ജമ്മു കശ്മീരിലെ ഡി.വൈ.എസ്.പിക്കെതിരെ ഒടുവിൽ യു.എ.പി.എ
ന്യൂഡല്‍ഹി: ഭീകരര്‍ക്കൊപ്പം പിടിയിലായ ജമ്മു കശ്മീരിലെ ഡി.വൈ.എസ്.പിക്കും അഞ്ചുപേര്‍ക്കുമെതിരെ മാസങ്ങള്‍ക്ക് ശേഷം യു.എ.പി.എ ചുമത്തി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തേ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാവാത്ത അന്വേഷണ സംഘത്തിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി ദാവീന്ദര്‍ സിങ്ങിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ രാജ്യത്തുടനീളം ശക്തമായ വിമർശനമാണ് ഉയർന്നിരുന്നത്.

മുന്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങ്ങിനൊപ്പം പിടിയിലായ രണ്ടു ഹിസ്ബുല്‍ ഭീകരരായ നവീദ് മുസ്താഗ്, റാഫി അഹമ്മദ്, നിയമവിദ്യാര്‍ഥി ഇര്‍ഫാന്‍ ഷാഫി മിര്‍, മറ്റു രണ്ടു പ്രതികളായ തന്‍വീര്‍ അഹമദ് വാനി, സദീദ് ഇര്‍ഫാന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

യു.എ.പി.എ, ആയുധം കൈവശം വെക്കല്‍, സ്ഫോടക വസ്തു സൂക്ഷിക്കല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജനുവരിയില്‍ ശ്രീനഗര്‍ -ജമ്മു ദേശീയപാതയില്‍ ദേവീന്ദര്‍ സിങ്ങിനെ രണ്ട് ഭീകരര്‍ക്കൊപ്പം പിടികൂടുകയായിരുന്നു. തീവ്രവാദികള്‍ക്കൊപ്പം ദേവീന്ദര്‍ സിങ് സഞ്ചരിച്ച കാറില്‍നിന്ന് അഞ്ച് ഗ്രനേഡുകളും വസതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് എ.കെ 47 തോക്കുകളും കണ്ടെടുത്തിരുന്നു.

പാർലമെന്റ് ആക്രമണ കേസിലെ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു ഇയാളാണ് തന്നെ കുടുക്കിയതെന്ന് നിരവധി തവണ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നെങ്കിലും ഉദ്യോഗസ്ഥർ അവ ഗൗനിച്ചിരുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter