തബ്ലീഗ് ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജഗൻ മോഹൻ റെഡ്ഡി
ഹൈദരാബാദ്: രാജ്യത്ത് കൊവിഡ് 19 വ്യാപനത്തില്‍ അപ്രതീക്ഷിത വര്‍ധനവ് ഉണ്ടാക്കിയത് തബ് ലീഗ് ജമാഅത്ത് സമ്മേളനമാണെന്ന സംഘ് പരിവാർ ശക്തികൾ അഴിച്ച് വിടുന്ന പ്രചരണത്തെ തള്ളി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി. രോഗത്തിന്‍റെ പേരില്‍ ഈ വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ലോകം കോവിഡ് 19 മഹാമാരിയുടെ പിടിയില്‍ നില്‍ക്കുമ്പോള്‍ ജാതിയും മതവും വിശ്വാസവും പറഞ്ഞ് വിദ്വേഷമുണ്ടാക്കാതെ ഒരുമിച്ചു നില്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഏതെങ്കിലും മതവിഭാഗമോ ജാതിയിലുള്ളവരോ സമൂഹ വ്യാപനത്തിന് ബോധപൂര്‍വം ശ്രമിക്കുമെന്ന് വിശ്വസിക്കുന്നില്ല. രവിശങ്കറും അമൃതാനന്ദമയിയും ജഗ്ഗി വാസുദേവും പോള്‍ ദിനകരനും ജോണ്‍ വെസ്ലിയും മതസമ്മേളനങ്ങള്‍ നടത്താറുണ്ട്. തബ്ലീഗ് ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതൊന്നും അവര്‍ ബോധപൂര്‍വ്വം നടത്തിയതല്ല -ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter