യമന്‍ സര്‍ക്കാരും തെക്കൻ വിഘടനവാദികളും സമാധാന കരാറില്‍ ഒപ്പ് വെച്ചു
റിയാദ്: യമന്‍ സര്‍ക്കാരും തെക്കൻ വിഘടനവാദികളും റിയാദില്‍ നടന്ന സമാധാന കരാറില്‍ ഒപ്പ് വെച്ചതോടെ വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന തെക്കൻ യമനിലെ സംഘർഷാവസ്ഥക്ക് പരിഹാരമായി. യമന്‍ ഗവണ്‍മെന്റും ദക്ഷിണ യെമന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും (ദക്ഷിണ യെമന്‍ വിഘടനവാദികള്‍) തമ്മിലാണ് റിയാദില്‍ വെച്ച് സമാധാന കരാര്‍ ഒപ്പുവെച്ചത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി, ദക്ഷിണ യെമൻ വിഘടനവാദിപ്രസിഡന്റ് ഐദറൂസ് അല്‍ സൗബൈദി, വിവിധ അറബ്, പടിഞ്ഞാറന്‍ രാജ്യ നയതന്ത്ര പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഇരു വിഭാഗവും ഒപ്പ് വെച്ചത്. യെമനില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരത്തിലേക്കുള്ള ഒരു ചുവട് വെപ്പാണ് സമാധാന കരാറിലൂടെ പൂർത്തീകരിച്ചതെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter