 47)

യഹ്‍യാ ബ്നു മുആദ് അർറാസി (റ) റയ്യിൽ നിന്ന് നൈസാബൂരിലേക്ക് വന്നപ്പോൾ, ബലഖിൽ താമസിക്കാമെന്നു വെച്ചു. അഹ്മദ് ബ്നു ഖദ്റവൈഹി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കാനാഗ്രഹിച്ചു. യഹ്‍യയെ ക്ഷണിക്കുമ്പോൾ ഒരുക്കേണ്ട വിഭവങ്ങളെ കുറിച്ച് അഹ്‍മദ് ഭാര്യ ഫാഥിമയുമായി കൂടിയാലോചിച്ചു. ഫാഥിമ പറഞ്ഞു: "നമുക്ക് ധാരാളം പശുക്കളും ആടുകളും മസാലകളും മറ്റും ആവശ്യമാണ്. പിന്നെ ദീപാലങ്കാരങ്ങളും സുഗന്ധങ്ങളും നല്ല നിലക്കു തന്നെയുണ്ടാവണം. ഇതിനെല്ലാം പുറമേ ഒരു ഇരുപത് കഴുതകളെ കൂടി അറവ് നടത്തണം."

"അതല്ല ഈ കഴുതകളെന്തിനാണ്?" അഹ്‍മദ് ചോദിച്ചു.

ഫാഫിമ: "മാന്യനായ ഒരാളെ മാന്യാനായ മറ്റൊരാളുടെ വീട്ടിൽ സൽക്കരിക്കുമ്പോൾ ആ വിവരം നാട്ടിലെ നായകൾ കൂടിയൊന്നറിയട്ടെ"

kashf 333

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter